Connect with us

More

ജിഷ വധം: അമീറുല്‍ കുറ്റക്കാരന്‍

Published

on

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഏകപ്രതി ആസാം സ്വദേശി അമീറുല്‍ (22) കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ സംബന്ധിച്ച് വാദം ഇന്ന് കോടതിയില്‍ വീണ്ടും നടക്കും. ശേഷം കേസ് പരിഗണിക്കുന്ന ജഡ്ജി കെ. അനില്‍കുമാര്‍ പ്രതിക്കുള്ള ശിക്ഷ വിധിക്കും. തെളിവു നശിപ്പിക്കല്‍ പട്ടിക ജാതി – പട്ടിക വര്‍ഗ പീഡനം എന്ന് വകുപ്പ് പ്രതിക്കെതിരെ നിലനില്‍ക്കില്ലായെന്ന് കോടതി വിലയിരുത്തി.
കൊലപാതകം, ബലാല്‍സംഘം, അതിക്രമിച്ച് കടക്കല്‍, പുറത്തു പോകാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതിക്കെതിരെ പൊലീസ് എടുത്തത് നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. ആടച്ചിട്ട കോടതി മുറിയില്‍ 74 ദിവസത്തെ വിസ്താരത്തിനും 18 ദിവസത്തെ അന്തിമ വാദത്തിനും ശേഷമാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനാ തെളിവുകള്‍, സാഹചര്യ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പ്രതി കുറ്റക്കാരനാണെന്ന നിഗമനത്തിലേക്കു കോടതി എത്തി ചേര്‍ന്നത്. കുറുപ്പംപടി എസ്.ഐ സുനില്‍ തോമസ്, ആലുവ സി.ഐ വിശാല്‍ ജോണ്‍സണ്‍, ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജ എന്നീ അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിഭാഗം സാക്ഷികളാക്കി വിസ്തരിച്ചിരുന്നു.
എറണാകുളം ഗവണ്‍മെന്റ് ലോ കോളജിലെ എല്‍.എല്‍ബി വിദ്യാര്‍ത്ഥിനിയായ ജിഷയെ 2016 ഏപ്രില്‍ 28 ന് രാത്രി 8.3 നാണ് പെരുമ്പാവൂര്‍ പെരിയാര്‍ വാലി കനാല്‍ ബണ്ടിന് സമീപത്തുള്ള പുറമ്പോക്കിലെ കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .
രായമംഗലം ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് മെമ്പറാണ് വിവരം പൊലീസില്‍ ആദ്യം അറിയിക്കുന്നത്. മെമ്പറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറുപ്പംപടി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൊലപാതകം അതിക്രമിച്ച് കടക്കാന്‍ എന്നീ വകുപ്പുകളാണ് ആദ്യം കുറുപ്പംപടി പൊലീസ് എടുത്തിരുന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ജിഷ ബാലല്‍സംഘത്തിനിരയായി കൊല്ലപ്പെട്ടുവെന്ന് തെളിയുന്നത്. കേസില്‍ 195 സാക്ഷികളെ കോടതി വിസ്തരിച്ചു. 125 രേഖകളും 75 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. 527 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതിക്കെതിരെ ശാസ്ത്രീയമായ തെളിവുകള്‍ അണിനിരത്തിയാണ് പ്രോസിക്യൂഷന്‍ കേസ് വാദിച്ചത്.
2016 ജൂണ്‍ 14 നാണ് കേസിലെ ഏക പ്രതി അമീറിനെ തമിഴ്‌നാട്- കേരള അതിര്‍ത്തിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.
അതേ സമയം നിലവിലെ തെളിവുകള്‍ പ്രതിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. മാര്‍ച്ച് 13 നാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറ് പേരെയും കോടതി വിസ്തരിച്ചിരുന്നു.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending