Connect with us

Video Stories

സംവരണം: പുറത്താകുന്നത് ആര്‍.എസ്.എസ് അജണ്ട

Published

on

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി സര്‍ക്കാര്‍അനുബന്ധ സര്‍വീസിലെ തൊഴിലുകളില്‍ സാമ്പത്തികാവസ്ഥ മാനദണ്ഡമാക്കിയുള്ള സംവരണത്തിന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ഒരു മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ മുന്നണിയിലെ രണ്ടാംകക്ഷിയുടെ നാലു മന്ത്രിമാര്‍ ബഹിഷ്‌കരിച്ച മന്ത്രിസഭായോഗത്തിലാണ് സംസ്ഥാനത്തെ ദേവസ്വംബോര്‍ഡ് ഓഫീസുകളില്‍ മുന്നാക്ക ജാതിയില്‍പെട്ടവര്‍ക്ക് കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് സാമുഹിക നേതാക്കളുടെയും നിയമ വിദഗ്ധരുടെയും കൂലങ്കഷമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തപ്പെട്ട ‘സാമൂഹികവും വിദ്യാഭ്യാസ പരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍’ ക്കുള്ള തൊഴില്‍ സംവരണത്തെ തകിടം മറിക്കുന്നതും രാജ്യത്തെ നിലവിലെ സാമൂഹിക സംവിധാനത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായൊരു തീരുമാനം നടപ്പാക്കാന്‍ ഭരണഘടനാസ്ഥാപനമായ ഒരു സംസ്ഥാന സര്‍ക്കാരിന് എങ്ങനെ അധികാരവും ധൈര്യവും കൈവന്നു ?
ദേവസ്വം ഓഫീസുകളില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് അതത് റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ നിയമനങ്ങളില്‍ പത്തു ശതമാനം സംവരണം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. എല്ലാസര്‍ക്കാര്‍ വകുപ്പുകളിലും ഇതേരീതിയില്‍ സംവരണം നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതിലും ഒരുപരിധികൂടി കടന്നുകൊണ്ട്, രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കണമെന്നും അതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നുംവരെ ഇടതുമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകളഞ്ഞു. എന്നാല്‍ മുസ്‌ലിംകള്‍ക്ക് മാത്രം നിയമനമുള്ള സംസ്ഥാനത്തെ വഖഫ് ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനും ഇതേ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വിതണ്ഡവും വിഡ്ഢിത്തം നിറഞ്ഞതും ഭരണഘടനാലംഘനപരവുമായ ഈ തീരുമാനം ജനങ്ങളും രാഷ്ട്രീയ കക്ഷികളും തമസ്‌കരിക്കുമെന്ന് കരുതിയവര്‍ക്ക് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ വലിയ വിനയായിക്കഴിഞ്ഞിരിക്കുകയാണ്. ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുമതത്തില്‍പെട്ടവര്‍ക്കു മാത്രമാണ് തൊഴില്‍ സംവരണം ചെയ്തിരിക്കുന്നത് എന്നതിനാലാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിനെട്ടു ശതമാനം ഹിന്ദു വിഭാഗങ്ങള്‍ക്കായി നല്‍കുന്നതെന്നാണ ്പിണറായി സര്‍ക്കാര്‍ പറയുന്നത്. ഇതിലൂടെ മറ്റു പിന്നാക്കക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും മൂന്നു വീതവും പട്ടിക വിഭാഗങ്ങള്‍ക്ക് രണ്ടും ശതമാനം സംവരണം വര്‍ധിക്കുമെന്നും അവകാശപ്പെടുന്നുണ്ട്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന്റെ നിയമപരമായ അധികാരം റദ്ദാക്കപ്പെടാനുള്ള സാധ്യതയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ മുഖ്യമന്ത്രി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചിരിക്കുന്നത് തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ടുപോകുന്ന പ്രശ്‌നമില്ലെന്നാണ്. സമൂഹത്തിലെ എണ്‍പതു ശതമാനത്തിലധികം വരുന്ന ജനത ഇതുകേട്ട് വായ് മൂടിക്കെട്ടി പിരിഞ്ഞുപോകണമെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയും പറയുന്നത്.
സത്യത്തില്‍ രാജ്യത്തിന്റെ ഭരണഘടനാനിര്‍മാണസഭയുടെ തീരുമാനപ്രകാരം അതിന്റെ ചെയര്‍മാനായിരുന്ന ദലിത് നേതാവും നിയമജ്ഞനുമായ ഡോ. ബി.ആര്‍ അംബേദ്കറാണ് അതിതീക്ഷ്ണമായ സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് പിച്ചവെച്ചുവരുന്നതിനായി തൊഴില്‍ സംവരണം എന്ന ആശയം മുന്നോട്ടുവെച്ചത്. ഭരണഘടനയുടെ പൗരന്മാര്‍ക്കെല്ലാം തുല്യനീതി എന്ന പതിനാലാം വകുപ്പിന്റെ ലംഘനമല്ലേ ഇതെന്ന് അന്നുതന്നെ വിമര്‍ശനങ്ങളുണ്ടായെങ്കിലും ജാതിമേല്‍ക്കോയ്മയുടെ കരാളഹസ്തങ്ങള്‍ക്കടിയില്‍പെട്ട് പിന്തള്ളപ്പെട്ടുകിടക്കുന്നവരെ സര്‍ക്കാര്‍തന്നെ പ്രത്യേകമായി കൈപിടിച്ചുയര്‍ത്തിയില്ലെങ്കില്‍ രാഷ്ട്ര പുനര്‍നിര്‍മാണം അസാധ്യമാണെന്ന വാദമാണ് ദീര്‍ഘദൃക്കുകളായ രാഷ്ട്രനേതാക്കള്‍ അംഗീകരിച്ചതും ഭരണഘടനയുടെ പതിനഞ്ചാം വകുപ്പ് അനുഛേദം പതിമൂന്നിലൂടെ രേഖപ്പെടുത്തിവെച്ചതും. പട്ടിക ജാതിവര്‍ഗക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍, സംസ്ഥാനങ്ങളിലെ മതിയായ പങ്കുലഭിക്കാത്ത സാമൂഹികമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സംവരണം നല്‍കാമെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിലെവിടെയും മുന്നാക്കസമുദായമെന്ന് പറയുന്നേയില്ലെന്നത് സുപ്രധാനമാണ്.
സ്വാതന്ത്ര്യത്തിന്റെ ഉച്ഛ്വാസവായു ശ്വസിച്ചുതുടങ്ങി എഴുപതാണ്ടുപിന്നിടുമ്പോഴും മേല്‍പറഞ്ഞ സ്ഥിതി സമത്വം കൈവരിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് കേരളത്തിലെയടക്കം എഴുപതു ശതമാനത്തോളം ദരിദ്രരും പട്ടികജാതിവര്‍ഗത്തില്‍പെട്ടവരും പിന്നാക്കവിഭാഗങ്ങളുമാണെന്ന കണക്കുകള്‍. എന്നാല്‍ ഇതിനെയെല്ലാം തിരസ്‌കരിച്ച് ഒളിഞ്ഞും തെളിഞ്ഞും സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്നവര്‍ തീവ്രവര്‍ഗീയ കക്ഷിയായ ബി.ജെ.പി മുതല്‍ സി.പി. എം വരെയുണ്ട്. ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ സമാനരീതിയില്‍ സാമ്പത്തിക സംവരണത്തിന് മുതിര്‍ന്നപ്പോള്‍ ഉന്നതനീതിപീഠം തന്നെ അതിലിടപെട്ട് നടത്തിയ വിധി പ്രസ്താവം ശ്രദ്ധേയവും വിധിനിര്‍ണായകവുമാണ്. അനുചിതവും ഭരണഘടനാവിരുദ്ധവും എന്ന വാക്കുകളുപയോഗിച്ചാണ് ബി.ജെ. പിയുടെ നയത്തെ സുപ്രീംകോടതി റദ്ദാക്കിയത്. 1990ല്‍ വി.പി സിങ് സര്‍ക്കാര്‍ മറ്റു പിന്നാക്കജാതിക്കാര്‍ക്ക് സംവരണം അനുവദിച്ചതിനെതിരെ രാജ്യം മുഴുവന്‍ വര്‍ഗീയാഗ്നി ഇളക്കിവിട്ട, അയിത്തം ഇന്നും അലങ്കാരമായി കൊണ്ടുനടക്കുന്ന ആര്‍.എസ്. എസ്സിന്റെ വഴിയേ ആണ് സി.പി.എം ഇപ്പോള്‍ സഞ്ചരിക്കുന്നത്. കാലങ്ങളായി സാമ്പത്തിക സംവരണത്തെക്കുറിച്ച് വാതോരാതെ വാദിച്ചുവരുന്ന തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ ഉന്നതശ്രേണിയിയില്‍ ഏതാണ്ടെല്ലാവരുംതന്നെ മുന്നാക്ക ജാതികളില്‍പെട്ടവരും താഴേക്കിടയിലുള്ളവരുടെ ആനുകൂല്യങ്ങളില്‍ അസ്‌ക്യത ഉള്ളവരുമാണ്. ഭൂപരിഷ്‌കരണം മുതലുള്ള ഇടതുനടപടികളില്‍ പ്രതിഫലിച്ചതും ഇതായിരുന്നു. ഫലമോ, പട്ടികജാതിക്കാരും ഈഴവാദി പിന്നാക്കക്കാരുമൊക്കെ ഇന്നും സി.പി. എമ്മിന്റെ എന്തും വിഴുങ്ങുന്ന വോട്ടുബാങ്ക്. നാരായണ ഗുരുവും അയ്യങ്കാളിയും ഉഴുതുമറിച്ചിട്ട മണ്ണിലാണ് കമ്യൂണിസം വിളകൊയ്തതെന്നത് സൗകര്യപൂര്‍വം മറന്നുപോകുകയാണ്. മുസ്്‌ലിംകളാദി പിന്നാക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍സര്‍വീസില്‍ തൊഴില്‍സംവരണം എന്നത് ഇന്നും അര്‍ഹമായ വിധത്തില്‍ പ്രാപ്യമാക്കപ്പെട്ടിട്ടില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇടതുസര്‍ക്കാര്‍ നടപടിക്ക് ഒരു സംഘടന പ്രശംസാവാകങ്ങളുമായി രംഗത്തുവന്നത് വലിയ സൂചനയാണ്. കേരളത്തിലെ ഇരുമുന്നണികളിലുമായി വീതിച്ചുപോകുന്നൊരു വിഭാഗത്തിന്റെ വോട്ടിനെ സ്ഥിരമായി തങ്ങളുടെ കുറ്റിയില്‍ കെട്ടിയിടാമെന്ന മിഥ്യാബോധമായിരിക്കാം മാര്‍ക്‌സിസ്റ്റ് നേതൃത്വത്തെ ഇതിന് പ്രേരിപ്പിച്ചിരിക്കുക. അതിനവര്‍ മുന്നോട്ടുവെക്കുന്നത് സാമ്പത്തികമായ പിന്നാക്കാവസ്ഥയെ ആണെന്നത് ഒരു മത ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ വിരോധാഭാസനടപടിയായേ കാണാനാകൂ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending