Connect with us

Video Stories

ചരിത്രം വിസ്മരിച്ച ആത്മജ്ഞാനി

Published

on

 

ഉനൈസ് പി.കെ കൈപ്പുറം

കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രാരംഭകാലം മുതല്‍ മലബാറിലെ മുസ്‌ലിംകള്‍ക്ക് മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നേതൃത്വം നല്‍കി വന്നവരാണ് കോഴിക്കോട് ഖാസിമാര്‍. ഹിജ്‌റ 21 ന് ചാലിയത്ത് നിര്‍മിക്കപ്പെട്ട, കേരളത്തിലെ ആദ്യ പത്ത് പള്ളികളിലൊന്നില്‍ നിയമിതനായ ഹബീബ് ബിന്‍ മാലിക് മുതല്‍ തുടങ്ങുന്നതാണ് കോഴിക്കോട് ഖാസി പരമ്പരയുടെ ചരിത്രം. സൂഫിവര്യന്മാരും സ്വാതന്ത്ര്യ സമര പോരാളികളും സാഹിത്യ പ്രതിഭകളുമായി അനേകം കര്‍മവര്യരെ ഖാസി കുടുംബം സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇവരില്‍ പ്രധാനിയാണ് ഹിജ്‌റ 1301 (എഡി 1884) ല്‍ വഫാത്തായ ഖാസി അബൂബക്കര്‍ കുഞ്ഞി. ചരിത്ര രചനയില്‍ വേണ്ട വിധം ശ്രദ്ധിക്കപ്പെടാതെ പോയ ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ ജീവിതം സാഹിത്യ രചനകളില്‍ മുഴുകിയതും ആധ്യാത്മികതയിലൂന്നിയ കര്‍മ വിശുദ്ധിയുടേതുമായിരുന്നു.
കോഴിക്കോട് ഖാസി പരമ്പരയില്‍ ഏറ്റവുമധികം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഖാസിയാണ് ഖാസി മുഹമ്മദ്. പ്രഥമ അറബി മലയാള കൃതിയുടെ രചയിതാവായ അദ്ദേഹത്തിന്റെ എട്ടാമത്തെ പേരമകനാണ് ഖാസി അബൂബക്കര്‍ കുഞ്ഞി. സാഹിത്യ രചനയില്‍ പിതാമഹന്റെ പാത തന്നെയായിരുന്നു അബൂബക്കര്‍ കുഞ്ഞിയും പിന്തുടര്‍ന്നത്. അദ്ദേഹത്തിന്റെതായി കണ്ടെത്തപ്പെട്ടിട്ടുള്ള ഇരുപതോളം രചനയില്‍ ഖാസി മുഹമ്മദിന്റെ രചനകള്‍ക്കുള്ള തര്‍ജമയും വ്യാഖ്യാനങ്ങളും ഉള്‍പ്പെടുന്നുണ്ട്. 1861 ല്‍ പിതാവ് കില്‍സിങ്ങാന്റകത്ത് കുഞ്ഞീതിന്‍ കുട്ടിയുടെ വിയോഗത്തോടെയാണ് അദ്ദേഹം ഖാസി പദവിലെത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍ നിന്ന് കരസ്ഥമാക്കിയ ശേഷം അക്കാലത്തെ പ്രഥമ വിദ്യാഭ്യാസ കേന്ദ്രമായ പൊന്നാനിയില്‍ ‘വിളക്കത്തിരിക്കലി’ന് ചേര്‍ന്നു. ശൈഖ് സൈനുദ്ദീന്‍ മൂന്നാമന്‍, ശൈഖ് അഹ്മദ് ദഹ്‌ലാന്‍, ശൈഖ് അബ്ദുല്‍ ഖാദര്‍ ബിന്‍ ഉമര്‍ എന്നിവരില്‍ നിന്നും വിവിധ മത വിഷയങ്ങളില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി. ഇസ്‌ലാമിക ചരിത്രത്തില്‍ അങ്ങേയറ്റത്തെ അവഗാഹം നേടിയിരുന്ന അദ്ദേഹത്തിന് അറബിയിലും അറബി-മലയാളത്തിലുമുള്ള പദ്യ രചനാ പാടവം ആരെയും അത്ഭുതപ്പെടുത്തന്നതായിരുന്നു. ഉസ്്താദുമാരായ അഹ്മദ് സൈനി ദഹ്‌ലാനില്‍ നിന്നും അലവി ത്വരീഖത്തിലും അബ്ദുല്‍ ഖാദിര്‍ ബിന്‍ ഉമറില്‍ നിന്നു ഖാദിരി ത്വരീഖത്തിലും ശൈഖ് മുഹമ്മദ് അല്‍ ഫാസിയില്‍ നിന്നു ശാദുലി ത്വരീഖത്തിലും ബൈഅത്ത് സ്വീകരിച്ച ഖാസി അബൂബക്കര്‍ കുഞ്ഞി അക്കാലത്തെ കോഴിക്കോട് മുസ്്‌ലിംകള്‍ക്കിടയിലെ സജീവമായ ആത്മീയ സാന്നിധ്യമായിരുന്നു. കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്‍ അദ്ദേഹം സ്ഥാപിച്ച ശാദുലി ത്വരീഖത്തിന്റെ ദിക്‌റ് ഹല്‍ഖ നൂറ്റാണ്ടുകള്‍ പിന്നിട്ടും നിലനില്‍ക്കുന്നുവെന്ന് കോഴിക്കോട് മുസ്‌ലിംകളുടെ ചരിത്രമെഴുതിയ പരപ്പില്‍ മുഹമ്മദ് കോയ രേഖപ്പെടുത്തുന്നു.
അറബി-മലയാള ഭാഷകളിലായി അദ്ദേഹം രചിച്ച സാഹിത്യ കൃതികള്‍ ആധ്യാത്മികമായും സാമൂഹികമായും അദ്ദേഹത്തിനുണ്ടായിരുന്ന ധിഷണയും ജാഗ്രതയും വ്യക്തമാക്കുന്നതാണ്. ‘ശറഹ് വിത്്‌രിയ്യ’ എന്ന അദ്ദേഹത്തിന്റെ കൃതി മുന്‍ കഴിഞ്ഞ ഖാസിമാരുടെ പരമ്പരയും അവരുടെ കാലങ്ങളിലെ ചരിത്ര സംഭവങ്ങളും പ്രതിപാദിക്കുന്നതാണ്. കായല്‍പട്ടണക്കാരനായ സ്വദഖത്തുള്ളാഹില്‍ കായലി രചിച്ച ശറഹ് വിത്‌രിയ്യയുടെ തഖ്മീസിന് അദ്ദേഹം രചിച്ച വ്യാഖ്യാനമാണ് ‘മസാബിഹു കവാകിബു ദുരിയ്യ’. മൂന്ന് ഭാഗങ്ങളിലായാണ് ഈ കൃതി സജ്ജീകരിച്ചിട്ടുള്ളത്. വിത്‌രിയയ്യുടെ ഗ്രന്ഥകര്‍ത്താവായ അബൂബക്കര്‍ ബഗ്ദാദിയുടെ സ്വപ്‌നങ്ങളും ആഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഒന്നാം ഭാഗം. സ്വദഖത്തുള്ളാഹില്‍ കായലിയുടെ വിവരണങ്ങളും അദ്ദേഹം തഖ്മീസ് രചിക്കാനുണ്ടായ കാരണങ്ങളുമാണ് രണ്ടാം ഭാഗത്തില്‍. അബൂബക്കര്‍ കുഞ്ഞിയുടെ വിശദമായ കുടുംബപരമ്പരയും വിവിധ വിഷയങ്ങളിലായി അദ്ദേഹത്തിനുള്ള സനദുകളുമാണ് മൂന്നാമത്തെ ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഖാസി മുഹമ്മദിന്റെ ‘ഇലാകം അയ്യുഹല്‍ ഇന്‍സാന്‍’ എന്ന പ്രസിദ്ധമായ ഗുണദോശ കാവ്യത്തിന് തര്‍ജമയും വ്യാഖ്യാനവും അദ്ദേഹം രചിച്ചിച്ചുണ്ട്. ‘നസ്വീഹത്തുല്‍ ഇഖ് വാന്‍ ഫി ശറഹി ഇലാകം അയ്യുഹല്‍ ഇന്‍സാന്‍’ എന്ന പേരിലറിയപ്പെടുന്ന വ്യാഖ്യാനഗ്രന്ഥം മൂലകൃതിയിലെ ഓരോ പദ്യങ്ങളും വ്യക്തമായി പരിശോധിച്ച് വിശദമായ വ്യാഖ്യാനം നല്‍കുന്നതാണ്. ‘തടിഉറുദിമാല’ എന്നാണ് തര്‍ജമക്ക് പേരിട്ടിരിക്കുന്നത്. അറബി-മലയാളത്തിലുള്ള ഈ മാലപ്പാട്ടിലെ ഏതാനും വരികള്‍ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘അറബിമലയാള സാഹിത്യചരിത്രം’ എഴുതിയ ഒ. ആബുവിന്റെ അഭിപ്രായത്തില്‍ അക്കാലത്ത് അറബി പണ്ഡിന്മാരുടെ ഭാഷയും അറബി മലയാളം സാധാരണക്കാരുടെ ഭാഷയുമായിരുന്നു. ഖാസി മുഹമ്മദിന്റെ രചനകള്‍ വിവര്‍ത്തനം ചെയ്തതിലൂടെ മലബാറിലെ മുസ്‌ലിംകള്‍ക്ക് തികവുറ്റ ഗ്രന്ഥങ്ങള്‍ മനസിലാക്കാനും ഉള്‍ക്കൊള്ളാനും വഴിയൊരുക്കുകയായിരുന്നു ഖാസി അബൂബക്കര്‍ കുഞ്ഞി.
പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ രചിക്കാത്ത മലബാറിലെ സാഹിത്യപ്രതിഭകള്‍ കുറവാണ്. ‘മുഷ്ഫിഖതുല്‍ ജിനാന്‍’ എന്നാണ് ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ പ്രവാചക കീര്‍ത്തന കാവ്യം അറിയപ്പെടുന്നത്. പുണ്യ നബിയോട് സ്വലാത്തും സലാമും ചൊല്ലി തുടങ്ങുന്ന കാവ്യം അറബി സാഹിത്യത്തിത്തിലും പദ്യരചനയിലും അദ്ദേഹത്തിനുള്ള പ്രാഗത്ഭ്യം വിളിച്ചോതുന്നു.
പിതാവ് കില്‍സിങ്ങാന്റകത്ത് കുഞ്ഞീദിന്‍ കുട്ടി ഖാസിയെക്കുറിച്ചും ഗുരുക്കന്മാരായ മുഹമ്മദ് ഫാസി, ശൈഖ് അബ്ദുല്‍ ഖാദിര്‍ ബിന്‍ ഉമര്‍ എന്നിവരെ കുറിച്ചുമെഴുതിയ വിലാപ കാവ്യങ്ങളും അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്ക് മാറ്റുകൂട്ടുന്നതാണ്. മക്ക വിജയത്തെക്കുറിച്ചെഴുതിയ മക്കം ഫത്ഹ് (1883), ഖുര്‍ആനിലെ അക്ഷരങ്ങളും അവയുടെ ഉച്ചാരണ സ്ഥാനങ്ങളും വിശദമാക്കുന്ന ദിറാസത്തുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ പഠനം), ഹജ്ജ് യാത്രയെക്കുറിച്ചെഴുതിയ റിസാലത്തുന്‍ അന്‍ സഫരിഹി ഇലാ മക്ക ലില്‍ ഹജ്ജ്, അഹ്‌നുല്‍ മുഅനില്‍ അക്‌റം, കുഞ്ഞായിന്‍ മുസ്്‌ലിയാരുടെ കപ്പപ്പാട്ടു പോലെ രചിക്കപ്പെട്ട നള്മു സഫീന, ബറകത്ത് മാല, അഖീദ മാല, ഇലാകം അയ്യുഹല്‍ ഇഖ്‌വാന്‍ തുടങ്ങിയവയാണ് അറിയപ്പെട്ട മറ്റുകൃതികള്‍.
ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ ആധ്യാത്മിക രചനകളില്‍ പ്രധാനപ്പെട്ടവയാണ് ‘മദാരിജു സാലികും ശാദുലി മാല’യും. 176 വരികളുള്ള ശാദുലി മാലക്ക്് ഖാസി മുഹമ്മദിന്റെ മുഹ്‌യുദ്ദീന്‍ മാലയോട് ശക്തമായ സാമ്യത കാണാവുന്നതാണ്. രചനയിലും ഉള്ളടക്കങ്ങളുടെ ക്രമീകരണത്തിലും വിവിധ സംഭവങ്ങളുടെ പ്രതിപാദനത്തിലും മുഹ്‌യുദ്ദീന്‍ മാലയുടെ അതേ രീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്. ശാദുലി ത്വരീഖത്തിന്റെ സ്ഥാപകന്‍ ശൈഖ് അബുല്‍ ഹസനിയുടെ ജീവിത കഥയാണ് ശാദുലി മാലയുടെ ഇതിവൃത്തം. മനുഷ്യാത്മാവിന്റെ വിവിധ തലങ്ങളെക്കുറിച്ചും ആധ്യാത്മികമായി അവന്‍ വളരേണ്ടതിന്റെ സാഹചര്യങ്ങളെക്കുറിച്ചുമുള്ള വിവരണമാണ് മദാരിജു സാലികില്‍. സൂഫികള്‍ക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രത്യേക സാങ്കേതിക പദങ്ങളെക്കുറിച്ചും ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
മാപ്പിള സാഹിത്യത്തില്‍ പുകള്‍പെട്ട മോയിന്‍ കുട്ടി വൈദ്യരുടെ സമകാലികനായിരുന്നു ഖാസി അബൂബക്കര്‍ കുഞ്ഞി. പല വിഷയങ്ങളിലും ഇരുവരും തമ്മില്‍ ആശയ കൈമാറ്റങ്ങളുമുണ്ടായിട്ടുണ്ട്. വൈദ്യര്‍ക്ക് ഉഹ്ദ് പടപ്പാട്ട് രചിക്കാന്‍ പ്രചോദനം നല്‍കിയതും ഖാസി അബൂബക്കര്‍ കുഞ്ഞിയായിരുന്നു. ഇക്കാര്യം വൈദ്യര്‍ ഉഹ്ദ് പടപ്പാട്ടിലെ മൂന്നാമത്തെ ഇശലില്‍ പ്രതിപാദിക്കുന്നുണ്ട്. മറുപടിയായി അദ്ദേഹത്തിന്റെ ബര്‍ക്കത്ത് മാലയും മറ്റു ചില പദ്യങ്ങളും പരിശോധിച്ച് തിരുത്തിക്കൊടുക്കുകയും ചെയ്തിരുന്നു വൈദ്യര്‍.
ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ കാലത്താണ് കോഴിക്കോട് മുസ്‌ലിംകള്‍ രണ്ട് ചേരിയിലായിത്തീര്‍ന്ന ഇരു ഖാസി സമ്പ്രദായം ഉണ്ടാവുന്നത്. കല്യാണ സമയത്ത് കൈമുട്ടി പാടുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കവും ഒരു പള്ളിയിലെ കല്ല് മറ്റൊരു പള്ളിയിലേക്ക് നീക്കം ചെയ്തതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളും സ്ഥലത്തെ മുസ്‌ലിംകളെ മാനസികമായി അകറ്റുകയും രണ്ടു ചേരികളിലായി തിരിയാന്‍ കാരണമാവുകയും ചെയ്തു. അബൂബക്കര്‍ കുഞ്ഞിയുടെ കാലത്ത് മിശ്ഖാല്‍ പള്ളിയുടെ ചുമതല വഹിച്ചിരുന്ന ആലിക്കോയ ഖത്തീബിനോട് വാര്‍ഷിക സംഖ്യ കൊടുക്കാന്‍ ചെന്നയാള്‍ അപമര്യാദയായി പെരുമാറിയത് പ്രശ്‌നം രൂക്ഷമാക്കുകയും രണ്ടു ഖാസിമാരുടെ കീഴിലായി കോഴിക്കോട്ടെ മുസ്‌ലിംകള്‍ ചേരിതിരിയുന്ന വേദനാജനകമായ ഭിന്നതക്ക് വഴിവെക്കുകയും ചെയ്തു. ആ സമയത്ത് പ്രായം കൂടുതലുണ്ടായിരുന്നത് ഖാസി അബൂബക്കര്‍ കുഞ്ഞിയായതിനാല്‍ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് അദ്ദേഹത്തെ വലിയ ഖാസിയായും പ്രായക്കുറവുണ്ടായിരുന്ന ആലിക്കോയ ഖത്തീബിന്റെ മകന്‍ പള്ളിവീട്ടില്‍ മുഹമ്മദിനെ മിശ്കാല്‍ പള്ളി കേന്ദ്രമാക്കി ചെറിയ ഖാസിയായും നിയമിതരാക്കി സാമൂതിരി ഉത്തരവിറക്കുകയായിരുന്നു.
ഇ. മൊയ്തു മൗലവിയുടെ പിതാവ് കോടഞ്ചേരി മരക്കാര്‍ മുസ്‌ല്യാര്‍, സയ്യിദ് സനാഉള്ള മക്തി തങ്ങള്‍, കൊച്ചിയിലെ അടിമ മുസ്്‌ല്യാര്‍ എന്നറിയപ്പെടുന്ന മൗലാനാ അബ്ദുറഹ്മാന്‍ ഹൈദ്രോസ് എന്നിവര്‍ ശിഷ്യന്മാരില്‍ പ്രധാനികളാണ്. തികഞ്ഞ സൂഫിയും പല ത്വരീഖത്തുകളുടെയും ശൈഖും പ്രഗത്ഭനായൊരു സാഹിത്യ പ്രതിഭയുമായിരുന്ന അദ്ദഹത്തിന്റെ ജിവിതം വിശദമായ ഗവേഷണങ്ങളും അന്വേഷണങ്ങളും ആവശ്യപ്പെടുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending