Connect with us

Video Stories

ഫോട്ടൊയെടുത്തില്ല: പുതിയ റേഷന്‍ കാര്‍ഡ് കിട്ടാതെ ഇനിയും ആയിരങ്ങള്‍

Published

on

 

ഫോട്ടൊയെടുക്കാത്തതിനാല്‍ പുതിയ റേഷന്‍ കാര്‍ഡിന് ഇനിയും കാത്തിരിക്കണം. പഴയ റേഷന്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞതോടെ വഴിയാധാരമായത് ആയിരങ്ങള്‍.
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കുന്ന സമയത്ത് ഫോട്ടൊയെടുക്കാന്‍ സാധിക്കാത്തവരാണ് ഇപ്പോള്‍ നിരാശരായത്. ഇവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമാകാത്തത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പഴയ കാര്‍ഡ് പ്രകാരം ഇവര്‍ക്ക് ഭക്ഷ്യ ധാന്യം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചിലയിടങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ക്കുമിടയാക്കുന്നുണ്ട്. പുതിയ കാര്‍ഡില്ലാത്തവരുടെ കൃത്യമായ കണക്ക് ജില്ലാതല സപ്ലൈ ഓഫീസര്‍മാരുടെ കയ്യിലില്ലെങ്കിലും മൂന്ന് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചില്ലെന്നാണ് പ്രാഥമിക കണക്ക്.
83 ലക്ഷം കാര്‍ഡുകളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇവരില്‍ ഏകദേശം 80 ലക്ഷം കുടുംബങ്ങളാണ് ഫോട്ടോയെടുത്ത് പുതിയ കാര്‍ഡ് വാങ്ങിയതെന്നാണ് അനൗദ്യോഗിക കണക്ക്. അതേസമയം ഫോട്ടോയെടുക്കാത്ത കാര്‍ഡ് ഉടമകളുടെ വ്യക്തമായ കണക്ക് നല്‍കാന്‍ റേഷനിംഗ് കണ്‍ട്രോള്‍ ഓഫീസ് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഫോട്ടൊയെടുക്കാന്‍ കഴിയാത്ത കാര്‍ഡുടമകള്‍ പുതിയ പട്ടികയില്‍ ഏത് വിഭാഗത്തിലാണെന്ന് വ്യക്തമല്ലാത്തതിനാലാണ് ഭക്ഷ്യധാന്യം നല്‍കാത്തതെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
പഴയ കാര്‍ഡിലെ ബി.പിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ പുതിയ പട്ടികയില്‍ മറ്റ് വിഭാഗത്തിലാണെങ്കില്‍ കടയുടമകള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകും. ഈകാര്യം താലൂക്ക് സപ്ലൈ ഓഫീസുകളില്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ കാര്‍ഡിന് വേണ്ടി ഫോട്ടൊയെടുക്കാന്‍ മൂന്ന് തവണ സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് അവസാനമായി സമയം അനുവദിച്ചത്. അന്ന് ഫോട്ടൊയെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് വിതരണം കഴിയുമ്പോള്‍ കാര്‍ഡ് നല്‍കാന്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നല്‍കിയ റേഷന്‍ കാര്‍ഡുകളിലെ മുന്‍ഗണന വിഭാഗം സംബന്ധിച്ചും മറ്റും നിലനില്‍ക്കുന്ന അപാകതകള്‍ പരിഹരിച്ച ശേഷം മാത്രമേ പുതിയ റേഷന്‍ കാര്‍ഡ് നല്‍കൂ എന്നാണ് ഒടുവിലത്തെ വിശദീകരണം. എത്രകാലം വേണ്ടി വരുമെന്ന് ബന്ധപ്പെട്ടവര്‍ക്കും വ്യക്തതയില്ല.
സപ്ലൈ ഓഫീസുകളില്‍ നിന്ന് കഴിഞ്ഞ നാല് വര്‍ഷമായി പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നില്ല. കുടുംബത്തില്‍ നിന്ന് മാറി താമസിക്കുന്ന അംഗങ്ങള്‍ക്കും പുതിയ കാര്‍ഡ് ലഭിക്കാത്ത അവസ്ഥയാണ്. മുന്‍ കാലങ്ങളിലെ പോലെ പേര് വെട്ടി മാറ്റി ചേര്‍ക്കാനും മാര്‍ഗമില്ലാത്തതും അപേക്ഷകരെ കുഴക്കുന്നു. കമ്പ്യൂട്ടറില്‍ ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ ഇല്ലാത്തതാണ് കാരണം. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം പോലെ റേഷന്‍ കാര്‍ഡ് അടിസ്ഥാനമാക്കി പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. പുതിയ റേഷന്‍ കാര്‍ഡ് കിട്ടാത്തവരുടെ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും ഇനി എപ്പോള്‍ ശരിയാക്കുമെന്ന ചോദ്യവുമുയര്‍ന്നിട്ടുണ്ട്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending