Connect with us

Video Stories

മാന്നാര്‍ഗുഡി കഥകള്‍

Published

on

പ്രതിഛായ

മൂന്നാമതും തമിഴകത്തിന്റെ മുതലമൈച്ചറായി സത്യപ്രതിജ്ഞ ചെയ്ത ഒറ്റകര പനീര്‍ സെല്‍വം തേവര്‍ക്ക് സ്ഥാനം പിടിക്കാനായി കസേരയില്‍ ഇട്ട ടവ്വലിന്റെ വിലയേയുള്ളൂ. മൂന്നര പതിറ്റാണ്ട് കാലം ജയലളിതയുടെ കണ്ണും കാതും കരളുമായ തോഴി ശശികല തന്നെ അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിന്റെ ചരിത്രമെഴുതും എന്നും കരുതേണ്ടിയിരിക്കുന്നു. ഉരുക്കുവനിതയായ പുരട്ച്ചി തലൈവി ഡോ.ജെ ജയളിത എന്തുകൊണ്ട് ശശികലക്ക് മുമ്പില്‍ ഇങ്ങനെ തരളിതയാവുന്നുവെന്ന് മാത്രമാണ് സുബ്രഹ്മണ്യ സ്വാമിയുടെ കവടിക്കും കുരുട്ടു ബുദ്ധിക്കും ഇനിയും വഴങ്ങാത്തത്. വെറുമൊരു വീഡിയോ കട നടത്തിപ്പുകാരിയില്‍ നിന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അധികാര കേന്ദ്രമായി വളര്‍ന്ന ശശികല നടരാജന്റെ തലയില്‍ കൈവെച്ച് ജയലളിതയുടെ സംസ്‌കാരച്ചടങ്ങില്‍ ആശ്വസിപ്പിക്കുന്ന നരേന്ദ്ര മോദിക്ക് ചില കഥകള്‍ തീര്‍ച്ചയായും പറയാനുണ്ട്. കൃത്യം 15 വര്‍ഷം മുമ്പ് ശശികലയെയും ബന്ധുക്കളായ 13 പേരെയും എ.ഐ.ഡി.എം.കെയില്‍ നിന്ന് ജയലളിത നിഷ്‌കരുണം പുറത്താക്കി.

പോയസ് ഗാര്‍ഡനില്‍ തമ്പടിച്ച മാന്നാര്‍ഗുഡി മക്കളെയത്രയും നിഷ്‌കാസിതരാക്കി പിണ്ഡം വെച്ചത് 2011 ഡിസമ്പര്‍ 19ന്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു ഇത്തരം ഒരു നടപടിക്ക് ജയലളിതയെ ഉപദേശിച്ചത്. മുഖ്യമന്ത്രിയുടെ അധികാരത്തിനപ്പുറത്തേക്ക് വളര്‍ന്ന ശശികലയുടെയും ബന്ധുക്കളുടെയും ഇടപെടല്‍ കാരണം പല നിക്ഷേപകരും തമിഴകം ഉപേക്ഷിക്കുന്നുവെന്നാണ് അന്നും പണക്കാരുടെ തേരാളിയായ മോദി ഉപദേശിച്ചത്. തൊട്ടു മുമ്പ് അതിനേക്കാള്‍ വലിയ വിവരങ്ങള്‍ ജയലളിത കേട്ടിരുന്നു. അധികാരം പിടിച്ചടക്കാനായി ശശികലയും മാന്നാര്‍ ഗുഡി ടീമും തന്നെ പതുക്കെ വിഷം കുത്തിവെച്ച് കൊല്ലുന്നുണ്ടെന്നായിരുന്നു കിട്ടിയ വിവരം. പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ അനഭിലഷണീയമായ വിഷ വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ശശികല നിയമിച്ച മാന്നാര്‍ ഗുഡിക്കാരായിരുന്നു ജയലളിതയുടെ വാസസ്ഥലമായ പോയസ് ഗാര്‍ഡനിലത്രയും. ജയലളിതയുടെ വിശ്വസ്ത നഴ്‌സ് പോലും ശശികല ടീമായിരുന്നു. അത് ഞെട്ടിച്ച സംഭവമായിരുന്നെങ്കിലും 2012 മാര്‍ച്ചില്‍ ശശികല തിരിച്ചുവരിക തന്നെ ചെയ്തു. എല്ലാത്തിനും മാപ്പ് ചോദിച്ച് ശശികല എഴുതി. തന്റെ കുടുംബക്കാരുടെ ഗൂഢാലോചനയെപറ്റി തനിക്ക് അറിയില്ലെന്ന ആണയിടല്‍ ജയലളിത വിശ്വസിക്കുകയും ചെയ്തു.

ഈ ചെറിയ ഇടവേള ഒഴിച്ചാല്‍ ജയക്കൊപ്പമുണ്ടായിരുന്നു ശശികല. ചെന്നൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ശശികലയെ വിവാഹം കഴിച്ചത് തമിഴ്‌നാട് സര്‍ക്കാറില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി താല്‍ക്കാലിക ജോലി നോക്കിയിരുന്ന എം. നടരാജനാണ്. അടിയന്തരാവസ്ഥക്കാലത്ത് നടരാജന് ഉള്ള ജോലിയും പോയി. അങ്ങനെയാണ് വലിയ സിനിമാ തല്‍പരയായ ശശികല വീഡിയോ കസെറ്റ് വാടകക്ക് നല്‍കുന്ന കട ആരംഭിച്ചത്. വൈകാതെ ഒരു വീഡിയോ ക്യാമറ വാങ്ങി വിവാഹച്ചടങ്ങുകളും മറ്റും പകര്‍ത്തുകയും വില്‍ക്കുകയും ചെയ്തു. 1980ല്‍ അടിയന്തരാവസ്ഥ പോയതോടെ നടരാജന് ജോലിയില്‍ തിരികെ കയറാനുമായി. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്ന നിലയില്‍ വി.എസ് ചന്ദ്രലേഖ ഐ.എ.എസുമായി നടരാജന് ബന്ധമുണ്ടാക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആറുമായി അടുത്ത ബന്ധം സൂക്ഷിച്ച ചന്ദ്രലേഖയിലൂടെ ജയലളിതയുമായി ഭാര്യയെ അടുപ്പിക്കാനുമായി. രണ്ട് സ്ത്രീകളുടെ ഈ കൂടിക്കാഴ്ച തമിഴ്‌നാടിന്റെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കുന്നതായി.

ജനങ്ങളെ ആകര്‍ഷിക്കുന്ന ജയലളിത അന്ന് എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായിരുന്നു. എം.ജി.ആറിന്റെ മരണത്തോടെ ജയലളിതക്ക് കടുത്ത പരീക്ഷണങ്ങളായിരുന്നു. ജാനകിയമ്മയുടെ അനുകൂലികളായ പാര്‍ട്ടിക്കാരില്‍ നിന്ന് ജയക്ക് ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നു. അതു പക്ഷെ അവസരമായി ഉപയോഗിക്കുകയാണ് ജയ ചെയ്തത്. അങ്ങനെയാണ് 1991ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. സുബ്രഹ്മണ്യ സ്വാമി മാന്നാര്‍ ഗുഡി മാഫിയ എന്ന് പേരിട്ട ശശികല കമ്പനി ആരംഭിക്കുന്നത് ഈ സ്ഥാനാരോഹണത്തോടെയാണ്. ജയലളിതയുടെ വാസ സ്ഥലമായ പോയസ് ഗാര്‍ഡനിലേക്ക് 40 പേരെയാണ് ഒറ്റയടിക്ക് ശശികലയുടെ ജന്മനാടായ മാന്നാര്‍ഗുഡിയില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയേക്കാള്‍ വലിയ അധികാര കേന്ദ്രമായി മാന്നാര്‍ ഗുഡി ടീം വളര്‍ന്നപ്പോഴാണ് 1996ല്‍ ഭരണം നഷ്ടപ്പെടേണ്ടിവന്നത്. എന്നാല്‍ 1998ല്‍ കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ഭാഗമെന്ന നിലയില്‍ ഭരണ കക്ഷിയായി. അന്ന് പ്രമോദ് മഹാജനും കൂട്ടരും ശശികലയെ പുകച്ചു പുറത്തുചാടിക്കാന്‍ പഠിച്ചതത്രയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്ന് മാത്രമല്ല, അതാണ് വാജ്‌പേയി മന്ത്രിസഭയുടെ ആയുസ് നഷ്ടപ്പെടുത്തിയതും. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ജയ വോട്ട് ചെയ്തു. 1999ല്‍ ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലില്‍ ശശികല സംഘടിപ്പിച്ച ചായപ്പാര്‍ട്ടിയാണ് വാജ്‌പേയി മന്ത്രിസഭയുടെ വിധി നിശ്ചയിച്ചത്. സോണിയയും ജയയും അന്നു ഒരുമിച്ചു. വാജ്‌പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി കിട്ടാത്തതില്‍ പ്രതിഷേധിച്ച സുബ്രഹ്മണ്യ സ്വാമി ഈ ചായപ്പാര്‍ട്ടിക്ക് ചരട് വലിച്ചു.

ഇതുപോലൊരു മഞ്ഞു പെയ്യുന്ന ഡിസംബര്‍ ഏഴിനാണ് ജയക്കൊപ്പം ശശികലയെയും അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. മുപ്പത് ദിവസം ജയിലില്‍ കഴിയേണ്ടിവന്നു. കളര്‍ ടി.വി കുംഭകോണക്കേസിലായിരുന്നു അറസ്റ്റ്. സുപ്രീംകോടതി വെറുതെവിട്ടു. 2014 സെപ്തംബര്‍ 27ന് ബംഗളൂരുവിലെ കോടതി ജയക്കും ശശികലക്കും എതിരെ നാലു വര്‍ഷം തടവും പിഴയും വിധിച്ചു. 100 കോടി രൂപയുടെ പിഴയാണ് ന്യായാധിപന്‍ ജയലളിതക്ക് വിധിച്ചതെങ്കില്‍ 10 കോടി ശശികലയും കണ്ടെത്തേണ്ടിയിരുന്നു. ജയലളിതയുടെ വളര്‍ത്തുപുത്രിയുടെ വിവാഹത്തിലെ ധൂര്‍ത്തിനാണ് ആദ്യം മറുപടി പറയേണ്ടിവന്നത്. ചെന്നൈയില്‍ നിന്ന് മഹാബലിപുരത്തേക്ക് കാറില്‍ സഞ്ചരിക്കുക ശശികലയുടെ ഇഷ്ടമായിരുന്നുപോല്‍, വഴിയില്‍ ഒരു ഭൂമി കണ്ട് ഇഷ്ടപ്പെട്ടാല്‍ അപ്പോള്‍ തന്നെ അത് സ്വന്തമാക്കിയിരുന്നുപോല്‍, അങ്ങനെ ഒരു പാട് വീടുകള്‍ അവര്‍ക്ക് ഉണ്ടായിരുന്നു പോല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending