Connect with us

Video Stories

യെച്ചൂരിയും കാരാട്ടും കോണ്‍ഗ്രസും

Published

on

 

സി.പി.എമ്മിന്റെ ധര്‍മ്മസങ്കടങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. ഇന്ത്യയെ ആകമാനം ഫാഷിസ്റ്റ് ശക്തികള്‍ കാല്‍ക്കീഴിലാക്കിക്കൊണ്ടിരിക്കുമ്പോഴും കോണ്‍ഗ്രസുമായി സഹകരിക്കണമോ, വേണ്ടയോ എന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് സി.പി.എം.
പ്രായോഗികവും കാലാനുസൃതവുമായ നിലപാട് സ്വീകരിക്കുന്നതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആദ്യകാലം മുതലേ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദലിതുകളെയും ന്യൂനപക്ഷങ്ങളെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും കമ്മ്യൂണിസ്റ്റുകാരെയും ഒക്കെ തേടി ഫാഷിസ്റ്റുകള്‍ ആയുധങ്ങളുമായി പാഞ്ഞടുക്കുമ്പോഴും ആരെയൊക്കെ കൂടെ നിര്‍ത്തണം എന്ന കാര്യത്തില്‍ സി.പി.എമ്മിന് ഒരു നിലപാടിലുമെത്താന്‍ കഴിയുന്നില്ല. കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന നിലപാടുള്ള സീതാറാം യച്ചൂരിയും കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് അതിശക്തമായി വാദിക്കുന്ന പ്രകാശ് കാരാട്ടും ഇരു ഭാഗത്തുമായി നിലകൊണ്ടിരിക്കുകയാണ്. ബി.ജെ.പി ഒരു ഫാഷിസ്റ്റ് പാര്‍ട്ടിയല്ല, കടുത്ത വലതുപക്ഷ നിലപാടുള്ള സ്വേച്ഛാധിപത്യ സ്വഭാവമുള്ള ഒരു കക്ഷി മാത്രമാണ് എന്നാണ് പ്രകാശ് കാരാട്ടിന്റെ നിലപാട്.
ഇന്ത്യയിലെയും ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഇങ്ങനെ വൈരുധ്യാത്മക നിലപാടുകള്‍ സ്വീകരിച്ച് സ്വയം നശിച്ചുപോയ നിരവധി രേഖകള്‍ കാണാം. ‘തത്വചിന്തകര്‍ ലോകത്തെ പല തരത്തില്‍ വ്യാഖാനിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ. എന്നാല്‍ അതിനെ മാറ്റുകയെന്നതാണ് കാര്യം’ എന്നു പ്രഖ്യാപിച്ചയാളാണ് കാറല്‍മാര്‍ക്‌സ്. പക്ഷേ ലോകത്തെ മാറ്റാനുള്ള വലിയ പരിശ്രമങ്ങള്‍ക്കിടയില്‍ സ്വയം മാറ്റത്തിന് വിധേയമാകാന്‍ കഴിയാതെ പോയതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദുരന്തം.
1952ലാണ് ഇന്ത്യയുടെ പാര്‍ലമെന്റിലേക്ക് ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ തിളങ്ങി നിന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ആകെയുള്ള 489 ലോക്‌സഭാ സീറ്റുകളില്‍ 364 എണ്ണത്തിലും വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. നെഹ്‌റുവിന്റെയും കോണ്‍ഗ്രസിന്റെയും പടയോട്ടത്തിനിടയിലും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 16 അംഗങ്ങളെ ലോക്‌സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഈ 16 അംഗങ്ങളുടെ നേതാവായ എ.കെ.ജിയെയാണ് പ്രഥമ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി പരിഗണിക്കുന്നത്. 1957ല്‍ നടന്ന രണ്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 27 അംഗങ്ങളെ വിജയിപ്പിച്ച് എം.പിമാരാക്കാന്‍ കഴിഞ്ഞു. ഇതോടൊപ്പം ആദ്യ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ലോകത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ ഒരു കമ്മ്യൂണിസറ്റ് മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്നത്. ആദ്യത്തെ രണ്ട് ലോക്‌സഭകളിലും പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
ഇപ്പോഴത്തെ ലോക്‌സഭയില്‍ സി.പി.എമ്മിന് ഒന്‍പത് എം.പിമാരും സി.പി.ഐക്ക് ഒരു എം.പിയുമാണുള്ളത്. ബി.ജെ.പിക്ക് 280 എം.പിമാരുണ്ട്. കോണ്‍ഗ്രസിന് 45ഉം. എന്‍.ഡി.എയിലെ സഖ്യകക്ഷികള്‍ക്കെല്ലാം കൂടി ആകെ 336 എം.പിമാരുമുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എക്ക് ആകെ 59 എം.പിമാരാണുള്ളത്. ബാക്കിയുള്ള 145 സീറ്റില്‍ സി.പി.എമ്മിനും സി.പി.ഐക്കും കൂടി ആകെയുള്ളത് 10 എം.പിമാര്‍.
ആകെ ഒന്‍പത് എം.പിമാരുള്ള സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയാണ് ഈയിടെ യോഗം ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കലാണ് തങ്ങളുടെ പ്രഥമ ദൗത്യം എന്നു പ്രഖ്യാപിച്ചത്. ഇതിന് അവര്‍ കോണ്‍ഗ്രസിനെ കൂടെ കൂട്ടാന്‍ തയ്യാറുമല്ല. വളരെ രസകരമായ ഒരു കാഴ്ചപ്പാടാണിത്.
കുറച്ചു മുമ്പ് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ബി.ജെ.പി ഒരു ഫാഷിസ്റ്റ് പാര്‍ട്ടിയല്ല എന്ന തന്റെ പുതിയ സിദ്ധാന്തം പ്രകാശ് കാരാട്ട് അവതരിപ്പിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളെ നിരാകരിക്കുന്നു എന്നതോ, മതേതരത്വത്തെ വെല്ലുവിളിക്കുന്നു എന്നതോ ഫാഷിസമാകില്ല എന്നാണ് കാരാട്ട് പറഞ്ഞത്. ആര്‍. എസ്.എസിന്റെ ആശയങ്ങളില്‍ പടുത്തുയര്‍ത്തിയ ഒരു ഫാഷിസ്റ്റ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും, അതിനെ ചെറുക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ കൂടി സഹായം ആവശ്യമാണെന്നുമുള്ള നിലപാടിലാണ് സീതാറാം യെച്ചൂരി.
ഇതെല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ബി.ജെ.പിയുടെ ഭരണം തുടരണം എന്നാണോ സി.പി.എം ആഗ്രഹിക്കുന്നത് എന്ന് തോന്നിപ്പോകുന്നത്. ബി.ജെ.പിയുടെ പൂര്‍വ രൂപമായ ജനസംഘം എന്ന പാര്‍ട്ടി കൂടി ലയിച്ച് ചേര്‍ന്ന് 1977ല്‍ കേന്ദ്രം ഭരിച്ച മൊറാര്‍ജി ദേശായ് മന്ത്രിസഭയെയും ബി.ജെ.പിയുടെ കൂടി പിന്തുണയോടെ ഭരിച്ച വി.പി സിങ് മന്ത്രിസഭയെയും പിന്തുണച്ച ചരിത്രമുണ്ട് സി.പി.എമ്മിന്. ഇതേ സി.പി.എം തന്നെയാണ് ഡോ. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ മന്ത്രിസഭക്ക് പിന്തുണ നല്‍കിയതും. ക്വിറ്റ് ഇന്ത്യാ സമരത്തിലും സ്വാതന്ത്ര്യസമര കാലത്തും ഇന്ത്യ, ചൈന യുദ്ധവേളയിലുമൊക്കെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇങ്ങനെയുള്ള വൈരുധ്യാഷ്ഠിത നിലപാടുകള്‍ പലതും സ്വീകരിച്ചിട്ടുണ്ട്.
കാലത്തിനു ചേരാത്തതും ഏറ്റവും യാഥാസ്ഥിതികവുമായ നിലപാടുകളാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചു പോന്നിട്ടുള്ളത്. അവര്‍ അധികാരത്തിലെത്തുമ്പോള്‍, നേരത്തെ പറഞ്ഞ ആദര്‍ശങ്ങളൊക്കെ വഴിയില്‍ ഉപേക്ഷിച്ച് ഏറ്റവും വൃത്തികെട്ട സ്വേച്ഛാധിപതികളായി മാറുന്നു. വടക്കന്‍ കൊറിയയിലെ കമ്മ്യൂണിസറ്റ് ഭരണകൂടത്തിന്റെ തലപ്പത്തുള്ളത് കിം ജോങ് ഉന്നിനെ പോലെയുള്ള അതിക്രൂരന്മാരായ ഭരണാധികാരികളാണ്. സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് റഷ്യയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യങ്ങളില്‍ ഒന്നാണിത്.
ഈയിടെ, പശ്ചിമബംഗാളില്‍ ഒരു സന്ദര്‍ശനം നടത്തുന്നതിന് അവസരമുണ്ടായി. കൊല്‍ക്കത്തയിലെ തെരുവുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്; 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി 34 കൊല്ലം സി.പി.എം ഭരണം നടത്തിയ ഒരു സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയില്‍, സി.പി.എമ്മിന്റെ അടയാളങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ല എന്നതാണത്. സി.പി.എമ്മിന്റെ കൊടിയോ, ബോര്‍ഡോ പോലും എവിടെയും കാണില്ല. എല്ലായിടുത്തും കാണാനായത് മമതാ ബാനര്‍ജിയുടെ വലിയ ചിത്രങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടിതോരണങ്ങളുമാണ്. മുതലാളിത്ത വിരോധവും കുത്തകവിരുദ്ധതയും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന് തികച്ചും വിരുദ്ധമായ നിലപാടുമായി മുന്നോട്ടു പോയപ്പോഴാണ് ബംഗാളില്‍ കമ്മ്യൂണിസത്തെ കയ്യൊഴിയാന്‍ തീരുമാനിച്ചത്. സിംഗൂരിലെയും നന്ദിഗ്രാമിലെയും പതിനായിരക്കണക്കിന് ഏക്കര്‍ വയലുകളില്‍ നിന്ന് സാധാരണ കര്‍ഷകരെ കുടിയിറക്കാന്‍ സി.പി.എം നടത്തിയ ശ്രമങ്ങളാണ് അവിടെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ചത്. 2011ലും 2016ലും മമതാ ബാനര്‍ജി വന്‍ ഭൂരിപക്ഷത്തോടെ അവിടെ അധികാരത്തില്‍ വന്നു. 295 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ 211 എം.എല്‍.എമാരുണ്ട്. 34 കൊല്ലം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സി.പി.എമ്മിന് ഇപ്പോള്‍ ആകെയുള്ളത് 26 എം.എല്‍.എമാര്‍. 42 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് പിന്തുണക്കാന്‍ തയ്യാറായിട്ടും സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ സി.പി.എം തയ്യാറാകാതിരുന്നത് സമീപകാല ചരിത്രം. ഇവിടെ യെച്ചൂരിയും കാരാട്ടും കോണ്‍ഗ്രസുമൊന്നുമല്ല വിഷയം; ബഹുസ്വരതയെ അംഗീകരിക്കുന്ന ഒരു മതേതര ജനാധിപത്യ ഇന്ത്യ നിലനില്‍ക്കുമോ എന്നതാണ് എന്ന തിരിച്ചറിവ് ഇവര്‍ക്കൊക്കെ എന്നാണാവോ ഉണ്ടാവുക? കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കാതെ വേറെ ഏതു വഴിയാണാവോ ഇടതുപക്ഷത്തിന്റെ മുന്നിലുള്ളത്?

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending