Connect with us

Culture

കൊളംബോ സ്‌ഫോടനം; ‘അക്രമം മാപ്പര്‍ഹിക്കുന്നതല്ല. ഇരകള്‍ ഒറ്റക്കല്ല, വേട്ടക്കാര്‍ മാത്രമാണ് ഒറ്റപ്പെടേണ്ടത്’; സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

Published

on

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന അതി നിഷ്ടൂരമായ സ്‌ഫോടനങ്ങളും നിരപരാധികള്‍ക്ക് നേരെ നടത്തിയ അക്രമവും ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അക്രമം നടത്തിയവര്‍ ആര് തന്നെയായാലും ഈ കൊടും പാപം മാനവരാശിയുടെ നേര്‍ക്കുള്ള കൊടും ഹത്യയായി കണക്കാക്കപ്പെടും.

നിരപരാധികളുടെ ജീവനും സ്വത്തിനും അങ്ങേയറ്റം വില കല്‍പ്പിക്കുന്ന മതമാണ് ഇസ്ലാം. ‘ഒരു നിരപരാധിയുടെ ജീവന്‍ ഹനിച്ചവന്‍ മുഴുവന്‍ മനുഷ്യരെയും കൊല ചെയ്തവനെ പോലെയാണ്’ എന്ന സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 5 ല്‍ 32 ആം വചനത്തില്‍ നല്‍കുന്നത്.

മറ്റൊരു വചനം കാണുക:

അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്.(അദ്ധ്യായം 17 ,വചനം 33)

പ്രവാചകന്‍ (സ) പറഞ്ഞു:

‘മുസ്ലിംകളുമായി സൗഹൃദം പുലര്‍ത്തുന്ന ഒരാളെ ആരെങ്കിലും വധിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല’. (സഹീഹ് മുസ്‌ലിം)

വിവിധ വിശ്വാസി സമൂഹങ്ങള്‍ പരസ്പര സഹവര്‍ത്തിത്വം പുലര്‍ത്തുന്ന കാലമാണിത്. എല്ലാ മനുഷ്യരുടെയും വേദനയും സ്വപ്‌നവും ജീവിതവും ഒരു പോലെയാണ്. എല്ലാ ജീവനും ഒരുപോലെ വിലമതിക്കപ്പെടേണ്ടതാണ്. മതം വ്യക്തമായ ഭാഷയില്‍ വിലക്കിയ അക്രമമാണ് എല്ലായ്‌പ്പോഴും ഭീകരതയുടെ പേരില്‍ അരങ്ങേറുന്നത്. അത്തരം വികല ചിന്തകള്‍ക്ക് ദീനില്‍ ഒരു അടിത്തറയുമില്ലെന്ന് വീണ്ടും വീണ്ടും ഉറക്കെയുറക്കെ വിളിച്ചു പറയുക തന്നെ ചെയ്യണം.

അത്ര കൊടും പാപം ചെയ്തവര്‍ അതിനുള്ള ന്യായീകരിക്കാന്‍ മത പ്രമാണങ്ങളെ വികലമാക്കി ഉപയോഗിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ന്യൂസിലാന്‍ഡില്‍ കഴിഞ്ഞ മാസം നടന്ന അതി നീചമായ അക്രമത്തെ ആ രാജ്യവും ലോക മനസ്സാക്ഷിയും എങ്ങനെ തള്ളിപ്പറഞ്ഞുവോ, അതേ രൂപത്തില്‍ ഈ അക്രമത്തെയും നാം തള്ളിപ്പറയുന്നു. ഇരകളായ നിരപരാധികളായ മനുഷ്യരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു. നിങ്ങള്‍ ഒറ്റക്കല്ല, ഭീകരതയുടെ ഇരകള്‍ മുഴുവന്‍ മാനവരാശിയുമാണ് എന്ന സത്യത്തിന് നാം അടിവരയിടേണ്ട സന്ദര്‍ഭമാണിത്.

തീര്‍ച്ചയാണ്. ഈ അക്രമം മാപ്പര്‍ഹിക്കുന്നതല്ല. മതത്തെ വികലമാക്കി ചിത്രീകരിച്ചു കൊണ്ടുള്ള ചാവേര്‍ അക്രമമായത് കൊണ്ട് തന്നെ മുസ്ലിം സമൂഹം പ്രത്യേകിച്ചും ഈ അക്രമത്തെ തള്ളിക്കളയുന്നു. മാനവികത പൂത്തുലഞ്ഞു നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. ഇരകള്‍ ഒറ്റക്കല്ല. വേട്ടക്കാര്‍ മാത്രമാണ് ഒറ്റപ്പെടേണ്ടത്.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending