Connect with us

More

മാര്‍ച്ച് മുതല്‍ ലോഡ് ഷെഡ്ഡിങ്: കേരളം ഇരുട്ടിലാകും

Published

on

ഏറെക്കാലത്തിന് ശേഷം കേരളം വീണ്ടും ഇരുട്ടിലേക്ക്. മാര്‍ച്ച് മാസം മുതല്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് വേണ്ടിവരുന്ന സാഹചര്യമാണെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു. രൂക്ഷമായ വരള്‍ച്ചയാണ് സംസ്ഥാനം നേരിടുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാലും 45 ദിവസത്തിനപ്പുറം പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നത്. 68 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം. ജലസംഭരണികളില്‍ നിന്ന് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത് ഏഴ് മുതല്‍ 10 ദശലക്ഷം യൂണിറ്റ് വരെ മാത്രമാണ്. ഉപഭോഗം പരിമിതപ്പെടുത്തിയാല്‍ പോലും പ്രതിസന്ധി മറികടക്കാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. പരീക്ഷകളുടെ കാലമായ മാര്‍ച്ചിലും വേനല്‍ക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളിലും ഉപഭോഗം 80 ദശലക്ഷം യൂണിറ്റിന് മുകളില്‍ പോകാനാണ് സാധ്യത. എന്നാല്‍ പവര്‍ ഗ്രിഡിലൂടെ കൊണ്ടുവരാന്‍ കഴിയുന്ന പരമാവധി വൈദ്യുതി 60 ദശലക്ഷം യൂണിറ്റാണ്. സ്വകാര്യ നിലയങ്ങളില്‍ നിന്നായിരിക്കും ഇനി കൂടുതല്‍ വൈദ്യുതിയും വാങ്ങേണ്ടിവരിക. കായംകുളത്ത് നിന്ന് ഏഴ് ദശലക്ഷം യൂണിറ്റ് വൈദ്യുതികൂടി ലഭിച്ചേക്കുമെങ്കിലും പരിഹാരമാകില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് വന്‍ സാമ്പത്തിക ബാധ്യത കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കും. മഴ പെയ്ത് വൈദ്യുതി ഉല്‍പാദനത്തിന് ആവശ്യമായ ജലം ലഭ്യമായില്ലെങ്കില്‍ വൈദ്യുതി വില വര്‍ധന എന്ന ആവശ്യത്തിലേക്ക് കെ.എസ്.ഇ.ബി എത്തുമെന്നും സൂചനയുണ്ട്.

ജലസംഭരണികളില്‍ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് മുന്‍കരുതലുകള്‍ക്കു പോലും സാധ്യതയില്ലാത്തവിധം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. ജലസംഭരണികളില്‍ 30 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തെ ഇത് കാര്യമായി ബാധിച്ചു. ജലസംഭരണികളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നത് ഏഴ് മുതല്‍ 10 ദശലക്ഷം യൂണിറ്റ് മാത്രമാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇത് വൈദ്യുതി കമ്മി പരിഹരിക്കാന്‍ വഴിയൊരുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇത്തരത്തിലുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലാണ് മാര്‍ച്ച് മാസം മുതല്‍ ഇരുട്ടിലാകുമെന്ന മുന്നറിയിപ്പ്.

സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ വലിയ പങ്ക് സംഭാവന ചെയ്യുന്ന ഇടുക്കി അണക്കെട്ടിലെ സ്ഥിതി പരിതാപകരമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 23 അടി കുറവാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2404 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. ഇപ്പോഴുള്ളതാകട്ടെ 2340 അടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. സംഭരണശേഷിയുടെ 38 ശതമാനം വെള്ളമാണ് ഡാമില്‍ അവശേഷിക്കുന്നത്. ഇതുപയോഗിച്ച് 815 ദശലക്ഷം യൂണിറ്റ് വൈദ്യുതിയേ ഉല്‍പാദിപ്പിക്കാവൂ.

പരീക്ഷക്കാലമായ മാര്‍ച്ച് മാസത്തില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പെടുത്തുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കും. അതുകൊണ്ടുതന്നെ എങ്ങനെയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമവും വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം

Published

on

ആലപ്പുഴ: പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്ത് ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. ആശങ്കപ്പെടാനില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. അതേസമയം, കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല.

തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്. ഇന്ന് പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്കരമാക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്.

 

Continue Reading

kerala

‘ശരശയ്യയില്‍ കിടന്നാലും പിണറായിക്കെതിരായ പോരാട്ടം തുടരും’: മാത്യു കുഴല്‍നാടന്‍

മതേതരചേരിയില്‍ നില്‍ക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല

Published

on

മുതലാളിത്തത്തിനു മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പിണറായിയുടെ പതനത്തിന്റെ നാളുകള്‍ ആഗതമായി. ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീര്‍ത്താലും പിണറായിയുടെ കസേരയിലെ നാളുകള്‍ എണ്ണപ്പെട്ടു. കല്‍പറ്റ നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എത്ര അസ്ത്രങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും, ശരശയ്യയില്‍ കിടന്നാലും പിണറായിക്കെതിരായ പോരാട്ടത്തില്‍നിന്ന് കടുകുമണി പോലും പിന്നോട്ടുപോകില്ല. മതേതരചേരിയില്‍ നില്‍ക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല. രാഹുലിനെ പിണറായി വിമര്‍ശിക്കുന്നത് എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്കു വേണ്ടിയല്ല, മറിച്ചു നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനാണ്. കേന്ദ്രസര്‍ക്കാര്‍ ഇ.ഡി, സിബിഐ, ഐടി വകുപ്പ് എന്നീ ആയുധങ്ങള്‍ ചൂണ്ടി ആയിരക്കണക്കിനു കേസുകളാണെടുക്കുന്നത്. ഇതിന്റെ ഭാഗമായി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നുള്‍പ്പെടെ 11,000 കോടി രൂപയാണു ബിജെപി വാങ്ങിക്കൂട്ടിയത്.

മകളുടെയും മകന്റെയും മരുമകന്റെയും അക്കൗണ്ടിലേക്കു കേരളത്തില്‍ പിണറായി വിജയനും ഇതുപോലെ പണം വാങ്ങിയിട്ടുണ്ട്. ജിഎസ്ടി ഇന്റലിജന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയ കമ്പനികളില്‍ നിന്നുപോലും എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്കു കോടികള്‍ എത്തി. ഇപ്പോഴും പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ തുടരുന്നത് മോദിയുടെ ഔദാര്യമാണ്. 3 ഏജന്‍സികള്‍ക്കും അന്വേഷിക്കാവുന്ന വിഷയങ്ങളാണു മകള്‍ക്കെതിരെയുള്ളത്. സിപിഎമ്മിനെതിരെ ആശയപരമായ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും ആ പാര്‍ട്ടിക്ക് അന്തസ്സുണ്ടായിരുന്നു. ഇന്നലെകളില്‍ തൊഴിലാളികളുടെ ഗന്ധമുണ്ടായിരുന്നു.

അടുത്തിടെ കിറ്റെക്‌സ് മുതലാളി പറഞ്ഞത് തനിക്കെതിരെ ചെറുവിരലനക്കിയാല്‍ മുഖ്യമന്ത്രിയുടെ മകളെ അകത്തിടുമെന്നാണ്. എന്നാല്‍ ഇങ്ങനെ വെല്ലുവിളിച്ചിട്ടും ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ തയാറായില്ല. രാജ്യത്തിന്റെ മതേതരചിന്തയ്ക്കു വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലിനെ വിജയിപ്പിക്കുന്നതിലൂടെ വയനാട് വലിയ ചരിത്ര ദൗത്യമാണ് നിറവേറ്റാന്‍ പോകുന്നതെന്നും കുഴൽനാടൻ പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് ഉയരുന്നു; പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക

Published

on

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക.

ബുധനാഴ്ച വരെ പാലക്കാട് കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. പത്തനംതിട്ട തൃശ്ശൂർ കോഴിക്കോട് എന്നിവിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും മറ്റു ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെങ്കിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Continue Reading

Trending