Connect with us

More

കാട്ടുതീയില്‍ നശിച്ചത് 3,183 ഹെക്ടര്‍ വനം

Published

on

തിരുവനന്തപുരം: കടുത്ത വേനല്‍ അനുഭവപ്പെട്ട 2016-17 കാലയളവില്‍ കാട്ടുതീയില്‍ നശിച്ചത് 3,183.99 ഹെക്ടര്‍ വനഭൂമി. ഇതിലൂടെ ഉണ്ടായ നഷ്ടം 2.52 ലക്ഷം രൂപയും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായതില്‍ വെച്ച് ഏറ്റവും കുടുതല്‍ കാട്ടുതീയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത്.
മുന്‍ സാമ്പത്തിക വര്‍ഷം 486 ഇടങ്ങളിലായി 1756 ഹെക്ടര്‍ വനഭൂമിയിലാണ് കാട്ടുതീ ബാധിച്ചത്. 2014-15 ല്‍ 1696 ഹെക്ടറായിരുന്നു കത്തി നശിച്ചത്. ഇതിന് മുമ്പ് 2011-12 കാലയളവിലാണ് ഏറ്റവും കൂടുതല്‍ വനഭൂമി കത്തി നശിച്ചത്. 1017 സംഭവങ്ങളിലായി 5640 ഹെക്ടര്‍ ഭൂമിയാണ് അന്ന് നശിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി 28 വരെയുള്ള രണ്ടുമാസക്കാലയളവില്‍ മാത്രം തീ ബാധിച്ചത് 441 സ്ഥലങ്ങളിലായിരുന്നു. 2013 ഹെക്ടര്‍ വനഭൂമിയാണ് ഇതിലൂടെ കത്തിയത്.
ഇക്കുറി മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ കാട്ടുതീ വ്യാപകമായതോടെ വനാന്തരങ്ങളിലെ നീരുറവകളുടെ സംരക്ഷണത്തിനായി വനത്തിനകത്തു തന്നെ മഴ വെള്ളം സംഭരിച്ചു നിര്‍ത്താനും അതുവഴി വനത്തിനകത്ത് ആര്‍ദ്രത നിലനിര്‍ത്തി കാട്ടുതീയുടെ സാധ്യത കുറയ്ക്കാനും വനം വകുപ്പ് നടപടി എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിലുള്ള ജലാശയങ്ങള്‍ ആഴം കൂട്ടുകയും മണ്ണ് നീക്കം ചെയ്യുകയും പുതുതായി ചെക്ക് ഡാമുകള്‍ നിര്‍മിക്കുകയും ചെയ്തു.
ഇതിന് പുറമെ കാട്ടുതീ കണ്ടെത്തുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം എസ്.എം.എസ് അലര്‍ട്ടായി നല്‍കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡെറാഡൂണിലെ ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യയാണ് സാറ്റലൈറ്റ് സഹായത്തോടെ കാട്ടുതീ പടര്‍ന്നസ്ഥലം അതിന്റെ അക്ഷാംശ-രേഖാംശ വിവരങ്ങളടക്കം കണ്ടെത്തി വിവരം ഉടന്‍ തന്നെ അതതു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, റെയിഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്ക് എസ്എംഎസ് അലര്‍ട്ടായി നല്‍കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കാട്ടുതീ ഉണ്ടായ കൃത്യമായ സ്ഥലം കണ്ടെത്താനും തീ അണയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ കഴിയും.
അവസാനമായി വന വിസ്തൃതി കണക്കാക്കിയ 2014-2015 ലെ കണക്കു പ്രകാരം 11,30,941.71 ഹെക്ടര്‍ വനഭൂമിയാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതല്‍ വനഭൂമിയുള്ളത് ഇടുക്കിയിലാണ്, 2,71,372 ഹെക്ടര്‍. പത്തനംതിട്ടയാണ് രണ്ടാം സ്ഥാനത്ത്. 1,53,379 ഹെക്ടര്‍ വനഭൂമിയാണ് പത്തനംതിട്ടയിലുള്ളത്. 1,52,735 ഹെക്ടര്‍ വനഭൂമിയുള്ള പാലക്കാടാണ് മൂ്ന്നാം സ്ഥാനത്ത്. തൃശൂര്‍-1,02,275 ഹെക്ടര്‍, വയനാട്-90,704 ഹെക്ടര്‍, കൊല്ലം-84,056, എറണാകുളം-82,383 ഹെക്ടര്‍, മലപ്പുറം-72,391 ഹെക്ടര്‍, തിരുവനന്തപുരം-46,383 ഹെക്ടര്‍, കോഴിക്കോട്-29,045 ഹെക്ടര്‍, കണ്ണൂര്‍-24,157 ഹെക്ടര്‍, കാസര്‍കോട്-11,973 ഹെക്ടര്‍, കോട്ടയം-10,084 ഹെക്ടര്‍ എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വനവിസ്തൃതി.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending