Connect with us

Video Stories

ജനാധിപത്യ ശ്രീകോവിലിലെ ഏറ്റുമുട്ടല്‍

Published

on

പി.വി.എ പ്രിംറോസ്‌

വന്‍സാരയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 2011ലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ മുന്‍ അണ്ടര്‍സെക്രട്ടറി ആര്‍.വി.എസ് മണിയുടേതായി വന്ന സ്‌ഫോടന സമാനമായ മറ്റൊരു വെളിപ്പെടുത്തല്‍.
ഭീകര വിരുദ്ധ നിയമങ്ങള്‍ക്ക് അവസരമൊരുക്കാനായി കേന്ദ്ര സര്‍ക്കാര്‍ കെട്ടിച്ചമച്ച നാടകങ്ങളായിരുന്നു 2001ലെ പാര്‍ലമെന്റ് ആക്രമണവും 2008ലെ മുംബൈ ആക്രമണ പരമ്പരയുമെന്ന് ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐയെ സഹായിച്ച പ്രശസ്ത ഐ.പി. എസ് ഓഫീസര്‍ സതീഷ് വര്‍മ പറയുകയുണ്ടായെന്നാണ് മണി വെളിപ്പെടുത്തിയത്. പാര്‍ലമെന്റ് ആക്രമണത്തോടനുബന്ധിച്ച് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ വിചാരണ കൂടാതെ അറസ്റ്റ് ചെയ്തു ജയിലിലടക്കാല്‍ അനുമതി നല്‍കുന്ന ‘പോട്ട’ നിയമം കൊണ്ടുവന്നതും മുംബൈ ആക്രമണ പരമ്പരക്ക് ശേഷം യു.പി.എ സര്‍ക്കാര്‍ യു.എ.പി.എ ഭേദഗതി ചെയ്തു കൂടുതല്‍ കാര്‍ക്കശ്യമാക്കിയതും ഇതിനുപോദ്ബലകമായി സതീഷ് വര്‍മ ചൂണ്ടിക്കാട്ടിയ കാര്യവും കേന്ദ്ര നഗര വികസന സെക്രട്ടറിക്കയച്ച കത്തില്‍ ആര്‍. വി.എസ് മണി പറയുന്നുണ്ട്.

1950 ഫെബ്രുവരി 25ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അവതരിപ്പിച്ച് പാസാക്കിയ പ്രവന്റീവ് ഡിറ്റെന്‍ഷന്‍ ആക്ട് (പി.ഡി.എ) ആണ് എങ്ങോട്ടും വ്യാഖ്യാനിക്കാവുന്ന ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ നിയമം. വിഭജനാനന്തരം ഉടലെടുത്ത കലാപത്തെ മുതലെടുക്കാനാണ് പട്ടേല്‍ നിയമം കൊണ്ടുവന്നതെന്ന് അന്ന് തന്നെ പലരും എഴുതിയിരുന്നു. പിന്നീട് ഇന്ത്യാ-പാക് യുദ്ധ പശ്ചാത്തലത്തില്‍ മിസയും ടാഡയും പോട്ടയും നടപ്പിലാക്കി. നിരപരാധികളെ അകാരണമായി വേട്ടയാടിയ പോട്ടക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ അത് പിന്‍വലിച്ച യു.പി.എ സര്‍ക്കാര്‍ പകരമായി കൊണ്ടുവന്നതാണ് യു.എ.പി.എ.
പാര്‍ലമെന്റ് ആക്രമണം ഭരണകൂട സൃഷ്ടിയായിരുന്നുവെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരായ അരുന്ധതി റോയി, നന്ദിതാ ഹക്‌സര്‍ തുടങ്ങിയവര്‍ സാഹചര്യത്തെളിവുകളുദ്ധരിച്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നതാണ്. മണിയുടെ കത്തിലെ നിര്‍ണായക പരാമര്‍ശങ്ങള്‍ ഈ വസ്തുതകള്‍ക്ക് അടിവരയിടുന്നതാണ്.

2006ല്‍ പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 13 December, A Reader: The tsrange Case of the Attack on the Indian Parliament എന്ന പുസ്തകവും ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രമുഖ നയതന്ത്രജ്ഞനുമായ പി.എന്‍ ഹക്‌സറുടെ മകളും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നന്ദിതാ ഹക്‌സര്‍ എഴുതി പ്രൊമീള ആന്റ് കമ്പനി പ്രസിദ്ധീകരിച്ച Framing Geelani, Hanging Afzal: Ptariotism in the Time of Terror എന്ന പുസ്തകവും മഹാരാഷ്ട്ര പൊലീസ് മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്.എം മുശ്‌രിഫ് എഴുതി ഫറോസ് മീഡിയ പുറത്തിറക്കിയ Who Killed Karkare? എന്ന പുസ്തകവുമെല്ലാം സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ ചോദ്യം ചെയ്ത് പുറത്തിറങ്ങിയതാണ്. ഇതില്‍ 13 December, A Reader: The tSrange Case of the Attack on the Indian Parliament എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അരുന്ധതി റോയി ഉന്നയിച്ച പ്രസക്തമായ 13 ചോദ്യങ്ങള്‍ മാധ്യമ ലോകം ഏറെ ചര്‍ച്ച ചെയ്തതാണ്. ഈ ചര്‍ച്ച നടക്കുന്നതിനിടയിലാണ് പാര്‍ലമെന്റ് ആക്രമണക്കേസില്‍ ‘പൊതു മനഃസാക്ഷിയെ തൃപ്തിപ്പെടുത്താന്‍’ അഫ്‌സല്‍ ഗുരുവിനേയും മുംബൈ ആക്രമണ പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് അജ്മല്‍ കസബിനേയും തൂക്കിക്കൊന്നത്.
പാര്‍ലമെന്റാക്രമണത്തിന് സാധ്യതയുണ്ടെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി എല്‍.കെ അദ്വാനി പ്രസ്താവിച്ചതിന് തൊട്ടുടനെ 2001 ഡിസംബര്‍ 13നാണ് പാര്‍ലമെന്റ് ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറില്‍ വന്ന ഭീകരര്‍ എട്ട് സുരക്ഷാ ഭടന്മാരേയും ഒരു തോട്ടം ജോലിക്കാരനേയും വെടിവെച്ചു കൊല്ലുകയും പിന്നീട് തോക്കിനിരയാവുകയുമായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും പാര്‍ലമെന്റ് സമ്മേളിച്ചു കൊണ്ടിരിക്കെ പകല്‍ സമയത്ത് മെറ്റല്‍ ഡിറ്റക്ടര്‍ അടക്കം സുരക്ഷാ പരിശോധനക്ക് അത്യന്താധുനിക സജ്ജീകരണങ്ങളുള്ള പാര്‍ലമെന്റ് വളപ്പിന്റെ പ്രധാന കവാടത്തിലൂടെ ഭീകരര്‍ക്ക് എങ്ങനെ അകത്ത് കടക്കാനായി എന്നത് ഭോപ്പാല്‍ ജയില്‍ ചാട്ടം പോലെ ഇന്നും ചോദ്യചിഹ്നമായി കിടക്കുന്നു.
ജയ്‌ഷെ മുഹമ്മദ്, ലഷ്്കറെ ത്വയ്യിബ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയതെന്നും 98ലെ ഐ.സി 814 വിമാനം റാഞ്ചല്‍ കേസില്‍ പങ്കാളിയായ മുഹമ്മദ് എന്നയാളാണ് നേതൃത്വം നല്‍കിയതെന്നുമാണ് ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം പറഞ്ഞത്. പക്ഷേ, ഇതൊന്നും കോടതിയില്‍ ചര്‍ച്ചക്ക് വന്നില്ല. മാത്രമല്ല, ആക്രമണം മുഴുവനായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി യില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളെ കാണിക്കണമെന്ന് അന്നത്തെ കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തിന്റെവിശദാംശങ്ങളില്‍ സംശയമുണ്ടെന്ന് പറഞ്ഞ അന്നത്തെ രാജ്യസഭാ ഉപാധ്യക്ഷ നജ്മാ ഹെപ്ത്തുല്ല അതിനെ പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് ചീഫ് വിപ്പായിരുന്ന പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞത് ‘കാറില്‍ നിന്ന് ആറു പേര്‍ ഇറങ്ങുന്നത് ഞാന്‍ എണ്ണിയതാണ്, പക്ഷേ, അഞ്ചു പേരെ കൊല്ലപ്പെട്ടിട്ടുള്ളൂ. സി.സി.ടി.വിയിലെ റെക്കോര്‍ഡില്‍ ആറുപേരെ കൃത്യമായി കാണിക്കുന്നുണ്ട്’ എന്നാണ്. മുന്‍ഷി പറഞ്ഞത് സത്യമാണെങ്കില്‍ പൊലീസ് എന്തേ അഞ്ചുപേരുടെ കാര്യം മാത്രം പറയുന്നു? ആറാമത്തെയാള്‍ ആരാണ്? അയാള്‍ എവിടെപ്പോയി? ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണ വേളയില്‍ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കാതിരുന്നതെന്തു കൊണ്ട്? അത് പൊതു സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഭയക്കുന്നതെന്തിന്? ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ലമെന്റ് പിരിഞ്ഞതെന്തിന്? എന്നെല്ലാം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി കിടക്കുന്നു.
ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ പറയുന്നത് എസ്.എ.ആര്‍ ഗീലാനി വഴിയാണ് അഫ്‌സലിലേക്ക് തെളിവുകള്‍ എത്തിയത് എന്നാണ്. എന്നാല്‍, ഗീലാനി അറസ്റ്റിലാകും മുമ്പേ അഫ്‌സലിന്റെ പങ്ക് സൂചിപ്പിക്കുന്ന സന്ദേശം ശ്രീനഗര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നും പറയുന്നു. പിന്നെയെങ്ങനെ പ്രത്യേക സെല്‍ അഫ്‌സലിനെ ഡിസംബര്‍ 13 ആക്രമണവുമായി ബന്ധപ്പെടുത്തി?
അഫ്‌സല്‍ കീഴടങ്ങിയ തീവ്രവാദിയാണെന്നും ജമ്മുകശ്മീരിലെ പ്രത്യേക ദൗത്യ സേനയടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും കോടതി വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള ഒരാള്‍ ഇത്ര ഗൗരവതരമായ ഒരു ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നും ലഷ്‌കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ് പോലുള്ള സംഘടനകള്‍ ഒരു പ്രധാന ഓപറേഷന് അദ്ദേഹത്തെ ചുമതലപ്പെടുത്തി എന്നും വിശ്വസിക്കാന്‍ പറ്റുമോ?
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ലഷ്‌കറെ ത്വയ്യിബയിലെ മുഹമ്മദ് യാസിന്‍ ഫത്തഹ് എന്ന അബൂഹംസയാണെന്ന് പാര്‍ലമെന്റ് ആക്രമണത്തിന്റെ ആറാം നാള്‍ തന്നെ ടാണെ (മഹാരാഷ്ട്ര) പൊലീസ് കമീഷണര്‍ എസ്.എം ശങ്കരി തിരിച്ചറിഞ്ഞിരുന്നു. 2000 നവംബറില്‍ മുംബൈയില്‍ പിടിയിലായ ഇയാളെ ഉടന്‍ ജമ്മുകശ്മീര്‍ പൊലീസിന് കൈമാറിയിരുന്നതാണത്രേ. ശങ്കരി പറഞ്ഞത് നേരെങ്കില്‍ കശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസീന്‍ എങ്ങനെ പാര്‍ലമെന്റ് ആക്രമണത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടു? ശങ്കരി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഹമ്മദ് യാസീന്‍ ഇപ്പോള്‍ എവിടെ? പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാക്കി അഞ്ച് ‘ഭീകരെ’ക്കുറിച്ചുള്ള വിവരങ്ങള്‍ എന്താണ് പുറത്ത് വിടാത്തത്? തുടങ്ങി ആക്രമണത്തിന്റെ മര്‍മ പ്രധാനമായ ഭാഗങ്ങളിലേക്ക് വെളിച്ചം വീശുന്ന അരുന്ധതിയുടെ ചോദ്യങ്ങള്‍ ഇന്നും ഉത്തരമില്ലാതെ കിടക്കുകയാണ്.
ഫറോസ് മീഡിയ പുറത്തിറക്കിയ ണവീ ഗശഹഹലറ ഗമൃസമൃല? എന്ന പുസ്തകത്തിലെ മുംബൈ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളുടെ കാര്യവും തഥൈവ. ഏറെ കോളിളക്കം സൃഷ്ടിച്ച തെല്‍ഗി വ്യാജ മുദ്രപത്രക്കേസ് വെളിച്ചത്തു കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥനായ മുശ്‌രിഫിന്റെ വെളിപ്പെടുത്തലുകള്‍ മുന്‍നിര്‍ത്തി കര്‍ക്കരെ വധം പുനരന്വേഷിക്കണമെന്ന ബീഹാറില്‍ നിന്നുള്ള മുന്‍ എം.എല്‍.എ രാധാകാന്ത് യാദവിന്റെ ബോംബെ ഹൈക്കോടതിയിലെ ഹരജിയില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നും അവകാശപ്പെടാനില്ല.
ഇതൊരു പാര്‍ലമന്റ് ആക്രമണ കേസോ ഇശ്‌റത്ത് ജഹാന്‍ കേസോ മുംബൈ ആക്രമണ കേസോ മാത്രമല്ല, ഡല്‍ഹിയിലെ തിരക്കേറിയ ഷോപ്പിങ് മാളുകളിലൊന്നായ അന്‍സല്‍ പ്ലാസ അക്രമിക്കാനെത്തിയ രണ്ട് ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകരെ രണ്‍ബീര്‍ സിംഗെന്ന ‘വീരസാഹസിക പൊലീസ് ഓഫീസര്‍’ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ ഷോപ്പിങ് മാളിന്റെ അണ്ടര്‍ഗ്രൗണ്ടിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട സ്വന്തം കാറില്‍ നിന്ന് ഈ സംഭവത്തിന് ദൃക്‌സാക്ഷിയായ ഡോക്ടര്‍ ഹരികൃഷ്ണയുടെ മൊഴി പിന്നീട് ആഭ്യന്തര തലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. മയക്കുമരുന്ന് കുത്തിവെച്ച് കാലുറക്കാത്ത രൂപത്തില്‍ രണ്ട് പേരെ കാറില്‍ നിന്ന് ഇറക്കി കൊണ്ട് വന്ന് വെടിവെച്ച് കൊല്ലുന്നത് താന്‍ നേരില്‍ കണ്ടുവെന്ന് അന്ന് ഡോ. ഹരികൃഷ്ണ വെളിപ്പെടുത്തുകയായിരുന്നു. പക്ഷേ അന്നും കുറ്റവാളികളായ പൊലീസുദ്യോഗസ്ഥര്‍ ജയിലിലടക്കുന്നതിന് പകരം സത്യം പറഞ്ഞുപോയ ഡോക്ടര്‍ക്ക് ജോലി ഉപേക്ഷിച്ച് നാടുവിടേണ്ടി വരികയാണുണ്ടായത്. പൊലീസ് ഓഫീസര്‍ രണ്‍ബീര്‍ സിങിന് ധീരകൃത്യത്തിനു പ്രമോഷന്‍ ലഭിക്കുകയും ചെയ്തു. ഭോപ്പാലിലും ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പങ്ക് വഹിച്ച പൊലീസുകാര്‍ക്ക് ലക്ഷങ്ങള്‍ സമ്മാനം പ്രഖ്യാപിക്കുന്ന തിരക്കിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ അധികവും പ്രതികളോ കുറ്റം തെളിയിക്കപ്പെട്ടവരോ അല്ലെന്നതാണ് വാസ്തവം. ഭോപ്പാലില്‍ പോലും കൊല്ലപ്പെട്ട മുഴുവന്‍ പേരും വിചാരണത്തടവുകാര്‍ മാത്രമാണ്. ഇതേ പോലുള്ള വിചാരണത്തടവുകാരനാണ് ഈയിടെ കുറ്റവാളിയല്ലെന്ന് തെളിഞ്ഞ് കോടതി വെറുതെ വിട്ട കര്‍ണാടക സ്വദേശി നിസാറുദ്ദീന്‍ അഹമ്മദ് എന്ന് ഇതിനോട് ചേര്‍ത്ത് വായിക്കുക. ബാബ്‌രി മസ്ജിദ് ധ്വംസനത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ട്രെയിന്‍ ബോംബ് സ്‌ഫോടനത്തില്‍ വിചാരണത്തടവുകാരനായി പിടികൂടിയ നിസാറുദ്ദീന്‍ 23 വര്‍ഷക്കാലം പൊതുസമൂഹത്തിന്റെ മുമ്പിലും മീഡിയക്ക് മുമ്പിലും കുറ്റവാളിയായിരുന്നു. ജയിലില്‍ പോകുമ്പോള്‍ പന്ത്രണ്ട് വയസ്സുള്ള തന്റെ സഹോദരിക്ക് ഇന്ന് പന്ത്രണ്ട് വയസ്സുള്ള മകളുണ്ടെന്നും തന്റെ കസിന്‍ സിസ്റ്റര്‍ക്ക് ഇന്ന് പേരക്കുട്ടികളുണ്ടെന്നും ഒരു തലമുറ തന്റെ ജീവിതത്തില്‍ നിന്ന് വഴുതി പോയെന്നും നിസാറുദ്ദീന്‍ പരിതപിക്കുമ്പോള്‍ കൂടെ സഹതപിക്കാനല്ലാതെ ആര്‍ക്കെന്തു ചെയ്യാന്‍ കഴിയും.
(തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending