Connect with us

Sports

കോപ്പ അമേരിക്ക; നെയ്മറിന്റെ സ്ഥാനം ജീസസിന്

Published

on

റിയോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി കേവലം ഒരു ദിവസം മാത്രം. കാല്‍പ്പന്തിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന വലിയ രാജ്യം രണ്ടാഴ്ച്ച ദീര്‍ഘിക്കുന്ന മഹാമേളക്ക് റെഡിയാണ്. പക്ഷേ എല്ലാവരുടെയും വേദന നെയ്മര്‍ എന്ന സൂപ്പര്‍ താരം തന്നെ. ബ്രസീല്‍ ഫുട്‌ബോളിന്റെ ലോക വിലാസമായ നെയ്മര്‍ കോപ്പ മല്‍സരങ്ങള്‍ക്കില്ല. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. ഡാനി ആല്‍വസ് നയിക്കുന്ന സംഘത്തില്‍ ഗബ്രിയേല്‍ ജീസസ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുണ്ടെങ്കിലും നെയ്മറുടെ അഭാവം ടീമിനെ ബാധിക്കുമോ എന്ന സംശയം ബ്രസീല്‍ ഫുട്‌ബോള്‍ അസോസിസേയഷനുണ്ട്.
മറുഭാഗത്ത്് അര്‍ജന്റീന വരുന്നത് ലിയോ മെസി ഉള്‍പ്പെടുന്ന സൂപ്പര്‍ സംഘവുമായാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം മാത്രമാണ് ബ്രസീലുകാര്‍ മോഹിക്കുന്നത്. ഏറ്റവും അവസാനമായി രാജ്യാന്തര തലത്തില്‍ ബ്രസീലില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് 2016 ലെ ഒളിംപിക്‌സായിരുന്നു. ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം രാജ്യത്തിന് സമ്മാനിക്കുന്നതില്‍ മരക്കാന സ്‌റ്റേഡിയത്തില്‍ നെയ്മര്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. അതിന് മുമ്പ് 2014 ലെ ലോകകപ്പ്. ബ്രസീലുകാര്‍ മൊത്തം കരുതിയത് നെയ്മര്‍ ലോകകപ്പ് രാജ്യത്തിന് സമ്മാനിക്കുമെന്നായിരുന്നു. പക്ഷേ ജര്‍മനിക്ക്് മുമ്പില്‍ സെമിയില്‍ ബ്രസീല്‍ തളര്‍ന്നു. അതിന് മുമ്പ് കൊളംബിയക്കെതിരായ മല്‍സരത്തില്‍ നെയ്മര്‍ക്ക് പരുക്കുമേറ്റു. ബെലോ ഹോറിസോണ്ടയിലെ ആ രാത്രി ഒരു ബ്രസീലുകാരനും മറക്കില്ല. കഴിഞ്ഞ റഷ്യന്‍ ലോകകപ്പും ബ്രസീലുകാര്‍ക്ക്് നിരാശയാണ് സമ്മാനിച്ചത്. തുടക്കത്തില്‍ നന്നായി കളിച്ച ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ടു. പക്ഷേ ആ പരാജയത്തിന് ശേഷം ടിറ്റേയുടെ മഞ്ഞപ്പട ഒരു മല്‍സരത്തിലും തോറ്റിട്ടില്ല. സൗഹൃദ, സന്നാഹ മല്‍സരങ്ങളില്ലെല്ലാം തകര്‍പ്പ വിജയം നേടി. ഏറവും അവസാനം സന്നാഹ മല്‍സരത്തില്‍ ഹോണ്ടുറാസിനെ ഏഴ് ഗോളിനാണ് തരിപ്പണമാക്കിയത്.
കോച്ച്് ടീറ്റേയുടെ സംഘത്തിലുള്ള 23 പേരും ശക്തര്‍ തന്നെ. എല്ലാവരും യൂറോപ്യന്‍ ക്ലബുകള്‍ക്കും ലാറ്റിനമേരിക്കന്‍ ക്ലബുകള്‍ക്കുമെല്ലാം കളിക്കുന്നവര്‍. രാജ്യാന്തര രംഗത്ത്് അനുഭവം തെളിയിച്ചവര്‍. പക്ഷേ നെയ്മറെ പോലെ ഒരു കളിക്കാരനില്ല എന്ന സത്യം ടീമിന്റെ കുതിപ്പിനെ ബാധിക്കും. മെസിയില്ലാത്ത അര്‍ജന്റീന പോലെയാണ് നെയ്മറില്ലാത്ത ബ്രസീല്‍. റഷ്യന്‍ ലോകകപ്പ് കളിച്ച സംഘത്തിലെ 14 പേരെ മാത്രമാണ് ടിറ്റോ കോപ്പ സംഘത്തില്‍ നിലനിര്‍ത്തിയിരിക്കുന്നത്. റിച്ചാര്‍ലിസണ്‍, ഡേവിഡ് നെറസ്, ആര്‍തര്‍, ലുക്കാ പെക്കേറ്റ തുടങ്ങിയ പുതിയ യുവതാരങ്ങളെ അദ്ദേഹം ടീമില്‍ എടുത്തിട്ടുണ്ട്. ബൊളിവിയ, പെറു, വെനുസ്വേല എന്നിവരടങ്ങുന്ന ദുര്‍ബല ഗ്രൂപ്പിലാണ് ബ്രസീല്‍ കളിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നെയ്മറിന്റെ അഭാവം പ്രകടമാവില്ലെങ്കിലും നോക്കൗട്ട്് ഘട്ടത്തില്‍ അര്‍ജന്റീന ഉള്‍പ്പെടെയുളളവരാണ് മുന്നില്‍ വരുക.2007 ലാണ് അവസാനമായി ബ്രസീല്‍ കോപ്പ് കിരീടം സ്വന്തമാക്കിയത്. ലാറ്റിനമേരിക്കയിലെ അതികായര്‍ എന്ന വിശേഷണത്തിലും കിരീടമില്ലാത്ത അവസ്ഥ ടീമിനെ തന്നെ ബാധിക്കുന്നുണ്ട്. കോച്ച്് ടിറ്റേക്കും കോപ്പ അമേരിക്ക കിരീടം നിര്‍ബന്ധമാണ്. നിലവില്‍ അദ്ദേഹത്തിന്റെ കസേരക്ക്് കുഴപ്പമില്ല. റഷ്യന്‍ ലോകകപ്പ് കഴിഞ്ഞ് വന്നപ്പോള്‍ കാര്യമായ പ്രതിഷേധമുണ്ടായിരുന്നില്ല. പക്ഷേ കോപ്പ നടക്കുന്നത് ബ്രസീലിലാണ്. സ്വന്തം തട്ടകത്ത് നടക്കുന്ന മെഗാ ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കാന്‍ കഴിയാത്ത പക്ഷം വിമര്‍ശകര്‍ രംഗത്തിറങ്ങും. 2022 ലെ ഖത്തര്‍ ലോകകപ്പ്് വരെയാണ് ടിറ്റേയുടെ കരാര്‍. നെയ്മറില്ലാത്ത ബ്രസീല്‍ കിരീടം സ്വന്തമാക്കിയാല്‍ അത് ടിറ്റേയുടെ വലിയ നേട്ടമായി മാറും. നെയ്മര്‍ കളിക്കുമ്പോള്‍ ടീം അദ്ദേഹത്തിന് ചുറ്റിപ്പറ്റിയാണ് ഓടുക. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പുതിയ താരങ്ങള്‍ക്ക്്് കരുത്ത്് തെളിയിക്കാനുള്ള അവസരമാണിത്. ഹോണ്ടുറാസിനെതിരെ നേടിയ ഏഴ് ഗോളില്‍ ആറും കരസ്ഥമാക്കിയത് യുവതാരങ്ങളാണെന്ന് കോച്ച്് പറയുന്നു. പി.എസ്.ജിക്കാരനായ നെയ്മര്‍ ദീര്‍ഘകാലമായി പരുക്കുമായി മല്ലിടുകയാണ്. കഴിഞ്ഞ സീസണില്‍ തന്നെ പി.എസ്.ജിക്കായി പല പ്രധാന മല്‍സരങ്ങളും അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. നെയ്മറിന്റെ സ്ഥാനം ജീസസിനായിരിക്കും.

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

india

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം ; ഇന്ത്യ ഒന്നാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

Published

on

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ആകെ 3865 സാമ്പിളുകള്‍ പരിശോധിച്ചു, അവയില്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി.

പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍, പട്ടികയില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാല്‍ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നിവയേക്കാള്‍ മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാര്‍ഷിക പരിശോധനാ കണക്കുകള്‍ എന്ന് നാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോര്‍വെയും അഞ്ചാമത് യുഎസ്എയുമാണ്.

Continue Reading

Trending