Connect with us

Video Stories

സൂപ്പര്‍ ബെല്‍

Published

on

 
ലണ്ടന്‍: യൂറോപ്പില്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ ഒരു റൗണ്ട് കൂടി പിന്നിടുമ്പോള്‍ റഷ്യന്‍ ടിക്കറ്റിന് അരികിലെത്തിയിരിക്കുന്നു നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിയും മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും. ബെല്‍ജിയം വന്‍കരയില്‍ നിന്നും ഫൈനല്‍ റൗണ്ട് ടിക്കറ്റ് നേടുന്ന ആദ്യ ടീമായപ്പോള്‍ കരുത്തരുടെ ഗ്രൂപ്പില്‍ പോളണ്ട് അധിശത്വം തുടരുന്നു. 1972 ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിക്കാനുള്ള മോഹം ഉത്തര അയര്‍ലാന്‍ഡ് സജീവമാക്കുന്നതും ഇന്നലെ കണ്ടു.ഗ്രൂപ്പ് സിയില്‍ ജര്‍മനിക്കാര്‍ നോര്‍വെയെ കൊന്ന് കൊല വിളിച്ചപ്പോള്‍ ശക്തരായ ചെക് റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഉത്തര അയര്‍ലാന്‍ഡ് ഗ്രൂപ്പിലെ വലിയ അട്ടിമറി നടത്തി. ദുര്‍ബലരുടെ പോരാട്ടത്തില്‍ അസര്‍ബെയ്ജാന്‍ 5-1ന് സാന്‍മറീനോയെ മുക്കി.
സി ഗ്രൂപ്പില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിക്ക് നോര്‍വെ പ്രതിയോഗികളായിരുന്നില്ല. ആറ് ഗോളിനാണ് ജര്‍മന്‍കാര്‍ നോര്‍വെ കപ്പല്‍ മുക്കിയതെങ്കിലും ഗ്രൂപ്പിലെ വലിയ വാര്‍ത്ത ഉത്തര അയര്‍ലാന്‍ഡുകാരുടെ വന്‍ അട്ടിമറിയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിനെ അവര്‍ രണ്ട് ഗോളിന് മുക്കിയത് തികച്ചും അപ്രതീക്ഷിതിമായിട്ടായിരുന്നു. ഈ ജയത്തോടെ ഗ്രൂപ്പില്‍ ഐറിഷുകാര്‍ രണ്ടാമത് വന്നപ്പോള്‍ ചെക്കുകാരുടെ കാര്യത്തില്‍ ഏകദേശം തീരുമാനമാവുകയും ചെയ്തു. ഗ്രൂപ്പില്‍ നിന്ന് ഇതിനകം പുറത്തായി കഴിഞ്ഞെങ്കിലും പഴയ റഷ്യന്‍ റിപ്പബ്ലിക്കായ അസര്‍ബെയ്ജാന്‍ സ്വന്തം ആരാധകരെ നിരാശപ്പെടുത്തിയില്ല. സാന്‍മറീനോയെ 5-1ന് വീഴ്ത്തിയതിലൂടെ അവര്‍ യോഗ്യതാ റൗണ്ടിലെ ടീമിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഗ്രൂപ്പ് ഇയിലെ വാര്‍ത്ത പോളണ്ടുകാര്‍ കരുത്തോടെ തിരിച്ചെത്തിയതാണ്. കഴിഞ്ഞ മല്‍സരത്തില്‍ ഡെന്മാര്‍ക്കിന് മുന്നില്‍ നാടകീയമായി നാല് ഗോളിന് തകര്‍ന്ന ടീം ഇന്നലെ കസാക്കിസ്ഥാനെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പിലെ ആറാം വിജയത്തോടെ അവര്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ഡാനിഷുകാര്‍ അവരുടെ തകര്‍പ്പന്‍ ഫോം തുടരുന്നു. അര്‍മീനിയയെ അവര്‍ 4-1ന് വീഴ്്ത്തി. സാധ്യത കല്‍പ്പിക്കപ്പെടാതിരുന്ന മോണ്ടിനിഗ്രോ ഒരു ഗോളിന് റൂമേനിയയെ വീഴ്ത്തി ഗ്രൂപ്പില്‍ വിലപ്പെട്ട പോന്റും സ്വന്തമാക്കി.
എഫ് ഗ്രൂപ്പില്‍ ഇംഗ്ലണ്ട് പൊരുതിക്കളിച്ച സ്ലോവാക്യയെ 2-1ന് വീഴ്ത്തിയപ്പോള്‍ സ്‌ക്കോട്ട്‌ലാന്‍ഡ് രണ്ട് ഗോളിന് മാള്‍ട്ടയെയും സ്ലോവേനിയ നാല് ഗോളിന് ലിത്വാനിയയെയും പരാജയപ്പെടുത്തി. വെംബ്ലിയിലെ ഇംഗ്ലിഷ്-സ്ലോവാക്യ് പോരാട്ടം ആസ്വദിക്കാന്‍ പതിവ് പോലെ വന്‍ ജനക്കൂട്ടമായിരുന്നു. യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന ഇംഗ്ലണ്ട് അനായാസം ജയിക്കുമെന്ന് കരുതിയ മല്‍സരത്തില്‍ പക്ഷേ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത് സ്ലോവാക്യക്കാരായിരുന്നു. സ്റ്റാന്‍സ്ലിലാവ് ലോബോട്ട്കയുടെ ഗോള്‍ ഇംഗ്ലീഷുകാരെ ഞെട്ടിച്ചു. മല്‍സരത്തിന് മൂന്ന് മിനുട്ട് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഈ ഗോള്‍. പക്ഷേ എറിക്ഡര്‍ ഒന്നാം പകുതിയില്‍ തന്നെ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ മാര്‍ക്കസ് റാഷ് ഫോര്‍ഡ് അവസരോചിതമായി നേടിയ ഗോള്‍ ഇംഗ്ലണ്ടിന്റെ റഷ്യന്‍ വഴി എളുപ്പമാക്കി.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending