Connect with us

Culture

സഹകരണ ബാങ്കുകള്‍ക്ക് വാണിജ്യ ബാങ്കുകളെ പോലെ പ്രവര്‍ത്തിക്കാനാകില്ല: കുഞ്ഞാലിക്കുട്ടി

Published

on

സ്വന്തംലേഖകന്‍/ തിരുവനന്തപുരം

വാണിജ്യബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് പോലെ സഹകരണബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയില്‍ നോട്ടുപ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ, അക്ഷയ പോലെയുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് വാണിജ്യബാങ്കുകളല്ല സഹകരണബാങ്കുകള്‍ മാത്രമാണ് വായ്പകള്‍ നല്‍കുന്നത്. താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഐ.ടി സൗകര്യങ്ങള്‍ സാര്‍വത്രികമാക്കാന്‍ തുടങ്ങിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് വായ്പ നല്‍കാന്‍ വാണിജ്യബാങ്കുകളൊന്നും മുന്നോട്ടു വന്നില്ല. സഹകരണബാങ്കുകളാണ് അതിന് തയാറായത്.

ഇന്നു കേരളം ഐ.ടി സാക്ഷരരാകാന്‍ പ്രധാനകാരണമായ അക്ഷയകേന്ദ്രങ്ങള്‍ക്ക് പിന്നില്‍ സഹകരണബാങ്കുകളുമുണ്ട്. സഹകരണബാങ്കുകളില്‍ റിസര്‍വ് ബാങ്ക് മാനദണ്ഡം നടപ്പാക്കണമെന്ന് ബി.ജെ.പി പറയുന്നത്. സര്‍വകക്ഷിയോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ബി.ജെപി മുന്നോട്ടു വെച്ച ഒരു ന്യായം മാത്രമാണത്. സംസ്ഥാനത്തെ മികച്ച സാമ്പത്തിക ബദലാണ് സഹകരണമേഖല. സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. നോട്ടു അസാധുവാക്കിയതിലൂടെ രാജ്യത്ത് അനിതരസാധാരണമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തില്‍ കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും ഏല്ലാവരും ഒറ്റക്കെട്ടാണ്.രാജ്യം യുദ്ധത്തെ നേരിടുന്ന ഘട്ടത്തില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ കക്ഷികളും ഒന്നിക്കാറുണ്ട്. അതുപോലെ രാജ്യം നേരിടുന്ന ഈ അനിതരസാധാരണമായ സാഹചര്യത്തിലാണ് കക്ഷികള്‍ ഒന്നിക്കുന്നത്. സഹകരണമേഖലയിലെ ഈ പ്രതിസന്ധി മൂലം കേരളം തകര്‍ച്ചയുടെ മുനമ്പിലാണ്. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകുന്നതു വരെ ഒറ്റക്കെട്ടായി ഏതറ്റം വരെയും പോകാന്‍ തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭാരതീയ മൂല്യങ്ങള്‍ക്ക് തീരെ വിലകല്‍പ്പിക്കാത്ത രീതിയിലാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തികള്‍. സഹകരണമേഖലക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് പ്രത്യേക പരിഗണന നല്‍കിയിരുന്നതാണ്. സ്വന്തം പാര്‍ട്ടിക്കാരെ പോലും പരിഗണിക്കാത്ത ആളാണ് പ്രധാനമന്ത്രിയെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാലും മനസിലാക്കണം. എം.പിമാരെ കാണാനോ പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനോ മോദി കൂട്ടാക്കുന്നില്ല. സ്വന്തം മന്ത്രിസഭയെ പോലും തോക്കിന്‍മുനയില്‍ നിര്‍ത്തുകയാണ് മോദി. ഇത് ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിന് തന്നെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗം കൊണ്ടും ശരീരഭാഷ കൊണ്ടും ശ്രദ്ധ നേടിയവരാണ് ഏകാധിപതികള്‍. ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുള്ള ഏകാധിപതികളുടെ ചരിത്രവും വ്യക്തമാക്കുന്നത് ഇതാണ്. അധികാരത്തിലെത്തിയ ശേഷം അവര്‍ തങ്ങളുടെ തനിനിറം പുറത്തുകാട്ടും. ഇത് ഇന്ത്യയിലും ആവര്‍ത്തിക്കുന്നുണ്ടോ എന്നാണ് സംശയം. പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി നോട്ടു പിന്‍വലിക്കുകയാണെന്ന് മോദി പ്രഖ്യാപിക്കുകയായിരുന്നു ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മോദി പ്രഖ്യാപനം നടത്തിയത്. ഇത് ഏകാധിപത്യത്തിലേക്കുള്ള പോക്കാണ്. ഇത്തരം നടപടികളുടെ പ്രത്യാഘാതം കാണാന്‍ കഴിയാത്ത ആള്‍ക്കാരോടാണ് മോദി ഉപദേശം തേടുന്നത്. 50 ദിവസം കൂടി തന്നാല്‍ എല്ലാം ശരിയാക്കിതരാമെന്നാണ് അദ്ദേഹം പറയുന്നത്. 50 ദിവസം ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും കഴിയണമെന്നാണോ പ്രധാനമന്ത്രി പറയുന്നത്?

ഗോമാതാവെന്ന് പറയുന്ന പശു പോലും 50 ദിവസം വെള്ളം കുടിക്കാതെ ജീവിക്കുമോ? പണമില്ലാത്തതിനാല്‍ വിത്തു വാങ്ങാനാകാതെയും വെള്ളവും വളവും കിട്ടാതെയും കൃഷിക്കാര്‍ കുഴങ്ങുകയാണ്. നോട്ടു നിരോധം സംബന്ധിച്ച് രാജ്യത്തെ വന്‍കിട മുതലാളിമാര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വലിയ നടപടി വരാന്‍ പോകുന്നുവെന്ന് അവരെ ആദായ നികുതി വകുപ്പ് തന്നെ ബോധ്യപ്പെടുത്തിയിരുന്നു. നോട്ട് പ്രതിസന്ധി ഒരു വന്‍കിടക്കാരേയും ബാധിച്ചില്ല. അവര്‍ ആരും പരാതി പറഞ്ഞിട്ടില്ല. സാധാരണക്കാരാണ് ഇതില്‍ നെട്ടോട്ടമോടുന്നത്. വന്‍കിടക്കാര്‍ക്ക് കള്ളപ്പണം മാറാന്‍ സഹകരണബാങ്കുകളുടെ സഹായം വേണ്ട. അവര്‍ മറ്റു പല രീതിയിലും പണം മാറ്റും. പക്ഷേ രാജ്യത്തെ തകര്‍ന്ന സാമ്പത്തികസ്ഥിതി പുന:സ്ഥാപിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ? അതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending