Connect with us

Culture

ആത്മവിശ്വാസത്തെ തളര്‍ത്താനാവില്ല: രമ്യ ഹരിദാസ് സ്ത്രീ വിരുദ്ധതയാണോ ഇടതിന്റെ നവോത്ഥാനം

Published

on

കെ.പി ജലീല്‍

ദുരാരോപണങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് തന്റെ പ്രവര്‍ത്തനങ്ങളെയും ആത്മവിശ്വാസത്തെയും അരയിഞ്ചുപോലും തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ലെന്ന ്‌യു.ഡി.എഫ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. തന്നെ അധിക്ഷേപിക്കുന്ന ഇടതുപക്ഷവും സി.പി.എമ്മും അവര്‍ കൊട്ടിഗ്‌ഘോഷിക്കുന്ന നവോത്ഥാനത്തില്‍ ജനങ്ങള്‍ക്കുള്ള സംശയത്തെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. ഒരുവശത്ത് നവോത്ഥാനവും സ്ത്രീസുരക്ഷയും പറയുകയും മറുവശത്ത് പരസ്യമായി സ്ത്രീകളെയും പെണ്‍കുട്ടികളെയും ആക്ഷേപിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ ശൈലിയാണോ എന്ന് അതിന്റെ നേതാക്കള്‍ വ്യക്തമാക്കണം.
രമ്യ ഹരിദാസ് ചന്ദ്രികക്ക് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. തിരക്കിട്ട പ്രചാരണത്തിനിടയിലാണ് ഇടതുമുന്നണി കണ്‍വീനര്‍ തന്നെ വ്യക്തിപരമായി ആക്ഷേപിച്ച് സംസാരിച്ചതായി അറിയാനിടയായത്. അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇതാണോ സി.പി.എമ്മില്‍നിന്നും പ്രത്യേകിച്ച് അതിന്റെ നേതാക്കളില്‍നിന്നും ജനം പ്രതീക്ഷിക്കേണ്ടതെന്ന് രമ്യ ചോദിച്ചു. ആലത്തൂര്‍ മണ്ഡലത്തിലെ വിവിധ കോണുകളില്‍ പ്രചാരണത്തിനെത്തുമ്പോള്‍ തനിക്ക് മുന്നിലെത്തുന്ന സ്ത്രീകളും യുവാക്കളും പ്രായമായവരും വെളിപ്പെടുത്തുന്നത് എന്തെന്നില്ലാത്ത പിന്തുണയാണ്. വലിയ ആത്മവിശ്വാസത്തിലാണ് ഞാന്‍.
? ദീപ നിശാന്ത് അധിക്ഷേപിച്ചപ്പോള്‍ എന്ത് തോന്നി.
. അതിനെയൊന്നും ഞാനത്ര കാര്യമാക്കിയിരുന്നില്ല. പാട്ടുപാടുക എന്നത് എന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്റെ സ്വഭാവം പോലെ ഒരായുധമാണ് എന്റെ പാട്ടും. കലാഭവന്‍ മണിയുടെ ജീവിതമാണ് എന്നെ അദ്ദേഹത്തിന്റെ പാട്ടുകളോട് അടുപ്പിച്ചത്. വീട്ടില്‍ പണമുണ്ടായിട്ടല്ല ഞാന്‍ പാട്ടുപഠിക്കാനായി പോയത്. വലിയ പാട്ടുകാരിയാണെന്ന തോന്നലുമില്ല. എന്നാല്‍ ഒരു സ്ത്രീയെന്ന പരിഗണന പോലും തരാതെ പാട്ടുകാരി എന്ന് ആക്ഷേപിച്ചപ്പോള്‍ അവരോട് തോന്നിയത് ദേഷ്യമല്ല, നിസ്സംഗതയായിരുന്നു.
? വിജയരാഘവന്റെ ആക്ഷേപവും കൂടി വന്നതോടെ യു.ഡി.എഫിന്റെയും രമ്യയുടെയും ജനശ്രദ്ധ വര്‍ധിക്കുകയല്ലേ ഉണ്ടായിട്ടുള്ളത്.
. ഇതിനൊക്കെ മുമ്പുതന്നെ ഞാന്‍ ശ്രദ്ധേയയായിരുന്നില്ലേ. യു.ഡി. എഫ് എനിക്ക് നല്‍കിയ സ്ഥാനാര്‍ത്ഥിത്വം വലിയ അംഗീകരമായിരുന്നു. അതിന് യു.ഡി.എഫ് നേതാക്കളോട് വലിയ നന്ദിയുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ മാത്രമായ എന്നെ എം.പി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മറ്റെന്ത് വികാരമാണ് എന്നിലുണ്ടാകുക.
? ബ്ലോക്ക് പഞ്ചായത്തിലെയും പാര്‍ലമെന്റ് മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുകളെ എങ്ങനെ കാണുന്നു.
. ബ്ലോക്ക് പഞ്ചായത്ത് ഒരു പ്രദേശത്തിന്റെ മാത്രമല്ലേ. മറിച്ച് ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതല്ലേ ഒരു ലോക്‌സഭാമണ്ഡലം. രണ്ടിനും രണ്ടിന്റേതായ പ്രചാരണരീതിയും അംഗീകാരവുമാണ്. പ്രത്യേകിച്ച് ആലത്തൂര്‍ പോലൊരു അവികസിത മണ്ഡലത്തില്‍ മല്‍സരിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് തോന്നുന്നത്.
? എന്താണ് മണ്ഡലത്തില്‍ കാണുന്ന അത്യാവശ്യ ആവശ്യങ്ങള്‍.
. ചിറ്റൂര്‍ മേഖലയില്‍, പ്രത്യേകിച്ച്തമിഴ്‌നാടിനോട് ചേര്‍ന്ന പ്രദേശത്തെ വികസനരാഹിത്യം എന്നെ വല്ലാതെ ഉലച്ചു. അവിടെ സ്ത്രീകള്‍ ഇപ്പോഴും കുടിവെള്ളത്തിന് ക്യൂ നില്‍ക്കുകയാണ്. പാലങ്ങളാണ് മറ്റൊരു ആവശ്യം. തൃശൂരിലെ മൂന്നുമണ്ഡലങ്ങളിലും നിരവധി ചെയ്തുതീര്‍ക്കാനുണ്ട്.
? എതിര്‍സ്ഥാനാര്‍ത്ഥിയായ സിറ്റിംഗ് എം.പിയെക്കുറിച്ച് എന്തുപറയുന്നു.
. ഞാനെന്ത് പറയാന്‍. വ്യക്തിപരമായതല്ലല്ലോ തിരഞ്ഞെടുപ്പ്. ഇവിടെ ചര്‍ച്ച ചെയ്യുന്നതോ രാഷ്ട്രീയവും വികസനവുമല്ലേ.
? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവിനെക്കുറിച്ച്
. രാഹുല്‍ ബ്രിഗേഡിലെ അംഗമായാണ് ഞാന്‍ അറിയപ്പെടുന്നത്. അദ്ദേഹം 2011ല്‍ ഹരിയാനയിലെ ഫരീദാബാദില്‍ വെച്ച് നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് ഞാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃനിരയിലേക്ക് എത്തുന്നത്. അപാരമാണ് അദ്ദേഹത്തിന്റെ നിരീക്ഷണശേഷി. നാലു സ്ത്രീകളെയാണ് അന്ന് തിരഞ്ഞെടുത്തത് ദേശീയതലത്തില്‍. രാഹുല്‍ജിയുടെ വയനാട്ടിലെ സാന്നിധ്യം നാടിന് വലിയ ഉണര്‍വുണ്ടാക്കും.
? വലിയൊരു വെല്ലുവിളിയല്ലേ വിജയം.
. ഇടതുമുന്നണിയുടെ കോട്ടയാണ് എന്നതിനെ വലിയ വെല്ലുവിളിയായി കാണുന്നുണ്ടെങ്കിലും ആലത്തൂരിലെ ജനങ്ങളുടെ എന്നോടുള്ള സ്‌നേഹത്തെയും താല്‍പര്യത്തെയും കാണുമ്പോള്‍ അത് മറികടക്കാമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ് പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്. ഏത് പ്രതിസന്ധിയെയും തരണം ചെയ്യാമെന്നാണ് കരുതുന്നത്. പരിപൂര്‍ണ വിജയപ്രതീക്ഷയാണുള്ളത്.
? പാലക്കാടിനെക്കുറിച്ച്
. മുമ്പ് പലപ്പോഴും ഞാനിവിടെ വന്നിട്ടുണ്ട്. എന്റെ പ്രവര്‍ത്തനമേഖല ഒരുസമയത്ത് അട്ടപ്പാടിയിലെ ആദിവാസി മേഖലയായിരുന്നു. ആലത്തൂര്‍ മണ്ഡലത്തിലെ പ്ലാച്ചിമടയിലും കോളഫാക്ടറിയുടെ ജലചൂഷണത്തിനെതിരായ സമരത്തിലും തൃശൂര്‍ കൈനൂരിലെ സമരത്തിലും നിലമ്പൂരിലും പങ്കെടുത്തിട്ടുണ്ട്. ദലിത് മേഖലയിലും പ്രവര്‍ത്തിക്കാനായി.
കോണ്‍ഗ്രസ് കുടുംബാംഗമായ രമ്യ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തേക്കിറങ്ങിയ ശേഷം യൂത്ത് കോണ്‍ഗ്രസിനുപുറമെ ഏകതാപരിഷത്ത്, ഗാന്ധിയുവ മണ്ഡലം എന്നിവയിലും സജീവമായി നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്ററാണ് ഇപ്പോള്‍. ഈ കരുത്തുതന്നെയാണ് ഈ അവിവാഹിതയായ 33 കാരിയുടെ ഏത് ക്ഷുദ്രശക്തിക്കും തകര്‍ക്കാനാവാത്ത ആത്മവിശ്വാസത്തിന്റെ കൈമുതല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending