Connect with us

Video Stories

വിജയത്തേരില്‍ പി.എസ്.ജി ഭാഗ്യച്ചിറകില്‍ ബാര്‍സ

Published

on

 

ചാമ്പ്യന്‍സ് ലീഗ്: യുവന്റസ്, മാഞ്ചസ്റ്റര്‍്, റോമ ടീമുകള്‍ക്ക് ജയം
അത്‌ലറ്റികോ മാഡ്രിഡിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിച്ച് ചെല്‍സി

പാരിസ്: ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ മറുപടിയില്ലാത്ത മൂന്നു ഗോൡന് തകര്‍ത്ത് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നു. സ്‌പോര്‍ട്ടിങ് ലിസ്ബണിനെതിരെ ഓണ്‍ഗോളിന്റെ ആനുകൂല്യത്തില്‍ ബാര്‍സലോണ ജയം കണ്ടപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡിനെ അവരുടെ ഗ്രൗണ്ടില്‍ മുട്ടുകുത്തിച്ച് ചെല്‍സി കരുത്തുകാട്ടി. യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സെല്‍റ്റിക്, എ.എസ് റോമ, എഫ്.സി ബാസല്‍ ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം കണ്ടു.
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പണം വാരിയെറിഞ്ഞ പി.എസ്.ജി ആദ്യത്തെ വലിയ പരീക്ഷണത്തില്‍ വിജയിച്ചത് റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിയ ബ്രസീല്‍ താരം നെയ്മറിന്റെ കരുത്തിലാണ്. രണ്ടാം മിനുട്ടില്‍ ബയേണിന്റെ പേരുകേട്ട പ്രതിരോധത്തിലൂടെ തുളച്ചുകയറി ഡാനി ആല്‍വസിന്റെ ഗോളിന് പന്തു നല്‍കിയ 25-കാരന്‍ മത്സരത്തിലുടനീളം എതിരാളികള്‍ക്ക് തലവേദന സൃഷ്ടിച്ചു. 31-ാം മിനുട്ടില്‍ എംബാപ്പെയുടെ കട്ട്ബാക്ക് പാസ് ഒന്നാന്തരമൊരു ഷോട്ടിലൂടെ എഡിന്‍സന്‍ കവാനി വലയിലെത്തിച്ചു. 63-ാം മിനുട്ടില്‍ എംബാപ്പെയുടെ ഗോള്‍ശ്രമം ബയേണ്‍ പണിപ്പെട്ട് തടഞ്ഞെങ്കിലും അവസരത്തിനൊത്തുയര്‍ന്ന നെയ്മര്‍ ബയേണ്‍ കോച്ച് കാര്‍ലോ ആന്‍ചലോട്ടിയുടെ വിധിയെഴുതി.
നെയ്മര്‍ ക്ലബ്ബ് വിട്ടതിനെ തുടര്‍ന്നുള്ള ആശങ്കയില്‍ നിന്ന് കരകയറിയ ബാര്‍സലോണ പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ മൈതാനത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ജയിച്ചുകയറിയത്. 48-ാം മിനുട്ടില്‍ ലയണല്‍ മെസ്സിയുടെ ഫ്രീകിക്കിനെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കോട്ടസ് സ്വന്തം വലയില്‍ പന്തെത്തിച്ചതാണ് ബാര്‍സക്ക് അനുഗ്രഹമായത്. 4-4-2 ശൈലിയില്‍ കളിച്ച ബാര്‍സക്ക് സ്വാഭാവിക കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സ്‌പോര്‍ട്ടിങ് പലതവണ ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഗോള്‍കീപ്പര്‍ മാര്‍ക് ടെര്‍സ്റ്റെഗന്റെയും പ്രതിരോധ നിരയുടെയും മികച്ച പ്രകടനമാണ് ബാര്‍സക്ക് തുടര്‍ച്ചയായ എട്ടാം ജയം സമ്മാനിച്ചത്. 18 തവണ സ്വന്തം കാലില്‍ നിന്ന് പന്ത് നഷ്ടപ്പെടുത്തിയ ലയണല്‍ മെസ്സി മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു ഹോസെ അല്‍വലാദെ സ്‌റ്റേഡിയത്തിലേത്.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച ചെല്‍സി ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം ജയം സ്വന്തമാക്കി. കോര്‍ണര്‍ കിക്കിനിടെ ലൂക്കാസിനെ ബോക്‌സില്‍ ഡേവിഡ് ലൂയിസ് വലിച്ചിട്ടതിനു ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് 40-ാം മിനുട്ടില്‍ ആന്റോയിന്‍ ഗ്രീസ്മന്‍ ആതിഥേയരെ മുന്നിലെത്തിച്ചിരുന്നു. അത്‌ലറ്റികോയുടെ പുതിയ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോയില്‍ സ്‌കോര്‍ ചെയ്യപ്പെടുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു ഇത്. ഇടവേളക്കു മുമ്പ് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം അത്‌ലറ്റിക്ക് ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്വയുടെ സേവും സൗള്‍ നിഗ്വേസിന്റെ അലക്ഷ്യമായ പ്ലേസിങും ഗോള്‍ നിഷേധിച്ചു.
പരിക്കുമാറി സ്റ്റാര്‍ട്ടിങ് ഇലവനില്‍ തിരിച്ചെത്തിയ എയ്ഡന്‍ ഹസാഡ് ആയിരുന്നു ചെല്‍സിയുടെ സമനില ഗോളിന്റെ സൂത്രധാരന്‍. ബോക്‌സിന്റെ ഇടതുവശത്തു നിന്ന് ബെല്‍ജിയന്‍ താരം നല്‍കിയ ക്രോസില്‍ തലവെക്കേണ്ട കാര്യമേ അല്‍വാരോ മൊറാട്ടക്കുണ്ടായിരുന്നുള്ളൂ. സമനിലയില്‍ അവസാനിച്ചുവെന്ന് തോന്നിച്ച മത്സരം അത്‌ലറ്റികോയുടെ കൈയില്‍ നിന്ന് റാഞ്ചിയെടുത്തത് മിച്ചി ബാത്ഷുവായ് ആണ്. 94-ാം മിനുട്ടില്‍ ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബാത്ഷുവായ്, മാര്‍കോ അസന്‍സോയുടെ പാസ് വലയിലേക്ക് തട്ടുകയായിരുന്നു.
പുതിയ സീസണില്‍ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റഷ്യന്‍ ക്ലബ്ബ് സി.എസ്.കെ.എ മോസ്‌കോയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളിന് മുക്കി. റൊമേലു ലുകാകു രണ്ട് ഗോളടിച്ച മത്സരത്തില്‍ രണ്ട് ഗോളിന് വഴിയൊരുക്കിയും പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചും ആന്റണി ആന്തണി മാര്‍ഷ്യല്‍ തിളങ്ങി. ഹെന്റിക് മിഖത്രയന്‍ സന്ദര്‍ശകരുടെ നാലാം ഗോള്‍ നേടിയ ശേഷം കോണ്‍സ്റ്റന്റിന്‍ കൊച്ചേവ് മോസ്‌കോയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.
ഗോണ്‍സാേേലാ ഹിഗ്വയ്ന്‍ ഫോമില്‍ മടങ്ങിയെത്തിയ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് യുവന്റസ് ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെ വീഴ്ത്തിയത്. പകരക്കാരനായി കളത്തിലെത്തിയ ഹിഗ്വന്‍ 69-ാം മിനുട്ടില്‍ റീബൗണ്ടില്‍ നിന്ന് യുവെയെ മുന്നിലെത്തിച്ചു. അലക്‌സ് സാന്ദ്രോയുടെ ക്രോസില്‍ നിന്നുള്ള തന്റെ ആദ്യശ്രമം ഡിഫന്ററുടെ കാലില്‍ തട്ടി മടങ്ങിയെങ്കിലും രണ്ടാം ശ്രമം ഹിഗ്വയ്ന്‍ വലയിലാക്കി. 2016 ഡിസംബറിനു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ അര്‍ജന്റീനാ വെറ്ററന്‍ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. 80-ാം മിനുട്ടില്‍ ഹിഗ്വയ്ന്‍ ബോക്‌സിലേക്കു നല്‍കിയ ത്രൂപാസില്‍ നിന്നുള്ള ഡിബാലയുടെ ശ്രമം ഗോള്‍ലൈനില്‍ വെച്ച് ഡിഫന്റര്‍ തടഞ്ഞെങ്കിലും ഹെഡ്ഡറിലൂടെ മാര്‍കോ മാന്‍ഡ്‌സുകിച്ച് വലകുലുക്കി.
കസഖ് ക്ലബ്ബ് ക്വാറബാഗിനെ കോസ്താസ് മനോലാസ്, എഡിന്‍ ഷെക്കോ എന്നിവരുടെ ഗോളില്‍ എ.എസ് റോമ 2-1 ന് വീഴ്ത്തിയപ്പോള്‍ ബെന്‍ഫിക്കക്കെതിരെ എഫ്.സി ബാസല്‍ സ്വന്തം ഗ്രൗണ്ടില്‍ 5-0 ജയം കണ്ടു. ദിമിത്രി ഒബെര്‍ലിന്‍ (രണ്ട്), മിച്ചല്‍ ലാങ്, വാന്‍ വോള്‍ഫ്‌സ്‌വിങ്കല്‍, ബ്ലാസ് റിവറോസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. 62-ാം മിനുട്ടില്‍ ആന്ദ്രെ അല്‍മെയ്ഡ ചുവപ്പുകാര്‍ഡ് കണ്ടതിനു ശേഷം പത്തുപേരുമായാണ് ബെന്‍ഫിക്ക മത്സരം പൂര്‍ത്തിയാക്കിയത്. ബെല്‍ജിയന്‍ ക്ലബ്ബ് ആന്ദര്‍ലെഷ്തിനെ സെല്‍റ്റിക് മൂന്നു ഗോളിന് പരാജയപ്പെടുത്തി. ലെയ് ഗ്രിഫിത്ത്‌സ്, പാട്രിക് റോബര്‍ട്ട്‌സ്, സ്‌കോട്ട് സിന്‍ക്ലയര്‍ എന്നിവരാണ് ഗോള്‍ നേടിയത്.
ഗ്രൂപ്പ് എയില്‍ രണ്ടാം ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (6 പോയിന്റ്) ഒന്നാം സ്ഥാനം ഭദ്രമാക്കി. ആദ്യജയത്തോടെ ബാസല്‍ (3) രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സി.എസ്.കെ.എ മോസ്‌കോ (3) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ പി.എസ്.ജിയാണ് (6) ലീഡ് ചെയ്യുന്നത്. തോറ്റെങ്കിലും ബയേണ്‍ ആണ് (3) രണ്ടാം സ്ഥാനത്ത്. സെല്‍റ്റിക് (3) മൂന്നാം സ്ഥാനത്ത്. സി ഗ്രൂപ്പില്‍ ചെല്‍സിക്കു )6) പിന്നിലായി എ.എസ് റോമ (4) രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഡി ഗ്രൂപ്പില്‍ ബാര്‍സലോണ (6) ആധിപത്യം സ്ഥാപിച്ചു. സ്‌പോര്‍ട്ടിങ് (3), യുവന്റസ് (3) ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending