Connect with us

Culture

നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനം: എം.കെ മുനീര്‍

Published

on

 

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയത് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് യു.ഡി.എഫ് കക്ഷിനേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ ജയത്തെ തുടര്‍ന്ന് സര്‍ക്കാറിന് അധികാരത്തിമിരം ബാധിച്ചിരിക്കുകയാണ്. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ മിണ്ടാതെ കേട്ടുകൊണ്ടിരിക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ നിയമസഭയില്‍ പോലും പ്രകടിപ്പിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിലൊന്നും മറുപടി പറയില്ല എന്നത് സര്‍ക്കാറിന്റെ ഒളിച്ചോട്ടമാണ് കാണിക്കുന്നത്. സര്‍ക്കാര്‍ മറുപടി നല്‍കാത്ത വിഷയങ്ങള്‍ പ്രതിപക്ഷത്തിന്് ഉന്നയിക്കാന്‍ പോലും അനുമതി നല്‍കുന്നില്ല. വിഷയത്തില്‍ സര്‍ക്കാറിന് വേണ്ടി മന്ത്രി ബാലന്‍ വിശദീകരണം നല്‍കാന്‍ തയാറായായെങ്കില്‍ സ്പീക്കര്‍ക്ക് എന്താണ് പ്രശ്്‌നം. സര്‍ക്കാര്‍ പറയുന്നത് സ്പീക്കര്‍ അതേപടി അനുസരിക്കുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് സ്പീക്കര്‍ കൂട്ടുനില്‍ക്കരുത്.
‘കടക്ക് പുറത്ത്’ എന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞത് പോലെയാണ് പ്രതിപക്ഷത്തോട് ഇന്ന് സ്വീകരിച്ച നിലപാട്. അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് പോലും പരിഗണിക്കാത്തത് ഈ സാഹചര്യത്തിലാണ്.സി.പി.എമ്മിന്റെ ഈ അഹങ്കാരത്തിന് ജനങ്ങള്‍ മറുപടി നല്‍കും. ചരിത്രം കണ്ട ഏകാധിപതികളെല്ലാം വളരെയധികം ഉയര്‍ന്ന തലത്തിലെത്തിയ ശേഷമാണ് നിലംപതിച്ചത്. പിണറായി വിജയന്‍ സര്‍ക്കാറിന്റെ പതനവും ആസന്നമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിച്ച ആദ്യ സംഭവമാണ് വരാപ്പുഴയിലെ ലോക്കപ്പ് മരണം. കേസ് സംബന്ധിച്ച വസ്തുതകള്‍ ജനത്തെ അറിയിക്കാന്‍ പ്രതിപക്ഷത്തിന് ചുമതലയുണ്ട്. ശ്രീജിത്തിന്റെ മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് യു.ഡി.എഫല്ല, സി.പിഎമ്മാണ്. വരാപ്പുഴയില്‍ നടത്തിയ ഹര്‍ത്താലിലൂടെ തന്നെ ഇത് വ്യക്തമാണ്. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ രക്ഷപ്പെടുത്താനുളള ഗൂഢാലോചനയില്‍ പൊലീസും പങ്കാളിയാണെന്നും മുനീര്‍ പറഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending