Connect with us

Views

ഹാവൂ,രക്ഷപ്പെട്ടു; ആദ്യ ടെസ്റ്റ് സമനിലയില്‍

Published

on

രാജ്‌കോട്ട്: സെഞ്ച്വറികള്‍ അരങ്ങുവാണ രാജ്‌കോട്ട് പിച്ചില്‍ ഒടുവില്‍ ഭാഗ്യ കടാക്ഷവും ക്യാപ്റ്റന്‍ കൊഹ്്‌ലിയും പ്രതിരോധം തീര്‍ത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ സമനില കൊണ്ട് രക്ഷപ്പെട്ടു.
310 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 52.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിച്ചു. ഇന്ത്യയുടെ ആറു ബാറ്റ്‌സ്മാന്‍മാരെ മടക്കി ഇംഗ്ലീഷ് ബൗളര്‍മാര്‍ അട്ടിമറി സൃഷ്ടിച്ചേക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ക്യാപ്റ്റന്‍ വിരാട് കൊഹ്്‌ലിയും (49*) രവീന്ദ്ര ജഡേജയും (32*) നങ്കൂരമിട്ട് കളിച്ചതോടെ അധികം നഷ്ടം കൂടാതെ ഇന്ത്യ സമനില കൊണ്ട് രക്ഷപ്പെട്ടു.
ഇംഗ്ലണ്ടിനു വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇരു ഇന്നിങ്‌സുകളിലുമായി ലഗ്‌സ്പിന്നര്‍ ഏഴ് ഇന്ത്യന്‍ വിക്കറ്റുകളാണ് പിഴുതത്. 310 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം നിരാശയോടെയായിരുന്നു.
സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ തട്ടിയും മുട്ടിയും ക്രീസില്‍ തുടര്‍ന്ന വെറ്ററന്‍ ഓപണര്‍ ഗൗതം ഗംഭീറിനെ (0) ആദം വോക്‌സ് പുറത്താക്കി. സ്‌കോര്‍ 47ല്‍ നില്‍ക്കെ 18 റണ്‍സെടുത്ത പൂജാരയെ ആദില്‍ റഷീദ് വിക്കറ്റിന് മുന്നില്‍ കുരുക്കി. നിരവധി തവണ ഭാഗ്യം കൊണ്ട് പുറത്താകലില്‍ നിന്നു രക്ഷപ്പെട്ട ഓപണര്‍ മുരളി വിജയിനെ (31) കൂടി പുറത്താക്കി റഷീദ് ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെയെത്തിയ അജിന്‍ക്യ രഹാനെ (1) മോയിന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയതോടെ നാലിന് 71 എന്ന നിലയില്‍ ഇന്ത്യ പരാജയം മണത്തു. ആദ്യ ഇന്നിങ്‌സില്‍ നന്നായി ബാറ്റു വീശിയ അശ്വിന്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല. 32 റണ്‍സെടുത്ത അശ്വിനെ അന്‍സാരി പുറത്താക്കി.
വൃദ്ധിമാന്‍ സാഹ ഒമ്പത് റണ്‍സുമായി റഷീദിന് കീഴടങ്ങിയതോടെ ആറിന് 132 എന്ന നിലയില്‍ ഇന്ത്യ പരുങ്ങി. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കൊഹ്്‌ലിയും ജഡേജയുമാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 537 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറിയും (130) കന്നി മത്സരം കളിക്കുന്ന കൗമാര താരം ഹസീബ് ഹമീദിന്റെ (82) അര്‍ധ സെഞ്ച്വറിയുമായിരുന്നു ഇംഗ്ലീഷ് രണ്ടാം ഇന്നിങ്‌സിന്റെ ഹൈലൈറ്റ്.
243 പന്തുകളില്‍ നിന്നായിരുന്നു കുക്ക് തന്റെ 30-ാം ശതകം പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ കുക്ക് നേടുന്ന അഞ്ചാം സെഞ്ച്വറിയാണിത്.
ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന വിദേശ താരമെന്ന ബഹുമതി ഇംഗ്ലീഷ് ക്യാപ്റ്റന് സ്വന്തമായി. കുക്ക് പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ബെന്‍സ്‌റ്റോക്‌സ് 29 റണ്‍സുമായി പുറത്താകാതെ നിന്നു. 177 പന്തുകള്‍ നേരിട്ട ഹമീദ് കുക്കിന് മികച്ച പിന്തുണയാണ് നല്‍കിയത്.
ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിങ് കൂട്ടുകെട്ടാണിത്. ഓസീസിനെതിരെ ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗും ചേര്‍ന്നെടുത്ത 182റണ്‍സാണ് റെക്കോര്‍ഡ്.
രണ്ട് ഇന്നിങ്‌സുകളിലുമായി ആറു സെഞ്ച്വറികള്‍ പിറന്ന ടെസ്റ്റില്‍ ഇരു ടീമുകള്‍ക്കും വ്യക്തമായ ആധിപത്യം ലഭിച്ചതുമില്ല. മൂന്ന് വിക്കറ്റും സെഞ്ച്വറിയും നേടിയ മോയിന്‍ അലിയാണ് കളിയിലെ താരം.
അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 17ന് വിശാഖപട്ടണത്ത് നടക്കും.
സ്്‌കോര്‍: ഇംഗ്ലണ്ട് 537, 260/3
ഇന്ത്യ 488, 172/6

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

kerala

സ്വര്‍ണവില മേപ്പോട്ട് തന്നെ; ഇന്നും കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.(Gold rate reached 53000)

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Continue Reading

Trending