Connect with us

Video Stories

ജനങ്ങളുടെ നിക്ഷേപത്തിന് ആര് സുരക്ഷ നല്‍കും

Published

on

ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ബാങ്ക് നിക്ഷേപത്തില്‍ നിന്ന് പൊടുന്നനെ പണം നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് രാജ്യം മുഴുവന്‍. സുരക്ഷിതമായിരിക്കുന്നുവെന്നുകരുതിയ നിക്ഷേപം ഒരു സു(?)പ്രഭാതത്തില്‍ പിന്‍വലിച്ചതായി ബാങ്കില്‍ നിന്ന് സന്ദേശം വരുന്നത് ഏതൊരാളെയും അമ്പരിപ്പിക്കുന്നതാണ്. ഇതിനകം സാധാരണക്കാരുടെ സമ്പാദ്യമായ 1.30 കോടി രൂപയുടെ തട്ടിപ്പാണ് ഈ മേഖലയില്‍ നടന്നിട്ടുള്ളതെന്നാണ് വിവരം. പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ കാര്‍ഡുകളില്‍ നിന്നാണ് പണം നഷ്ടമായിട്ടുള്ളത്. ഇതില്‍ യെസ് ബാങ്കും അവരുടെ എ.ടി.എം നിയന്ത്രിക്കുന്ന ഹിറ്റാച്ചിയുമാണ് ആദ്യഘട്ടത്തില്‍ സംശയനിഴലിലുള്ളത്.

ദേശീയ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.എ) യുടെ കണക്കുപ്രകാരം ഇതിനകം രാജ്യത്തെ 32 ലക്ഷം എ.ടി.എം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തുകഴിഞ്ഞു. ലണ്ടനില്‍ നിന്നും ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നും വരെ പണം പിന്‍വലിക്കപ്പെട്ടതായാണ് വിവരം. 69.72 കോടി എ.ടി.എം ഡെബിറ്റ് കാര്‍ഡുകളാണ് രാജ്യത്താകെയായി വിതരണം ചെയ്തിട്ടുള്ളത്. മാസ്റ്റര്‍ കാര്‍ഡ്, വിസ, റൂപേ എന്നിവയുടെ കാര്‍ഡുകളാണിവ. രാജ്യത്തെ ഏറ്റവും വലിയ ദേശസാല്‍കൃതബാങ്കായ സ്റ്റേറ്റ് ബാങ്കിനാണ് ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യേണ്ടിവന്നിരിക്കുന്നത്-6.2 ലക്ഷം .ഒരു അക്കൗണ്ടില്‍ നിന്നുമാത്രം 12 ലക്ഷം രൂപ ഇവര്‍ക്ക് നഷ്ടമായി. ഇതിനകം 641 പരാതികള്‍ ലഭിച്ചതായി എന്‍.പി.സി.എ പറയുന്നു.

ഇതേതുടര്‍ന്ന് രാജ്യത്തെ കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ അങ്കലാപ്പിലായിരിക്കുകയാണ്. തങ്ങളുടെ സമ്പാദ്യത്തിന്റെ ഫലം പണമായി സ്വയം സൂക്ഷിക്കാനാവാതെയാണ് ആളുകളത് ബാങ്കുകളെ ഏല്‍പിക്കുന്നത്. സാധാരണക്കാരും പാവപ്പെട്ടവരും വരെ ഇപ്പോള്‍ ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് തയ്യാറായി മുന്നോട്ടുവരുന്ന കാലവുമാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരവും 22 കോടി ഉപഭോക്താക്കളാണ് വിവിധ ബാങ്കുകളിലായി തങ്ങളുടെ അധ്വാനത്തിന്റെ ഒരു ഓഹരി നിക്ഷേപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നടക്കം നിത്യേന തട്ടിപ്പിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഒരേ അക്കൗണ്ടില്‍ നിന്നുതന്നെ പല തവണ പണം നഷ്ടപ്പെട്ട സംഭവവും ഉണ്ടാകുന്നുണ്ട്.

ഇന്റര്‍നെറ്റ് പോലുള്ള ആത്യാധുനിക സാങ്കേതിക വിദ്യകള്‍ ജനത്തിന് ഉപയോഗത്തേക്കാളേറെ ഉപദ്രവമാകുന്നുണ്ടോ എന്ന ചിന്തയിലേക്കാണ് ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ വെളിച്ചം വീശുന്നത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനും പണം നിക്ഷേപിക്കുന്നതിനും ആവശ്യമായ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥ സുരക്ഷിതത്തിനാണെന്നാണ് ഇതുവരെയും കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ ബാങ്കുകളുടെ പക്കല്‍നിന്ന് നഷ്ടപ്പെടുന്നുവെന്നാണ് തട്ടിപ്പിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുമ്പോള്‍ മനസ്സിലാകുന്നത്.

വിലപ്പെട്ട ഏറെ സമയം ലാഭിക്കാമെന്നതിനാലാണ് എ.ടി.എം സംവിധാനം ബാങ്കുകള്‍ക്കെന്നപോലെ ഉപഭോക്താക്കള്‍ക്കും സ്വീകാര്യമായത്. നിക്ഷേപ സുരക്ഷിതത്വത്തിനായി കാര്‍ഡുടമകള്‍ ഇടക്കിടെ പിന്‍നമ്പര്‍ മാറ്റാനാണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ടുമാസത്തിനിടെ പത്തുതവണ പിന്‍നമ്പര്‍ മാറ്റിയവര്‍ക്കും പണം നഷ്ടപ്പെട്ടതിന്റെ കാരണം എന്തായിരിക്കും. പലപ്പോഴും എ.ടി.എം യന്ത്രത്തെ കുറ്റപ്പെടുത്തി പണം തിരികെ നല്‍കാതിരിക്കുന്ന പ്രവണതയും ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. കഴിഞ്ഞ ഓഗസ്്റ്റില്‍ കൊച്ചിയിലും തിരുവനന്തപുരത്തും മുംബൈയിലും വരെ എ.ടി.എം മെഷീനുകളില്‍ കൃത്രിമം കാട്ടി പണം പിന്‍വലിച്ചിരുന്നു. ഇതിലെ പ്രതികള്‍ രാജ്യത്തിനുപുറത്തേക്കുവരെ നീണ്ട പശ്ചാത്തലത്തിലാണ് പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ വരുന്നത്. എ.ടി.എം സംവിധാനം വ്യാപമാകുന്ന ആദ്യകാലത്ത് പിന്‍ നമ്പര്‍ ചോര്‍ത്തി പണം തട്ടുന്ന രീതിയാണെങ്കില്‍ ഇന്ന് കാമറ സ്ഥാപിച്ച് നമ്പര്‍ ശേഖരിച്ചും കുറെ കൂടി കടന്ന് ഓണ്‍ലൈന്‍ വഴിയും പണം തട്ടുന്ന രീതിയാണുണ്ടായിട്ടുള്ളത്. 2012 മുതല്‍ക്കാണ് ഇത്തരം തട്ടിപ്പുകള്‍ കൂടി വരുന്നത്. 2014ല്‍ പതിനായിരത്തോളം പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ മേയ്ക്കും സെപ്തംബറിനുമിടയില്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നതായാണ് ഔദ്യോഗികവിവരം. രാജ്യത്തെ എഴുപതുശതമാനം എ.ടി.എമ്മുകളും കാലഹരണപ്പെട്ട യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് വിന്‍ഡോസ് എക്‌സ്.പി പിന്‍വലിച്ചെങ്കിലും അത്തരം കമ്പ്യൂട്ടറുകളാണ് ഇപ്പോഴും പല ബാങ്കുകളും ഉപയോഗിക്കുന്നതത്രെ.

പുതുതലമുറ ബാങ്കുകളുടെ വരവുതന്നെ ഏറെ വിവാദത്തോടെയായിരുന്നുവെന്ന കാര്യം ഓര്‍ക്കണം. രാജ്യത്തെ ജനങ്ങളുടെ നിക്ഷേപം കുത്തക മുതലാളിമാരുടെ കൈകളിലേക്ക് പോകുന്നുവെന്ന ആക്ഷേപമാണ് പൊതുവെ സ്വകാര്യബാങ്കുകളെക്കുറിച്ചുള്ളത്. ഇതു ശരിവെക്കുന്ന തരത്തിലുള്ള സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. രാജ്യത്തെ ബാങ്കുകളുടെ നിയന്താവായ റിസര്‍വ് ബാങ്ക് ബാങ്കുകളെയാണ് ഇന്നത്തെ തട്ടിപ്പിന് കാരണമായി കുറ്റപ്പെടുത്തുന്നത്. ഉപഭോക്താക്കള്‍ നല്‍കുന്ന ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ട്. വിവരങ്ങള്‍ എവിടെനിന്നാണ് നഷ്ടപ്പെടുന്നതെന്ന് കണ്ടെത്തിയാല്‍ മാത്രമേ പരിഹാരം കണ്ടെത്താനാകൂ. ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട പണം പത്ത് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ അതേ അക്കൗണ്ടില്‍ നിക്ഷേപിച്ചുനല്‍കണമെന്നാണ് ആര്‍.ബി.ഐയുടെ വ്യവസ്ഥ. ഇതനുസരിച്ച് തിരുവനന്തപുരത്തും മറ്റും പണം നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കിയെങ്കിലും തട്ടിപ്പുനടന്ന എ.ടി.എം മെഷീനുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിവരങ്ങളാണ് പുതിയ തട്ടിപ്പിനും പിന്നിലെന്നാണ് സൂചനകള്‍. അതുകൊണ്ടാണ് തട്ടിപ്പിനിരയായ എ.ടി.എം ഉപയോഗിച്ച ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ ഇപ്പോള്‍ ബ്ലോക്ക് ചെയ്തിട്ടുള്ളത്.

എ.ടി.എമ്മുകളേക്കാള്‍ മാളുകളിലും കടകളിലും സൈ്വപ്പ് ചെയ്തുനല്‍കുന്ന അക്കൗണ്ടുകള്‍ വഴിയും വിവരം ചോര്‍ന്നിരിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ പരിഭ്രാന്തരാണ്. ഭയപ്പെടാനൊന്നുമില്ലെന്നു ബാങ്കുകള്‍ പറയുമ്പോഴും സുരക്ഷാ വിദഗ്ധര്‍ പറയുന്നത് ഉപഭോക്താക്കള്‍ തന്നെ ജാഗ്രത കാട്ടണമെന്നാണ്. മൂന്നുമാസത്തിലോ ആറുമാസം കൂടുമ്പോഴോ പിന്‍ നമ്പര്‍ മാറ്റുകയാണ് സുരക്ഷിതമായ രീതി. പലരും പിന്‍ നമ്പര്‍ എഴുതി സൂക്ഷിക്കുന്നതും പതിവാണ്. ഇതും ശരിയായ രീതിയല്ല. രണ്ടോ മൂന്നോ കാര്‍ഡുകള്‍ ഉപയോഗിക്കുകയും പണം കുറച്ചുസൂക്ഷിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കണമെന്നുമാണ് മറ്റൊരു ഉപദേശം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം വിദ്യകള്‍ പ്രായോഗികമല്ലെന്ന് വിദഗ്ധര്‍ ഓര്‍ക്കുന്നില്ല. ഉപഭോക്താക്കളുടേതല്ലാത്ത ഈ കുറ്റത്തിന് റിസര്‍വ് ബാങ്കും അതാത് ബാങ്കുകളും പൊലീസും കേന്ദ്രസര്‍ക്കാറും സമഗ്രമായ അന്വേഷണം നടത്തി വിവരച്ചോര്‍ച്ച അടയ്ക്കാനും തട്ടിപ്പിന് പരിഹാരം കാണാനും സമയം അതിക്രമിച്ചിരിക്കയാണ്. സാങ്കേതിക വിദ്യയെക്കുറിച്ച് അഭിമാനം കൊള്ളുന്ന രാജ്യത്തിന് ഇത് തീര്‍ത്തും നാണക്കേടാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending