Connect with us

Video Stories

മോദിയുടെ അച്ഛാദിന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കോ

Published

on

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി പതിന്മടങ്ങ് വര്‍ധിച്ചതായ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ മോദിയുടെ പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനും മുന്‍ ഗുജറാത്ത് മന്ത്രിയുമായ അമിത്ഷായുടെ മകന്‍ ഉടമസ്ഥനായ വ്യവസായ സ്ഥാപനത്തിന്റെ വിറ്റുവരവും ലാഭവും വന്‍തോതില്‍ വര്‍ധിച്ചതായി അന്വേഷണാത്മക വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാപനമായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളനുസരിച്ച് പതിനാറായിരം ഇരട്ടിയാണ് അമിത്ഷായുടെ മകന്റെ കമ്പനിക്ക് ലാഭം വര്‍ധിച്ചിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അതിനുമുമ്പുള്ള കാലത്ത് നഷ്ടത്തിലായിരുന്ന സ്ഥാപനം പൊടുന്നനെ കുത്തനെയുള്ള കയറ്റത്തിലേക്ക് കുതിച്ചിരിക്കുന്നതെന്നാണ് വയര്‍ ഡോട്ട് ഇന്‍ എന്ന ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുംനാളുകളില്‍ കോളിളക്കം സൃഷ്ടിക്കുന്നതായിരിക്കും ഇതെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന പ്രതികരണങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഒറ്റവര്‍ഷം കൊണ്ടാണ് അമിത്ഷായുടെ പുത്രന്‍ ജയ് ഷായുടെ കമ്പനി അമ്പതിനായിരത്തില്‍ നിന്ന് എണ്‍പതു കോടി രൂപയിലേക്ക് വിറ്റുവരവ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2013 മാര്‍ച്ചിലും 2014 മാര്‍ച്ചിലും, അതായത് മോദി ഭരണകൂടം അധികാരത്തില്‍ വരുന്നതിന് മുമ്പ് യഥാക്രമം സര്‍ക്കാര്‍ രേഖകളില്‍ 6230, 1724 രൂപയുടെ നഷ്ടമാണ് കാണിച്ചിരുന്നതെങ്കില്‍ 2014-15ല്‍ 18728 രൂപയുടെ ലാഭവും 2015-16ല്‍ 80.5 കോടിയുടെ ലാഭവുമാണ് ഉണ്ടാക്കിയതെന്നാണ് രേഖകള്‍ തന്നെ പുറത്തുവിടുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നാണ് ഷാസ് ടെമ്പിള്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിനെ രേഖകളില്‍ കാണിച്ചിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉദ്യോഗസ്ഥനും രാജ്യസഭാ എം.പിയുമായ പരിമള്‍ നാഥ്വാനിയുടെ ബന്ധുവായ രാജേഷ് ഖണ്ഡ്വാലയുടെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനത്തില്‍ നിന്ന് 15.78 കോടി രൂപ വായ്പയെടുത്തുവെന്ന് കാണിച്ചിരിക്കുന്ന അതേ സമയത്തുതന്നെ ഇത്രയധികം ലാഭം കമ്പനിക്കുണ്ടായത് തീര്‍ച്ചയായും സര്‍ക്കാരിലെയും അതിന് ചുക്കാന്‍ പിടിക്കുന്നവരിലെയും കമ്പനിയുടെ ആളുകള്‍ക്കുള്ള അവിഹിത ബന്ധമാണ് വ്യക്തമാക്കിയിരിക്കുന്നത്. 2004ലാണ് ജയ്ഷായും കുടുംബ സുഹൃത്ത് ജിതേന്ദ്രഷായും ഡയറക്ടര്‍മാരായി കമ്പനി തുടങ്ങിയത്. 2016 ഒക്ടോബറില്‍ കമ്പനി പൊടുന്നനെ നിര്‍ത്തിവെച്ചതായാണ് രേഖകളില്‍ കാണുന്നത്. 1.4 കോടി നഷ്ടമുണ്ടായെന്നാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പൂട്ടലിന് കാരണമായി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തിലൊന്നും പരസ്യമായോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനത്തിന്റെ ചോദ്യങ്ങളോടോ പ്രതികരിക്കാന്‍ അജയ് ഷായോ അമിത്ഷായോ തയ്യാറായിട്ടില്ല.
അമിത്ഷാ ബി.ജെ.പി അധ്യക്ഷനായി ചുമതലയേല്‍ക്കുകയും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനുമായ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും ചെയ്തതിനുശേഷമുള്ള കാലത്തെ ഈ വരുമാന വ്യതിയാനം തീര്‍ച്ചയായും സംശയിക്കപ്പെടുക തന്നെ ചെയ്യും. സ്വദേശി മുദ്രാവാക്യവും അഴിമതി വിരുദ്ധതയും പറയുന്ന ബി.ജെ.പിയും സംഘ്പരിവാറും പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും ആണെന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവന്നതിലൂടെ വ്യക്തമാകുന്നത്. കേന്ദ്രഭരണത്തിന്റെ മൂന്നാം വാര്‍ഷികാഘോഷത്തില്‍ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ കൊട്ടിഘോഷിച്ചത് സര്‍ക്കാരിനെ അഴിമതി തൊട്ടുതീണ്ടിയിട്ടില്ലെന്ന ഗീര്‍വാണം മുഴക്കലായിരുന്നു. എന്നാലിതാ സര്‍ക്കാരില്‍ നേരിട്ടല്ലെങ്കിലും സര്‍ക്കാരിലെ ചിലരുടെ ഒത്താശയോടെയാണ് ഇത്രയും വലിയ കുംഭകോണം നടന്നിരിക്കുന്നതെന്ന് വേണം തിരിച്ചറിയാന്‍.
രാജ്യത്താകമാനം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് റെയ്ഡുകള്‍ നടത്തി പീഡിപ്പിക്കുകയും ജനങ്ങളുടെ മുന്നില്‍ നേതാക്കളുടെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്ന ബി.ജെ.പി ഭരണകൂടത്തിനും പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെ ചെറുവിരലനക്കാന്‍ അഴിമതി വിരുദ്ധര്‍ക്ക് ധൈര്യമുണ്ടോ എന്നാണ് ജനം ചേദിക്കുന്നത് . സി.ബി.ഐ അന്വേഷണം നടത്തുമോ എന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍സിബല്‍ നടത്തിയ വെല്ലുവിളി ഏറ്റെടുക്കുകയാണ് മോദി ചെയ്യേണ്ടത്. ആര്‍.ജെ.ഡി നേതാവും മുന്‍ റെയില്‍വെ മന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരെ സി.ബി.ഐ കേസെടുത്തതിനെതുടര്‍ന്ന് അദ്ദേഹത്തെ ഈ പ്രായത്തിലും സി.ബി.ഐ കാര്യാലയങ്ങളിലേക്ക് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും തുടരുന്നതിനിടെയാണ് അമിത്ഷാ പുത്രന്റെ ഈ കുംഭകോണം. ഒരു വായ്പയെടുത്തതിന്റെ പേരില്‍ രാജ്യത്തെ വന്‍കിട മാധ്യമ സ്ഥാപനമായ ന്യൂഡല്‍ഹി ടി.വിയുടെ സ്ഥാപകനും മികച്ച മാധ്യമ പ്രവര്‍ത്തകനുമായ പ്രണോയ് റോയിയെ റെയ്ഡ് ചെയ്ത് ഭീഷണിപ്പെടുത്തിയ സര്‍ക്കാരാണിതെന്നുകൂടി ഓര്‍ക്കണം. ജയ്ഷാ വാങ്ങിയ കോടികളുടെ വായ്പ നല്‍കിയ സ്ഥാപനം ഇന്ന് രേഖകളില്‍ പോലും പ്രവര്‍ത്തിക്കുന്നില്ല.
രാജ്യവും ജനങ്ങളും കൊടിയ പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നോട്ടു നിരോധനം മൂലം ജനങ്ങള്‍ക്കാകെ നേട്ടമുണ്ടായെന്നാണ് തുടര്‍ച്ചയായി പ്രധാനമന്ത്രി വീമ്പിളക്കിവരുന്നത്. രാഹുല്‍ഗാന്ധി പരിഹസിച്ചതുപോലെ ഇപ്പോഴെങ്കിലും നോട്ടു റദ്ദാക്കലിന്റെ ഗുണഭോക്താവിനെ കണ്ടെത്താനായല്ലോ. കഴിഞ്ഞ ദിവസമാണ് രാജ്യാന്തര സാമ്പത്തിക മാധ്യമമായ ഫോബ്‌സ് മാസിക ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ സഹിതം വിവരം പുറത്തുവിട്ടത്. മോദിയുടെ ഗുജറാത്തിലെ അതിസമ്പന്നരായ മുകേഷ് അംബാനിയും ഹിന്ദുജയും അസിം പ്രേജിയും അദാനിയുമൊക്കെയാണ് ആദ്യ പത്ത് അതിസമ്പന്നരില്‍ മുമ്പരെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവരുടെയൊക്കെ ലാഭവും ആസ്തിയും വന്‍തോതില്‍ വര്‍ധിക്കാനിടയായതിലും അവരുടെ അടുത്തയാളായ നരേന്ദ്രമോദിക്കും അമിത്ഷാക്കുമുള്ള പരോക്ഷ പങ്ക് എത്ര മായ്ക്കാന്‍ ശ്രമിച്ചാലും മായുന്നതാവില്ല. കേന്ദ്ര ഭരണകക്ഷിയുടെ കേരളത്തിലെ നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ കൈപ്പറ്റി മെഡിക്കല്‍ കോളജിന് അനുമതി വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചതും പിടികൂടപ്പെട്ടപ്പോള്‍ തടിയൂരിയതും നാം കണ്ടതാണ്. ഗുജറാത്തില്‍ തന്നെ ടെലികോം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ പങ്ക് ആരോപണവിധേയമായിട്ടുള്ളതാണ്. വസ്തുതകള്‍ സൂര്യപ്രഭ പോലെ പുറത്തിരിക്കവെ നൂറുകോടി നഷ്ടപരിഹാരമെന്ന ഭീഷണിയെ വെറും രാഷ്ട്രീയ പോരാട്ടമായേ കാണാന്‍ കഴിയൂ. മോദിയും ബി.ജെ.പിയും ജനങ്ങള്‍ക്ക് നല്‍കിയ അച്ഛാദിന്‍ അഥവാ നല്ലദിനങ്ങള്‍ ആര്‍ക്കാണ് യഥാര്‍ഥത്തില്‍ ലഭിച്ചിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സോണിയയുടെ മരുമകന്റെ ബിസിനസുമായി ബന്ധപ്പെട്ട് കോളിളക്കമുയര്‍ത്തിയ ബി.ജെ.പിക്ക് ഇപ്പോള്‍ മുണ്ടുമുറുക്കിയുടുത്തിരിക്കുന്ന ജനങ്ങളോട് എന്താണ് പറയാനുള്ളതെന്നറിഞ്ഞാല്‍ കൊള്ളാം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending