Connect with us

Video Stories

ഇനി കായിക കൗമാരത്തിന്റെ പാലാ നാളുകള്‍

Published

on

പാലായുടെ കളിക്കളം കായിക കൗമാരത്തെ വരവേല്‍ക്കാന്‍ റെഡി. മുമ്പ് ദേശീയ, സംസ്ഥാന മത്സരങ്ങള്‍ക്ക് ആഥിത്യമരുളിയ പാലായുടെ മണ്‍സ്റ്റേഡിയം ഇന്ന് നവീന രീതിയില്‍ ലോകനിലവാരത്തിലുള്ള ഗ്രീന്‍ഫീല്‍ഡും സിന്തറ്റിക് ട്രാക്കോടും കൂടി സുന്ദരമാണ്. നഗരഹൃദയത്തിലുള്ള ഈ സ്റ്റേഡിയത്തിലെ പ്രഥമ കായികമേള കൂടിയാണിത്.
റവന്യു ജില്ലകളിലെ മണ്‍സ്റ്റേഡിയങ്ങളിലെ ചെളിയില്‍ തെന്നി നീങ്ങിയവര്‍ സംസ്ഥാന ഫൈനലില്‍ പങ്കെടുക്കുന്നത് അവര്‍ക്ക് അത്ര പരിചിതമല്ലാത്ത സിന്തറ്റിക് ട്രാക്കിലാണ് എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. നേരത്തെ ജില്ലാ മത്സരങ്ങള്‍ കഴിഞ്ഞ ടീമുകള്‍ പലതും സിന്തറ്റിക് ട്രാക്ക് പരിചയപ്പെടുന്നതിനും പരിശീലനത്തിനുമായി ഈ ട്രാക്കില്‍ എത്തിയിരുന്നു. ശക്തമായ മഴയത്തുപോലും വെള്ളം കെട്ടി നില്‍ക്കാത്ത സാങ്കേതിക മികവിലാണ് കളിക്കളം രൂപകല്പന ചെയ്തിരിക്കുന്നത്.
സ്റ്റേഡിയത്തിനുള്ളില്‍ അവസാന മിനിക്കുപണികളും പൂര്‍ത്തിയായി. മത്സരത്തിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സ്റ്റേഡിയത്തിലേക്കുള്ള കായിക പ്രതി‘കളുടെ ആദ്യ പ്രവേശനോത്സവം കൂടിയാണ് ഈ കായികമേള. കായികതാരങ്ങളെ സ്വീകരിക്കുവാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലും കോട്ടയം, പാലാ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുകളിലും ഹെല്‍പ് ഡസ്‌കുകളും ക്രമീകരിച്ചിട്ടുണ്ട്. ആദ്യം എത്തുന്ന ടീമിന്റെ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 19 രാവിലെ പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരം‘ിക്കും. രജിസ്‌ട്രേഷന്‍ കൗണ്ടര്‍ കെ.എം. മാണി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 11 മണിക്ക് ആദ്യ രജിസ്‌ട്രേഷന്‍ ജോസ് കെ. മാണി എം.പി. നിര്‍വ്വഹിക്കും. സമീപ പ്രദേശത്തുള്ള 21 വിദ്യാലയങ്ങളിലായിട്ടാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒഫീഷ്യല്‍സിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നഗരത്തില്‍ തന്നെ താമസ സകൗര്യം ല‘്യമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികളെ നഗരത്തിനു സമീപമുള്ള സ്‌കൂളുകളിലാണ് താമസിപ്പിക്കുക. ഇവിടെ വനിതാ അധ്യാപകരുടെ പോലീസിന്റെയും സാന്നിദ്ധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. കോട്ടയം റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി. എന്നിവിടങ്ങളില്‍ നിന്നും കായികതാരങ്ങള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസസ്ഥലത്തു നിന്നും കായിക താരങ്ങളെ ‘ക്ഷണശാലയിലേക്കും കളി സ്ഥലത്തേക്കും പ്രത്യേക വാഹനങ്ങളിലാണ് എത്തിക്കുക. ഇതിനുള്ള വാഹനങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു.മേളയുടെ നടത്തിപ്പിനായി ഹോമിയോ, ആയൂര്‍വ്വേദ, അലോപ്പതി, എന്നീ ആരോഗ്യവി‘ാഗങ്ങളുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. നാല് ആംബുലന്‍സുകളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. സ്ട്രക്ചറുകളും വീല്‍ചെയറുകളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സേവനങ്ങള്‍ ഗ്രൗണ്ടില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ട്രാഫിക് പോലീസിന്റെയും വോളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തില്‍ കായികമേള നടക്കുന്ന ദിവസങ്ങളില്‍ പാലായില്‍ ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേളയില്‍ പങ്കെടുക്കുന്ന 4000-ഓളം പേര്‍ക്ക് നാലു ദിവസങ്ങളിലായി പാലാ സെന്റ് തോമസ് സ്‌കൂളില്‍ തയ്യാറാക്കിയ പ്രത്യേക പന്തലില്‍ ‘ക്ഷണം നല്‍കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ‘ക്ഷണ പന്തലില്‍ ആഹാരം വിളമ്പുക. മേളക്കെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കുടിവെള്ളം സൗജന്യമായി സജ്ജീകരിച്ചിട്ടുണ്ട്. പന്തല്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനവേദി തയ്യാറായിക്കൊണ്ടിരിക്കുന്നു. താത്ക്കാലിക ഗാലറിയും ടോയ്‌ലറ്റുകളും സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. കായികമേളക്കാവശ്യമായ ഉപകരണങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു. കായിക മേളക്കായുള്ള ദീപശിഖ മലപ്പുറം തേഞ്ഞിപ്പലം സ്റ്റേഡിയത്തില്‍ നിന്നും ഇന്നലെ രാവിലെ പ്രയാണമാരംഭിച്ചു കഴിഞ്ഞു. ഇന്നു വൈകിട്ട് കോട്ടയത്ത് എത്തിക്കും. 19-ന് രാവിലെ 9 മണിക്ക് പൂഞ്ഞാറിലും തുടര്‍ന്ന് സ്റ്റേഡിയത്തിലേക്കും എത്തിക്കും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending