Connect with us

Culture

നോട്ട് മാറ്റം ഗുരുതര വിഷയമെന്ന് സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഗുരുതര വിഷയമാണിതെന്ന് പറഞ്ഞ കോടതി, നോട്ട് കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതികളെ വിലക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളുകയും ചെയ്തു. നിലവിലെ രീതി തുടര്‍ന്നാല്‍ തെരുവില്‍ കലാപമുണ്ടാകുമെന്നും നോട്ടുകള്‍ പ്രിന്റു ചെയ്യാന്‍ കഴിയാത്തതാണോ പ്രതിസന്ധിക്കു കാരണമെന്നും കോടതി ചോദിച്ചു. ജനങ്ങള്‍ക്ക് പ്രയാസം നേരിടുന്നതുകൊണ്ടാണ് അവര്‍ കോടതികളെ സമീപിക്കുന്നത്. അതിനെ വിലക്കാനാവില്ല- ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് എ.ആര്‍ ധവെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. നോട്ടു മാറ്റാനുള്ള പരിധി 4,000ത്തില്‍നിന്ന് 4500 ആയി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം പരിധി 2000 രൂപയാക്കി വെട്ടിക്കുറക്കുകയായിരുന്നു. കോടതിയില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമായി എന്തുകൊണ്ടാണ് പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയോട് കോടതി ചോദിച്ചു.

”ചില നടപടികള്‍ ആവശ്യമാണ്. ജനങ്ങള്‍ പ്രയാസം നേരിടുന്നുണ്ട്. അതുകൊണ്ടാണവര്‍ കോടതികളെ സമീപിക്കുന്നത്. അതില്‍നിന്ന് വിലക്കിയാല്‍ പ്രശ്‌നത്തിന്റെ തീവ്രത എങ്ങനെ മനസ്സിലാകും. ജനങ്ങള്‍ പല കോടതികളെയും സമീപിക്കുന്നതിന്റെ അര്‍ത്ഥം അവര്‍ അത്രയധികം പ്രശ്‌നം നേരിടുന്നുണ്ട് എന്നാണ്”- സുപ്രീംകോടതി പറഞ്ഞു. ”കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളെ ബാധിച്ചിരിക്കുന്നു. അവര്‍ ഭയത്തിലാണ്. ജനങ്ങള്‍ക്ക് കോടതികളെ സമീപിക്കാനുള്ള അവകാശമുണ്ട്. ജനങ്ങള്‍ക്ക് പ്രയാസമുണ്ട് എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് (കേന്ദ്ര സര്‍ക്കാറിന്) എതിരഭിപ്രായമുണ്ടോ”യെന്നും കോടതി ചോദിച്ചു. തര്‍ക്കമില്ലെന്നായിരുന്നു ഇതിന് എ.ജിയുടെ മറുപടി. എന്നാല്‍ ബാങ്കുകളുടെ മുന്നിലെ വരിക്ക് നീളം കുറഞ്ഞു വരുന്നുണ്ട്. ഉച്ചഭക്ഷണത്തിന് പുറത്തു പോകുമ്പോള്‍ ചീഫ് ജസ്റ്റിസിന് അക്കാര്യം നിരീക്ഷിക്കാമെന്നും അഡ്വ. കപില്‍ സിബലിന്റെ എതിര്‍പ്പ് തള്ളി എ.ജി പറഞ്ഞു. സിബലിനെതിരെയും എ.ജി വിമര്‍ശനം ഉന്നയിച്ചു.

”കോടതിയില്‍ നടക്കുന്നത് രാഷ്ട്രീയ നീക്കമാണ്. ഞാന്‍ നിങ്ങളുടെ(സിബലിന്റെ) വാര്‍ത്താ സമ്മേളനം കണ്ടിരുന്നു. നിങ്ങള്‍ കോടതിയില്‍ ഹാജരാകുന്നത് രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയല്ല. അഭിഭാഷകന്‍ ആയാണ്. പരമോന്നത നീതിപീഠത്തെ രാഷ്ട്രീയ വേദിയാക്കി മാറ്റാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്”- മുകുള്‍ റോഹത്ഗി കുറ്റപ്പെടുത്തി.

എന്നാല്‍ എ.ജിയുടെ വാദത്തേ കോടതി ഖണ്ഡിച്ചു. ”ഒടുവില്‍ നിങ്ങള്‍ കോടതിയില്‍ വന്നപ്പോള്‍ പറഞ്ഞത് ജനങ്ങളുടെ പ്രയാസം അകറ്റാന്‍ നടപടി എടുക്കും എന്നാണ്. പിന്നെ എന്തുകൊണ്ടാണ് പരിധി 2000 രൂപയാക്കി കുറച്ചത്. എന്താണ് നങ്ങള്‍ നേരിടുന്ന പ്രയാസം”- കോടതി ചോദിച്ചു. പുതിയ കറന്‍സികള്‍ പ്രിന്റു ചെയ്ത ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ബാങ്ക് ശാഖകളിലേക്ക് എത്തിക്കുന്നതും എ.ടി.എമ്മുകളുടെ പുനഃക്രമീകരണവുമാണ് പ്രതിസന്ധിയെന്നായിരുന്നു എ.ജിയുടെ മറുപടി. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി കൃഷി ആവശ്യത്തിന് 50,000 രൂപ വരെയും വിവാഹ ആവശ്യത്തിന് രണ്ടര ലക്ഷം രൂപ വരെയും പിന്‍വലിക്കുന്നതിന് ഇളവ് നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പെട്രോള്‍ പമ്പുകളില്‍നിന്ന് കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഒരാള്‍ക്ക് രണ്ടായിരം രൂപ വരെ പിന്‍വലിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എജി വിശദീകരിച്ചു.

എന്നാല്‍ എ.ജിയുടെ വാദം കപില്‍ സിബല്‍ നിഷേധിച്ചു. കറന്‍സി കുറവാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞു. 23 ലക്ഷം കോടി രൂപയുടെ പുതിയ കറന്‍സികള്‍ പ്രിന്റു ചെയ്താല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ. അതിനുള്ള ശേഷി രാജ്യത്തെ കറന്‍സി പ്രിന്റിങ് പ്രസുകള്‍ക്ക് ഇല്ല. 14,000 കോടി രൂപയുടെ നിക്ഷേപങ്ങളാണ് നോട്ടുമാറ്റല്‍ തീരുമാനം വഴി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് അറിയില്ല. ബാങ്കുകള്‍ ഉപഭോക്താക്കളുടെ പണത്തിന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണ്. നിയമപരമായ പണം പിന്‍വലിക്കുന്നതില്‍നിന്ന് ബാങ്കുകള്‍ക്ക് എങ്ങനെ നിക്ഷേപകനെ തടയാനാകും. പ്രതിസന്ധി നമ്മള്‍ കണക്കുകൂട്ടുന്നതിനേക്കാള്‍ ഗുരുതരമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളിലും നക്‌സല്‍ സ്വാധീന പ്രദേശങ്ങളിലും കഴിയുന്ന ജനങ്ങളുടെ പ്രയാസം സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. 20 കിലോമീറ്റര്‍ വരെ കാല്‍നടയായി വേണം അവര്‍ക്ക് എ.ടി.എമ്മിലെത്താ നെന്നും സിബല്‍ വാദിച്ചു.

നോട്ടു മാറ്റല്‍ വിഷയത്തില്‍ വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിന് പ്രത്യേക ഹര്‍ജി നല്‍കാമെന്ന് കോടതി പറഞ്ഞു. ഇതേതുടര്‍ന്ന് ട്രാന്‍സ്ഫര്‍ ഹര്‍ജി സമര്‍പ്പിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending