Connect with us

More

ലൈഫ് ഭവന പദ്ധതിയില്‍ തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കാന്‍ ഗൂഢപദ്ധതി

Published

on

 

ഇഖ്ബാല്‍കല്ലുങ്ങല്‍
മലപ്പുറം

ലൈഫ് ഭവന പദ്ധതിയില്‍ പാര്‍ട്ടി ലിസ്റ്റ് പ്രകാരം ഉള്‍പ്പെടുത്താന്‍ ഗൂഢനീക്കം. ലൈഫ് മിഷന്‍ ഉപസമിതിയുടെ ഈയ്യിടെ ചേര്‍ന്ന യോഗത്തിലെ മൂന്നാമത് അജണ്ടയിലാണ് ഇതിനു വഴിതുറക്കുന്ന തീരുമാനമെടുത്തത്. മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, എന്നിവര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കാനാണ് ലൈഫ് മിഷന്‍ തീരുമാനം. ലൈഫ് ഭവന ലിസ്റ്റില്‍ നിന്നും നിരവധി അര്‍ഹര്‍ പുറത്തു നില്‍ക്കുമ്പോഴാണ് അന്തിമപട്ടികക്ക് ശേഷവും മുഖ്യമന്ത്രിക്കും മറ്റും ലഭിക്കുന്ന അപേക്ഷകളില്‍ ലൈഫ് മിഷന്‍ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കുന്നത്. ഭവനപദ്ധതിയില്‍ ഇഷ്ടക്കാര്‍ക്ക് അവസരം കൊടുക്കാനാണിതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. നിരവധി മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ചതിനാല്‍ ലിസ്റ്റില്‍ നിന്നും പുറത്തായവരെ സര്‍ക്കാറിനു മുന്നില്‍ കൈനീട്ടിക്കാനും അതുവഴി പാര്‍ട്ടി വളര്‍ത്താനാകുമോ എന്നുമാണ് ഈ തീരുമാനത്തില്‍ പിന്നിലെന്ന സംശയം ബലപ്പെടുകയാണ്. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങള്‍ക്കായിരിക്കെ ഇതിനെ അട്ടിമറിച്ചാണ് തുടക്കം മുതലേ ലൈഫ് ഭവനപദ്ധതിയില്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ഓരോ തദ്ദേശസ്ഥാപനത്തിലും അപേക്ഷിച്ചവരില്‍ ഭൂരിഭാഗവും ലിസ്റ്റില്‍ നിന്നും പുറത്താണ്. ഒരു റേഷന്‍ കാര്‍ഡില്‍ നിന്നും ഒരാള്‍ക്ക് മാത്രമേ അപേക്ഷിക്കാവൂവെന്ന തീരുമാനം മൂലം പതിനായിരക്കണക്കിനാളുകളാണ് പുറത്തായത്.
ലിസ്റ്റില്‍ നിന്നും കൂടുതല്‍ പേരെ പുറത്തു നിര്‍ത്തിയത് സി.പി.എമ്മിന്റെ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് ആരോപണമുണ്ട്. പുറത്തായവരെ സര്‍ക്കാറിലേക്ക് അപേക്ഷ നല്‍കിച്ച് പാര്‍ട്ടി നല്‍കുന്ന ലിസ്റ്റ് പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള നീക്കമാണ് ലൈഫ് മിഷന്‍ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. രണ്ട് വര്‍ഷമായി തദ്ദേശസ്ഥാപനങ്ങളില്‍ ഭവനപദ്ധതി നടക്കുന്നില്ല. വീടിന്റെ അറ്റകുറ്റ പണിക്കുള്ള സഹായം പോലും ലൈഫ് മൂലം നിശ്ചലമായി. ലൈഫ് ലിസ്റ്റ് തയാറാക്കുന്ന നടപടികളാണ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അറിയിപ്പ് നല്‍കിയെന്നല്ലാതെ ലിസ്റ്റില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഇതില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കിയപ്പോഴും അര്‍ഹര്‍ പുറത്തു തന്നെ നിന്നു. മുനിസിപ്പല്‍-പഞ്ചായത്ത് തലത്തില്‍ അപ്പീല്‍ കമ്മിറ്റി രൂപീകരിച്ചുവെങ്കിലും അത് കടലാസില്‍ മാത്രമാക്കി. ഇതിനിടക്കാണ് മുഖ്യമന്ത്രിക്കും പഞ്ചായത്ത് വകുപ്പ് മന്ത്രിക്കും ലഭിക്കുന്ന അപേക്ഷകളും പരിശോധിച്ച് പരിഗണിക്കാന്‍ ലൈഫ് മിഷന്‍ സംസ്ഥാന ഉപസമിതി തീരുമാനമെടുത്തത്. ലൈഫില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതാത് തദ്ദേശസ്ഥാപനത്തില്‍ തന്നെ അപേക്ഷ നല്‍കാനും അര്‍ഹരാണെന്ന് ബോധ്യപ്പെടുത്താനും തുടര്‍ന്നും അവസരം നല്‍കാമെന്നിരിക്കെ ഇത് അട്ടിമറിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും അപേക്ഷകള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നതില്‍ പിന്നില്‍ ദുരൂഹതകളേറെയാണ്.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ട്. ഇതില്‍ തന്നെ 1.58 ലക്ഷം പേര്‍ ഭൂരഹിതരാണ്. സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളില്‍ പെടുന്നവരാണ് ഇതില്‍ ഭൂരിഭാഗവും.
അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കുവാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗവാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുകയാണ് ലക്ഷ്യമെന്നാണ് ലൈഫ് മിഷന്‍ പറയുന്നത്. നിലവിലുള്ള പദ്ധതികളുടെ ഗുണഭോക്താക്കളായ വീടുപണി പൂര്‍ത്തിയാകാത്തവര്‍ പുറമ്പോക്കിലും തീരത്തും തോട്ടം മേഖലയിലും താത്കാലിക വീടുള്ളവര്‍ ഭൂമിയേ ഇല്ലാത്തവര്‍ എന്നിങ്ങനെയാണ് ഗുണഭോക്താക്കള്‍. ആകെയുള്ള ഭവനരഹിതരില്‍ 10.4 ശതമാനത്തോളം വരുന്നതാണ് ആദ്യത്തെ രണ്ടു വിഭാഗങ്ങള്‍.
വിവിധ വകുപ്പുകളിലായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത ഭവനപദ്ധതികളെയാണ് സംയോജിപ്പിച്ച് ലൈഫ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവന്നത്. ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണനയെന്ന് പറയുമ്പോഴും ഇത്തരക്കാരിലേറെ പട്ടികക്ക് പുറത്താണിപ്പോഴും.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുന്‍ഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുകയെന്ന ലൈഫ് മിഷന്‍ തീരുമാനമാണ് പദ്ധതിയെ ആകെ അട്ടിമറിച്ചത്. കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളും പോളിടെക്‌നിക്കുകളും സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ തേര്‍ഡ് പാര്‍ട്ടി ടെക്‌നിക്കല്‍ ഏജന്‍സികളായിരിക്കും. ഇവയുടെ ഏകോപനത്തിനും നേതൃത്വം നല്‍കുന്നതിനുമായി എന്‍.ഐ.റ്റി കോഴിക്കോടിനെയും സി.ഇ.റ്റി തിരുവനന്തപുരത്തിനേയും മുഖ്യ തേര്‍ഡ് പാര്‍ട്ടി ടെക്‌നിക്കല്‍ ഏജന്‍സികളായി നിയമിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

india

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു

Published

on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Continue Reading

india

മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴ് മരണം

കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്

Published

on

ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.

ഇന്ന് രാവിലെ ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്.

Continue Reading

Trending