Connect with us

Video Stories

കേരളത്തിന്റെ നന്മക്ക് സഹകരിച്ചു നീങ്ങാം

Published

on

രണ്ടാഴ്ചമുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ പ്രഖ്യാപിച്ച വലിയ നോട്ടുകളുടെ അസാധുവാക്കല്‍ നടപടി രാജ്യത്തെ സാമ്പത്തിക അടിയന്തിരാവസ്ഥയിലെത്തിച്ചതിനിടെയാണ് കൂനിന്മേല്‍ കുരു എന്ന പോലെ സാധാരണക്കാരുടെ ആശ്രയമായ സഹകരണ മേഖലയെയും സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളും അവയുടെ ശാഖകളിലും 1600 ലധികം പ്രാദേശിക സര്‍വീസ് സഹകരണ ബാങ്കുകളിലും പഴയ നോട്ടുകള്‍ മാറ്റി നല്‍കരുതെന്നും പുതിയ നിക്ഷേപം സ്വീകരിക്കരുതെന്നും ആഴ്ചയില്‍ 24000 രൂപ വെച്ച് പിന്‍വലിച്ചാല്‍ മതിയെന്നുമുള്ള ഉത്തരവാണ് നല്‍കിയത്.

മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര ധനമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ രൂക്ഷമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു റിസര്‍വ് ബാങ്ക്. ഇതേതുടര്‍ന്ന് നവംബര്‍ 14 മുതല്‍ കേരളത്തിലെ സംസ്ഥാന സഹകരണ ബാങ്കും അര്‍ബന്‍ ബാങ്കുകളുമൊഴികെയുള്ള 90 ശതമാനം സഹകരണ മേഖലയും അനിശ്ചിതത്വത്തിലാണ്. നിക്ഷേപകര്‍ ചികില്‍സ, വിവാഹം പോലുള്ള അനിവാര്യതകള്‍ക്കുപോലും ഇവിടെയുള്ള നിക്ഷേപം പിന്‍വലിക്കാന്‍ കഴിയാതെ ആശങ്കയില്‍ അകപ്പെട്ടിരിക്കുന്നു. പണത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായി, സംസ്ഥാനം ഇതുവരെ കാണാത്ത രീതിയിലുള്ള സമര സന്നാഹമാണ് കേരളത്തിലിപ്പോള്‍ കണ്ടുവരുന്നത്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഒഴികെയുള്ള എല്ലാ കക്ഷികളും കേരളത്തില്‍ സമരമുഖത്താണ്. സഹകരണ മേഖലയിലെ മുഴുവന്‍ ജീവനക്കാരും 16ന് സഹകരണ ഹര്‍ത്താല്‍ നടത്തി. ചരിത്രത്തിലാദ്യമായി സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തിന് മുന്നില്‍ പകല്‍ മുഴുവന്‍ നീണ്ട സത്യഗ്രഹം നടത്തുകയും വിവിധ കക്ഷികള്‍ ഒറ്റക്കും കൂട്ടായും പ്രകടനങ്ങളും ധര്‍ണകളും നടത്തുകയുമുണ്ടായി. പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച് മുഖ്യമന്ത്രിയെ കണ്ട് പ്രശ്‌നത്തില്‍ സഹകരണം വാഗ്ദാനം ചെയ്തു. ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗവും സര്‍വകക്ഷി യോഗവും കക്ഷിഭേദമെന്യേ യോജിച്ച പോരാട്ടത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ചേരുന്ന വിശേഷാല്‍ നിയമസഭാ സമ്മേളനവും ഇതുസംബന്ധിച്ച് യോജിച്ച പ്രമേയം പാസാക്കും. പൊതുജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളിലും വികസന പ്രക്രിയയിലും കക്ഷിരാഷ്ട്രീയം മാറ്റിവെക്കണമെന്ന ദീര്‍ഘദൃക്കുകളായ നേതാക്കളുടെ നിലപാട് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.

കേരളത്തിന്റെ സഹകരണ മേഖല രാജ്യത്തിന് തന്നെ മാതൃകയാകുന്നത് അതിന്റെ പ്രവര്‍ത്തന വൈവിധ്യവും വൈപുല്യവും കര്‍ഷകരും ചെറുകിട കച്ചവടക്കാരും അടക്കമുള്ള പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പങ്കാളിത്തവും കൊണ്ടാണ്. സുമാര്‍ ഒന്നര ലക്ഷം കോടിയാണ് ഈ മേഖലയില്‍ നിക്ഷേപമായുള്ളത്. ഇതില്‍ 60 ശതമാനത്തോളം വായ്പയായി തിരിച്ചു വിതരണം ചെയ്യുന്നു. മറ്റു ദേശീയ വാണിജ്യ ബാങ്കുകള്‍ 40 ശതമാനത്തില്‍ താഴെ മാത്രം വായ്പാ-നിക്ഷേപ (സി-ഡി)അനുപാതം ഉള്ളപ്പോഴാണിത്. സംസ്ഥാനത്തെ 50 ശതമാനത്തോളം പേരാണ് ഈ മേഖലയെ തങ്ങളുടെ ദൈനംദിന ഇടപാടുകള്‍ക്കായി ആശ്രയിക്കുന്നത്. ഇങ്ങനെയിരിക്കെയാണ് ഈ മേഖലയില്‍ വന്‍ തോതില്‍ കള്ളപ്പണമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇവിടെയുള്ള നിക്ഷേപത്തിന് വിലങ്ങുവെച്ചത്. എന്നാല്‍ കേരള നിയമസഭ പാസാക്കിയ നിയമ പ്രകാരവും കേന്ദ്ര ബാങ്കിങ് റെഗുലേഷന്‍ നിയമപ്രകാരവുമാണ് ഇവയെല്ലാം പ്രവര്‍ത്തിച്ചുവരുന്നത്. കേന്ദ്രത്തിലെയും മുംബൈയിലെയും സാമ്പത്തിക വിദഗ്ധര്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് ജ്ഞാനം കുറവായിരിക്കാം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ തന്നെ ബി. ജെ.പി നേതാക്കളാണ് കേന്ദ്ര തീരുമാനത്തിന് പിന്നിലെന്നാണ് വാര്‍ത്തകള്‍. കേരളത്തിലെ സഹകരണ മേഖലയില്‍ 35000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് പറഞ്ഞാണ് അവര്‍ കേന്ദ്ര നടപടിയെ ന്യായീകിരക്കുന്നതും ജനങ്ങളുടെ എരിതീയില്‍ എണ്ണയൊഴിക്കുന്നതും.

ബി.ജെ.പിയുടെ തന്നെ സഹകരണ സംഘങ്ങളെയും നിക്ഷേപങ്ങളെയും മറന്നുകൊണ്ട്് കേരളത്തിലെ ജനങ്ങളെയും കക്ഷികളെയും കള്ളപ്പണക്കാരുടെ ഏജന്റുമാരായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ സഹകാരി സംഘടനയായ സഹകാര്‍ ഭാരതി പോലും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തുവന്നുവെന്നത് ബി.ജെ.പി നേതൃത്വത്തിനുള്ള പ്രഹരമായി. കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണിയും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ കേന്ദ്ര നയം മാറ്റിക്കിട്ടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയാണിപ്പോള്‍. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ ആന്റണി സംസ്ഥാനത്തെ എം.പിമാരുടെ സംഘവുമായി കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ടും വിവരം ധരിപ്പിച്ചു. യോജിച്ച സമരത്തിന് ആന്റണിയും അനുകൂലമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് ,സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ നേതാക്കള്‍ എന്നിവരും സഹകരണ വിഷയത്തില്‍ ഏക സ്വരത്തിലാണ് സംസാരിക്കുന്നത്. എല്ലാ വിഷയങ്ങളിലും ഇരുമുന്നണികള്‍ക്കും ഒരേ അഭിപ്രായമാണെന്ന് ഇതിന് അര്‍ഥമില്ല. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് കേന്ദ്രത്തിലിപ്പോള്‍ ലഭിച്ചുവരുന്നതെന്ന സൂചനയാണ് പ്രശ്‌നം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന. നിര്‍ഭാഗ്യവശാല്‍ ഈ ഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ഭിന്നസ്വരം ഉയരാന്‍ പാടില്ലാത്തതായിരുന്നു. യു.ഡി.എഫ് ഭരണത്തിലുള്ള ജില്ലാ സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ സി.പി.എം ശ്രമിക്കുന്നെന്ന ആരോപണമാണിതിന്് അടിസ്ഥാനം. അതിനെ മുന്നണി ശക്തിയുക്തം എതിര്‍ക്കുക തന്നെ ചെയ്യും.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ സെപ്തംബര്‍ രണ്ടിന് നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള ഐ.എന്‍.ടി.യുസി ,സി.ഐ.ടി.യു, എസ്.ടി.യു, എച്ച്.എം.എസ് തുടങ്ങിയ എല്ലാ സംഘടനകളും പങ്കുചേരുകയുണ്ടായി. നോട്ട് അസാധുവാക്കലിനെതിരായി ഡല്‍ഹിയില്‍ പാര്‍ലമെന്റിലും പുറത്തും നടക്കുന്ന സമരത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടായാണ് അണിനിരന്നിരിക്കുന്നത്. ബംഗാള്‍, ഡല്‍ഹി മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധിയും തെരുവിലിറങ്ങി. രാജ്യത്ത് മതേതരകക്ഷികളുടെ ഐക്യം അനിവാര്യമായ ഘട്ടം കൂടിയാണിത്. നയപരിപാടികളില്‍ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും പൊതുജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍ ഒരു കക്ഷിയും മുഖം തിരിഞ്ഞുനില്‍ക്കാറില്ല. ഇടുങ്ങിയ താല്‍പര്യങ്ങള്‍ ലക്ഷ്യപാതയിലെ മുള്ളാവരുത്. ഈ സന്നിഗ്ധ ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ നന്മക്കുവേണ്ടി കക്ഷികളും നേതാക്കളും തങ്ങളുടെ പ്രതീക്ഷക്കൊത്ത് ഒറ്റക്കെട്ടായി ഉണരണമെന്നതാണ് ജനം അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending