Connect with us

More

ഉത്തരേന്ത്യയില്‍ മുസ്്‌ലിംലീഗ് ദേശീയനേതാക്കളുടെ ചതുര്‍ദിന പര്യടനത്തിന് ഇന്ന് തുടക്കം

Published

on

 

കോഴിക്കോട്: ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മുസ്്‌ലിംലീഗ് ദേശീയ നേതാക്കള്‍ നടത്തുന്ന ചതുര്‍ദിന സന്ദര്‍ശന പരിപാടിക്ക് ഇന്ന് തുടക്കം. ശൈത്യകാല സഹായദൗത്യം, വിവിധ പദ്ധതികളുടെ ശിലാസ്ഥാപനകര്‍മ്മവും ഉദ്ഘാടനങ്ങളും, പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഇന്ന് കാലത്ത്് ബീഹാറിലെ കടിയാറിലെ മുസ്്‌ലിംലീഗ് പൊതുസമ്മേളനത്തോടെയാണ് സന്ദര്‍ശന പരിപാടിക്ക് തുടക്കമാവുക. മൂന്ന് മണിക്ക് ബഹാദൂര്‍ഗഞ്ചില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതം പെയ്ത ഗ്രാമപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. പൊതുസമ്മേളനം ഇടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. മുസ്്‌ലിംലീഗ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മത്സരിക്കുന്ന ഈ നിയമസഭാ മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ക്കും തുടക്കം കുറിക്കും. കിഷന്‍ഗഞ്ച് നിയമസഭാ മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ബിഹാറിലെ അലിഗഢ് മുസ്്‌ലിം സര്‍വകലാശാല ഓഫ് ക്യാമ്പസിലും സന്ദര്‍ശനം നടത്തും.
നാളെ കാലത്ത് ബംഗാളിലെ ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് ക്യാമ്പസില്‍ നടക്കുന്ന മീലാദ് ഫെസ്‌ററ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുര്‍ശിദാബാദ് ജില്ലയിലെ മുസ്്‌ലിംലീഗ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടക്കും.
ഉച്ചക്ക് ശേഷം ഝാര്‍ഖണ്ഡ് പാക്കൂര്‍ ജില്ലയിലെ രംഗ ഗ്രാമത്തില്‍ എജ്യക്കേഷന്‍ കോംപ്ലക്‌സ് ശിലാസ്ഥാപനം നടക്കും. സ്‌കൂള്‍ യൂനിഫോം, പഠനോപകരണ വിതരണവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്്. തുടര്‍ന്ന് സാഹിബ്ഗഞ്ച് ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ അഭിസംബോധന ചെയ്യും. അഞ്ച് മണിക്ക് ദുംഗ നിയമസഭാ മണ്ഡലത്തില്‍ പൊതുസമ്മേളനം നടക്കും. ഏഴ് മണിക്ക് പാക്കൂര്‍ മണ്ഡലത്തിലെ ഇലാമിയില്‍ പൊതുസമ്മേളനവും ശൈത്യകാല രക്ഷക്കായുള്ള പുതപ്പുകളുടെ വിതരണവും നടത്തും.
തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ഗോണ്ഡ ജില്ലയില്‍ ലാല്‍മഠിയയിലെ കോള്‍ മേഖല സന്ദര്‍ശനവും ഇവിടെ എസ്ടിയു രൂപീകരണ സംഗമവും നടക്കും. 11 മണിക്ക് മധൂപൂര്‍ ജില്ലയിലെ ആയിരത്തിലേറെ മദ്രസാ വിദ്യാര്‍ഥികള്‍ക്ക് പുതപ്പ് വിതരണം നടക്കും.
മധൂപൂര്‍ ജി്ല്ലാ മുസ്്‌ലിംലീഗ് പൊതുസമ്മേളനത്തില്‍ ഇ.ടി സംസാരിക്കും. മൂന്ന് മണിക്ക് ബഗാലിയില്‍ സ്‌കൂള്‍ കെട്ടിടം ശിലാസ്ഥാപനം ഡോ. സിപി ബാവഹാജി നിര്‍വഹിക്കും. ആറ് മണിക്ക് ഗിരിഡിയില്‍ പുതപ്പ് വിതരണവും പൊതുസമ്മേളനവും നടക്കും. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് കുഴല്‍കിണര്‍ സമര്‍പ്പണം നടക്കും. 11 മണിക്ക് ഗിരിഡി ജില്ലയിലെ കര്‍മായി വിദ്യാഭ്യാസ സമുച്ചയം ശിലാസ്ഥാപനം ഖുര്‍റം അനീസ് ഉമര്‍ നിര്‍വഹിക്കും. മൂന്നു മണിക്ക് ജംതാര ജില്ലയിലെ കരന്തഹ ഇസ്്‌ലാമിക് സെന്റര്‍ ശിലാസ്ഥാപനം നടക്കും. ഉമ്മുസല്‍മ വനിതാ കോളജിലെ കമ്പ്യൂട്ടര്‍ സെന്റര്‍ ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ധന്‍ബാദില്‍ പൊതുസമ്മേളനം നടക്കും.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending