Connect with us

Video Stories

മാറി സഞ്ചരിക്കുന്ന കലാലയ രാഷ്ട്രീയം

Published

on

 

കലാലയ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ ക്യാമ്പസ്സുകള്‍ സംഘര്‍ഷ ഭൂമിയായി മാറുകയാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലും അവര്‍ക്ക്‌വേണ്ടി വാടക ഗുണ്ടകളും നടത്തുന്ന അക്രമങ്ങള്‍ കലാലയത്തിന് പുറത്തേക്ക് പോലും വ്യാപിക്കുന്നു. പല ക്യാമ്പസിലും പല വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകര്‍ക്കും നോമിനേഷന്‍ നല്‍കാന്‍ പോലും കഴിയുന്നില്ല. ചില ക്യാമ്പസുകളില്‍ ഭരണവിലാസം സംഘടനകള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു. പോളിങ് നടന്ന പലയിടത്തും പോളിങ് ശതമാനം 30ല്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ട് 70 ശതമാനം പേര്‍ വോട്ടിങില്‍നിന്നു വിട്ടുനില്‍ക്കുന്നു? എന്തുകൊണ്ട് നോമിനേഷന്‍ നല്‍കാന്‍ പോലും പലര്‍ക്കും കഴിയാതെ പോകുന്നു? ജനാധിപത്യത്തിന്റെ പരിശീലനകളരിയാകേണ്ട ക്യാമ്പസുകള്‍ അക്രമ രാഷ്ട്രീയത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പുകളായി മാറുന്നു. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയം ക്യാമ്പസുകളില്‍ വേണോ? ഉറക്കെ ചിന്തിക്കേണ്ട കാര്യമാണ്.
ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഫലമായി ഇനി ഒരാളുടെയും ജീവന്‍ പൊലിയുന്നത് അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി പരാമര്‍ശവും തുടര്‍ന്ന് കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും പഠനം കഴിഞ്ഞ് രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ മതിയെന്നുമു ള്ള ഗവര്‍ണ്ണറുടെ അഭിപ്രായവും ക്യാമ്പസില്‍ രാഷ്ട്രീയം അനുവദനീയമാണോയെന്ന ചര്‍ച്ചകള്‍ സജീവമാക്കിക്കൊണ്ടിരിക്കുകയാണ്. മഹാരാജാസ് കോളജില്‍ നടന്ന അഭിമന്യുവിന്റെ അതിക്രൂരമായ കൊലപാതകവും പല ക്യാമ്പസുകളിലും അരങ്ങേറുന്ന അക്രമ സംഭവങ്ങളും ക്രിമിനല്‍ കുറ്റകൃത്യങ്ങളും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനം പോലും സുഗമമായി നടക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷവും ക്യാമ്പസില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കരുതെന്ന് നിലപാടിന് ശക്തി പകരുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ വഴിവിട്ട പ്രവര്‍ത്തനരീതികളും അസഹിഷ്ണതയും വാടക ഗുണ്ടകളെയും ക്രിമിനല്‍ സംഘങ്ങളെയും ക്യാമ്പസിലും പരിസരത്തും അണിനിരത്തി മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന നീക്കങ്ങളും എല്ലാ പരിധിയും ലംഘിച്ച് അഴിഞ്ഞാടുന്ന സ്ഥിതിവിശേഷം തന്നെയാണ് ക്യാമ്പസില്‍ രാഷ്ട്രീയം വേണ്ട എന്ന ചിന്താഗതി സൃഷ്ടിച്ചിട്ടുള്ളത്.
‘ക്യാമ്പസ് രാഷ്ട്രീയം’ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടേണ്ട ഒന്നാണോ? പ്രതേ്യകിച്ച് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ പരിധി 18 ആയി കുറച്ച അവസരത്തില്‍ നമ്മുടെ യുവതലമുറ രാഷ്ട്രീയ ബോധം ഉള്ളവരായി വളരേണ്ടതല്ലേ? ഇന്നത്തെ നിലയില്‍ 17 വയസ് കഴിയുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി ഹയര്‍ സെക്കന്ററി പഠനം പൂര്‍ത്തിയാക്കും. 18 വയസ്സില്‍ കോളജ് ക്യാമ്പസിലും പോളിങ് ബൂത്തിലും ഒരു പോലെയെത്തുന്ന വിദ്യാര്‍ത്ഥിക്ക് രാഷ്്രടീയ കാര്യങ്ങളില്‍ പ്രാഥമികമായ സാമാന്യ വിജ്ഞാനവും ജനാധിപത്യ പരിശീലനവും ലഭിക്കാനുള്ള സാഹചര്യം നിഷേധിക്കുന്നത് ശരിയാണോ എന്ന് രണ്ട് വട്ടം ചിന്തിക്കേണ്ടതുണ്ട്. ഈയൊരു കാര്യം പരിഗണിച്ചാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ പ്രാഥമിക പരിശീലനത്തിനായി സ്‌കൂള്‍ പാര്‍ലമെന്റുകളും കോളജ് യൂണിയനുകളും യൂണിവേഴ്‌സിറ്റി യൂണിയനുകളും രൂപീകരിച്ചത്. ഇന്ത്യയിലാദ്യമായി സര്‍വകലാശാല സെനറ്റില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം അനുവദിച്ചത് കേരളത്തിലാണെന്ന യാഥാര്‍ത്ഥ്യവും വിസ്മരിച്ചുകൂടാ.
വിദ്യാര്‍ത്ഥി രാഷ്ട്രീയം പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുകയും ആ സ്ഥാനത്ത് മത തീവ്രവാദ സംഘടനകളും അരാഷ്്രടീയത്തിന്റെ മുഖംമൂടിയണിഞ്ഞ വര്‍ഗീയ സംഘടനകളും പിടിമുറുക്കാന്‍ അനുവദിക്കുന്നത് ഗുണകരമാണോയെന്ന് എല്ലാവരും ചിന്തിക്കണം. വഴിതെറ്റിക്കപ്പെടാന്‍ പരുവമായ മനസ്സാണ് യുവതലമുറയുടേത്. കുശവന്റെ കൈയിലെ കളിമണ്ണ്‌പോലെ ഏതു രൂപത്തിലും അത് പാകപ്പെടുത്തിയെടുക്കാന്‍ കഴിയും. ഇപ്പോള്‍ തന്നെ പല വേഷത്തിലും ഭാവത്തിലും ക്യാമ്പസില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വര്‍ഗീയ സംഘടനകളുടെ കൈയിലെ ചട്ടുകമായി വിദ്യാര്‍ത്ഥികള്‍ മാറാനിടയുള്ള സാഹചര്യവും ഒരിക്കലും അനുവദനീയമല്ല. വനിതാ കോളജുകളില്‍പോലും മയക്കുമരുന്നുകളുടെ ഉപയോഗം കടന്നുവരുന്നുവെന്നോ വര്‍ധിക്കുന്നുവെന്നോ ഉള്ള വാര്‍ത്തകള്‍ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്ന അപകടകരമായ സൂചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഉത്തരവാദിത്വബോധമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ സാന്നിധ്യം ഇത്തരം സാമൂഹ്യ-ദേശീയ വിരുദ്ധ താല്‍പര്യങ്ങളുടെ കടന്നുകയറ്റം നിയന്ത്രിക്കാനും ഒഴിവാക്കാനും വലിയ പരിധിവരെ സഹായകരമായിരിക്കും.
എന്നാല്‍ ജനാധിപത്യ നടപടിക്രമങ്ങളില്‍ അധിഷ്ഠിതമായല്ല ഇന്ന് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പലതും പ്രവര്‍ത്തിക്കുന്നത്. പല ക്യാമ്പസുകളിലും തങ്ങളുടെ ‘കോട്ട’യായി മുദ്രകുത്താനും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനശൈലി നിഷേധിക്കാനും നടത്തുന്ന നീക്കങ്ങള്‍ ശരിയാണോയെന്ന കാര്യം വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വയം ചിന്തിക്കണം. അഭിമന്യു സംഭവത്തെ തുടര്‍ന്ന് മഹാരാജാസ് ഹോസ്റ്റലില്‍ നടന്ന പൊലീസ് റെയിഡില്‍ മാരകായുധങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത സംഭ്രമജനകമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ അടിച്ചമര്‍ത്താന്‍ ക്യാമ്പസുകളില്‍ കോളജ് യൂണിയനുകള്‍ക്കായി മാറ്റിവെച്ച മുറികളില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതും മൃഗീയമായി മര്‍ദ്ദിക്കുന്നതും ‘ചാപ്പകുത്തി’ പീഡിപ്പിക്കുന്നതുമായ എത്രയോ വാര്‍ത്തകളാണ് ക്യാമ്പസുകളില്‍നിന്നും പുറത്തുവരുന്നത്? കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ സ്വതന്ത്രമായാണോ നടക്കുന്നത്. എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടോ. പല കോളജ് ഹോസ്റ്റലുകളും വിദ്യാര്‍ത്ഥികളല്ലാത്ത സാമൂഹ്യവിരുദ്ധന്മാരുടെ താവളമാണെന്നു ബോധ്യമായിട്ടും അവരെ പുറത്താക്കാന്‍ കഴിയാത്ത കോളജ് അധികൃതരുടെ നിസ്സഹായത കാണാതെ പോകാന്‍ കഴിയുമോ. കര്‍ശനമായ നിലപാട് സ്വീകരിക്കുന്ന പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താനും വഴങ്ങാത്തവരുടെ കസേര കത്തിച്ചും ശവക്കുഴിയുണ്ടാക്കി റീത്തുവെച്ചും ആഘോഷിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി നേതാക്കന്മാരെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്താന്‍ ശ്രമിക്കുന്നതിന് പകരം ‘അതൊരു ഇന്‍സ്റ്റലേഷണാണെന്ന്’ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ എന്തു മാതൃകയാണ് സമൂഹത്തിന് സൃഷ്ടിക്കുന്നത്? ഗൗരവമായി എല്ലാവരും ചിന്തിക്കേണ്ടകാര്യമാണിത്. ക്യാമ്പസ് രാഷ്ട്രീയം ഒഴിവാക്കുന്നത് ഒരിക്കലും ഗുണകരമല്ല. എന്നാല്‍ ഇന്നത്തെ വഴിവിട്ടശൈലി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കലാലയ രാഷ്ട്രീയത്തിനെതിരെയുള്ള എതിര്‍പ്പ് ശക്തമാക്കാനേ സഹായിക്കൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending