Connect with us

Culture

ഇനി കോപ്പ നാളുകള്‍; ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ഇല്ല

Published

on

ക്ലബ് ഫുട്‌ബോളിന്റെ തിരക്കില്‍ നിന്നും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ താളത്തിലേക്ക് ലോക ഫുട്‌ബോള്‍ മനസ് ചേക്കേറുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ നിരാശയില്‍. നാളെ മുതല്‍ കോപ്പ നാളുകള്‍ തുടങ്ങാനിരിക്കെ ഇന്ത്യയില്‍ ഇത്തവണ ടിവി സ്ംപ്രേക്ഷണമില്ലെന്നതാണ് ആകാധകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. നാളെ പുലര്‍ച്ചെ 6 മണിക്ക് ആതിഥേയരായ ബ്രസീല്‍ ബൊളീവയയെ നേരിടുന്നതോടെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്് തുടക്കമാവുക. ക്രിക്കറ്റ് ലോകകപ്പ് ആവേശമാണ് ഇന്ത്യയില്‍ കോപ്പക്ക് തിരിച്ചടിയായിരിക്കുന്നത്. നേരത്തെ സ്റ്റാര്‍സ്‌പോര്‍ട്‌സിന് ആയിരുന്നു ഇന്ത്യയില്‍ കോപ്പയുടെ സംപ്രേക്ഷണ അവകാശം. എന്നാല്‍ ക്രിക്കറ്റ് ലോകകപ്പ് മുമ്പില്‍ നില്‍ക്കെ സംപ്രേക്ഷണത്തില്‍ നിന്നും പിന്‍വലിയുകയായിരുന്നു. എന്നാല്‍ സോണി നെറ്റ്‌വര്‍ക്ക് സംപ്രേക്ഷണത്തിനായി ശ്രമിച്ചെങ്കിലും ലഭിക്കാതയായുകയായിരുന്നു. അതേസമയം ഇന്റെര്‍നെറ്റിന്റെ പുതിയ കാലത്ത് ആപ്പുകള്‍ വഴി ലോക ചാനലുകളില്‍ നിന്നും മത്സരം നേരിട്ട് കാണാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.

https://twitter.com/CopaAmerica/status/1138443638487339008

നാളെ മുതല്‍ ലോക ഫുട്‌ബോള്‍ താരങ്ങള്‍ ദേശീയ ഫുട്‌ബോളിന്റെ മനോഹാരിതയിലേക്ക് വരുന്നു. മൂന്ന് ഗ്രൂപ്പുകളിലായി പന്ത്രണ്ട് ടീമുകളാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പിന് വരുന്നതെങ്കിലും ഫുട്‌ബോള്‍ ലോകത്തിന്റെ നോട്ടപ്പുള്ളികള്‍ ആതിഥേയരായ ബ്രസീലും ലിയോ മെസിയുടെ അര്‍ജന്റീനയും തന്നെ. നിലവിലെ ചാമ്പ്യന്മാരായ ചിലിയും മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വേയും കൊളംബിയയും വെല്ലുവിളി ഉയര്‍ത്തുമെങ്കിലും ബ്രസീല്‍-അര്‍ജന്റീന ഫൈനലാണ് ഫുട്‌ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്. ഇത്തവണ രണ്ട് ഏഷ്യന്‍ രാജ്യങ്ങളാണ് അതിഥികളായി പങ്കെടുക്കുന്നത്. ഈയിടെ യു.എ.ഇയില്‍ സമാപിച്ച ഏഷ്യന്‍ കപ്പില്‍ കിരീടം സ്വന്തമാക്കിയ ഖത്തറും ഫൈനലില്‍ പരാജിതരായ ജപ്പാനുമാണ് ലാറ്റിനമേരിക്കക്കാരുടെ അതിഥികള്‍.
ഗ്രൂപ്പ് എയിലാണ് ബ്രസീല്‍. ഒപ്പം ബൊളീവിയ, പെറു, വെനിസ്വേല എന്നിവരും. ആദ്യ മല്‍സരം നാളെ രാത്രി (ഇന്ത്യയില്‍ ഞായര്‍ രാവിലെ 6-00) ബ്രസീലും ബൊളീവിയയും തമ്മിലാണ്. ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന. കൊളംബിയയും പരാഗ്വേയും പിന്നെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറുമാണ് ഗ്രൂപ്പ്് പ്രതിയോഗികള്‍. ഗ്രൂപ്പ് സിയില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിക്കൊപ്പം ഇക്വഡോറും ഉറുഗ്വേയും പിന്നെ ജപ്പാനും. സ്വന്തം നാട്ടില്‍ നാല് തവണ കോപ്പ ഫുട്‌ബോള്‍ നടന്നപ്പോഴും കിരീടമണിഞ്ഞവര്‍ ബ്രസീലാണ്. ഇത്തവണയും അതിന് മാറ്റമുണ്ടാവില്ല എന്ന വിശ്വാസത്തിലാണ് ബ്രസീലുകാര്‍. സൂപ്പര്‍ താരം നെയ്മര്‍ പരുക്കില്‍ കളിക്കുന്നില്ല എന്ന വേദനയിലും സ്വന്തം ടീം കപ്പില്‍ മുത്തമിടുന്നത് കാണാന്‍ കൊതിക്കാത്ത ബ്രസീലുകാരില്ല. സമീപകാല രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളെല്ലാം ബ്രസീലിന് കണ്ണീര്‍ക്കഥകളായിരുന്നു. 2014 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സെമിയില്‍ ജര്‍മനിയോട് ഏഴ് ഗോളുകള്‍ വാങ്ങി തോറ്റു. തുടര്‍ന്ന് കോപ്പ അമേരിക്കയിലും തോല്‍വി. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെയെത്തി ബെല്‍ജിയത്തോട് തോറ്റ് പുറത്തായി. അതിനിടെ റിയോ ഒളിംപിക്‌സില്‍ നേടാനായ സ്വര്‍ണം മാത്രമായിരുന്നു ആശ്വാസം.
നെയ്മര്‍ ഇല്ലെങ്കിലും ബ്രസീല്‍ സംഘത്തില്‍ താര ക്ഷാമമില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസ്, ലിവര്‍പൂളിന്റെ മുന്‍നിരക്കാരന്‍ റോബര്‍ട്ടോ ഫിര്‍മിനോ തുടങ്ങിയവര്‍ പരുക്കില്‍ നിന്നും മുക്തരായി വരുകയാണ്. ഇവര്‍ക്കൊപ്പം യുവതാരങ്ങളുടെ സംഘമുണ്ട്. എവര്‍ട്ടണ് വേണ്ടി മിന്നിക്കളിച്ച റിച്ചാര്‍ലിസണിലാണ് കോച്ച് ടിറ്റേയുടെ പ്രതീക്ഷ. മധ്യനിരയായിരുന്നു റഷ്യന്‍ ലോകകപ്പില്‍ ടീമിന്റെ പ്രശ്‌നം. ഇത്തവണ അതിന് പരിഹാരമിടാന്‍ യുവതാരം ലുക്കാസ് പക്വേറ്റക്കൊപ്പം സീനിയര്‍ താരം കാസിമിറോ ഉള്‍പ്പെടെയുള്ളവരെ കോച്ച ചുമതലപ്പെടുത്തുമെന്നാണ് കരുതുന്നത്. വീനിഷ്യസ് ജൂനിയറിനെ പോലുളള യുവതാരങ്ങളെയും മാര്‍സിലോയെ പോലുളള അനുഭവസമ്പന്നരെയും ഉള്‍പ്പെടുത്താതെയാണ് ടിറ്റേ ടീമിനെ ഇറക്കുന്നത്. കനത്ത സമ്മര്‍ദത്തില്‍ കിരീടമില്ലാതെ വന്നാല്‍ കോച്ചിന്റെ സെലക്ഷന്‍ രീതികള്‍ തന്നെ ചോദ്യം ചെയ്യപ്പെടും. 2007 ലണ് അവസാനമായി ബ്രസീല്‍ കോപ്പ നേടിയത്. അന്ന് റോബിഞ്ഞോ നയിച്ച മഞ്ഞപ്പടയാണ് മെസി കളിച്ച അര്‍ജന്റീനയെ ഫൈനലില്‍ 3-0 ത്തിന് തകര്‍ത്തത്.
അര്‍ജന്റീനയെന്നാല്‍ അത് മെസിയാണ്. അടുത്ത കോപ്പ ചാമ്പ്യന്‍ഷിപ്പിന് കൊളംബിയക്കൊപ്പം ആതിഥേയത്വം വഹിക്കുന്നവര്‍ എന്ന നിലയില്‍ മാത്രമല്ല അര്‍ജന്റീനക്ക് കിരീടം അത്യാവശ്യ.ം- മെസിയുടെ പേരിലുള്ള കളങ്കം അവസാനിപ്പിക്കണം. രാജ്യത്തിന് ഒരു കിരീടവും സമ്മാനിക്കാത്ത സൂപ്പര്‍ താരം എന്ന കുപ്രസിദ്ധിക്ക് അന്ത്യമിടാന്‍ മെസി മാത്രമല്ല എല്ലാവരും കച്ച കെട്ടുമ്പോള്‍ മറഡോണയുടെ നാട്ടുകാരും പ്രതീക്ഷയില്‍ തന്നെ. പക്ഷേ ഗ്രൂപ്പ് ഘട്ടത്തില്‍ കൊളംബിയ എന്ന ശക്തരായ പ്രതിയോഗികളുണ്ട്. ജൂനിയര്‍ തലത്തില്‍ ധാരാളം കിരീടങ്ങള്‍ നേടിവരാണ് സമീപ വര്‍ഷങ്ങളില്‍ അര്‍ജന്റീന. 1995 നും 2007 നുമിടയില്‍ അഞ്ച് വട്ടം ടീം അണ്ടര്‍ 20 ലോകകപ്പില്‍ ജേതാക്കളായി. 2004 ലും 2008 ലും ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം നേടി. പക്ഷേ കഴിഞ്ഞ 26 വര്‍ഷമായി സീനിയര്‍ തലത്തില്‍ ഒന്നുമില്ല. 26 വര്‍ഷം മുമ്പ് നേടിയ കോപ്പ കിരീടമാണ് ഇപ്പോഴും ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനത്തെ അവസാന കിരീടം. 2014 ലെ ലോകകപ്പില്‍ ഫൈനല്‍ കളിച്ചതായിരുന്നു സമീപകാലത്തെ വലിയ നേട്ടം. കഴിഞ്ഞ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ ഫ്രാന്‍സിനോട് തകര്‍ന്നു പുറത്തായി. ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിരുന്ന സപ്പോര്‍ട്ടിംഗ് സ്റ്റാഫായ ലയണല്‍ സ്‌കോലാനിയാണ് ഇപ്പോഴത്തെ ദേശീയ കോച്ച്. അദ്ദേഹത്തിന് കോപ്പ വരെയാണ് ഫെഡറേഷന്‍ സമയം അനുവദിച്ചിരിക്കുന്നത്. 1978 ല്‍ ലോകകപ്പ് സ്വന്തമാക്കിയ ഡാനിയല്‍ പാസറേലയുടെ സംഘത്തില്‍ അംഗമായിരുന്ന സെസാര്‍ ലൂയിസ് മെനോട്ടിയാണ് പുതിയ ടെക്‌നിക്കല്‍ ഡയരക്ടര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ടീം സെലക്ഷന്‍. ദേശീയ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ക്കാണ് മെനോട്ടി പ്രാമുഖ്യം നല്‍കിയത്. സീനിയേഴ്‌സ് എന്ന നിലയില്‍ മെസിയും സെര്‍ജി അഗ്യൂറോയും പിന്നെ എയ്ഞ്ചലോ ഡി മരിയയും. ഉറുഗ്വേയും ശക്തര്‍ തന്നെ. പക്ഷേ ബാര്‍സിലോണക്കാരന്‍ ലൂയിസ് സുവരാസ് പരുക്കില്‍ നിന്നും മോചിതനായിട്ടില്ല. 72 കാരനായ പരിശീലകന്‍ ഓസ്‌ക്കാര്‍ ടബരസിന്റെ ആസുത്രണത്തിലെ പ്രധാന കണ്ണി സുവാരസാണ്. റോഡിഗ്രോ ബെമനാറ്റര്‍, മത്തിയാസ് വസീനോ, ലുക്കാസ് ടോറേറ എന്നിവരും ടീമിന്റെ കരുത്താണ്. കാര്‍ലോസ് ക്വിറസ് എന്ന പരിശീലകന് കീഴില്‍ കൊളംബിയ കളിക്കുന്ന ആദ്യ ചാമ്പ്യന്‍ഷിപ്പാണിത്. ഇത്രയും കാലം ഇറാനൊപ്പമായിരുന്നു ക്വിറസ്. തുടര്‍ച്ചയായി രണ്ട് വട്ടം കോപ്പയില്‍ മുത്തമിട്ട ചിലിക്ക്് കഴിഞ്ഞ തവണ ലോകകപ്പിന് പോലും യോഗ്യത നേടാനായിരുന്നില്ല. ചില മികച്ച താരങ്ങളുണ്ട് എന്നതാണ് ചാമ്പ്യന്മാരുടെ പ്രതീക്ഷ. ബൊളീവിയ, വെനിസ്വേല, പെറു എന്നിവരൊന്നും അട്ടിമറിക്ക് പ്രാപ്തരല്ല. ക്ഷണിതാക്കളില്‍ ഖത്തറും ജപ്പാനുമാണുള്ളത്. 2022 ലെ ലോകകപ്പിന് നേത്യത്വം വഹിക്കുന്നവരായ ഖത്തറിന് ലാറ്റിനമേരിക്കന്‍ സാഹചര്യങ്ങളില്‍ എത്ര മാത്രം കരുത്തരായി കളിക്കാമെന്നതാണ് പ്രധാനം. ഏവരെയും അല്‍ഭുതപ്പെടുത്തിയാണ് ടീം വന്‍കരാ കിരീടം സ്വന്തമാക്കിയത്. ജപ്പാന്‍ രാജ്യാന്തര ഫുട്‌ബോളില്‍ പരിചിതരാണ്. എന്തായാലും ജൂലൈ എട്ടിന് മരക്കാനയില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും കളിക്കുന്നത് കാണാനാണ് ഫുട്‌ബോള്‍ ലോകത്തിന് താല്‍പ്പര്യം. 2014 ലെ ലോകകപ്പ് ഫൈനലില്‍ മരക്കാനയില്‍ വെച്ചാണ് മെസി കരഞ്ഞത്. ജര്‍മനിയോട് ഒരു ഗോളിന് പരാജയപ്പെട്ടതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. പക്ഷേ അതേ വേദിയില്‍ കോപ്പ കിരീടം നേടാനായാല്‍ മെസിക്ക്് അത് വലിയ ആശ്വാസമാവും.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending