Connect with us

Culture

എല്ലാ മിശ്ര വിവാഹങ്ങളും ലൗ ജിഹാദല്ലെന്ന് ഹൈക്കോടതി

Published

on

കൊച്ചി: എല്ലാ മിശ്ര വിവാഹങ്ങളും ലൗജിഹാദും ഘര്‍വാപസിയുമാണെന്ന് കണക്കാക്കരുതെന്ന് കേരള ഹൈക്കോടതി. മിശ്ര വിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസുമാരായ വി. ചിദംബരേഷ്, സതീശ് നൈനാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി. ജിഹാദിന്റെയും ഘര്‍വാപസിയുടെയും പേരില്‍ അതിക്രമം അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉദയംപേരൂരിലെ ശിവശക്തി യോഗ സെന്ററില്‍ അന്തേവാസികള്‍ക്കെതിരെ അതിക്രമം നടന്നതായി വിലയിരുത്തിയാണ് കോടതി നടപടി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ശ്രുതിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതിപ്പെട്ട് ഭര്‍ത്താവ് അനിസ് ഹമീദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ശ്രുതിയെ അനീസിനൊപ്പം പോകാന്‍ അനുവദിച്ചു. സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം പുലരേണ്ടതുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ബോധിപ്പിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ‘സത്യസരണി’ പോലുള്ള മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മിശ്ര വിവാഹമല്ല പ്രശ്‌നമെന്നും ഇത് ദുരുപയോഗിക്കുന്നതാണ് ഗൗരവമായി കാണേണ്ടതെന്നും കോടതിയില്‍ വാദം ഉയര്‍ന്നു. യോഗ സെന്റര്‍ കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടി സമര്‍പ്പിച്ച ഉപഹര്‍ജികള്‍ കോടതി നിരസിച്ചു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പരാതിക്കാര്‍ക്ക് പൊലീസിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഭരണകൂടമോ മറ്റ് വ്യക്തികളോ പൗരന്റെ സ്വാതന്ത്ര്യത്തിലും അവകാശത്തിലും കടന്നു കയറുമ്പോള്‍ കോടതിക്ക് ഇടപെടാതിരിക്കാനാവില്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി. തന്നെ ഭീകര പ്രവര്‍ത്തനത്തിനായി സിറിയയിലേക്കോ യമനിലേക്കോ കടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ പോസ്റ്റര്‍ പതിച്ചത് യോഗാ കേന്ദ്രത്തിന്റെ അറിവോടെയുള്ള നാടകമായിരുന്നുവെന്നും ഇത് തന്നെ ഭയപ്പെടുത്താനായിരുന്നുവെന്നും ശ്രുതി ബോധിപ്പിച്ചു.
മിശ്ര വിവാഹങ്ങളെ ലൗജിഹാദായി ചിത്രീകരിക്കുകയും വിവാദമാക്കുകയും ചെയ്യുന്ന പ്രവണത അടുത്ത കാലത്ത് വര്‍ദ്ധിച്ചു വരുന്നതായി കോടതി ഉത്തരവില്‍ പറഞ്ഞു. ജാതി വ്യവസ്ഥ രാജ്യത്തിന് ശാപമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ ‘ലതാസിങ്’ കേസിലെ വിധി ഉദ്ധരിച്ചായിരുന്നു ഡിവിഷന്‍ ബഞ്ച് വിധി. എല്ലാ മിശ്രവിവാഹങ്ങളും മതപരമായി കണക്കിലെടുക്കുന്നത് സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുമെന്നതിനാല്‍ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കോടതി ഉത്തരവില്‍ ഓര്‍മ്മിപ്പിച്ചു. ശ്രുതി തന്റെ ഭാര്യയാണെന്നും പൊലീസ് സഹായത്തോടെ മാതാപിതാക്കള്‍ അന്യായതടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അനീസ് കോടതിയെ സമീപിച്ചത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending