Connect with us

More

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 325 ഒഴിവ്

Published

on

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 325 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2.

മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍- 3, മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ -2, ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍-1 വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ജോലിപരിചയമുള്ളവര്‍ക്കാണ് അവസരം. സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്), മാനേജര്‍ (ക്രെഡിറ്റ്), സീനിയര്‍ മാനേജര്‍ (ലോ), മാനേജര്‍ (ലോ), മാനേജര്‍ (എച്ച്ആര്‍ഡി), ഓഫിസര്‍ (ഐടി) എന്നീ വിഭാഗങ്ങളിലായാണ് നിയമനം. ഒരു തസ്തികയിലേക്കു മാത്രം അപേക്ഷിക്കുക. യോഗ്യത, പ്രായം, ജോലിപരിചയം ചുരുക്കത്തില്‍ ചുവടെ.

സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്): സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കില്‍ ഫിനാന്‍സ് സ്‌പെഷലൈസേഷനോടെ പിജിഡിഎം അല്ലെങ്കില്‍ തത്തുല്യ പോസ്റ്റ് ഗ്രാജുവേഷന്‍ ബിരുദം/ഡിപ്ലോമ, 25- 37 വയസ്, കുറഞ്ഞത് 5 വര്‍ഷം ജോലിപരിചയം.

മാനേജര്‍ (ക്രെഡിറ്റ്): സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കില്‍ ഫിനാന്‍സ് സ്‌പെഷലൈസേഷനോടെ പിജിഡിഎം അല്ലെങ്കില്‍ തത്തുല്യ പോസ്റ്റ് ഗ്രാജുവേഷന്‍ ബിരുദം/ഡിപ്ലോമ, 25- 35 വയസ്, കുറഞ്ഞത് 3 വര്‍ഷം ജോലിപരിചയം.

സീനിയര്‍ മാനേജര്‍ (ലോ): ബിരുദവും നിയമ ബിരുദവും അല്ലെങ്കില്‍ പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് നിയമ ബിരുദം, 28- 35 വയസ്, കുറഞ്ഞത് 7 വര്‍ഷം ജോലിപരിചയം.

മാനേജര്‍ (ലോ): ബിരുദവും നിയമ ബിരുദവും അല്ലെങ്കില്‍ പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് നിയമ ബിരുദം, 25- 32 വയസ്, കുറഞ്ഞത് 3 വര്‍ഷം ജോലിപരിചയം.

മാനേജര്‍ (എച്ച്ആര്‍ഡി): പഴ്‌സനെല്‍ മാനേജ്‌മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/എച്ച്ആര്‍/ എച്ച്ആര്‍ഡി/ എച്ച്ആര്‍എം/ ലേബര്‍ ലോയില്‍ ദ്വിവല്‍സര ഫുള്‍ടൈം പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം/ ഡിപ്ലോമ, 25- 35 വയസ്, കുറഞ്ഞത് 3 വര്‍ഷം ജോലിപരിചയം.

ഓഫിസര്‍ (ഐടി): ഫുള്‍ടൈം എംസിഎ/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ് /കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബിഇ/ ബിടെക്, 21- 28 വയസ്, കുറഞ്ഞത് ഒരു വര്‍ഷം ജോലിപരിചയം.

2019 ഫെബ്രുവരി 14 അടിസ്ഥാനമാക്കി യോഗ്യത, ജോലിപരിചയം എന്നിവ കണക്കാക്കും.ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നാക്കവിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും വികലാംഗ വിഭാഗക്കാര്‍ക്കു 10 വര്‍ഷവും ഇളവ് ലഭിക്കും.വിമുക്തഭടന്‍മാര്‍ക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 24 നു പരീക്ഷ നടത്തും. കൊച്ചി, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കും.

അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗം, വികലാംഗര്‍ എന്നീ വിഭാഗക്കാര്‍ക്ക് 100 രൂപ മതി. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് (വിസ, മാസ്റ്റര്‍, റുപേ), ഇന്റര്‍നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാര്‍ഡ്, മൊബീല്‍ വാലറ്റ് എന്നിവയുപയോഗിച്ച് ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേര്‍ത്തിരിക്കും. ഫീസ് അടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സ്‌ക്രീനില്‍ ലഭിക്കും. ഫീസ് അടയ്ക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു കാണുക.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനു www.pnbindia.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകര്‍ക്ക് ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം.

ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സ്‌കാന്‍ (ഡിജിറ്റല്‍ രൂപം) ചെയ്തതു വേണ്ടിവരും. ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു ശ്രദ്ധിക്കുക. ഓണ്‍ലൈന്‍ അപേക്ഷാഫോം പ്രിന്റൗട്ടും ഫീസ് അടച്ച രസീതും അപേക്ഷകര്‍ സൂക്ഷിക്കുക. പിന്നീട് ആവശ്യം വരും.

അപേക്ഷിക്കുന്നതിനു മുന്‍പു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളും വ്യവസ്ഥകളും വായിച്ചു മനസിലാക്കണം.

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending