Connect with us

More

ഗുജറാത്തിലെ ദുർഗന്ധം അറിയാൻ മോദിക്കും ബച്ചനും ദളിതുകളുടെ ക്ഷണം

Published

on

അഹമ്മദാബാദ്: ചത്ത പശുവിന്റെ തുകലുരിഞ്ഞതിന് ഗുജറാത്തിലെ ഉനയിൽ ദളിത് യുവാക്കളെ ക്രൂര മർദ്ദനത്തിനിരയാക്കിയ സംഭവത്തിലുള്ള ദളിത് സംഘടനകളുടെ പ്രതിഷേധം ശക്തമാവുന്നു. അമിതാഭ് ബച്ചൻ ബ്രാന്റ് അംബാസഡറായ ഗുജറാത്തിന്റെ സുഗന്ധം എന്ന കാമ്പയ്‌നിനു പകരം ഗുജറാത്ത് ചീഞ്ഞു നാറുന്നുവെന്ന പോസ്റ്റർ കാമ്പയ്ൻ നടത്താൻ ദളിത് സംഘടനകൾ തീരുമാനിച്ചു.

ചൊവ്വാഴ്ച അഹമ്മദാബാദിനു സമീപം കലോലിൽ നിന്നും കാമ്പയ്ൻ ആരംഭിക്കുമെന്ന് ഉന ദളിത് അത്യാചാർ ലഡത് സമിതി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് ടൂറിസം അംബാസഡർ അമിതാഭ് ബച്ചൻ എന്നിവർക്ക് ഗുജറാത്ത് ചീഞ്ഞു നാറുന്നുവെന്ന പോസ്റ്റർ മെയിൽ വഴി അയച്ചു കൊടുത്തിട്ടുണ്ട്. ഇരുവരേയും നാറുന്ന ഗുജറാത്തിലേക്ക് ക്ഷണിച്ചതായും സംഘാടകർ അറിയിച്ചു. ഗുജറാത്ത് സന്ദർശിക്കൂ, ചത്ത പശുക്കളുടെ അവശിഷ്ടം ചീഞ്ഞു നാറുന്നതിന്റെ ഗന്ധം അനുഭവിച്ചറിയൂവെന്നാണ് പോസ്റ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സംഘടനയുടെ കൺവീനർ ജിഗ്നേഷ് മേവാനി അറിയിച്ചു. ഉന സംഭവത്തിനു ശേഷം ഗുജറാത്തിൽ ചത്ത മൃഗങ്ങളുടെ അവശിഷ്ടം അടക്കം ചെയ്യുന്നത് ദളിതുകൾ നിർത്തിയിരിക്കുകയാണ്. മോദിയുടെ അജണ്ടക്കനുസരിച്ച് ഗുജറാത്തിനെ കുറിച്ച് വ്യാജ പ്രതിഛായയാണ് ബച്ചൻ സൃഷ്ടിച്ചിരിക്കുന്നതെന്ന് മേവാനി ആരോപിച്ചു. 100 കണക്കിന് ചത്ത പശുക്കളുടെ അവശിഷ്ടമാണ് സംസ്‌കരിക്കാതെ നിരത്തുകളിൽ കിടക്കുന്നത്. എല്ലായിടത്തും ദുർഗന്ധം വമിക്കുകയാണ്.

ദളിതുകൾ ജാതീയ വിവേചനത്തിന്റെ പേരിൽ ചേരികളിൽ അന്തിയുറങ്ങുന്നു. ഇത്തരമൊരു ഗുജറാത്തിനെ കുറിച്ചാണ് സുഗന്ധമെന്ന് ബച്ചൻ പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഉന സംഭവത്തിനു ശേഷം ചത്ത പശുക്കളെ കുഴിച്ചിടുന്ന ജോലി 100 കണക്കിന് ദളിതുകൾ ഉപേക്ഷിച്ചതായും ദളിതുകൾ ഇത്തരം ജോലി ചെയ്യാൻ പാടുള്ളൂവെന്ന ഉന്നത ജാതിക്കാരുടെ കാഴ്ചപ്പാടുകൾ ഭേദിക്കപ്പെടേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending