Connect with us

Video Stories

ഈസിയല്ല

Published

on

 

മഡ്ഗാവ്: അണ്ടര്‍ 17 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം ഗോവയില്‍ കടുത്ത പരിശീലനത്തിലാണ്. ഒേക്ടാബര്‍ ആറിന് യു.എസ്.എയുമായുള്ള ആദ്യ മത്സരത്തിനായി ടീം 28ന് ഡല്‍ഹിയിലേക്കു പുറപ്പെടും.ഗ്രൂപ്പ് എയില്‍ അമേരിക്ക, ഘാന, കൊളംബിയ എന്നീ ശക്തരായ ടീമുകളെയാണ് ആതിഥേയര്‍ക്ക് നേരിടാനുള്ളത്. പോസിറ്റീവ് റിസല്‍ട്ട് ടീമില്‍ നിന്നുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീമിന്റെ പോര്‍ച്ചുഗീസുകാരന്‍ കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ്. ഇന്ത്യയും മറ്റു വിദേശ ടീമുകളും തമ്മിലുള്ള അന്തരം വലുതാണെങ്കിലും നമ്മുടെ ടീമില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ ലോകകപ്പില്‍ ടീമിന് വലിയ സ്വാധീനം ഉണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി കുട്ടികള്‍ കഠിനമായ പരിശീലനത്തിലാണ്. ഏറെ പുരോഗതി ടീമിന്റെ പ്രകടനത്തില്‍ കൈവന്നിട്ടുണ്ട്. ലോകകപ്പ് കളിക്കാരെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരിക്കും. എല്ലാ മത്സരങ്ങളും ജയിക്കാവുന്നതു തന്നെയാണ്. ജയിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല ഇതാണ് ഫുട്‌ബോളിലെ പ്രായോഗിക സമീപനം. പക്ഷേ ലോകകപ്പില്‍ ജയമെന്നത് വിദൂര സ്വപ്‌നം മാത്രമാണെങ്കിലും വലിയ മാര്‍ജിനില്‍ പരാജയപ്പെടുന്നത് ഒഴിവാക്കാനാണ് ശ്രമമെന്നും മാറ്റോസ് പറയുന്നു. ജയിക്കാന്‍ അഞ്ച് ശതമാനമെങ്കിലും അവസരമുണ്ടെങ്കില്‍ നമ്മള്‍ പൊരുതുമെന്ന വിശ്വാസമുണ്ട്. ലോകത്തെ മറ്റു ടീമുകളെ പോലെ തന്നെയാണ് ഇന്ത്യയുടേയും ടീമിനെ സംഘടിപ്പിച്ചതെന്നും ഇന്ത്യക്കും ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാനായാല്‍ തന്നെ അത് നമ്മളെ സംബന്ധിച്ച് മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ വിവിധ ദേശീയ, ക്ലബ്ബുകളുമായി പരിശീലന മത്സരം കളിച്ച ഇന്ത്യന്‍ അണ്ടര്‍ 17 ടീം മെക്‌സിക്കോയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലും പങ്കെടുത്തിരുന്നു. അണ്ടര്‍ 17 തലത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടനം ശരാശരിക്കു മീതെയാണ്. രണ്ടു വര്‍ഷമായി ഇന്ത്യ പരിശീലനത്തിലാണെന്ന് ചിലപ്പോള്‍ ആളുകള്‍ പറഞ്ഞേക്കാം പക്ഷേ ഫിഫ അണ്ടര്‍ 17 ലോകകപ്പെന്ന് പറയുമ്പോള്‍ അത് വ്യത്യസ്ഥമായ മത്സരം തന്നെയാണ്, ഡി മാറ്റോ കൂട്ടിച്ചേര്‍ത്തു. എങ്കിലും ലോകകപ്പില്‍ എതിരാളികളുടേതിനു സമാനമായ നിലയില്‍ കളിക്കാന്‍ നമുക്ക് സാധിച്ചാല്‍ അത് തന്നെ ടീം നേടുന്ന വലിയ വിജയമാണ്. ഓരോ മത്സരം കളിക്കുമ്പോഴും ഇത് വിജയിക്കുകയോ അല്ലാത്ത പക്ഷം വലിയ അനുഭവ സമ്പത്തായി മാറുകയോ ചെയ്യും. ചിലി, മാസിഡോണിയ എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യയുടേത് മികച്ച പ്രകടനമായിരുന്നു. പക്ഷേ അത് സൗഹൃദ മത്സരമായിരുന്നു. അണ്ടര്‍ 17 ലോകകപ്പ് വലിയ മത്സര വേദിയാണ്. അവിടെ സമ്മര്‍ദ്ദം കൂടുതലാണ്. ഇത് സൗഹൃദ മത്സരങ്ങളില്‍ കളിക്കുന്നത് പോലെ ലാഘവത്തോടെ കാണാനാവില്ല ഡി മാറ്റോ പറഞ്ഞു. ഗ്രൂപ്പ് എയില്‍ നമ്മുടെ എതിരാളികളെ നോക്കുക അമേരിക്ക കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ മൂന്ന് രാജ്യാന്തര മത്സരങ്ങളാണ് കളിച്ചത്. മെക്‌സിക്കോ കോസ്റ്റാറിക്കയോട് യോഗ്യത റൗണ്ടില്‍ 6-1നാണ് ജയിച്ചത്. ഇരു ടീമുകളും യോഗ്യത നേടി മത്സരിക്കുന്നുണ്ട്. ഇതാണ് ലോകകപ്പിന്റെ ഒരു ലവല്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു നിമിഷത്തില്‍ അതിന്റെ ഭാഗവാക്കാവാനായതില്‍ തനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. അണ്ടര്‍ 17 ടീമിലെ കളിക്കാര്‍ക്ക് തുടര്‍ന്നും ഇതേ മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ അത് ഇന്ത്യക്ക് മികച്ച ഫലം നല്‍കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും ഡിമാറ്റോസ് പറഞ്ഞു. ഇന്ത്യക്കായി കളിക്കുന്ന ഓരോ കളിക്കാരനും ഇതിനകം തന്നെ നായകന്‍മാരായിട്ടുണ്ട്. കാരണം അവര്‍ രാജ്യത്തിനു വേണ്ടി ആദ്യ ലോകകപ്പ് കളിക്കുന്ന താരങ്ങളായിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈ തലമുറ വരും തലമുറക്കായുള്ള വലിയ പ്രചോദനമായിരിക്കുമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending