Connect with us

Sports

പാരീസില്‍ യുദ്ധം, പി.എസ്.ജിക്ക് ദുഷ്‌ക്കരം

Published

on

 

പാരീസ്: ഇന്ന് പുലര്‍ച്ചെ പാരീസ് യുദ്ധം. സ്വന്തം മൈതാനത്ത് പാരീസ് സെന്റ് ജര്‍മ്മന്‍ ശക്തരായ റയല്‍ മാഡ്രിഡുമായി കളിക്കുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-15ന് ടെന്‍ സ്‌പോര്‍ട്‌സ് രണ്ടില്‍ തല്‍സമയം. ആദ്യപാദം മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്നപ്പോള്‍ 3-1 ന്റെ വ്യക്തമായ ലീഡ് നേടിയ റയല്‍ മാഡ്രിഡിനാണ് മല്‍സരത്തില്‍ മുന്‍ത്തൂക്കം. ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന പി.എസ്.ജിയുടെ ഇന്നത്തെ അണിയില്‍ അവരുടെ ഗോള്‍വേട്ടക്കാരന്‍ നെയ്്മര്‍ ഉണ്ടാവില്ല. കഴിഞ്ഞാഴ്ച്ച ഫ്രഞ്ച് കപ്പ് പോരാട്ടത്തില്‍ പരമ്പരാഗത പ്രതിയോഗികളായ മാര്‍സലിക്കെതിരെ കളിക്കവെ വലത് കാല്‍പാദത്തില്‍ പരുക്കേറ്റ നെയ്മര്‍ ഇപ്പോല്‍ സര്‍ജറി നടത്തി ബ്രസീലിലെ ബെലോ ഹോറിസോണ്ടയില്‍ വിശ്രമത്തിലാണ്. അദ്ദേഹത്തിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ എഡ്ഗാര്‍ കവാനി, കൈലിയന്‍ മാപ്പെ തുടങ്ങിയ കരുത്തര്‍ ടീമിലുണ്ട്.ഇന്നത്തെ മല്‍സരത്തില്‍ മൂന്ന് ഗോളെങ്കിലും സ്‌ക്കോര്‍ ചെയ്താല്‍ മാത്രമാണ് പി.എസ്.ജിക്ക് സാധ്യത. ഒരു ഗോളും വഴങ്ങുകയുമരുത്.സമ്മര്‍ദ്ദത്തിലാണ് റയല്‍ മാഡ്രിഡും. സ്പാനിഷ് ലീഗിലെ തകര്‍ച്ച അവരെ കാര്യമായി ബാധിക്കുന്നുണ്ട്. ലാലീഗയിലെ അവസാന മല്‍സരത്തില്‍ ഗറ്റാഫെക്കെതിരെ 3-1 ന്റെ വിജയം നേടിയെങ്കിലും അതിന് തൊട്ട് മുമ്പ് നടന്ന പോരാട്ടത്തില്‍ എസ്പാനിയോളിനോട് തോറ്റിരുന്നു. സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയിലാണ് ടീമിന്റെ പ്രതീക്ഷകളത്രയും. ഗറ്റാഫെക്കെതിരെ ഉഗ്ര ഫോമിലായിരുന്നു പോര്‍ച്ചുഗീസുകാരന്‍. അവസരവാദിയായ മുന്‍നിരക്കാരന്‍ സ്‌ക്കോര്‍ ചെയ്താല്‍ ടീമിന് രക്ഷപ്പെടാം. ലാലീഗയില്‍ കിരീട സാധ്യതയില്ലെന്നിരിക്കെ ചാമ്പ്യന്‍സ് ലീഗ് കിരീടം മാത്രമാണ് ഇനി സൈനുദ്ദീന്‍ സിദാന്‍ സംഘത്തിന്റെ കാര്യമായ പ്രതീക്ഷ. ആദ്യ പാദ മല്‍സരത്തില്‍ വ്യക്തമായ വിജയം നേടിയെങ്കിലും രണ്ടാം പാദത്തില്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് ഫ്രഞ്ചുകാരനായ റയല്‍ കോച്ച് സിദാന്‍ പറഞ്ഞു. നെയ്മര്‍ ഇല്ലെങ്കില്‍ അതിലേക്കാളും കരുത്തരുണ്ട്-സിസു പറഞ്ഞു. പരുക്ക് കാരണം കഴിഞ്ഞ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മധ്യനിരക്കാരന്‍ ലുക്കാ മോദ്രിച്ചും പിന്‍നിരക്കാരന്‍ ടോണി ക്രൂസും ഇന്ന് കളിക്കുമെന്നും സിസു പറഞ്ഞു.
ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ എഫ്.സി പോര്‍ട്ടോ ലിവര്‍പൂളുമായി കളിക്കും. ടെന്‍ ഒന്നില്‍ ഈ മല്‍സരമുണ്ട്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending