Connect with us

More

ആന മെലിഞ്ഞു തീരുന്നു; മായാവതിക്കു മുന്നില്‍ ഇനിയെന്ത്

Published

on

ലക്‌നോ: 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങേണ്ടി വന്നതോടെ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രസക്തി ദേശീയ തലത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. 2012ല്‍ സംസ്ഥാന ഭരണത്തില്‍ നിന്നും കുടിയൊഴിക്കപ്പെട്ടതിനു ശേഷം തുടര്‍ച്ചയായി മൂന്നാമത്തെ തോല്‍വിയാണ് മായാവതി നേരിടുന്നത്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ട പാര്‍ട്ടി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാനാവാതെ സംപൂജ്യരായി മാറിയിരുന്നു.
2007ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുകയും 2009ല്‍ 20 ലോക്‌സഭാ സീറ്റുകള്‍ നേടുകയും ചെയ്തതോടെ ദേശീയ രാഷ്ട്രീയത്തില്‍ വലിയ സ്വാധീന വലയമായി മാറുമെന്ന് കരുതിയ മായാവതിയും ബി.എസ്.പിയും തുടര്‍ച്ചയായി പരാജയമേറ്റുവാങ്ങേണ്ടി വന്നതോടെ പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. 1984ല്‍ പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ സവര്‍ണ-പിന്നാക്ക-മുസ്്‌ലിം സഖ്യമെന്നതാണ് പാര്‍ട്ടി പിന്തുടര്‍ന്നു പോരുന്ന ജാതി സമവാക്യം. എന്നാല്‍ മോദിയും അമിത് ഷായും ഒരുക്കിയ കെണിയില്‍ പാര്‍ട്ടികള്‍ വീണു തകര്‍ന്നതോടെ ഈ സമവാക്യത്തിന് യു.പിയില്‍ പരിസമാപ്തിയാവുകയാണ്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും 20 ശതമാനം വോട്ട് നേടാനായതോടെ ബി.എസ്.പിയുടെ അടിസ്ഥാന വോട്ട് ബാങ്കിന് (ദലിത്) ഇളക്കം വന്നില്ലെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ ദലിത് വോട്ടുകളില്‍ ബി.ജെ.പി കണ്ണു വെച്ചതോടെ മുസ്്‌ലിം വോട്ടുകള്‍ കൂടി ആകര്‍ഷിക്കാനാണ് ഇത്തവണ മായാവതി ശ്രമിച്ചത്. എന്നാല്‍ ഇത് ഫലത്തില്‍ എസ്.പി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ മാത്രമാണ് സഹായിച്ചത്. 61 കാരിയായ മായാവതിക്ക് ഇനി അഞ്ചു വര്‍ഷം കൂടി അധികാരത്തിന് പുറത്തു നില്‍ക്കുന്നതിലൂടെ തിരിച്ചു വരവ് ഏറെക്കുറെ അസാധ്യമായി മാറും.
കാന്‍ഷി റാം മായാവതിയെ വളര്‍ത്തിയതു പോലെ മായാവതി ആരെയും വളര്‍ത്താത്തതിനാല്‍ മായാവതിക്കു ശേഷം ആര് എന്നതും ചോദ്യചിഹ്നമാണ്. എതിരാളികളായ എസ്.പി-കോണ്‍ഗ്രസ് സഖ്യം അഖിലേഷ്-രാഹുല്‍ എന്നിവരെ യുവ നേതാക്കളായാണ് അവതരിപ്പിച്ചത്. ഇത് വിജയം കണ്ടില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പിലും പാര്‍ട്ടികള്‍ക്കു ചൂണ്ടിക്കാണിക്കാന്‍ നേതാക്കളുണ്ട്. അധികാരത്തിലെത്തിയാല്‍ യുവ മുഖ്യമന്ത്രിയെന്നതായിരുന്നു ബി.ജെ.പിയുടേയും വാഗ്ദാനം. ഇതിനെല്ലാം പുറമെ ബി.എസ്.പി എം.എല്‍.എമാരെ വിവിധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് സമയത്ത് ചാക്കിട്ടു പിടിക്കുന്നത് പാര്‍ട്ടിയെ ദുര്‍ബലമാക്കുകയും ചെയ്തു. 1997ല്‍ ബി.ജെ.പിയും 2003ല്‍ എസ്.പിയും ഇത് ഭംഗിയായി കൈകാര്യം ചെയ്തു. ഇത്തവണയും ബി.ജെ.പിയിലേക്ക് എം.എല്‍.എമാര്‍ ചേക്കേറിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളായിരുന്ന സ്വാമി പ്രസാദ് മൗര്യ, ജുഗല്‍ കിശോര്‍, ബ്രിജേഷ് പഥക്, ധാരാ സിങ് ചൗഹാന്‍, ആര്‍.കെ ചൗധരി എന്നിവരാണ് ബി.ജെ.പിക്കൊപ്പം പോയത്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending