Connect with us

Video Stories

വിനയായത് ഈ ഫോട്ടോ

Published

on

 

മാഡ്രിഡ്: ഈ ചിത്രമൊന്ന് നോക്കൂ….റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും ബാര്‍സിലോണയില്‍ നിന്നും വന്‍ തുകക്ക് പാരിസ് സെന്റ്് ജര്‍മനിലേക്ക് ചേക്കേറിയ നെയ്മറും മധ്യത്തില്‍ നെയ്മറിന്റെ പിതാവും. കൃസ്റ്റിയാനോയെ ലോകത്തിലെ മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുത്ത വേളയിലുളളതാണ് ഈ ചിത്രം. കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുമ്പ്. ഈ ചിത്രത്തിലെന്തെങ്കിലും രാഷ്ട്രീയമുണ്ടോ…? ഇല്ലെന്ന് പറയാം. പക്ഷേ ഉണ്ട് എന്നാണ് യൂറോപ്പിലെ പുതിയ ഫുട്‌ബോള്‍ ഗോസിപ്പ്. ഡിയാരിയോ ഗോള്‍ എന്ന പത്രം പറയുന്നത് ഈ ചിത്രം ലിയോ മെസിക്കുള്ള മറുപടിയാണെന്നാണ്.നെയ്മര്‍ ബാര്‍സിലോണ വിട്ടതിന് പിറകില്‍ അദ്ദേഹത്തിന് പി.എസ്.ജിയില്‍ നിന്നും ലഭിച്ച വലിയ ഓഫര്‍ എന്നാണല്ലോ വാര്‍ത്ത വന്നത്. ലോക റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ക്ലബ് വന്‍ ഓഫര്‍ നല്‍കിയപ്പോള്‍ സ്വീകരിച്ചു എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ അതിന് മുമ്പ് തന്നെ ബാര്‍സിലോണക്കാരായ മെസിയും നെയ്മറും തമ്മിലുള്ള കെമിസ്ട്രിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പത്രം പറയുന്നത്. നെയ്മറെ ബാര്‍സയിലേക്ക് കൊണ്ട് വരുന്നതില്‍ കാര്യമായ പങ്ക് വഹിച്ച താരമാണ് മെസി. പക്ഷേ ബ്രസീലുകാരനായ മുന്‍നിരക്കാരന്‍ ടീമിനോട് കാര്യമായ ആത്മാര്‍ത്ഥ കാണിച്ചില്ല എന്ന പരാതി മെസിക്കുണ്ടായിരുന്നു. മുന്‍നിരയില്‍ കളിക്കുമ്പോഴും ടീമിന് ആവശ്യമായ വേളയില്‍ ഇറങ്ങിക്കളിക്കാനും ഡിഫന്‍സിനെ പിന്തുണക്കാനുമെല്ലാം നെയ്മര്‍ വിമുഖനായിരുന്നത്രെ… ഈ കാര്യത്തില്‍ മെസിക്ക് വിയോജിപ്പുണ്ടായിരുന്നു. രണ്ട് പേരും തമ്മിലുള്ള പിണക്കം പരസ്യമായിരുന്നില്ലെങ്കിലും നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചതോടെ അകലം കാര്യമായി വര്‍ധിച്ചു. പി.എസ്.ജിയിലേക്ക് പോയതിന് ശേഷമായിരുന്നു നെയ്മര്‍ കൂടി പങ്കെടുത്ത ഫിഫ അവാര്‍ഡ് ദാനം. ആ ചടങ്ങില്‍ കൃസ്റ്റിയാനോക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു എന്ന് മാത്രമല്ല തന്റെ പിതാവിനെ നടുവില്‍ നിര്‍ത്തുന്നതിലും നെയ്മര്‍ താല്‍പ്പര്യമെടുത്തു. മെസിയും കൃസ്റ്റിയാനോയും തമ്മിലുള്ള കെമിസ്ട്രി മോശമാണെന്ന് മനസ്സിലാക്കി തന്നെയാണ് നെയ്്മര്‍ പോര്‍ച്ചുഗല്‍ താരത്തോട് കൂടുതല്‍ സ്‌നേഹം കാണിച്ചതെന്നും ഗോസിപ്പുണ്ട്. മെസിക്ക് ബാര്‍സയിലെ ഉറുഗ്വേ താരം ലൂയിസ് സുവാരസിനോടുള്ള സ്‌നേഹവും നെയ്മര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഘടകമായിരുന്നത്രെ…! മെസി കഴിഞ്ഞ ദിവസം മാര്‍ക്കയുമായി നടത്തിയ സംസാരത്തില്‍ പറഞ്ഞ വാക്കുകളും ഇതിനോട് ചേര്‍ത്ത് വായിക്കണം. മെസി പോയതിന് ശേഷം ബാര്‍സ കൂടുതല്‍ മെച്ചപ്പെട്ടുവെന്നാണ് മെസി അഭിപ്രായപ്പെട്ടത്. നെയ്മറിന് പകരം പ്രതിരോധത്തിലേക്ക് കൂടുതല്‍ ആളുകളെ നിയോഗിക്കാന്‍ കഴിഞ്ഞുവെന്നും നെയ്മറുള്ളപ്പോഴുള്ള പ്രതിരോധ വീഴ്ച്ച കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ നെയ്മറിന്റെ പിതാവ് ഇന്നലെ പറഞ്ഞ വാക്കുകള്‍ക്കും പ്രസക്തിയുണ്ട്. പി.എസ്.ജി വിട്ട് കൃസ്റ്റിയാനോയുടെ റയല്‍ മാഡ്രിഡിലേക്ക് ഒരു പക്ഷേ നെയ്മര്‍ വന്നേക്കാമെന്നാണ് പിതാവ് പറഞ്ഞത്. എന്തായാലും യൂറോപ്യന്‍ ഗോസിപ്പ് ലാറ്റിനമേരിക്കന്‍ താരങ്ങളുമായി ബന്ധപ്പെട്ടതാവുമ്പോള്‍ ഒരു ബ്രസീല്‍-അര്‍ജന്‍രീന വാക് ശരങ്ങള്‍ക്കും സാധ്യതയുണ്ട്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending