Connect with us

Video Stories

സുരക്ഷിതമാവട്ടെ സ്ത്രീത്വം

Published

on

ന്യൂഇയര്‍ ആഘോഷത്തിനോടൊപ്പമെന്നോണം രണ്ട് അക്രമ സംഭവങ്ങള്‍ പ്രത്യേകം വാര്‍ത്തയായി. രണ്ടു സ്ത്രീ കയ്യേറ്റങ്ങള്‍. ഒന്ന് ആലപ്പുഴയിലും മറ്റൊന്ന് ബംഗളൂരുവിലും. ആലപ്പുഴയില്‍ ഇതര സംസ്ഥാന വനിതാ തൊഴിലാളിയും ബംഗളൂരുവില്‍ ഏതാനും ന്യൂ ജെന്‍ പെണ്‍കുട്ടികളും ഏതോ വിവരമില്ലാത്തവരുടെ ക്രൂരതകള്‍ക്ക് വിധേയരായി. പതിവു പോലെ മാധ്യമങ്ങള്‍ വിഷയം ചൂടോടെ ചട്ടികളിലേക്കെടുത്തിട്ടു. പിന്നെ ചര്‍ച്ചകളായി. അഭിപ്രായ പ്രകടനങ്ങളായി. ഗീര്‍വാണങ്ങള്‍ മുതല്‍ ഉപദേശങ്ങള്‍ വരെ എല്ലാം പതിവു പോലെ. നടികള്‍ മുതല്‍ മനഃശാസ്ത്രജ്ഞര്‍ വരെയും രാഷ്ട്രീയക്കാര്‍ മുതല്‍ കൗണ്‍സിലര്‍മാര്‍ വരേയും ചൂടാകും വരെ ചാനലുകളില്‍ കുത്തിയിരുന്നു ചര്‍ച്ചകളില്‍ പങ്കെടുത്തു. പത്ര കോളങ്ങളിലുമുണ്ടായിരുന്നു ചര്‍ച്ചകള്‍. പതിവു പോലെ കടമകള്‍ നിര്‍വഹിച്ച് എല്ലാവരും ‘എല്ലാം ശരിയായി’ എന്നോ ‘എല്ലാം ഇനി ശരിയാകും’ എന്നോ പറയാതെ പറഞ്ഞ് സായൂജ്യമടഞ്ഞു.

സാമൂഹ്യ ബന്ധിയായതിനാല്‍ വലിയ രസമാണ്, ഈ ചര്‍ച്ച കേട്ടും കണ്ടും നില്‍ക്കാന്‍. വിഷയത്തെ ഓരോരുത്തരും സമീപിക്കുന്നതിനനുസരിച്ച് ചര്‍ച്ച വളഞ്ഞും പുളഞ്ഞും പോകുന്നത് മനോഹരവും കൗതുകകരവുമാണ്. വിഷയത്തെ സമീപിക്കുന്നതും അത് ചിലരില്‍ പ്രതിഷേധ വികാരം കോരിച്ചൊരിയും. അവര്‍ പറഞ്ഞ് പറഞ്ഞ് ചിലപ്പോള്‍ കാടുകയറും. മറ്റു ചിലര്‍ വിഷയത്തെ അവരുടെ സ്ഥാപിത സ്വത്വത്തില്‍ നിന്നുകൊണ്ട് മാത്രം കാണുകയും അവരുടെ പരിഹാരങ്ങള്‍ തെല്ല് കോപത്തോടെ അവതരിപ്പിക്കുകയും ചെയ്യും. ഈ ചര്‍ച്ചകളിലുമുണ്ടായി ഇതൊക്കെ. തങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന ഏതു പുരുഷ നോട്ടത്തെയും സംശയിക്കണമെന്ന് ഉപദേശിക്കുന്നവരെ കണ്ടു. സ്ത്രീകള്‍ ഇത്തരം അനുഭവങ്ങളില്‍ കടുത്ത പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറാവണമെന്ന് ഉപദേശിക്കുന്നവരെയും കണ്ടു. സൂചിപ്പിന്‍ മുതല്‍ മുളകുപൊടു വരെ പരിഹാരമായി മുന്നോട്ടുവെച്ചവരെയും കണ്ടു. പരിഹാരമല്ലേ എന്നു ചോദിച്ചാല്‍ അതെ എന്നു പറയാവുന്നതിലപ്പുറം ഒരു വ്യാസവും അര്‍ത്ഥവും ഈ കാഴ്ചപ്പാടുകള്‍ക്കില്ല. വിഷയത്തെ അപഗ്രഥനം ചെയ്യുകയോ പരിഹാരത്തെ സമൂഹവുമായി ചേര്‍ത്തുവെക്കുകയോ ഒന്നും ചെയ്യാനുള്ള ഹൃദയ വിശാലത അവയൊന്നിലുമില്ല എന്നതു വ്യക്തമായിരുന്നു. എലിയെ പേടിച്ച് ഇല്ലത്തിനു തീക്കൊടുക്കുന്നവരുടെ പിന്‍തലമുറക്കാര്‍.

എന്നാല്‍ ക്രിയാത്മകവും ചിന്താര്‍ഹവുമായ ഇടപെടലുകളും ഈ ചര്‍ച്ചകളില്‍ ഉണ്ടായി. അവരില്‍ പലരും പറഞ്ഞത് പൊതുജനത്തിന് മാന്യമായി തോന്നുകയും ചെയ്തു. അവയിലൊന്ന് സ്ത്രീയെ ബഹുമാനിക്കാന്‍ സമൂഹത്തെ പഠിപ്പിക്കണമെന്നതായിരുന്നു. മറ്റൊരാള്‍ ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ പെണ്‍കുട്ടി സുരക്ഷിതയാകാന്‍ നിങ്ങളുടെ ആണ്‍കുട്ടിയെ ആ ബോധത്തില്‍ വളര്‍ത്തുക’ എന്ന്. ഈ രണ്ടു അഭിപ്രായങ്ങള്‍ക്കും വിഷയം ആവശ്യപ്പെടുന്ന പരിഹാരത്തോട് സാമീപ്യമുണ്ട്. കാരണം അത് രണ്ടും ശരിയായ പരിഹാരങ്ങളുടെ അടുത്തുകൂടെ കടന്നുപോകുന്നു. കാരണം, മറ്റു പലരും മനസ്സിലാക്കിയത് പോലെ ഓരോ സ്ത്രീ പീഡനവും ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് അത് സമൂഹത്തില്‍ ആഴത്തില്‍ വേരിറക്കിയിട്ടുള്ള ചില നൈതികതകളുടെ ധ്വംസനമാണ്. അത് ഒറ്റക്കാരണത്താല്‍ സംഭവിക്കുന്നതല്ല. ഒരു പാട് ഘടകങ്ങള്‍ അതിലേക്കു നയിക്കുന്നവയായി ഉണ്ട്. അവയെ എല്ലാം പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുമ്പോഴേ യഥാര്‍ത്ഥ പ്രശ്‌നത്തിനു പരിഹാരമുണ്ടാകൂ.

ഇവിടെയാണ് ഇസ്‌ലാമിന്റെ പരിഹാരങ്ങള്‍ പ്രസക്തമാകുന്നത്. സ്ത്രീകളുടെ അന്തസ്സ്, ആഭിചാത്യം, സുരക്ഷ എന്നിവ ഒരു സമൂഹത്തിന്റെ അന്തസ്സ്, ആഭിചാത്യം, സുരക്ഷ എന്നിവയുടെ കൂടി നിദര്‍ശനങ്ങളാണ് എന്ന് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നു. ക്രൂരമായി തന്റെ അനുയായികള്‍ പീഡിക്കപ്പെട്ടിരുന്ന മക്കാ യുഗത്തില്‍ നബി(സ) തന്റെ അനുയായികള്‍ക്ക് നല്‍കിയ പ്രത്യാശയില്‍ എടുത്തു പറഞ്ഞത് ‘സ്വന്‍ആഅ് മുതല്‍ ഹദര്‍ മൗത്ത് വരെ തന്റെ ആട്ടിന്‍ കുട്ടികളെ കുറുക്കന്‍മാര്‍ പിടിച്ചേക്കുമോ എന്നല്ലാതെ മറ്റൊന്നും ഭയപ്പെടാനില്ലാതെ സ്വഛന്ദമായി ഒരു സ്ത്രീക്ക് നടന്നുപോകാവുന്ന കാലം വരും’ എന്നായിരുന്നു. ഹിജ്‌റ യാത്രയില്‍ തന്നെ പിന്തുടര്‍ന്നു കണ്ടെത്തിയ സുറാഖത്തു ബിന്‍ മാലികിനോടും നബി(സ) ഇതേ പ്രയോഗം നടത്തിയതായി കാണാം. പില്‍ക്കാലത്ത് അദിയ്യ് ബിന്‍ ഹാത്വിം എന്ന റകൂസി ജൂതന്‍ ഇസ്‌ലാം ആശ്ലേഷിക്കാന്‍ ഒരു വേള ശങ്കിച്ചുനില്‍ക്കുമ്പോള്‍ നബി(സ) അദ്ദേഹത്തോടും ഇങ്ങനെ പറഞ്ഞതായി കാണാം. സ്ത്രീകള്‍ സുരക്ഷിതരല്ലെങ്കില്‍ ആ സമൂഹം സുരക്ഷിതമല്ല എന്നതു തന്നെയാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.

ഈ സുരക്ഷിതത്വം ഇസ്‌ലാം നേടുന്നത് ബഹുമുഖ മാര്‍ഗങ്ങളിലൂടെയാണ്. സ്ത്രീയെ ബഹുമാനിക്കുക എന്നത് അവയിലൊന്നായതിനാലാണ് ഈ ചര്‍ച്ചക്കാരന്‍ യഥാര്‍ത്ഥ പരിഹാരത്തിന്റെ അടുത്തുകൂടി പോകുന്നു എന്നു പറയുന്നത്. സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഇസ്‌ലാം കാണുന്ന വഴി ബഹുമാനമുള്ളതാണ്. അഥവാ പല മാനങ്ങളുള്ളത്. ഇതു വ്യക്തമാക്കാന്‍ സ്ത്രീയെ അവളുടെ ജീവിത ഘട്ടങ്ങളിലേക്ക് ആദ്യം പിരിച്ചെഴുതാം. ജന്മം, ശൈശവം, കൗമാരം, വിവാഹം, മാതൃത്വം എന്നിവയാണവ പ്രധാനമായും. ജന്മം അവള്‍ക്ക് ജനിക്കാനുള്ള അവകാശം നല്‍കുകയാണ്. സ്ത്രീയായി ജനിച്ചാല്‍ ജീവിക്കാനുള്ള അര്‍ഹതയില്ലാത്ത ഒരു കാലത്ത് ഇസ്‌ലാം അതിനെ അപലപിച്ചു എന്നു മാത്രമല്ല ജീവനോടെ കൊന്നുമൂടുന്ന കാപാലികരുടെ കൈകളില്‍ കടന്നുപിടിക്കുകയും ചെയ്തു. കൃത്രിമ മാര്‍ഗങ്ങളിലൂടെ ഭ്രൂണത്തിന്റെ ലിംഗം തിരിച്ചറിഞ്ഞ് പെണ്‍കുട്ടിയാണെങ്കില്‍ ‘താല്‍പര്യമില്ലാത്ത ഗര്‍ഭം’ എന്നു പറഞ്ഞ് അതൊഴിവാക്കുന്ന ആധുനിക കാലത്തു പോലും സ്ത്രീക്കു ജനിക്കാനുള്ള അവകാശത്തിന്റെ കൊടി പിടിച്ചു നില്‍ക്കുകയാണിസ്‌ലാം.

ശൈശവ ദശയില്‍ ഒരു പെണ്‍കുഞ്ഞിനെ അന്നം മുതല്‍ വിദ്യ വരെ നല്‍കി വളര്‍ത്തുന്നതിനു ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം അതിനു നല്‍കപ്പെടുന്ന പ്രതിഫലത്തില്‍ നിന്നു തന്നെ ഊഹിച്ചെടുക്കാം. നബി (സ) പറഞ്ഞു: ‘ഒരാള്‍ തന്റെ രണ്ടു പെണ്‍മക്കളെ അല്ലെങ്കില്‍ മൂന്നു പെണ്‍മക്കളെ വളര്‍ത്തുകയും അവരെ നല്ല നിലയില്‍ അദബും മര്യാദയും ശീലിപ്പിക്കുകയും ചെയ്യുകയും നല്ല ഇണയെ കണ്ടെത്തി വിവാഹം ചെയ്യിക്കുകയും ചെയ്തു കഴിഞ്ഞാല്‍ അതിനു സ്വര്‍ഗമാണ് പ്രതിഫലം’. മാത്രമല്ല, മക്കളെയും ഗാര്‍ഹികതയെയും നയിക്കാനും നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്വം അവര്‍ക്കു നല്‍കുമ്പോഴും ഇസ്‌ലാം ആഗ്രഹിക്കുന്നത് പഠിച്ച് മിടുക്കികളായ ഒരു സ്ത്രീ ലേകത്തെയാണ്. കൗമാരത്തിലേക്കു കാലൂന്നുന്നതോടെയാവട്ടെ ഇസ്‌ലാം വളരെ ജാഗ്രതയോടെ അവളെ പിന്തുടരുന്നു. അവളില്‍ വളരുന്ന സ്‌ത്രൈണതക്കും വികാര വിചാരങ്ങള്‍ക്കും കാവലായി ഇസ്‌ലാം നില്‍ക്കുന്നു. അവ അപഹരിക്കപ്പെടാതിരിക്കാനും ധ്വംസിക്കപ്പെടാതിരിക്കാനും അവളോട് മറക്കേണ്ടതെല്ലാം മറച്ചിരിക്കാനും എല്ലാ ഒതുക്കവും അടക്കവും പാലിക്കാനും ഉപദേശിക്കുന്നു. ആ ഒതുക്കവും അടക്കവുമാണ് അവളുടെ ശക്തിയും ഊര്‍ജ്ജവുമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതോടെ പല ഔന്നിത്യങ്ങളും അവളില്‍ വന്നുചേരുകയായി. പുരുഷന്റെ ജീവിത പാതിയും പങ്കാളിയുമായിത്തീരുന്ന അവളെ ഇസ്‌ലാം വിളിക്കുന്നത് ഇഹലോകത്തെ ഏറ്റവും നല്ല വിഭവമെന്നാണ്. നബി(സ) പറഞ്ഞു: ‘ദുനിയാവിലുള്ളവയെല്ലാം സുഖഭോഗ വസ്തുക്കളാണ്. അവയില്‍ ഏറ്റവും ഉത്തമമായത് സച്ചരിതയായ സ്ത്രീയാണ്’. മാത്രമല്ല സമൂഹത്തില്‍ അവള്‍ നിലയും വിലയുമുള്ള അര്‍ദ്ധാംശമാണ് എന്ന് ഇസ്‌ലാം പറയുന്നു. ജീവിത ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നതോടെ അവളിലുണ്ടാകുന്ന വളര്‍ച്ചയുടെ മാറ്റം അല്ലാഹു ഖുര്‍ആനില്‍ വരച്ചുവെക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘അവര്‍ നിങ്ങളുടേയും നിങ്ങള്‍ അവരുടേയും വസ്ത്രങ്ങളാകുന്നു’. വസ്ത്രങ്ങള്‍ എന്ന പ്രയോഗത്തില്‍ വിശദീകരണ വ്യാഖ്യാനങ്ങളിലൊന്നും ഒതുങ്ങാത്ത ഒരു അര്‍ത്ഥ വ്യാപ്തി തന്നെയുണ്ട്. മാതൃത്വത്തിലേക്ക് കടക്കുന്നതോടെ സ്ത്രീ ബഹുമാനങ്ങളുടെ പരമ കാഷ്ഠ പ്രാപിക്കുകയാണ്. ‘മാതാവിന്റെ കാലിന്റെ ചുവട്ടിലാണ് സ്വര്‍ഗം’ എന്നു പറഞ്ഞും ‘നിനക്കേറ്റവും കടപ്പാടുള്ളത് നിന്റെ മാതാവിനോട് തന്നെയാണ്’ എന്ന് മൂന്നു തവണ ആവര്‍ത്തിച്ചും നബി (സ) പറഞ്ഞതില്‍ നിന്നും അതു ഗ്രഹിക്കാം. ഇങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്ത്രീയെ അവളുടെ ബഹുമാനാദരവുകള്‍ക്ക് വിധേയമാക്കുകയാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തിലെ ഇസ്‌ലാമിക ദര്‍ശനം കുറ്റമറ്റതായിമാറുന്നതും.
ഒട്ടകത്തിന്റെ വേഗതയില്‍ പരിഭ്രമിച്ച സ്ത്രീ ഒട്ടകകട്ടിലില്‍ നിന്നും തല കാട്ടിയപ്പോള്‍ ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിക്കുന്ന അന്‍ജഷ(റ)യോട് കരങ്ങള്‍ ഉയര്‍ത്തി നബി (സ) പറഞ്ഞു: ‘അന്‍ജഷാ, മെല്ലെ മെല്ലെ.., ഒട്ടപ്പുറത്തിരിക്കുന്നത് ഒരു പളുങ്കു പാത്രമാണ്’.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending