Connect with us

Views

പൂനെയെ കുലുക്കി നോര്‍ത്തിന്റെ ഫ്രീകിക്ക്

Published

on

ഗോഹട്ടി: അവസാനം നോര്‍ത്ത് ഈസ്റ്റുകാര്‍ വിജയവഴിയില്‍ മാത്രമല്ല, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്വാസവും നേടി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്്‌റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിയുടെ പോരാട്ടത്തില്‍ ഒരു ഗോളിനവര്‍ പൂനെയെ പരാജയപ്പെടുത്തി. ജയിച്ചതിലുടെ പോയന്‍ര് ടേബിളില്‍ നോര്‍ത്ത് ഈസ്റ്റ് ആറാമത് വന്നു-കേരളാ ബ്ലാസ്റ്റേഴ്‌സിനെ താഴെ. ഐവറി കോസ്റ്റില്‍ നിന്നുളള മിഡ്ഫീല്‍ഡര്‍ റൊമാരിക്കാണ് തകര്‍പ്പന്‍ ഫ്രീകിക്കില്‍ പൂനെയെ ഞെട്ടിച്ചത്. രണ്ട് ടീമുകളും നിലനില്‍പ്പിന്റെ പോരാട്ടം നടത്തിയപ്പോള്‍ പലവുരു കളി കാടനായി. തമ്മിലടിയും ഉന്തും തളളുമായി റഫറിക്ക് പലവട്ടം കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നു.

അതേ സമയം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ എഫ്.സി മൂന്നാം സീസണില്‍ സെമിഫൈനലില്‍ എത്തുന്ന ആദ്യ ടീം എന്ന പദവിയ്ക്ക് തൊട്ടുമുന്നിലാണ് മുംബൈ സിറ്റി . ഇന്ന് മുംബൈ അരിനയിലെ ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തിയാല്‍ മുുംബൈ സെമിയില്‍ എത്തുന്ന ആദ്യ ടീം ആയി മാറും.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ കഴിഞ്ഞ മത്സരത്തില്‍ അഞ്ച് ഗോളിനു തകര്‍ത്തതോടെ 12 മത്സരങ്ങളില്‍ നിന്നും 19 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്ന മുംബൈ സിറ്റി ഇന്ന് ജയിച്ചാല്‍ 22 പോയിന്റ് എന്ന ലക്ഷ്യം കൈവരിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലേക്കാള്‍ അത്യുജ്ജ്വല പ്രകടനമായിരുന്നു ഇത്തവണ മുംബൈ സിറ്റിയുടേത്. ഇതുവരെ ഐഎസ്എല്ലിന്റെ സെമിഫൈനലില്‍ എത്താത്ത ടീമാണ് മുംബൈ. ആദ്യ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു. രണ്ടാം സീസണില്‍ ആറാമതും. അതിനപ്പുറത്തേക്ുക ഇതുവരെ മുന്നേറാന്‍ മുംബൈക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ ജയിച്ചത് ആകെ നാല് മത്സരങ്ങള്‍ മാത്രമാണ്. ആറെണ്ണം സമനില. നാല് തോല്‍വി. എന്നാല്‍ ഇത്തവണ 12 മത്സരങ്ങളില്‍ അഞ്ച് ജയം നാല് സമനില മൂന്നു തോല്‍വി എന്ന നിലയിലേക്കു മുന്നേറി. മൂന്നു മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. സെമിഫൈനലിലേക്കു പാതയിലാണ് മുംബൈ, എന്നാലും ആദ്യ നേട്ടം സെമിഫൈനലില്‍ എത്തുക എന്നതാണ് പ്രധാനം . കാരണം മറ്റു ടീമുകളും അധികം ദൂരെ അല്ല. അതേപോലെ ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ള നിലയില്‍ ഇത് മതിയായ പോയിന്റാണെന്നു കരുതുന്നില്ല. ് നല്ല പ്രകടനം പുറത്തെടുത്താല്‍ മാത്രമെ അതിനു കഴിയുകയുളുവെന്ന് മുംബൈ സിറ്റിയുടെ പരിശീലകന്‍ അലക്‌സാണ്ടര്‍ ഗുയിമെറസ് പറഞ്ഞു. ഇത്തവണത്തെ ഐഎസ്എല്‍ സീസസണിലെ ആദ്യ ഹാട്രിക് ഉടമ ഡീഗോ ഫോര്‍ലാന്റെ ഗോള്‍ ദാഹത്തിനു ശമനം ഉണ്ടായിട്ടില്ല. ആദ്യസീസണില്‍ ആന്ദ്രെ മോര്‍ട്ടിസും കഴിഞ്ഞ സീസണില്‍ സുനില്‍ ഛെത്രിയും ആയിരുന്നു മുംബൈയുടെ ഗോള്‍ മെഷീനുകള്‍ . എന്നാല്‍ ഇനിയും ഏറെ മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കെ ഏതെങ്കിലും ഒരു കളിക്കാരനില്‍ അമിത വിശ്വാസം അര്‍പ്പിക്കാന്‍ കോച്ച് ഗുയിമെറസിനു താല്‍പ്പര്യമില്ല.

കഴിഞ്ഞ മത്സരത്തില്‍ എന്നപോലെ ചെന്നൈയിന്‍ എഫ്.സിക്കേതിരെയും നല്ല കളി പുറത്തെടുത്തു മികച്ച നിലയില്‍ എത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ചെന്നൈയിന്‍ എഫ്.സിയുടെ കഴിഞ്ഞ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം എടുത്താല്‍ മതി അവരുടെ ശക്തി മനസിലാക്കാനെന്നും ഗുയിമെറസ് പറഞ്ഞു. . നിലവിലുള്ള ചാമ്പ്യന്മാരാണ് ചെന്നൈയിന്‍. അവസാനം വരെ പോരാടുന്ന ടീം കൂടിയാണ് ചെന്നൈയിന്‍ എന്നും ഗുയിമെറസ് ചൂണ്ടിക്കാട്ടി. 11 മത്സരങ്ങളില്‍ നിന്നും 14 പോയിന്റോടെ ചെന്നൈയിന്‍ എഫ്.സി ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റിനും പിറകെ ഏഴാം സ്ഥാനത്താണ്.നിലവിലുള്ള ചാമ്പ്യന്മാര്‍ എന്ന നിലയില്‍ അവസാന നാല് ടീമുകളുടെ പട്ടികയില്‍ ചെന്നൈയിന്‍ എഫ്.സിയ്ക്കു ഇടംപിടിച്ചേ തീരൂ.ടീമിന് അല്‍പ്പംകൂടി ഭാഗ്യം വേണമെന്ന് ചെന്നൈയിന്‍ എഫ്.സിയുടെ ഇറ്റാലിയന്‍ കോച്ച് മാര്‍ക്കോ മറ്റെരാസി പറഞ്ഞു. ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് സെമിയില്‍ തോറ്റെങ്കിലും രണ്ടാം സീസണില്‍ കിരീടം സ്വന്തമാക്കാന്‍ ചെന്നൈയിന്‍ എഫ്.സിക്കു കഴിഞ്ഞു.

ഇത്തവണയുംപ്ലേ ഓഫീല്‍ എത്തുമെന്ന ഉറച്ച വിശ്വാസമാണ് കോച്ച് മാര്‍ക്കോ മറ്റെരാസിക്കുള്ളത്. ഡല്‍ഹിക്കെതിരായ മത്സരം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാം മത്സരങ്ങളിലും വീറും വാശിയും കാണിച്ച് ടീമാണ് ചെന്നൈയിന്‍ എഫ്.സിയെന്ന് മറ്റെരാസി ചൂണ്ടിക്കാട്ടി. എന്നാല്‍ എവേ മാച്ചുകളില്‍ ചെന്നായിന്‍ എഫ്.സിക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ ഈ സീസണില്‍ കഴിഞ്ഞട്ടില്ല. ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ ഡേവിഡി സൂചി, ഡുഡു എന്നിവരിലാണ് ചെന്നൈയിന്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ജെജെ പരുക്കിന്റെ പിടിയിലായത് തിരിച്ചടിയായി.

ഫുട്‌ബോള്‍ എന്നത് ശാസ്ത്രമോ കണക്കോ അല്ല പോയിന്റ് കഴിയുന്നത്ര നേടുകയാണ് പ്രധാന കാര്യമെന്നും മറ്റെരാസി ചൂണ്ടിക്കാട്ടി.എന്നാല്‍ ഇരുടീമകളും തമ്മില്‍ മത്സരിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് ചെന്നൈയിനാണ് ഇതില്‍ 90 ശതമാനം വിജയ ശതമാനം എന്നാണ്. അഞ്ച് തവണ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടി ഇതില്‍ നാല് തവണയും ചെന്നൈയിന്‍ എഫ്.സി ജയിച്ചു. ഈ സീസസില്‍ ചെന്നൈയില്‍ നടന്ന ആദ്യ പാദം 1-1നു സമനിലയിലും പിരിഞ്ഞു. ഇന്ന് മുംബൈ ജയിച്ചാല്‍ ഐഎസ്എല്ലില്‍ ചെന്നൈയ്‌ക്കെതിരായ ആദ്യ ജയം ആയി അത് രേഖപ്പെടുത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

kerala

സ്വര്‍ണവില മേപ്പോട്ട് തന്നെ; ഇന്നും കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.(Gold rate reached 53000)

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Continue Reading

Trending