Connect with us

Culture

സത്യവിശ്വാസിയുടെ ശുഭപ്രതീക്ഷ

Published

on

 

മാനവകുലത്തിന്റെ ധാര്‍മിക സദാചാരമേഖലയില്‍ മൂല്യച്യുതി അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. ധര്‍മത്തിനും നീതിക്കും നിരക്കാത്ത പല സംഭവങ്ങളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടമാടുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. ആഗോളാടിസ്ഥാനത്തില്‍തന്നെയുള്ള ഇത്തരം സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ട് ജനങ്ങളില്‍ നിരാശയും ഭീതിയും ജനിപ്പിക്കുന്ന കുറിപ്പുകളും പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ജീവിതത്തിന്റെ ബാഹ്യവശം മാത്രം നോക്കിക്കണ്ട് ഒരോന്നിനെയും വിലയിരുത്തുമ്പോള്‍ ഇന്നത്തെ അവസ്ഥയില്‍ ഭാവിയെസംബന്ധിച്ച് ശുഭാപ്തിവിശ്വാസത്തിന് അധികമൊന്നും വകകാണില്ല.
ഭൂമിയിലെ മനുഷ്യജീവിതം അല്ലാഹുവിന്റെ ഒരു സോദ്ദേശ്യപദ്ധതിയാണ്. കാലത്തിന്റെ അനന്തതയില്‍ വളരെ കുറഞ്ഞ സമയമാണ് ഇതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ജീവിതവും വിഭവങ്ങളും നല്‍കിക്കൊണ്ട് ഓരോരുത്തരും എത്ര നന്നായി പ്രവര്‍ത്തിക്കുന്നു എന്ന പരീക്ഷണമാണ് അല്ലാഹു ഇവിടെ നടത്തുന്നത്. അക്കാര്യം പലപ്രാവശ്യം പ്രധാന്യത്തോടെ ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. ഭൂമിയില്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും കാര്യം പറയാനും അവ നടപ്പാക്കാനും തയ്യാറുള്ള ഒരു വിഭാഗത്തെ അല്ലാഹു എല്ലാ കാലത്തും ഇവിടെ നിലനിര്‍ത്തിപ്പോരാറുണ്ട്.
അത്തരക്കാരുടെ ശക്തിയും സ്വാധീനവും കുറഞ്ഞുപോകുന്ന ചില ഇടവേളകളില്‍ അക്രമികളുടെ തേര്‍വാഴ്ച ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഗതിയാണ്. പക്ഷെ അതിന് അധികം ആയുസുണ്ടാവാറില്ല. സത്യത്തെയും ധര്‍മത്തെയും നീതിയെയും ജീവിതാദര്‍ശങ്ങളായി അംഗീകരിക്കുന്ന വിഭാഗത്തെ അല്ലാഹു ശക്തിപ്പെടുത്തുകയും അക്രമികളെ അമര്‍ച്ച ചെയ്യുകയും ചെയ്യും. ചരിത്രത്തില്‍ അതിനു വേണ്ടുവോളം സാക്ഷ്യങ്ങളുണ്ട്.
തികഞ്ഞ ഏകാധിപതിയും അക്രമിയും മര്‍ദ്ദകനും ചൂഷകനുമായി ഈജിപ്ത് അടക്കിവാണ ഫറോവയുടേയും പ്രഭൃതികളുടെയും കഥ ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുന്നു. ഫറോവയുടെ സേച്ഛാഭരത്തില്‍നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ അല്ലാഹു നിയോഗിച്ച വിമോചകനാണ് ഹസ്രത്ത് മൂസാനബി (അ). അദ്ദേഹത്തിനും അനുയായികള്‍ക്കും ഫറോവയില്‍നിന്നും കിങ്കരന്മാരില്‍നിന്നും ഏറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്നു. അത്തരുണത്തില്‍ മൂസാനബിയെ ആദ്യം രഹസ്യമായും പിന്നീട് പരസ്യമായും പിന്തുണച്ച, ഫറോവയുടെ കൂട്ടത്തില്‍നിന്നുതന്നെയുള്ള ഒരു സത്യവിശ്വാസി ഉണ്ടായിരുന്നു.
അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. നശ്വരമായ ഈ ജീവിതത്തില്‍ വില കുറഞ്ഞ താല്‍പര്യങ്ങള്‍ക്ക് പിന്നാലെ പോയി വഞ്ചിതരാവാതെ ശാശ്വതമായ പാരത്രിക ജീവിതത്തിലെ സൗഭാഗ്യം നേടാന്‍ ഏകനായ രക്ഷിതാവില്‍ വിശ്വസിക്കുകയും അവന്റെ നിര്‍ദ്ദേശങ്ങള്‍ ജീവിത്തില്‍ പകര്‍ത്തി വിജയിക്കുകയും ചെയ്യാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനവും അഭ്യര്‍ത്ഥനയും തള്ളിക്കളഞ്ഞ ഫറോവയുടെ പിന്തുണക്കാര്‍ അദ്ദേഹത്തെ നശിപ്പിക്കാന്‍ കുതന്ത്രങ്ങള്‍ പ്രയോഗിച്ചു. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ”എന്റെ കാര്യം ഞാന്‍ അല്ലാഹുവില്‍ ഏല്‍പ്പിക്കുന്നു. അല്ലാഹു അടിമകളെ കണ്ടറിയുന്നവര്‍ തന്നെയാണ്. അപ്പോള്‍ അവര്‍ കുതന്ത്രം കാണിച്ചതിന്റെ തിന്മകളില്‍നിന്നും അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിച്ചു.” (വി.ഖു. 40: 44, 45).
ഏറെ ചിന്തനീയമാണ് ഈ ഖുര്‍ആനികസൂക്തം. പ്രബോധനവീഥിയില്‍ മുഹമ്മദ് നബി (സ) പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ സാന്ത്വനമായി അല്ലാഹു ഓതിക്കൊടുത്തതാണിത്. ഫറോവയുടെ കാലത്ത് സത്യവിശ്വാസികളായ സദ്‌വൃത്തര്‍ ഏറെ ദുരിതം പേറിയിരുന്നു. ഏത് ദുര്‍ഘടസാഹചര്യത്തിലും അല്ലാഹുവില്‍ സുദൃഢമായി വിശ്വസിച്ച് പറയേണ്ടത് തുറന്നുപറഞ്ഞ് ബാക്കി അല്ലാഹുവില്‍ ഏല്‍പ്പിച്ചാല്‍ അവര്‍ വേണ്ടത് ചെയ്തുകൊള്ളും. ‘അല്ലാഹു അടിമകളെ കണ്ടറിയുന്നവന്‍ തന്നെയാണെന്ന’ തിരുനബിയുടെ വാക്കില്‍ രക്ഷിതാവിന്റെ സഹായത്തെകുറിച്ചുള്ള തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് പ്രകടമാവുന്നത്. അബൂഹുറൈറയില്‍ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു ‘എന്റെ ദാസന്‍ എന്നെപ്പറ്റി കരുതുംപോലെയാണ് ഞാന്‍. അവനെന്നെ ഓര്‍ക്കുമ്പോള്‍ ഞാനവന്റെ കൂടെയുണ്ടാകും. അല്ലാഹുവിനെത്തന്നെ സത്യം നിങ്ങളില്‍ ഒരാള്‍ക്ക് നഷ്ടപ്പെട്ടുപോയ തന്റെ വാഹനം മരുഭൂമിയില്‍ വെച്ച് തിരിച്ചുകിട്ടിയാലുണ്ടാവുന്നതിനെക്കാള്‍ സന്തോഷം അല്ലാഹുവിന് തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ ഉണ്ടാകും. എന്നോടവന്‍ ഒരു ചാണ്‍ അടുത്താല്‍ അവനോട് ഞാന്‍ ഒരു മുഴം അടുക്കും. എന്നോടവന്‍ ഒരു മുഴം അടുത്താല്‍ ഞാന്‍ അവനോട് ഒരു മാറ് അടുക്കും. എന്റെ അരികിലേക്ക് അവന്‍ നടന്നുവന്നാല്‍ ഞാന്‍ അവന്റെ അരികിലേക്ക് ഓടിച്ചെല്ലും”- ഖുദ്‌സിയായ ഈ ഹദീസ് വിവരിക്കാതെ തന്നെ ഏറെ വ്യക്തമാണ്.
കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണ്. അവന്റെ അനുമതി കൂടാതെ ആരെയും ഒന്നും ബാധിക്കുകയില്ല. വിഷമകരമായത് ഉണ്ടാവുമ്പോള്‍ അത് അല്ലാഹുവിന്റെ അറിവില്‍പെടാതിരിക്കുന്നില്ല. അതിനാലാണ് അത്തരുണത്തില്‍ ക്ഷമ അവലംബിച്ച് ആദര്‍ശത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്. ആ മനുഷ്യന്‍ താക്കീത് ചെയ്തിരുന്ന കാര്യം ഫറോവയെയും കൂട്ടരെയും പിടികൂടി അക്കാര്യം അല്ലാഹു സ്മരിക്കുന്നു”…….. അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാണ്…….. എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചുപോയത്. എത്രയെത്ര കൃഷിയിടങ്ങളും മാന്യമായ പാര്‍പ്പിടങ്ങളും അവര്‍ ആഹ്ലാദ പൂര്‍വം അനുഭവിച്ചിരുന്ന സൗഭാഗ്യങ്ങള്‍. അതങ്ങനെയാണ്; (കലാശിച്ചത്) അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല (44:24-29). ദുന്‍യാവിലും ആഖിറത്തിലും അവര്‍ വമ്പിച്ച നഷ്ടകാരികളായി. അവര്‍ നശിപ്പിക്കാന്‍ ശ്രമിച്ച സത്യവിശ്വാസി ഇവിടെയും ശാശ്വതലോകത്തും വിജയിച്ചു.
സാമൂഹികമായാലും വൈയക്തികമായാലും ഏതു വൈതരണിയിലും അല്ലാഹുവില്‍ ദൃഢമായി വിശ്വസിക്കുകയും ശുഭപ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യണമെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു.
ഹസ്രത്ത് ജാബിര്‍ (റ) നിന്ന് നിവേദനം. നബി (സ) വഫാത്താകുന്നതിന് മൂന്ന് ദിവസം മുമ്പ് ഇങ്ങനെ പറഞ്ഞതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി. ”നിങ്ങളില്‍ ഒരാളും അല്ലാഹുവിനെക്കുറിച്ച് നല്ല ധാരണ വെച്ചുകൊണ്ടല്ലാതെ മരിച്ചുപോകരുത്” (മുസ്‌ലിം). അനസ് ബിന്‍ മാലിക് (റ) നിന്നുള്ള മറ്റൊരു നിവേദനത്തില്‍: നബി (സ) പറഞ്ഞു: അല്ലാഹു പറയുകയുണ്ടായി.
‘ആദമിന്റെ പുത്രാ, നിന്റെ പക്കല്‍ നിന്ന് എത്ര പാപങ്ങളുണ്ടായാലും നീ എന്നോട് പ്രാര്‍ത്ഥിക്കുകയും എന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴെല്ലാം ഞാന്‍ നിനക്ക് പൊറുത്തു തരും. ഞാനതൊന്നും പ്രശ്‌നമാക്കുന്നില്ല.
ആദമിന്റെ പുത്രാ, നിന്റെ പാപങ്ങള്‍ മേഘപടലങ്ങളോളം വലുതായാലും നീ എന്നോട് പൊറുക്കലിനെ തേടിയാല്‍ ഞാന്‍ പൊറുത്തു തരും. ആദമിന്റെ പുത്രാ, എന്നോട് ആരാധനയില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതെ ഭൂമി മുഴുവന്‍ പാപങ്ങളുമായി നീ എന്റെ അടുത്തുവന്നാല്‍ ഭൂമി നിറയെ പാപമോചനം നിനക്ക് ഞാന്‍ സമ്മാനമായി നല്‍കും. (തുര്‍മുദി). ഏതവസ്ഥയിലും ശുഭപ്രതീക്ഷ പുലര്‍ത്താനാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending