Connect with us

Views

ഇതാണ് ബാറ്റിങ്..

Published

on

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കം. 50-ാം ടെസ്റ്റില്‍ 14-ാം ശതകം കണ്ടെത്തിയ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയും തകര്‍ത്താടിയ ആദ്യ ദിനത്തില്‍ സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ നാലിന് 317 എന്ന നിലയിലാണ്. തന്റെ അമ്പതാമത്തെ ടെസ്റ്റ് കളിക്കുന്ന കൊഹ്്‌ലി 151 റണ്‍സുമായി ക്രീസിലുണ്ട്. ഒരു റണ്ണുമായി രവിചന്ദ്രന്‍ അശ്വിനാണ് കൂട്ട്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ കൊഹ്്‌ലിയുടെ തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് ഇംഗ്ലീഷ് ബൗളര്‍മാര്‍ മികച്ച ലൈനിലും ലങ്തിലും പന്തെറിഞ്ഞപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിന്റെ തനിയാവര്‍ത്തനമാണെന്നു തോന്നിപ്പിച്ചു.

തുടക്കത്തില്‍ ബൗണ്‍സും പേസും പ്രകടിപ്പിച്ച പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നന്നെ വിയര്‍ത്തു. ഒരു ഘട്ടത്തില്‍ രണ്ടിന് 22 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന പൂജാര-കൊഹ്്‌ലി സഖ്യമാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും നങ്കൂരമിട്ടു കളിച്ചതോടെ ഇംഗ്ലീഷ് ബൗളര്‍മാരെ ക്യാപ്റ്റന്‍ കുക്ക് മാറി മാറി ഉപയോഗിച്ചെങ്കിലും കാര്യമായ ഫലം ചെയ്തില്ല. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 226 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 204 പന്തുകളില്‍ 12 ബൗണ്ടറികളും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെ പൂജാര 119 റണ്‍സെടുത്തു. സ്‌കോര്‍ 56ല്‍ നില്‍ക്കെ കൊഹ്്‌ലിയെ ആദില്‍ റഷീദ് വിട്ടുകളഞ്ഞതിന് ഇംഗ്ലണ്ട് കനത്ത വിലയാണ് നല്‍കേണ്ടി വന്നത്. 241 പന്തില്‍ 15 ബൗണ്ടറികളുടെ സഹായത്തോടെയാണ് കൊഹ്്‌ലി 151 റണ്‍സെടുത്തത്.

അജിന്‍ക്യ രഹാനെ 23 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി ആന്‍ഡേഴ്‌സണ്‍ മൂന്നു വിക്കറ്റുകളും ബ്രോഡ് ഒരു വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ വിശാഖപട്ടണത്തിറങ്ങിയത്. ആദ്യ ടെസ്റ്റില്‍ ഇരു ഇന്നിങ്‌സുകളിലും പരാജയപ്പെട്ട ഓപണര്‍ ഗൗതംഗംഭീറിനു പകരം കെ.എല്‍ രാഹുലിനേയും സ്പിന്നര്‍ അമിത് മിശ്രക്കു പകരം അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവിനേയും ഉള്‍പ്പെടുത്തി. എന്നാല്‍ ഓപ്പണര്‍മാരായ ലോകേഷ് രാഹുലിന്റെയും മുരളി വിജയിന്റെയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി. പരിക്ക് മാറി തിരിച്ചെത്തിയ രാഹുല്‍ പൂജ്യനായി മടങ്ങിയപ്പോള്‍ മുരളി വിജയ് 20 റണ്‍സെടുത്തും പുറത്തായി. പരിക്കേറ്റ് മൂന്നു മാസം കളത്തിനു പുറത്തായിരുന്ന ജയിംസ് ആന്‍ഡേഴ്‌സണ്‍ മുരളിയെ പുറത്താക്കി തന്റെ തിരിച്ചുവരവ് അറിയിച്ചു. ലോകേഷ് രാഹുലിനെ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് പുറത്താക്കിയത്. സ്പിന്നിന് അനുകൂലമായ പിച്ചാണ് വിശാഖപട്ടണത്തേത്. പിച്ച് രണ്ടാം ദിവസം മുതല്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending