Connect with us

Culture

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ക്യാമ്പ് ഓഫീസായി പീവീസ് മിറാഷ്

Published

on

മലപ്പുറം: ഒറ്റ ദിവസംകൊണ്ട് നിമ്പൂരിനെ പ്രളയം മുക്കിയപ്പോള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടെയും കേരളത്തിന്റെ സന്നദ്ധ സേനയായ വൈറ്റ്ഗാര്‍ഡിന്റെയും ക്യാമ്പ് ഓഫീസും തലസ്ഥാനവുമായി പീവീസ് മിറാഷ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന വൈറ്റ് ഗാര്‍ഡുകള്‍ വിശ്രമസ്ഥലവും സൗകര്യങ്ങളും ഒരുക്കി അവരിലൊരാളായി നിലമ്പൂരിന്റെ ജനനായകന്‍ പി.വി അബ്ദുല്‍ വഹാബും ചേര്‍ന്നതൊടെ മുസ്്്‌ലിംലീഗ് ഏറ്റെടുത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമാവുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ എം.പിയുടെ ഓഫീസും വസതിയും. പത്ത് ദിവസത്തോളമായി മറ്റു പരിപാടികളെല്ലാം മാറ്റിവെച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി നിലമ്പൂരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വൈറ്റ് ഗാര്‍ഡുകള്‍ സംഗമിക്കുന്നതും ചുമതലയേല്‍പ്പിച്ച ദൗത്യമേറ്റെടുത്ത് ആ പ്രദേശങ്ങളിലേക്ക് പുറപ്പെടുന്നതും എം.പിയുടെ ഓഫീസ് മുറ്റത്ത് നിന്നാണ്. രാവിലെ ആറ് മണിയോടെ വൈറ്റ്ഗാര്‍ഡുകള്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ക്കുള്ള നിര്‍ദേശങ്ങളും ആവശ്യവസ്തുക്കളും ലഭിച്ചെന്ന് ഉറപ്പുവരുത്തുന്ന അദ്ദേഹം രാത്രി ഏറെ വൈികി തിരിച്ചെത്തുന്ന പ്രവര്‍ത്തകര്‍ക്ക് ഭക്ഷണമെല്ലാം ഏര്‍പ്പെടുത്തി അവര്‍ക്ക് വിളമ്പിയാണ് മടങ്ങുന്നത്. ഇതിനിടയില്‍ വി.കെ.എം.ഷാഫി, സി.എച്ച് അബ്ദുല്‍ കരീം, അന്‍വര്‍ഷാഫി ഹുദവി എന്നിവരുമായി ചേര്‍ന്ന് ഓരോ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തൊട്ടടുത്ത ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സമയം കണ്ടെത്തി. ഇതിനൊപ്പം തന്നെ പാര്‍ലമെന്റംഗമെന്ന നിലയില്‍് കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പാതാറിലെ എല്ലാം നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാനും പി.വി അബ്ദുല്‍ വഹാബ് എം.പി ഓടിയെത്തി. ദത്തെടുത്ത ഗ്രാമങ്ങളില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഇവിടത്തുകാര്‍ക്ക് അത്യാവശ്യമായി എത്തിച്ചു നല്‍കേണ്ട എല്ലാ സൗകര്യമങ്ങളും സര്‍ക്കാര്‍ സഹായങ്ങളും എത്തിച്ചു നല്‍കുകയും ചെയ്തു. വിവിധ കോളനികളില്‍ കഴിയുന്ന ആദിവാസികളുടെയും പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ആവശ്യങ്ങളും ദുരിതങ്ങളും മന്ത്രി എ.കെ ബാലനെ നേരില്‍കണ്ട് ബോധിപ്പിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനാവശ്യമായ നടപടികള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും വീട്ടുപകരണങ്ങളും എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പി.വി അബ്ദുല്‍ വഹാബ് എം.പിക്കായി. നിലമ്പൂര്‍ യതീംഖാന മുഖേനയും അല്ലാതെയും ദുരിതബാധിതര്‍ക്ക് ആയിരക്കണക്കിന് ഭക്ഷണകിറ്റുകളും അവശ്യസാധനങ്ങളും ഇിതിനോടകം വിതരണം ചെയ്തു. വിവിധ മേഖലകളില്‍ നിന്ന് നിലമ്പൂരിലേക്ക് സഹായമെത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് നിലമ്പൂരിന്റെ പ്രിയ നേതാവ് പി.വി അബ്ദുല്‍ വഹാബ്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending