Connect with us

Video Stories

ലിംഗസമത്വം ഇസ്‌ലാമിക പരിപ്രേക്ഷ്യം

Published

on

ഏകീകൃത സിവില്‍കോഡ് മുസ്‌ലിംകള്‍ക്കിടയില്‍ ലിംഗസമത്വം നടപ്പാക്കാനാണെന്നാണ് അവകാശവാദം. പണ്ടേ കേട്ടുവരുന്ന ഒരു വായ്ത്താരയാണിത്. ഇതിന്നാസ്പദമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഉദാഹരണങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് അറിവില്ലാത്ത മുസ്‌ലിം സാധാരണക്കാരില്‍ ചിലര്‍ കാണിക്കുന്ന അബദ്ധങ്ങളാണ്. സത്യത്തില്‍ ഇസ്‌ലാമിന്റെ മൂല പാഠങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇവരെ നയിക്കുന്നത്. ഏത് മതസമൂഹവും കുറച്ചുകാലം കഴിയുമ്പോള്‍ പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും പ്രായോഗിക ജീവിതം പ്രമാണങ്ങളുമായി വളരെ അകന്നുപോവുകയും ചെയ്യും. ഇത് മതങ്ങള്‍ക്ക് മാത്രമല്ല, പ്രത്യയശാസ്ത്രങ്ങള്‍ക്കും ബാധകമാണ്. ഇസ്‌ലാം ഇത് മുന്‍കൂട്ടി കണ്ടിട്ടുണ്ട്. മൂലപാഠങ്ങളും പ്രായോഗിക ജീവിതവും തമ്മിലെ അന്തരം കുറച്ചു കൊണ്ടുവന്ന് ഇല്ലായ്മ ചെയ്യുന്നതിന്നാണ് ഇസ്‌ലാം ‘തജ്ദീദ്’ എന്ന ആശയം മുന്നോട്ടുവെക്കുന്നത്. നവീകരണം എന്നാണിതന്നര്‍ത്ഥം. ഇടക്കിടെ നവീകരിച്ചു കൊണ്ട് മുന്നോട്ടുപോയെങ്കിലേ ഇസ്‌ലാമിന്ന് കാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയൂ. ഇവിടെ ചര്‍ച്ച ചെയ്യുന്ന ലിംഗ സമത്വം ഇതേറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഒരു മേഖലയാണ്.

ഇസ്‌ലാം പ്രകൃതിമതമാണ്. അതിന്റെ എല്ലാ നിയമങ്ങളിലും ഇത് തെളിഞ്ഞുനില്‍ക്കുന്നു. പ്രകൃതിവിരുദ്ധമായ ഒരു നിയമവും അതുകൊണ്ട് ഒരാള്‍ക്ക് ഇസ്‌ലാമില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ ഈ സ്വഭാവം ഏറ്റവും തെളിഞ്ഞു കാണാന്‍ കഴിയുന്ന ഒരു രംഗമാണ് ലിംഗസമത്വത്തെക്കുറിച്ചുള്ള അതിന്റെ വീക്ഷണങ്ങള്‍. ലിംഗസമത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് സമത്വത്തെക്കുറിച്ച് രണ്ടു വാക്ക്. രണ്ടു വാക്കുകളുണ്ട് ഭാഷകളില്‍ ഒരേ സാരം തോന്നിപ്പിക്കുന്നവ. സമത്വമാണൊന്ന്, രണ്ടാമത്തേത് സമാനതയും. പ്രയോഗത്തില്‍ ഇത് രണ്ടും തമ്മില്‍ വൈരുധ്യത്തോടടുത്ത അന്തരമുണ്ട്. സമത്വം ( ഋൂൗമഹശ്യേ) സമാനത (കറലിശേരമഹില)ൈ എന്നിവ പ്രതിനിധാനം ചെയ്യുന്നത് രണ്ടുതരം ദാര്‍ശനികവും സാമൂഹികവുമായ സമീപനങ്ങളെയാണ്. നമ്മുടെ ഫെമിനിസ്റ്റുകള്‍ സാധാരണ സമത്വത്തിന് കല്‍പ്പിക്കുന്ന അര്‍ത്ഥം സമാനതയാണ്. അനന്യതയാണ്. അഥവാ സ്ത്രീയും പുരുഷനും തമ്മില്‍ പ്രസവം, ആര്‍ത്തവം എന്നിങ്ങനെ ചില വ്യത്യാസങ്ങള്‍ കാണാമെങ്കിലും അത് കാര്യമായ അന്തരമല്ല. ശാരീരികമായും മാനസികമായും ഒരേ ഘടനയാണ് രണ്ടിനും. ഏത് തരം ഉത്തരവാദിത്വവും രണ്ടു പേര്‍ക്കും ഒരേയളവില്‍ ഏറ്റെടുക്കാന്‍ സാധിക്കും. അതുകൊണ്ട് സ്ത്രീയും പുരുഷനും സമാനതയുള്ള രണ്ട് അസ്തിത്വങ്ങളാണ്. പറയപ്പെടുന്ന അന്തരങ്ങളൊക്കെ പുരുഷന്‍ സ്ത്രീക്ക് മേല്‍ ആധിപത്യം നിലനിര്‍ത്തുന്നതിന് കണ്ടെത്തിയ ഉപായങ്ങളാണ്.

ഇസ്‌ലാം ഇത്ര ലാഘവബുദ്ധിയോടെയല്ല ഈ വിഷയത്തെ സമീപിക്കുന്നത്. അതിന്റെ വീക്ഷണത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. ഉത്തരവാദിത്വത്തിന്റെ കാര്യത്തിലല്ല, സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയ്ക്ക്, അന്തസ്സിന്റെയും പദവിയുടെയും കാര്യത്തില്‍ ഒരന്തരവും ഇസ്‌ലാം കാണിക്കുന്നില്ല. ഭയഭക്തിയോടെ ദൈവസാമീപ്യം കൊതിക്കുകയും അതിനുവേണ്ടി സച്ചരിതയായി ജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ താന്തോന്നിയായി ജീവിക്കുന്ന ഒരു പുരുഷനേക്കാള്‍ എത്രയോ ഉന്നതയാണ് ഇസ്‌ലാമിന്റെ കണ്ണില്‍. ഒരാളുടെ ഔന്നത്യത്തിന്റെ അളവുകോല്‍ ലിംഗമല്ല, സച്ചരിതമായ ജീവിതമാണ്. ‘നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളവര്‍, നിശ്ചയം, നിങ്ങളില്‍ ഏറ്റവും ഭയഭക്തിയുള്ളവരത്രെ (വി.ഖുര്‍ആന്‍) ഇത് പരലോകത്ത് മാത്രമല്ല, ഇഹലോകത്തും. അന്തസ്സിന്റെ കാര്യത്തില്‍ മാത്രമല്ല, പദവിയുടെ കാര്യത്തിലും അളവ് കോല്‍ ഇത് തന്നെയാണ്.

എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ വീതിച്ചുകൊടുക്കാന്‍ ഇസ്‌ലാം സ്വീകരിക്കുന്ന മാനദണ്ഢം രണ്ടു വിഭാഗത്തിന്റെയും പ്രകൃതിയാണ്. ഭാരിച്ചതും പ്രയാസമേറിയതുമായ ഉത്തരവാദിത്വങ്ങള്‍ ഒരിക്കലും ഇസ്‌ലാം സ്ത്രീകളെ ഏല്‍പ്പിക്കാറില്ല. ഉദാഹരണത്തിന് പ്രവാചക പദവി. ചിലര്‍ ധരിച്ചുവെച്ചിട്ടുള്ളത് ആയിരക്കണക്കില്‍ പ്രവാചകരുണ്ടായിട്ടും അക്കൂട്ടത്തില്‍ ഒരു സ്ത്രീ ഇല്ലാതിരുന്നത് വിവേചനം കൊണ്ടാണെന്നാണ്. സാധാരണക്കാരായ പുരുഷന്മാര്‍ക്ക് പോലും ഏറ്റെടുക്കാന്‍ നിര്‍വഹിക്കാന്‍ കഴിയാത്ത ഒന്നാണ് പ്രവാചക പദവിയും അതിന്റെ ദൗത്യവും. അസാമാന്യമായ ത്യാഗബുദ്ധിയും അര്‍പ്പണബോധവും അധ്വാനവും ക്ഷമയും ഒക്കെ ആവശ്യപ്പെടുന്ന ഒന്നാണ് പ്രവാചക പദവി. സ്ത്രീകളെ അവഗണിച്ചത് കൊണ്ടോ അവരെ ആദരിക്കാത്തത് കൊണ്ടോ അല്ല അവര്‍ക്കത് നല്‍കാതിരുന്നത്. അവരുടെ പ്രകൃതി ഈ പദവി ആവശ്യപ്പെടുന്ന ഉത്തരവാദിത്വത്തിന് പറ്റിയതല്ല എന്നത് കൊണ്ടാണ്.

ഉദാഹരണത്തിന് വിശുദ്ധ ഖുര്‍ആന്‍ ഈസാ നബി (അ)ന്റെ മാതാവ് മര്‍യമിന് നല്‍കിയിട്ടുള്ള ആദരവ്. ഖുര്‍ആനില്‍ പേരെടുത്ത് പറഞ്ഞിട്ടുള്ള പല പ്രവാചകന്മാര്‍ക്കും നല്‍കിയതിനെക്കാള്‍ ആദരവ് വിശുദ്ധ ഗ്രന്ഥം മര്‍യമിന് നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രവാചകത്വ ഉത്തരവാദിത്വം നല്‍കാമെന്നായിരുന്നുവെങ്കില്‍ മര്‍യമിനെ പ്രവാചക ആക്കാമായിരുന്നു. സ്ത്രീകളെ അവഗണിച്ചത് കൊണ്ടല്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സ്ത്രീകളെ ഖുര്‍ആന്‍ ആദരിച്ചില്ല എന്നതിനും ഇത് മറുപടിയാണ്.

ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതിന് പ്രകൃതിയാണ് ഇസ്‌ലാമിന്റെ മാനദണ്ഡമെന്ന് പറഞ്ഞു. അപ്പോള്‍ എന്താണ് പ്രകൃതി ഇക്കാര്യത്തില്‍ പറയുന്നതെന്നറിയണം. ഫ്രഞ്ചുകാരനും അമേരിക്കയിലെ റോക്‌ഫെല്ലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകനും പ്രസിദ്ധ ശരീര, ജീവശാസ്ത്രജ്ഞനും 1912-ലെ നോബല്‍ സമ്മാന ജേതാവുമായ അലക്‌സി കാരല്‍ (അഹലഃശ െഇമൃൃലഹ) തന്റെ പ്രസിദ്ധ പുസ്തകം ‘അറിയപ്പെടാത്ത മനുഷ്യന്‍’ (ങമി വേല ഡിസിീംി)ല്‍ പറയുന്നതിപ്രകാരം ‘പുരുഷനും സ്ത്രീയുമായി നിലനില്‍ക്കുന്ന അന്തരം വ്യത്യസ്ത ലൈംഗികാവയങ്ങളില്‍ നിന്ന്, അഥവാ ഗര്‍ഭപാത്രത്തിന്റെ സാന്നിധ്യം, ഭ്രൂണവഹനം എന്നിവയില്‍ നിന്നോ വിദ്യാഭ്യാസത്തിന്റെ പ്രത്യേക രീതി കൊണ്ടോ ഉണ്ടാകുന്നതല്ല. ഈ പ്രത്യേകതകള്‍ കൂടുതല്‍ അടിസ്ഥാനപരമായ പ്രകൃതിയില്‍ നിന്നാണ്. കലകളുടെ (ഠശൗൈ)ൈ സവിശേഷ ഘടനയാണ് അതിന്റെ ഹേതു. അതോടൊപ്പം അണ്ഡാശയം പ്രത്യേക തരം രാസപദാര്‍ത്ഥങ്ങള്‍ മുഴുവന്‍ ശരീരത്തിലും നിറക്കുന്നതാണ് മറ്റൊരു കാരണം. ഈ അടിസ്ഥാന വസ്തുതകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഫെമിനിസത്തെ അനുകൂലിക്കുന്നവരെ രണ്ടു വിഭാഗത്തിനും ഒരേതരം വിദ്യാഭ്യാസം, ഒരേ അധികാരം,ഒരേ ഉത്തരവാദിത്തം മുതലായവ ഉണ്ടാകണം എന്നു പറയാന്‍ പ്രേരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സ്ത്രീ പുരുഷനില്‍ നിന്ന് വ്യക്തമായും ഭിന്നയാണ്. അവളുടെ ശരീരത്തിലെ ഓരോ സെല്ലുകളും അവളുടെ ലിംഗ സവിശേഷതയുടെ മുദ്രകളാണ്. അവളുടെ അവയവങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് തന്നെയാണ് സത്യം.എല്ലാറ്റിലുമുപരി അവളുടെ നാഡിവ്യൂഹം (ചലൃ്ീൗ െ്യെേെലാ) ശരീരശാസ്ത്ര നിയമങ്ങള്‍ നക്ഷത്ര ലോകത്തെ നിയമങ്ങളെപ്പോലെ മാറ്റാനാവാത്തതാണ്. മനുഷ്യന്‍ ആഗ്രഹിക്കുന്നതു പോലെ അവ പകരം വെക്കാനാവുകയില്ല. അവ അതേ പോലെ സ്വീകരിക്കാന്‍ നാം ബാധ്യസ്ഥരാണ്. സ്ത്രീകള്‍ സ്വന്തം പ്രകൃതിക്കനുസൃതം, പുരുഷന്മാരെ അനുകരിക്കാന്‍ നില്‍ക്കാതെ സ്വന്തം ജന്മവാസനകള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്. നാഗരികതയുടെ പുരോഗതിയില്‍ അവരുടെ ഭാഗം പുരുഷന്മാരേക്കാള്‍ ഉന്നതമാണ്. അവര്‍ അവരുടെ പ്രത്യേക കര്‍ത്തവ്യം കൈവിടാതിരിക്കേണ്ടതാണ്.’

അലക്‌സി കാരലിന്റെ പുസ്തകം പ്രസിദ്ധീകൃതമാകുന്നത് 1935ലാണ്. അതിനുമെത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇസ്‌ലാമിന്റെ നിയമമുണ്ടാകുന്നത്. ഇസ്‌ലാമിന്റെ സമീപനം കാരല്‍ ശരിവെക്കുകയാണ് ചെയ്യുന്നത്. ഇസ്‌ലാമില്‍ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതമായ സാഹചര്യമുണ്ടാകുമ്പോള്‍ ആ ബാധ്യത ഇസ്‌ലാം ഏല്‍പ്പിക്കുന്നത് പുരുഷനെയാണ്. സ്ത്രീക്ക് യുദ്ധം ബാധ്യതയല്ല. അതു പോലെ കുടുംബത്തിന്റെ ബാധ്യത പുരുഷനാണ് സ്ത്രീക്കല്ല. സ്ത്രീ സമ്പന്നയും ഭര്‍ത്താവ് ദരിദ്രനുമാണെങ്കില്‍ പോലും സ്ത്രീക്ക് വീടിന്റെ ചെലവുകളിലൊന്നും വഹിക്കാന്‍ നിയമപരമായി ബാധ്യതയില്ല. ഭര്‍ത്താവിന് ദാനം നല്‍കിയിരുന്ന സ്ത്രീകളുണ്ടായിരുന്നു നബി തിരുമേനിയുടെ കാലത്ത്. സ്ത്രീകളുടെ സമ്പത്ത് ചെലവുകളില്ലാതെ വളരുകയാണ് ചെയ്യുക. ഇസ്‌ലാമിക സമൂഹത്തില്‍ സ്ത്രീകളുടെ മുഴുവന്‍ ചെലവുകളും പുരുഷനാണ് വഹിക്കുക, കുടുംബത്തിന്റേതും. സ്ത്രീക്ക് അവളുടെ സ്വത്തില്‍ നിന്ന് ഒന്നും ചെലവഴിക്കേണ്ടതില്ല. ഇതാണ് അനന്തരാവകാശത്തില്‍ അവളുടെ പങ്ക് പുരുഷന്റെ പകുതിയാകാന്‍ കാരണം.

1879ലാണ് ഇബ്‌സന്‍ പാവക്കൂട് (ഉീഹഹഭ െവീൗലെ) എഴുതി പ്രസിദ്ധീകരിക്കുന്നത്. ഈ നാടകത്തിലെ ‘നോറ’ എന്ന കഥാപാത്രം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ നാളില്‍ തന്നെ തള്ളിപ്പറഞ്ഞ ഭര്‍ത്താവിനെ വിട്ട് അയാളുടെ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നു. നോറ പോകുമ്പോള്‍ വലിച്ചടച്ച വാതിലിന്റെ ശബ്ദം കേട്ട് യൂറോപ്പാകെ ഞെട്ടി. യൂറോപ്പിലെ സ്ത്രീ വിമോചനത്തിന്റെ ആദ്യത്തെ പടഹധ്വനി ആയിരുന്നു അത്. ഈ ശബ്ദമാണ് പിന്നീട് ഫെമിനിസമായി വളര്‍ന്നത്. യൂറോപ്യന്‍ സ്ത്രീ വിമോചന പ്രസ്ഥാനത്തിന് അതുകൊണ്ട് 137 വയസ്സ് കണക്കാക്കാം. ശൈശവ ദശയിലായിരിക്കുന്നതും ഒരു ദര്‍ശനത്തിന്റെയും കാര്യമായ പിന്തുണയില്ലാത്തതും പുരുഷ വിരോധമെന്ന ഉള്ളുപൊള്ളയായ മുദ്രാവാക്യവുമായി നടക്കുന്നതുമായ ഒരു പ്രസ്ഥാനവൈകൃതത്തെ ചൂണ്ടിക്കാണിച്ചാണ് അള്‍ട്രാ സെക്യൂലരിസ്റ്റുകള്‍ മുസ്‌ലികളെ ഭയപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്.

മുസ്‌ലിംകള്‍ക്കെതിരാണെന്ന് കണ്ടപ്പോഴാണ് മായാവതി മനുവാദികള്‍ എന്ന് വിളിക്കുന്ന സംഘപരിവാരം ഏകീകൃത സിവില്‍കോഡ് ഏറ്റെടുത്തിരിക്കുന്നത്. ‘ന സ്ത്രീ സ്വാതന്ത്രമര്‍ഹതി’ എന്ന മനു മന്ത്രത്തില്‍ ഇപ്പോഴും വിശ്വസിക്കുന്ന ആര്‍.എസ്.എസ് പ്രഭൃതികള്‍ക്ക് സ്ത്രീ വിമോചനത്തില്‍ താല്‍പര്യമുണ്ടായത് കൊണ്ടല്ല, മുസ്‌ലിം പീഡനത്തിന്റെ ആര്‍ത്തികൊണ്ടാണ് ഇതേറ്റെടുത്തിട്ടുള്ളത്. അതിത്രയെളുപ്പം ഈ വെള്ളത്തില്‍ വേവുന്ന പരിപ്പല്ല എന്ന് കാലം തെളിയിക്കും തീര്‍ച്ച!
(അവസാനിച്ചു)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending