Connect with us

Culture

സകരിയ്യ സ്വലാഹിയെ ആശുപത്രിയിലെത്തിച്ച യുവാവ് രക്തം പുരണ്ട കാറുമായി സര്‍വീസ് സെന്ററിലെത്തിയപ്പോള്‍ നേരിട്ട ദുരനുഭവം; വീഡിയോ

Published

on

തലശ്ശേരി: അന്തരിച്ച മുജാഹിദ് പണ്ഡിതന്‍ സകരിയ്യ സ്വലാഹിയെ അപകട സ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ച യുവാവിന് തലശ്ശേരിയിലെ സര്‍വീസ് സെന്ററില്‍ വെച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഫെയ്‌സ്ബുക് കുറിപ്പ്. തലയില്‍ മാരകമായ മുറിവേറ്റ് രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ സകരിയ്യ സ്വലാഹിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കാര്‍ കഴുകാന്‍ സര്‍വീസ് സെന്ററില്‍ ചെന്നപ്പോഴായിരുന്നു യുവാവിനെതിരെ ജോലിക്കാര്‍ തട്ടിക്കയറിയത്. റുസ്ഫിദ് സി എന്നു പേരുള്ള യുവാവാണ് തനിക്കേറ്റ തിക്താനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കു വെച്ചിരിക്കുന്നത്.

കുറിപ്പ്:

ഞാന്‍ ഇന്നലെ എന്റെ ഷോപ്പിലേക്ക്
പോകുന്ന വഴി ചമ്പാട് വെച്ച് ഒരു അപകടം കണ്ടു. അപകടം പറ്റിയ ആള്‍ക്ക് തലയില്‍ നല്ല പരിക്കും വല്ലാതെ രക്തവും വരുന്നുണ്ട്. സിറ്റുവേഷന്‍ കണ്ടപ്പോ ഒന്നും ചിന്തിച്ചില്ല, അപ്പോള്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ അതിവേഗം എന്റെ കാറില്‍ എത്തിക്കുക ഉണ്ടായി. അപ്പോള്‍ ആരാണെന്നു എനിക്ക് അറിയില്ലായിരുന്നു. ശേഷം അറിയാന്‍ പറ്റി
ഇന്നലെ മരണപ്പെട്ട സലഫി പണ്ഡിതന്‍ സകരിയ സലാഹി ആയിരുന്നു എന്ന്.

എന്റെ കാറില്‍ പുറകില്‍ മൊത്തം ബ്ലഡ് ആയിരുന്നു. അതിനാല്‍ ഞാന്‍ അത് കട്ടപിടിക്കുന്നതിനു മുന്നേ ക്ലീന്‍ ചെയ്യാന്‍ വേണ്ടി തലശേരി ഡൌണ്‍ ടൌണ്‍ മാളില്‍ സമീപം ഉള്ള സര്‍വീസ് സ്‌റ്റേഷന്‍ പോയി. ഒന്ന് ബ്ലഡ് കട്ട പിടിക്കുന്നതിനു മുന്നേ ആ ഏരിയ ഒന്ന്
ക്ലീന്‍ ആക്കാനും ബാക്കി പിന്നെ മതി എന്നും സംഭവം ഒരു ആക്‌സിഡന്റ് കേസ് ആണെന്നും റിക്വസ്റ്റ് ചെയ്തു.
മറുപടി പറ്റില്ല എന്നായിരുന്നു. വേറെ മാര്‍ഗം ഇല്ലാത്തതിനാല്‍ ഞാന്‍ അപ്പോള്‍ തന്നെ തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു കാര്യം പറഞ്ഞു. എസ്.ഐ സാര്‍ കാള്‍ അറ്റന്‍ഡ് ചെയ്തു.
അദ്ദേഹത്തെ കാര്യം ധരിപ്പിച്ചു. ‘പോലീസ് അപടകം പറ്റി ആളെ ഹോസ്പിറ്റലില്‍ എത്തിച്ചാല്‍ അവര്‍ക്ക് വേണ്ട സഹായം ചെയ്യുമല്ലോ.അതിനാല്‍ എന്നെ സഹായിക്കണം എന്നു റിക്വസ്റ്റ് ചെയ്തു.
അപ്പോള്‍ തന്നെ അയാള്‍ക്കു ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.
ഫോണ്‍ എടുത്ത് അയാള്‍ എസ്.ഐ ആയാലും ചെയ്യാന്‍ സാധിക്കില്ല എന്നും ഫോണ്‍
വലിച്ചെറിയുകയും ചെയ്തു. അപ്പോള്‍ തെന്നെ എസ്.ഐ സാറും പൊലീസും അവിടെ വന്നു എന്റെ കാര്‍ ക്ലീന്‍ ആക്കാന്‍ പറഞ്ഞു. സംഭവം
കണ്ടു മാളില്‍ വന്ന ജനങ്ങള്‍ ഒക്കെ കൂടുകയും ചെയ്തു. എന്നിട്ടും അയാള്‍ എസ്.ഐയോട് തട്ടി കയറുകയാണ് ചെയ്തത്. എസ്.ഐ ചൂടായപ്പോള്‍ വണ്ടി കയറ്റി അവര്‍ പോയപ്പോള്‍ വീണ്ടും ഡോര്‍ വലിച്ചടച്ചു. വേണമെങ്കില്‍ പോലീസുകാരോട് പോയി കഴുകി തരാന്‍
പറ എന്നും വളരെ ധിക്കാരമായി എന്നോട് മാന്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. സഹികെട്ടെ ഞാന്‍ അതൊക്കെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് വെച്ച് ഒരു പരാതി പോലീസ് സ്‌റ്റേഷന്‍ കൊടുക്കാന്‍ വേണ്ടി.

അവിടെ നിന്നും ബ്ലഡ് ഉണ്ടായ സ്ഥലം വൃത്തിയാക്കാത്തത് കൊണ്ടും കട്ട പിടിച്ചത് കൊണ്ടും ഞാന്‍ ഇന്നു വീണ്ടും മറ്റൊരിടത്തു വരേണ്ടി വന്നു, ഫോട്ടോ ചുവടെ .
ഇത്ര ധിക്കാരം ഉള്ള സര്‍വീസ് സ്‌റ്റേഷന്‍ തലശേരിയില്‍ വേണോ. മനുഷ്യത്വം ഇല്ലാത്ത ഈ വ്യക്തിയുടെ അഹങ്കാരം എന്തായാലും തലശ്ശേരി നിവാസികളെ അറിയിക്കണം എന്ന് എനിക്ക് തോന്നി.

നാളെ എനിക്കായാലും നിങ്ങള്‍ക്കായാലും അപകടം എങ്ങനെ സംഭവിക്കും എന്ന് ആര്‍ക്കും പായാന്‍ സാധിക്കില്ല.

കൂടാതെ ഞാന്‍ വിളിച്ചപ്പോള്‍ അപ്പോള്‍ തന്നെ ഇടപെട്ട എനിക്ക് സഹായം ചെയ്യാന്‍ വേണ്ടി വന്ന തലശ്ശേരി എസ്.ഐ വിനു മോഹനന്‍ സാറിന്റെ ആത്മാര്‍ത്ഥതക്ക് പ്രത്യേകം നന്ദി

കടപ്പാട്
Rusfid.C
Cheryandi house 
6th mail Kadirur
KL58Q8597

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending