സ്വന്തം ലേഖകന്‍ ദുബൈയില്‍ നിയന്ത്രണം വിട്ട ബസ് സൈന്‍ ബോര്‍ഡില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ട് ആയി. ഇവര്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ സ്ഥിരീകരിച്ചു. അപകടത്തില്‍ 17 പേരാണ് ആകെ മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്സിറ്റില്‍ വ്യാഴാഴ്ച വൈകീട്ട് 5.40നായിരുന്നു അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.
31 പേരാണ് അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നത്. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മര്‍(65), മകന് നബീല്‍(25), തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍(40), തൃശൂര്‍ സ്വദേശികളായ ജമാലുദ്ദീന്‍, വാസുദേവന്‍ വിഷ്ണുദാസ്, കിരണ്‍ ജോണി (വള്ളിത്തോട്ടത്തില്‍ പൈലി), കോട്ടയം സ്വദേശി കെ.വിമല്‍കുമാര്‍, കണ്ണൂര്‍ സ്വദേശി രാജന് പുതിയപുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ടുപേര്‍ മുംബൈ സ്വദേശികളും ഒരാള്‍ രാജസ്ഥാന് സ്വദേശിയുമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടുപാക്ക് സ്വദേശികളും ഒമാന്‍ സ്വദേശിയും അയര്‍ലണ്ട് സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഒമാനിലെ മസ്കത്തില്‍നിന്ന് ദുബൈയിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഒമാനില്‍ നിന്ന് പെരുന്നാള്‍ അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. റാഷിദിയ മെട്രോ സ്റ്റേഷനില്‍ നിന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കു പ്രവേശിക്കുന്ന എക്സിറ്റ് പോയിന്റിലെ സൈന്‍ ബോര്‍ഡിലാണ് ബസ് ഇടിച്ചത്. ഇവിടെ ഉയരമുള്ള വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്ന സൈന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. 2.2 മീറ്റര്‍ ഉയരത്തിലുള്ള ഈ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് ബസിന്റെ ഇടതു മുകള്ഭാഗം പൂര്‍ണമായും തകര്‍ന്നു. 31 പേരുണ്ടായിരുന്ന ബസില്‍ ഇടതു ഭാഗത്തിരുന്നവരാണ് മരിച്ചവരെല്ലാം. സൂര്യപ്രകാശം തടയാനുള്ള മറയുണ്ടായിരുന്നതിനാല്‍ സൈന്‍ ബോര്‍ഡ് കണ്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇയാള്‍ വേഗ നിയന്ത്രണവും പാലിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവര്‍ റാഷിദ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് മസ്കത്തില് നിന്നു ദുബൈയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസുകള്‍ മുവാസലാത്ത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇനി അറിയിപ്പിനു ശേഷമേ സര്‍വീസ് പുനരാരംഭിക്കൂവെന്ന് കമ്പനി അറിയിച്ചു. മുഹമ്മദ്-ആസിയ ദമ്പതികളുടെ മകനാണ് അപകടത്തില്‍ മരിച്ച തലശ്ശേരി സ്വദേശി ഉമ്മര്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഉമ്മര്‍. മകന് നബീല്‍ ദുബൈ എയര്‍പോര്‍ട്ടിലെ എയ്റോനോട്ടിക്ക് എഞ്ചിനീയറാണ്. ബിസിനസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാസം 30ന് ഉമ്മര്‍ നാട്ടില്‍ നിന്നു വിദേശത്തേക്ക് പോയത്. മസ്ക്കറ്റില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന മകള്‍ ലുബ്നയുടെ വീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ഭാര്യ: എ.ടി സറീന. മറ്റു മക്കള്‍: അബ്ദുല്ല (കച്ചവടം, തലശ്ശേരി), അമ്ന (വിദ്യാര്‍ഥിനി). മരുമകന്: ഇജ്ജാസ്(മസ്ക്കറ്റ്). സഹോദരങ്ങള്‍: റഹ്മാന്, ഖാലിദ്, ഇസ്മയില്‍, ഇസ്ഹാഖ്. ദുബൈയില്‍ സെഞ്ച്വറി മെക്കാനിക്കല്‍ സിസ്റ്റംസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് ദീപക് കുമാര്‍. കൂടെയുണ്ടായിരുന്ന ഭാര്യ ആതിരക്കും മകള്‍ അതുല്യക്കും(നാല് വയസ്സ്) അപകടത്തില്‍ പരിക്കേറ്റു.
തൃശൂര്‍ തളിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗമായിരുന്നു മരിച്ച ജമാലുദ്ധീന്(49). കൈതക്കല്‍ അറക്കവീട്ടില്‍ മുഹമ്മദുണ്ണിയുടെ മകനാണ്. ദൂബായിലെ മീഡിയ സിറ്റിയിലെ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ജമാലുദ്ദീനും സുഹൃത്തുക്കളും പെരുന്നാള്‍ അവധിക്ക് ഒമാനിലെ മസ്—ക്കറ്റില് പോയി തിരികെ വരുന്നതിനിടയിലാണ് അപകടം. ദല എന്ന പ്രവാസി സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: സുഹാന (തളിക്കുളം എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ത്ഥിനി), ഷാഫിയ. കണ്ണൂര്‍ മൊറാഴ പാളിയത്ത് വളപ്പ് സ്വദേശിയാണ് മരിച്ച പുതിയ പുരയില്‍ രാജന്(48). ദീര്‍ഘകാലമായി ദുബൈയില്‍ സ്റ്റോര്‍കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു. നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് ദുബൈയിലേക്ക് പോയത്.പരേതനായ പുതിയ പുരയില്‍ ഗോപാലന്റെ മകനാണ്. അമ്മ: നാരായണി. ഭാര്യ: സുജന. മകള്‍: നേഹ. മരുമകന്: രാഹുല്‍.
ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച. ഫലം പ്രഖ്യാപനം ജൂൺ നാലിന്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. അതിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169.
കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സംസ്ഥാനത്ത് ആകെ വോട്ടർമാരുടെ എണ്ണം 2,77,49,159. അതിൽ 6,49,833 പേർ പുതിയ വോട്ടർമാരാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 25231 പോളിങ് ബൂത്തുകളാണ് (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54) ഉള്ളത്.
ഇവിടങ്ങളിൽ 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനമായ വെബ്കാസ്റ്റിങ് നടത്തും. ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.
തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ.
നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.
പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി.വി.അന്‍വര്‍. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നാണ് അന്‍വര്‍ പറഞ്ഞത്.
നെഹ്റുവിന്റെ കുടുംബത്തില്‍ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന തരത്തിലുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍ അന്‍വര്‍ നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ പ്രതികരിച്ചാണ് അന്‍വറിന്റെ പരാമര്‍ശം.