Connect with us

Video Stories

സര്‍ക്കാര്‍ ഈ വിധം സഞ്ചരിച്ചാല്‍

Published

on

പ്രശ്‌ന സങ്കീര്‍ണമാവുകയാണ് നമ്മുടെ നാട്. കൊലപാതക പരമ്പരകള്‍ സമാധാന ജീവിതത്തെ ചോദ്യം ചെയ്യുമ്പോള്‍, പൊലീസ് നരനായാട്ടും കസ്റ്റഡി മരണവും സ്വാശ്രയ പ്രശ്‌നങ്ങളും ഭരണകക്ഷിയിലെ ബന്ധുനിയമന പുലിവാലുകളുമെല്ലാമായി ഭരണകൂടം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂര്‍ അശാന്തിയുടെ തട്ടകമായിരിക്കുന്നു. കഴിഞ്ഞ ദിവസവും അവിടെ കൊലപാതകം നടന്നു. കൂത്തുപറമ്പിനടുത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമാണ് വെട്ടേറ്റ് മരിച്ചത്. ആര്‍.എസ്.എസ്-സി.പി.എം അങ്കക്കലിയില്‍ കണ്ണൂരും പരിസര പ്രദേശങ്ങളും വിറങ്ങലിച്ച് നില്‍ക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയത്ത് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കുറഞ്ഞ കണ്ണൂര്‍ ഇപ്പോള്‍ ഹര്‍ത്താലുകളുടെ ആസ്ഥാനമായിരിക്കുന്നു. ഇന്നലെയും അവിടെ ഹര്‍ത്താലായിരുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് കൂത്തുപറമ്പും പരിസരത്തും പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നു. രാഷ്ട്രീയ സമരങ്ങളും അതിക്രമങ്ങളും കണ്ണുരില്‍ ഇതാദ്യമായല്ല. പക്ഷേ പരസ്പര വൈര്യത്തിലേക്കും കൊലപാതകങ്ങളിലേക്കും കാര്യങ്ങള്‍ നീങ്ങുമ്പോള്‍ സംഘ്പരിവാര്‍ ശക്തികളും സി.പി.എമ്മും പരസ്പരാരോപണങ്ങള്‍ നടത്തി രക്ഷപ്പെടുകയാണ്.

പൊലീസ് പലയിടത്തും നോക്കുകുത്തികളായി നില്‍ക്കുന്നു. ഒരു ഭാഗത്ത് സംസ്ഥാന ഭരണകക്ഷിയും മറുഭാഗത്ത് കേന്ദ്ര ഭരണകക്ഷിയുമാവുമ്പോള്‍ അതിന്റെ പ്രശ്‌നങ്ങള്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. പരസ്പര വൈരാഗ്യത്തില്‍ രാഷ്ട്രീയ വേട്ടയാടലുകള്‍ തുടര്‍ക്കഥയായി മാറിയിട്ടും സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സമാധാന യോഗങ്ങള്‍ ചേര്‍ന്ന് പരസ്പരം പൊറുത്തുവെന്ന് പറഞ്ഞ് നേതാക്കള്‍ പിരിയുമ്പോള്‍ അണികള്‍ ആയുധങ്ങളെടുക്കുന്ന കാഴ്ചകളില്‍ സന്ധ്യ മയങ്ങിയാല്‍ കണ്ണൂരും പ്രാന്തങ്ങളും വിറങ്ങലിച്ച് നില്‍ക്കുന്നു. സര്‍ക്കാര്‍ അധികരമേറ്റെടുത്തിട്ട് മാസങ്ങളാവുന്നതേയുള്ളൂ. പക്ഷേ തെരഞ്ഞെടുപ്പില്‍ ജയിച്ചത് മുതല്‍ പാര്‍ട്ടി അണികള്‍ ആയുധങ്ങള്‍ കൈയിലെടുക്കുന്നു. വിജയത്തിന്റെ ആഹ്ലാദത്തിലും അഹങ്കാരത്തിലും ചിലര്‍ക്ക് ജീവഹാനി നേരിട്ടു. പക്ഷേ കാര്യമായ നടപടികളുണ്ടായില്ല. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയ ഒളിച്ചുകളികള്‍ക്കെതിരെ പ്രതിപക്ഷം നിയമസഭയിലും പുറത്തും ശക്തമായ സമരം നടത്തിയപ്പോള്‍ അത് അടിച്ചൊതുക്കാനാണ് ഭരണകൂടവും പൊലീസും ശ്രമിച്ചത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ നടന്നത്. ഹര്‍ത്താലുകള്‍ നിരവധിയും.

കൊലപാതകങ്ങള്‍ നിര്‍ബാധം തുടരുമ്പോഴും പൊലീസ് ഐ.എസ് ബന്ധത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും വേട്ടയാടാനുള്ള നീക്കത്തിലുമാണ്. ഭീകരവാദത്തെയും തീവ്രവാദത്തെയും നഖശിഖാന്തം എതിര്‍ക്കുന്നവരാണ് എല്ലാവരും-വിശിഷ്യാ ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍. പക്ഷേ ചിലരുടെ അധാര്‍മിക ചെയ്തികള്‍ക്കെതിരെയുള്ള അന്വേഷണത്തിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കേന്ദ്ര ഭരണകൂടം ശ്രമിക്കുമ്പോള്‍ എന്‍.ഐ.എയെ പോലുളള അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം നിന്ന് സംസ്ഥാന പൊലീസും ന്യൂനപക്ഷ സ്ഥാപനങ്ങളെ വേട്ടയാടുകയാണ്. മുസ്‌ലിംലീഗ് ഉള്‍പ്പെടെ എല്ലാവരും കര്‍ക്കശമായ ഭാഷയില്‍ ഭീകരവാദ-തീവ്രവാദ പ്രസ്ഥാനങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും തള്ളിപറഞ്ഞിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ പൊലീസ് നീങ്ങണം. അതിനെ ആരും ഏതിര്‍ക്കില്ല. പക്ഷേ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തില്‍ പല സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും സംശയിക്കുകയും അവിടെ റെയ്ഡ് നടത്തുകയും ചെയ്യുമ്പോള്‍ അത് ന്യൂനപക്ഷങ്ങളെ ഒന്നടങ്കം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിന് തുല്യമാണ്.

കൊലപാതകങ്ങളും അസ്വാരസ്യങ്ങളും പടരുമ്പോള്‍ മുഖ്യഭരണകക്ഷിയായ സി.പി.എമ്മില്‍ ബന്ധുനിയമന വിവാദങ്ങളും പുലിവാലുകളുമാണ്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ ഇ.പി ജയരാജന്‍ ഉള്‍പ്പെടെ പല സീനിയര്‍ നേതാക്കളും സ്വന്തക്കാരെ സര്‍ക്കാര്‍ ജോലിയില്‍ നിയമിച്ചതായുളള വാര്‍ത്തകളും പ്രതികരണങ്ങളും സര്‍ക്കാരിനെതിരെ ഗുരുതരമായ ആയുധമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരം നിയമനങ്ങള്‍ക്കെതിരെ സംസാരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്തര്‍ തന്നെ നിയമനകാര്യത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളും മന്ദീഭവിച്ചിരിക്കുന്നു. മുഖ്യമന്ത്രി അറിയാതെയാണ് എല്ലാ നിയമനങ്ങളുമെന്ന് ആരും വിശ്വസിക്കുന്നില്ല. ഭരണത്തില്‍ മൊത്തം അദ്ദേഹത്തിന്റെ നിയന്ത്രണമുളളപ്പോള്‍ വലിയ നിയമനങ്ങള്‍ മുഖ്യമന്ത്രി അറിയാതെ നടക്കുന്നു എന്ന് പറയുമ്പോള്‍ അതും സര്‍ക്കാരിന്റെ വീഴ്ച്ചയാണ്. സി.പി.എമ്മാണ് സര്‍ക്കാരിനെ നയിക്കുന്നത്. ആ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ സ്വന്തക്കാര്‍ക്കായി കരുക്കള്‍ നീക്കി എന്ന് പറയുമ്പോള്‍ അണികള്‍ക്ക് പോലും അത് വിശ്വസിക്കാനാവാത്ത കാര്യമായിരിക്കുന്നു. പക്ഷേ മാധ്യമങ്ങള്‍ വഴി അനുദിനം നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ പല സി.പി.എം നേതാക്കള്‍ക്കും വ്യക്തമായി മറുപടി പറയാന്‍ പോലും കഴിയുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ സമരം നയിച്ച് ഇടത്പക്ഷ യുവജനസംഘടനകള്‍ പലതും പുതിയ വിവാദത്തില്‍ മൗനം പാലിച്ച് നാണക്കേടിന്റെ മുറ്റത്താണ്. ആര്‍ക്കും പ്രതികരിക്കാന്‍ കഴിയാത്ത വിധം വ്യക്തമായ തെളിവുകള്‍ ഓരോ ദിവസവും പുറത്ത് വരുന്നു.

വിജിലന്‍സ് ഡയരക്ടര്‍ അഴിമതി വിരുദ്ധ പ്രഖ്യാപനം നടത്തിയ വ്യക്തിയാണ്. എല്ലാതരം അഴിമതികളും തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് പക്ഷേ ബന്ധു നിയമന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിട്ട് പ്രതികരണമുണ്ടായിട്ടില്ല. സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസം പിന്നിട്ടപ്പോള്‍ പല പ്രഖ്യാപനങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയിരുന്നു. പക്ഷേ ആ പ്രഖ്യാപനങ്ങള്‍ അവിടെ തന്നെ നില്‍ക്കുമ്പോള്‍ അപ്രഖ്യാപിത കൊലപാതക പരമ്പരകളും പൊലീസ് നായാട്ടുമാണ് നാട്ടില്‍ നടക്കുന്നത്. എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാവുമെന്നായിരുന്നു ഇടത് മുന്നണിയുടെ വലിയ വാഗ്ദാനം-പക്ഷേ ഇപ്പോള്‍ എന്താണ് ശരിയായാത് എന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ നേതാക്കള്‍ക്കാവുന്നില്ല. വളരെ ഗുരുതരമായ ഈ അവസ്ഥക്ക് പരിഹാരം കാണാനും സമാധാന ജീവിതം ഉറപ്പ് വരുത്താനും അടിയന്തര നടപടികളാണ് അത്യാവശ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending