Connect with us

Video Stories

തുടങ്ങാം കാല്‍പ്പന്ത് മാമാങ്കം

Published

on

 

ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ വിപ്ലവത്തിന് തുടക്കമിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിന് ഇന്ന് കൊച്ചിയുടെ കളിത്തട്ടില്‍ കിക്കോഫ്. അണ്ടര്‍-17 ലോകകപ്പിന്റെ ആരവങ്ങള്‍ നിലയ്ക്കും മുമ്പേ വിരുന്നെത്തുന്ന സൂപ്പര്‍ ലീഗിനെ വരവേല്‍ക്കാന്‍ കൊച്ചി പൂര്‍ണ സജ്ജം. രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കിക്കോഫ്. പോയ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നത് നിലവിലെ ചാമ്പ്യന്‍മാരായ അംറ ടീം കൊല്‍ക്കത്തയെ (എ.ടി.കെ). കിക്കോഫിന് മുമ്പ് വര്‍ണാഭമായ ചടങ്ങുകള്‍ക്കും കൊച്ചി സാക്ഷ്യം വഹിക്കും. അരമണിക്കൂറോളം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫുമാണ് നേതൃത്വം നല്‍കുക.
കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ വച്ചായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത രണ്ടാം കിരീടമുയര്‍ത്തിയത്. പോയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലെ ഏക തോല്‍വിയും ഇതായിരുന്നു. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിനാല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബി കീന്‍ ഇന്ന് കൊല്‍ക്കത്ത നിരയിലുണ്ടാവില്ല. അതേസമയം പരിക്കിന്റെ പിടിയിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ ഡിഫന്റര്‍ വെസ് ബ്രൗണ്‍ ഇന്ന് കളത്തിലിറങ്ങുമെന്ന് കോച്ച് റെനെ മ്യുലെന്‍സ്റ്റീന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ക്യാമ്പിലുണ്ടായിരുന്ന സന്ദേശ് ജിങ്കനും ജാക്കിചന്ദ് സിങും ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു. കണക്കുകള്‍ ഏറെയുണ്ട് ഇന്ന് ബ്ലാസ്റ്റേഴ്‌സിന് തീര്‍ക്കാന്‍. കിരീടത്തിലേക്കുള്ള അവസാന വഴിയില്‍ രണ്ടു തവണയും കൊല്‍ക്കത്തയായിരുന്നു ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ വില്ലനായത്. മൂന്നു സീസണുകളിലായി ആകെ എട്ടു വട്ടം മുഖാമുഖം വന്നതില്‍ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത് ഒരേയൊരു തവണ മാത്രം. ആദ്യ സീസണില്‍ ആ വിജയത്തിന് വഴിയൊരുക്കിയ ഇയാന്‍ ഹ്യൂം ഇത്തവണ ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. ഗോളടിയിലടക്കം എല്ലാ കണക്കിലും ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ ഏറെ മുന്നിലാണ് കൊല്‍ക്കത്ത. പക്ഷേ ഇതൊന്നും പുതിയ സീസണിലെ മത്സരങ്ങളെ ബാധിക്കില്ലെന്ന് മ്യുലെന്‍സ്റ്റീന്‍ പറയുന്നു. കഴിഞ്ഞതൊക്കെ കഴിഞ്ഞു, അതിനെ കുറിച്ച് ആലോചിക്കുന്നില്ല. പുതിയ സീസണാണിത്, ഇരുടീമുകളിലും മാറ്റമുണ്ട്. ഇന്ന് ജയിച്ചു തുടങ്ങാനാണ് ആഗ്രഹം-മ്യുലെന്‍സ്റ്റീന്റെ വാക്കുകള്‍.
മികച്ച ടീമാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റേത്. പരിചയ സമ്പത്തും യുവത്വവും സമ്മേളിക്കുന്ന ടീമില്‍ എല്ലാ പൊസിഷനിലും കളിക്കാന്‍ മികവുള്ള താരങ്ങളുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അലക്‌സ് ഫെര്‍ഗൂസനൊപ്പം പ്രവര്‍ത്തിച്ച റെനെ മ്യുലെന്‍സ്റ്റീനാണ് പുതിയ ടീമിന്റെ അമരക്കാരന്‍. ലീഗിലെ തന്നെ താരപ്പകിട്ടില്‍ മുമ്പിലുള്ള ബള്‍ഗേറിയന്‍ സ്‌ട്രൈക്കര്‍ ദിമിതര്‍ ബെര്‍ബറ്റോവാണ് ടീമിന്റെ തുറുപ്പുചീട്ട്. ലീഗിലെ ടോപ് സ്‌കോററായ ഇയാന്‍ ഹ്യൂം ബെര്‍ബറ്റോവിനൊപ്പം ചേരുമ്പോള്‍ ടീമിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടും. മുന്‍ മാഞ്ചസ്റ്റര്‍ ഡിഫന്റര്‍ വെസ് ബ്രൗണാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ നയിക്കുക. അനുഭവ സമ്പന്നനായ ബ്രൗണിന്റെ സാനിധ്യത്തില്‍ സന്ദേശ് ജിങ്കനും റിനോ ആന്റോക്കും വിങുകളില്‍ സ്വാതന്ത്ര്യത്തോടെ പന്തു തട്ടാനാവും. സെര്‍ബിയന്‍ താരം നെമന്‍ജ ലാകിക് പെസിക്കും ബ്രൗണിനൊപ്പം സെന്റര്‍ മിഡ്ഫീല്‍ഡിലുണ്ടാവും. സ്ലോവേനിയന്‍ ക്ലബ്ബില്‍നിന്നു റാഞ്ചിയ ഘാന യുവതാരം കറേജ് പെക്കൂസണനാണ് മധ്യനിരയിലെ പ്രധാനി. വിങറായും സ്‌െ്രെടക്കറായും ഉപയോഗപ്പെടുത്താവുന്ന സി.കെ. വിനീതും ജാക്കിചന്ദ് സിങും ബ്ലാസ്‌റ്റേഴ്‌സിന്റെ ബലമാണ്. അരാത്ത ഇസൂമി, ജാക്കിചന്ദ് സിങ്, അജിത് ശിവന്‍ തുടങ്ങിയവരാണ് മധ്യനിരയിലെ മറ്റു താരങ്ങള്‍. ഇംഗ്ലീഷ് താരം പോള്‍ റെച്ചുബ്കയായിരിക്കും ടീമിന്റെ ഒന്നാം നമ്പര്‍ ഗോളി. കൂടുതല്‍ വിദേശ താരങ്ങളെ പൊസിഷനില്‍ പരിഗണിച്ചാല്‍ സുഭാശിഷ് റോയ് ചൗധരിക്കോ സന്ദീപ് നന്ദിക്കോ കാവലാളാവാന്‍ അവസരമുണ്ടാവും. മല്‍സരം രാത്രി 7-50 മുതസ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് രണ്ടിലും ഏഷ്യാനെറ്റ് മൂവിസിലും.

റോബി കീനില്ലാതെ കൊല്‍ക്കത്ത
രണ്ടു വട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയില്‍ ഇത്തവണ അടിമുടി മാറ്റമാണ്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്ന പേരിലായിരുന്നു കഴിഞ്ഞ മൂന്നു സീസണിലും ടീം കളിച്ചത്. ലാലീഗ ടീമായ അതല്റ്റിക്കോ മാഡ്രിഡുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ കൊല്‍ക്കത്ത എ.ടി.കെ എന്ന ചുരുക്ക പേര് നിലനിര്‍ത്തി എന്റെ ടീം കൊല്‍ക്കത്ത എന്ന അര്‍ഥമുള്ള അംറ ടീം കൊല്‍ക്കത്ത എന്ന പുതിയ പേരു സ്വീകരിച്ചു.
ദുബൈയിലായിരുന്നു മുന്നൊരുക്കം. ഇവിടെ കളിച്ച മൂന്നു മത്സരങ്ങളിലും വിജയം നേടാനായത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മുന്‍ ഇംഗ്ലീഷ് താരം ടെഡ്ഡി ഷെറിങ്ഹാമാണ് കൊല്‍ക്കത്തയെ ഇത്തവണ പരിശീലിപ്പിക്കുന്നത്. ഐറിഷ് സ്‌ട്രൈക്കര്‍ റോബി കീനിന്റെ അഭാവത്തില്‍ സ്പാനിഷ് താരം ജോര്‍ദി മൊണ്ടേല്‍ ആയിരിക്കും ഇന്ന് ടീമിനെ നയിക്കുക. പരിക്കുള്ളതിനാല്‍ മിഡ്ഫീല്‍ഡര്‍ കാള്‍ ബേക്കറും ഇന്ന് കളിക്കാന്‍ സാധ്യതയില്ല. യൂജിന്‍സണ്‍ ലിങ്‌ദോ, റോബിന്‍ സിങ്, ജയേഷ് റാണെ, പ്രബീര്‍ ദാസ്, ദേബ്ജിത് മജുംദാര്‍, കീഗന്‍ പെരേര എന്നിവര്‍ ടീമിലെ ഇന്ത്യന്‍ കരുത്തരായുണ്ട്. കഴിഞ്ഞ രണ്ടു സീസണിലും ടീമിന്റെ ടോപ് സ്‌കോററായ ഇയാന്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത് ടീമിന് ക്ഷീണമാവും. പ്രീമിയര്‍ ലീഗ് താരം ജെസി ജാസ്‌കെലൈനന്‍, തോം തോര്‍പ്പ് എന്നിവരാണ് മറ്റു വിദേശ കരുത്ത്. റോബി കീനിന് പകരം പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ സെക്വീഞ്ഞ ആദ്യ ഇലവനില്‍ കളിച്ചേക്കും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending