Connect with us

More

മോദിയുടെ വിമാന യാത്രക്ക് പണം മുടക്കിയതാര്?

Published

on

 
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി രാജ്യത്തിനകത്തും പുറത്തും നടത്തിയ നൂറു കണക്കിന് വിമാന യാത്രകള്‍ക്ക് പണം മുടക്കിയത് ആരെന്ന ചോദ്യവുമായി കോണ്‍ഗ്രസ്. വിവരാവകാശ നിയമപ്രകാരം 2007ല്‍ ഇതുസംബന്ധിച്ച് നല്‍കിയ അപേക്ഷക്ക് ഇതുവരെ ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. വിമാന ടിക്കറ്റ് ഇടപാട് ഉയര്‍ത്തിക്കാട്ടി, സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയും പിടികിട്ടാപ്പുള്ളിയായ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനിടെയാണ് അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2003-2007 കാലയളവില്‍ നൂറ് വിമാന യാത്രകളെങ്കിലും രാജ്യത്തിനകത്തും പുറത്തുമായി നരേന്ദ്രമോദി നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറോ ബി.ജെ.പിയോ അല്ല ഇതിന് പണം മുടക്കിയിരിക്കുന്നത്. അപ്പോള്‍ പിന്നെ ആരാണ്. അതിന് വിശദീകരണം നല്‍കാനുള്ള ബാധ്യത ഗുജറാത്ത് സര്‍ക്കാറിനുണ്ട്. 2007ല്‍ ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. വിമാന യാത്രയുടെ വിശദാംശങ്ങള്‍ നല്‍കിയെങ്കിലും ആരാണ് യാത്രക്ക് പണം മുടക്കിയതെന്ന കാര്യം അതില്‍ പറയുന്നില്ല. ആ വിവരം അറിയാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഞങ്ങള്‍ക്കും താല്‍പര്യമുണ്ട്.
മോദി നടത്തിയ പല യാത്രകള്‍ക്കും സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. വിദേശ സന്ദര്‍ശന ഇനത്തില്‍ മൂന്ന് കോടി ഉള്‍പ്പെടെ 16.56 കോടി രൂപ ഈയിനത്തില്‍ ചെലവിട്ടിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി. ആരാണ് ഈ തുക ചെലവിട്ടതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്കു വേണ്ടി പണം മുടക്കിയ സ്വകാര്യ വ്യക്തി ആരാണ്, എന്തായിരുന്നു അയാളുടെ താല്‍പര്യം. ഇക്കാര്യങ്ങളെല്ലാം ജനം അറിയേണ്ടതുണ്ട്.
കേന്ദ്ര സര്‍ക്കാറും ബി.ജെ.പി ഭരിക്കുന്ന ഹരിയാനാ, രാജസ്ഥാന്‍ സര്‍ക്കാറുകളും കഴിഞ്ഞ 41 മാസമായി വദ്രയെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 41 മാസമായി കിണഞ്ഞു ശ്രമിച്ചിട്ടും വദ്രക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷാക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വദ്രക്കെതിരെ പുതിയ ആരോപണങ്ങളുമായി അവര്‍ രംഗത്തെത്തുന്നത്. സഞ്ജയ് ഭണ്ഡാരിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കോ വദ്രക്കോ ബന്ധമില്ല. ബന്ധമുള്ളത് ബി.ജെ.പി നേതാക്കള്‍ക്കാണെന്ന് വ്യോമയാനാ മന്ത്രി അശോക് ഗജപതി രാജുവും സഞ്ജയ് ഭണ്ഡാരിയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടുകൊണ്ട് അഭിഷേക് സിങ്‌വി പറഞ്ഞു.
കോടതി ഇടപെട്ട് പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിട്ടും 2016ല്‍ സഞ്ജയ് ഭണ്ഡാരിക്ക് എങ്ങനെ വിദേശത്തേക്ക കടക്കാന്‍ കഴിഞ്ഞു. ബി.ജെ.പിയുടേയും കേന്ദ്ര സര്‍ക്കാറിന്റെയും സഹായമില്ലാതെ ഇത് എങ്ങനെ സാധ്യമാകും. ഭണ്ഡാരിയെ രക്ഷപ്പെടാന്‍ സഹായിച്ചത് ബി.ജെ.പിയാണെന്നും സിങ്‌വി കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending