Connect with us

More

മാര്‍ച്ച് മുതല്‍ ലോഡ് ഷെഡ്ഡിങ്: കേരളം ഇരുട്ടിലാകും

Published

on

ഏറെക്കാലത്തിന് ശേഷം കേരളം വീണ്ടും ഇരുട്ടിലേക്ക്. മാര്‍ച്ച് മാസം മുതല്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് വേണ്ടിവരുന്ന സാഹചര്യമാണെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു. രൂക്ഷമായ വരള്‍ച്ചയാണ് സംസ്ഥാനം നേരിടുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാലും 45 ദിവസത്തിനപ്പുറം പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നത്. 68 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം. ജലസംഭരണികളില്‍ നിന്ന് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത് ഏഴ് മുതല്‍ 10 ദശലക്ഷം യൂണിറ്റ് വരെ മാത്രമാണ്. ഉപഭോഗം പരിമിതപ്പെടുത്തിയാല്‍ പോലും പ്രതിസന്ധി മറികടക്കാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. പരീക്ഷകളുടെ കാലമായ മാര്‍ച്ചിലും വേനല്‍ക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളിലും ഉപഭോഗം 80 ദശലക്ഷം യൂണിറ്റിന് മുകളില്‍ പോകാനാണ് സാധ്യത. എന്നാല്‍ പവര്‍ ഗ്രിഡിലൂടെ കൊണ്ടുവരാന്‍ കഴിയുന്ന പരമാവധി വൈദ്യുതി 60 ദശലക്ഷം യൂണിറ്റാണ്. സ്വകാര്യ നിലയങ്ങളില്‍ നിന്നായിരിക്കും ഇനി കൂടുതല്‍ വൈദ്യുതിയും വാങ്ങേണ്ടിവരിക. കായംകുളത്ത് നിന്ന് ഏഴ് ദശലക്ഷം യൂണിറ്റ് വൈദ്യുതികൂടി ലഭിച്ചേക്കുമെങ്കിലും പരിഹാരമാകില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് വന്‍ സാമ്പത്തിക ബാധ്യത കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കും. മഴ പെയ്ത് വൈദ്യുതി ഉല്‍പാദനത്തിന് ആവശ്യമായ ജലം ലഭ്യമായില്ലെങ്കില്‍ വൈദ്യുതി വില വര്‍ധന എന്ന ആവശ്യത്തിലേക്ക് കെ.എസ്.ഇ.ബി എത്തുമെന്നും സൂചനയുണ്ട്.

ജലസംഭരണികളില്‍ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് മുന്‍കരുതലുകള്‍ക്കു പോലും സാധ്യതയില്ലാത്തവിധം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. ജലസംഭരണികളില്‍ 30 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തെ ഇത് കാര്യമായി ബാധിച്ചു. ജലസംഭരണികളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നത് ഏഴ് മുതല്‍ 10 ദശലക്ഷം യൂണിറ്റ് മാത്രമാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇത് വൈദ്യുതി കമ്മി പരിഹരിക്കാന്‍ വഴിയൊരുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇത്തരത്തിലുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലാണ് മാര്‍ച്ച് മാസം മുതല്‍ ഇരുട്ടിലാകുമെന്ന മുന്നറിയിപ്പ്.

സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ വലിയ പങ്ക് സംഭാവന ചെയ്യുന്ന ഇടുക്കി അണക്കെട്ടിലെ സ്ഥിതി പരിതാപകരമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 23 അടി കുറവാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2404 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. ഇപ്പോഴുള്ളതാകട്ടെ 2340 അടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. സംഭരണശേഷിയുടെ 38 ശതമാനം വെള്ളമാണ് ഡാമില്‍ അവശേഷിക്കുന്നത്. ഇതുപയോഗിച്ച് 815 ദശലക്ഷം യൂണിറ്റ് വൈദ്യുതിയേ ഉല്‍പാദിപ്പിക്കാവൂ.

പരീക്ഷക്കാലമായ മാര്‍ച്ച് മാസത്തില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പെടുത്തുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കും. അതുകൊണ്ടുതന്നെ എങ്ങനെയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമവും വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending