Connect with us

Culture

ബംഗളൂരുവില്‍ 1,800 കോടിയുടെ പാലം; പ്രതിഷേധവുമായി സംഘടനകള്‍

Published

on

ബംഗളൂരു: വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റീല്‍ പാലം നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബംഗളൂരില്‍ പ്രതിഷേധം. 1,800 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിന് പ്രതീക്ഷിക്കപ്പെടുന്ന ചെലവ്.
പ്രദേശത്തെ 800ലധികം മരങ്ങള്‍ പദ്ധതിക്കായി മുറിക്കേണ്ടി വരും. പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീച്ചിരിക്കുകയാണ്. പദ്ധതിക്കായി ഇത്രവലിയ തുക മുടക്കുന്നതില്‍ മാത്രമല്ല ജനങ്ങളുടെ പ്രതിഷേധം. വേണ്ടത്ര ആസൂത്രണം ഇല്ലാതെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
പാലം യാഥാര്‍ത്ഥ്യമായാലും അനുദിനം വര്‍ധിച്ചുവരുന്ന നഗരത്തിലെ ഗതാഗത കുരുക്കിന് ശമനമാകില്ലെന്നാണ് ഇവരുടെ വാദം. 6.72 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാലം നിര്‍മ്മാണ പദ്ധതിക്കാണ് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ബസവേശ്വര സര്‍ക്കിളിനും ഹെബ്ബാളിനും ഇടയിലാണ് പാലംനിര്‍മ്മാണം. പദ്ധതിക്കെതിരായുള്ള പ്രതിഷേധം അറിയിക്കാന്‍ അടുത്ത ഞായറാഴ്ച്ച നഗരത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. പാലം യാഥാര്‍ത്ഥ്യമായാല്‍ അത് ഗതാഗതതിരക്ക് മൂലമുണ്ടാകുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് വിരാമമിടുമെന്ന് സര്‍ക്കാര്‍ പറയുന്നു.
പദ്ധതിയുടെ വിശദമായ രൂപരേഖ സംബന്ധിച്ച് ബുധനാഴ്ച്ച സംസ്ഥാന ഗതാഗത മന്ത്രി കെ.ജെ ജോര്‍ജ് ട്വീറ്റ് ചെയ്തിരുന്നു. ബംഗളൂരില്‍ നിലവില്‍ 60 ലക്ഷം വാഹനങ്ങളുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 10 ശതമാനം വര്‍ധന. പ്രധാന റോഡുകളിലെല്ലാം ട്രാഫിക്ക് കുരുക്ക് സ്ഥിരം കാഴ്ച്ച. സ്റ്റീല്‍ പാലത്തിന് മാത്രമായല്ല 1,791 കോടിയെന്ന് സര്‍ക്കാര്‍ പറയുന്നു.
പ്രധാന ഫ്‌ളൈ ഓവര്‍, താഴേക്കും മുകളിലേക്കുമുള്ള റാമ്പുകള്‍, മൂന്ന് അണ്ടര്‍പാസ്സുകള്‍, ഡ്രെയിനേജ് സംവിധാനം, ട്രാഫിക്ക് സുരക്ഷാ നടപടികള്‍ തുടങ്ങിയവക്കെല്ലാം ചേര്‍ത്താണ് ഇത്രയും വലിയ തുക. പാലം നിര്‍മ്മാണത്തിന് പ്രദേശത്തെ ഒരൊറ്റ പൈതൃക കെട്ടിടങ്ങളും മറ്റു പ്രധാന കെട്ടിടങ്ങളും പൊളിക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. മുറിക്കുന്ന 812 മരങ്ങള്‍ക്ക് പകരമായി മേഖലയില്‍ 60,000 മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്ന് ബംഗളൂരു നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സിദ്ധരാമയ്യ സര്‍ക്കാറിന്റെ വാദങ്ങളൊന്നും തന്നെ സ്വീകാര്യമല്ലെന്ന നിലപാടിലാണ് പദ്ധതിയില്‍ എതിരഭിപ്രായമുള്ളവര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending