Connect with us

Video Stories

പ്രധാനമന്ത്രിയുടെ വിശ്വാസവഞ്ചന

Published

on

രാഷ്ട്രപതി കഴിഞ്ഞാല്‍ രണ്ടാമത്തെ ഉന്നത ഭരണഘടനാപദവിയാണ് പ്രധാനമന്ത്രി. അതുകൊണ്ടുതന്നെ ആ മഹനീയസ്ഥാനത്തിന്റെ പ്രാധാന്യവും മാന്യതയും കാത്തുസൂക്ഷിക്കേണ്ടത് ആ കസേരയിലിരിക്കുന്ന വ്യക്തിയുടെ മാത്രമല്ല രാജ്യത്തിനുതന്നെ അത്യന്താപേക്ഷിതമായ ഒന്നാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പതിനാലാമത്തെ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞദിവസം ഉണ്ടായത് ഈ മഹിതമായ പദവിക്ക് യോജിക്കാത്ത നടപടിയായിപ്പോയി. രാജ്യത്തെ ജനങ്ങളോട് 2016 നവംബര്‍ എട്ടിന് എട്ടുമണിയോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനിലൂടെ നരേന്ദ്രമോദി ഒരു പ്രഭാഷണം നടത്തി. രാജ്യത്തെ വലിയ നോട്ടുകളായ 500, ആയിരത്തിന്റെ നിയമപരമായസാധുത അന്ന് അര്‍ധരാത്രിമുതല്‍ ഇല്ലാതാക്കുന്നുവെന്നും ഡിസംബര്‍ 30 വരെ ബാങ്കുകളിലും തപാലാപ്പീസുകളിലും റിസര്‍വ് ബാങ്കിന്റെ ശാഖകളിലും നേരില്‍ ചെന്ന് ഈ നോട്ടുകള്‍ മാറ്റി പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിവാങ്ങാമെന്നുമായിരുന്നു പ്രഭാഷണത്തിലെ പ്രധാനഭാഗം.

‘അഴിമതിയും കള്ളപ്പണവും തടയുന്നതിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നവംബര്‍ എട്ട് അര്‍ധ രാത്രി മുതല്‍ നിയമപരമായ കരാറല്ലാതാകുന്നു. അതിനര്‍ഥം ഇന്നുമുതല്‍ ഈ നോട്ടുകള്‍ ഇടപാടുകള്‍ക്ക് സ്വീകരിക്കുന്നതല്ല..കള്ളപ്പണത്തിനും അഴിമതിക്കും കള്ളനോട്ടിനുമെതിരായ സാധാരണക്കാരന്റെ പോരാട്ടത്തിന് ഈ നടപടി ശക്തിപകരും.. അതുകൊണ്ട് ഈ നോട്ടുകള്‍ അമ്പതുദിവസത്തിനകം നിക്ഷേപിക്കുക. ഭയപ്പെടേണ്ട കാര്യമില്ല. നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷം ആവശ്യത്തിന് നിങ്ങള്‍ക്ക് അത് പിന്‍വലിക്കാം. ‘ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വാചകങ്ങള്‍. എന്നാല്‍ അമ്പതു ദിവസവും രണ്ടു ദിവസവും പിന്നിട്ട ശേഷം അതേപ്രധാനമന്ത്രി പുതുവല്‍സരത്തലേന്ന് നടത്തിയ ദൂരദര്‍ശന്‍ പ്രഭാഷണത്തില്‍, ജനങ്ങള്‍ക്ക് മേലുള്ള നോട്ടു നിയന്ത്രണം പിന്‍വലിക്കുന്നു എന്നല്ല മറിച്ച്, പ്രയാസം തുടരുമെന്നും ഇത്രയും നാള്‍ സഹിച്ചതിന് നന്ദിയുണ്ടെന്നുമാണ് പറയുന്നത്. പ്രയാസം എപ്പോള്‍ തീരുമെന്ന് പ്രധാനമന്ത്രി പറയുന്നില്ല. വിശ്വാസ വഞ്ചനയല്ലാതെ ഇതിനെ എന്തുവിളിക്കണം ?

നോട്ടു നിയന്ത്രണം പ്രഖ്യാപിച്ചതിനുശേഷം രാജ്യത്തുടനീളം ബാങ്കുകള്‍ക്കുമുന്നില്‍ ആശങ്കപ്പെട്ടതുപോലെ നെടുങ്കന്‍ വരികളാണ് പ്രത്യക്ഷപ്പെട്ടത്. നൂറിലധികം പൗരന്മാര്‍ ക്യൂവില്‍ നിന്നും നിരോധനത്തിന്റെ ഭാരം സഹിക്കാനാവാതെയും മരിച്ചുവീണു. കിലോമീറ്ററുകള്‍ നടന്നാണ് വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് പാവപ്പെട്ട ഗ്രാമീണര്‍ ബാങ്കു ശാഖകളിലെത്തിയത്. മാറാന്‍ പണമില്ലാതെ ഗ്രാമീണ മേഖല ഏതാണ്ട് നിശ്ചലമായി. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും അത്താണിയായ സഹകരണ മേഖലക്ക് പുതിയ നോട്ടുകള്‍ നല്‍കാതിരുന്നതിനാല്‍ പ്രതിസന്ധി അതിരൂക്ഷമായി. പലരും പട്ടിണിയിലാണ്. സാമ്പത്തിക രംഗം നിശ്ചലമാകവെ സാമ്പത്തിക വിദഗ്ധരും മറ്റും സര്‍ക്കാര്‍ നടപടിക്കെതിരെ പരസ്യമായി രംഗത്തുവന്നു.

ദിവസവും ഒന്നും രണ്ടും എന്ന കണക്കിന് 64 ഉത്തരവുകള്‍ റിസര്‍വ് ബാങ്കിന് മാറ്റിമാറ്റി ഇറക്കേണ്ടിവന്നു. നോട്ടുബന്ധനം ദീര്‍ഘ ദൃഷ്ടിയില്ലാത്ത നടപടിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ജനത്തോട് രാജ്യത്തിനുവേണ്ടി സഹിക്കൂ അല്ലെങ്കില്‍ എന്നെ ശിക്ഷിക്കൂ എന്നായിരുന്നു പൊതുയോഗങ്ങളിലെ മോദിയുടെ മറുപടി. പ്രതിപക്ഷ പ്രതിഷേധങ്ങളെ പരിഹസിച്ചുതള്ളി അദ്ദേഹം. ഇതിനിടെയെല്ലാം ഡിസംബര്‍ 30 കഴിയുമ്പോള്‍ മോദിയില്‍ നിന്ന് പ്രയാസം മാറ്റുന്ന ശുഭകരമായത് കേള്‍ക്കുമെന്നായിരുന്നു ജനത്തിന്റെ പ്രതീക്ഷ. അതുകൊണ്ടുതന്നെ വരിയില്‍ നിന്നവര്‍ ലാത്തികൊണ്ടടിയേറ്റപ്പോഴും മോദിയുടെ വാക്ക് വിശ്വസിച്ച് എല്ലാം സഹിച്ചു. എങ്ങും കലാപത്തിന് മുതിര്‍ന്നില്ല. എന്നാല്‍ നോട്ടുനിരോധനത്തിലൂടെ പിന്‍വലിച്ച 15.44 ലക്ഷം കോടിയിലെ 14 ലക്ഷം കോടിയും തിരിച്ചെത്തിയിരിക്കുന്നു. 6.5 ലക്ഷം കോടി മാത്രമേ അച്ചടിക്കാനായിട്ടുള്ളൂവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കേന്ദ്ര മന്ത്രിമാരാകട്ടെ ഇനിയും സഹിക്കേണ്ടിവരുമെന്നാണ് പറയുന്നത്. പഴയയത്രയും നോട്ടുകള്‍ അച്ചടിക്കില്ലെന്ന് ധനമന്ത്രി പറയുന്നു. പകരം നോട്ടില്ലാതെ കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്ക് ജനം മാറണമെന്നാണിപ്പോള്‍ സര്‍ക്കാരിലെ ആളുകള്‍ ഉപദേശിക്കുന്നത്. 40 ശതമാനം പേര്‍ക്കും ബാങ്ക് അക്കൗണ്ടില്ലാത്ത രാജ്യത്ത് എങ്ങനെയാണ് ജനത കാഷ്‌ലെസിലേക്ക് പോകുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നില്ല.

അഞ്ചു ലക്ഷം കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നായിരുന്നു ബി.ജെ.പിയുടെ ആളുകള്‍ പറഞ്ഞു നടന്നതെങ്കില്‍ ഡിസംബര്‍ 31ന് ശേഷത്തെ നോട്ടുനിരോധനത്തിന്റെ കണക്കുകള്‍ റിസര്‍വ് ബാങ്കോ പ്രധാനമന്ത്രിയോ വെളിപ്പെടുത്താതിരുക്കുന്നതിന്റെ അര്‍ഥം, പദ്ധതി പരാജയപ്പെട്ടുവെന്ന പരോക്ഷ സമ്മതമാണ്. വിവരാവാകാശനിയമപ്രകാരമുള്ള ചോദ്യത്തിനുപോലും രാജ്യത്തെ ഉന്നത ഔദ്യോഗിക ബാങ്കിന് മറുപടിയില്ല. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം അഞ്ചു ശതമാനം കണ്ട് പിറകോട്ടു പോകുമെന്ന് ലോക ബാങ്ക് മുതല്‍ ഡോ. മന്‍മോഹന്‍സിങ് വരെ പറഞ്ഞിട്ടും അതിനു മറുപടി പറയാതെ ബാങ്കുകളിലെത്തിയ പണം കൊണ്ട് കൂടുതല്‍ വായ്പ നല്‍കുമെന്നാണ് വാഗ്ദാനം. പ്രവാസികള്‍ നേരിട്ടെത്തി നോട്ടു മാറണമെന്ന് ശഠിക്കുന്നു. യു.പി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ഷകരുടെ കടത്തിന് രണ്ടു മാസത്തിന് പലിശയില്ലെന്ന് പ്രഖ്യാപിക്കുന്ന മോദി പണമില്ലാത്ത ഇടപാടിന് പേരിട്ടിരിക്കുന്നത് ദലിത് നേതാവ് അംബേദ്കറുടെ പേരുള്‍പ്പെടുത്തിയ ഭീം ആപ്പാണ്. 1.28 കോടി ജനങ്ങളെ ഒറ്റയടിക്ക് വിഡ്ഢികളാക്കുന്ന ഏര്‍പ്പാടാണ് ഇതിലൂടെ മോദി നടത്തിയിരിക്കുന്നത്. ധനമന്ത്രി ജെയ്റ്റ്‌ലിയുടെ റോള്‍ സ്വയം ഏറ്റെടുത്ത് മിനിബജറ്റ് പ്രസംഗമാണ് മോദി ഡിസംബര്‍ 31ന് നടത്തിയത്.

പാര്‍ലമെന്റിനെ പോലും വെട്ടിച്ചുകടന്ന് പൊതുസമ്മേളനങ്ങളിലൂടെ ജനങ്ങളോട് സംസാരിക്കുന്ന മോദി നല്‍കുന്ന സന്ദേശം തന്റെ അപ്രമാദിത്തം രാജ്യം അംഗീകരിക്കണമെന്നാണ്. നുണകളും കാപട്യങ്ങളും മുഖമുദ്രയാക്കിയിരിക്കുന്ന നേതാവ് ഏകച്ഛത്രാധിപതിയെപോലെ കോട്ടും സ്യൂട്ടുമായി സിംഹാസനത്തിലിരുന്ന് പാറാവുകാരുടെ തണലില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. അരിയെത്ര എന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടി പയറഞ്ഞാഴി. കള്ളപ്പണവും തീവ്രവാദവും കള്ളനോട്ടുമില്ലാതായോ. 425 ബാങ്ക് ശാഖകളില്‍ നിന്നായി പുതിയ പിങ്ക് നോട്ടുകള്‍ പുറത്തുപോയതും 4200 കോടി രൂപയുടെ മാത്രം കള്ളപ്പണം പിടികൂടാനായതും മോദിയുടെ ഗിരിപ്രഭാഷണത്തിലില്ല. ബാങ്കുകള്‍ നാലു ശതമാനം ഭവന വായ്പ കുറക്കുമെന്ന് പറയുമ്പോഴും പുതിയ വായ്പക്ക് ഒരു ശതമാനത്തില്‍ താഴെ പലിശ കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് ബാങ്കുകള്‍ നടത്തിയിരിക്കുന്നത്. എല്ലാ കാലത്തും ചിലരെയും ചിലരെ എല്ലാ കാലത്തേക്കും പറ്റിക്കാമെന്നല്ലാതെ എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാമെന്ന് ‘പോസ്റ്റ് ട്രൂത്തിന്റെ’ ഈ കള്ളകാലത്ത് മോദി ധരിച്ചുവശായിരിക്കുന്നെങ്കില്‍ അതിശക്തമായ ജനാധിപത്യ പാരമ്പര്യമുള്ള ഇന്ത്യ ആ വ്യാമോഹങ്ങളെയൊക്കെയും ചരിത്രത്തിന്റെ ശവക്കുഴിയില്‍ തള്ളുമെന്ന് തിരിച്ചറിഞ്ഞാല്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്കും നന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending