Connect with us

Culture

ഹാപ്പി അണ്‍ലിമിറ്റഡ്: റ..സി..യാ… റ…സി…യാ…

Published

on

മെയ് 1 ആയിരുന്നില്ല ഞായറാഴ്ച്ച. മാര്‍ച്ച് എട്ടും (ലോക വനിതാദിനം) ആയിരുന്നില്ല. പക്ഷേ റഷ്യക്കാര്‍ മതിമറന്നു ഞായറാഴ്ച്ച…അമ്മോ-കാണേണ്ടതായിരുന്നു ആ ആഘോഷ കാഴ്ച്ചകളെല്ലാം. ലുഷിനിക്കി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ്് മത്സരത്തില്‍ ശക്തരായ സ്‌പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ റഷ്യ തോല്‍പ്പിക്കുന്നത് പ്രാദേശിക സമയം ഏഴ് മണിക്കാണ്. അപ്പോള്‍ തുടങ്ങിയതാണ് ആഘോഷം. അത് പുലരുവോളമുണ്ടായിരുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ സ്മരണ പുതുക്കുന്ന മെയ് ഒന്നിനാണ് ഈ നാട്ടില്‍ അതിഗംഭീര ആഘോഷങ്ങള്‍. സാര്‍വദേശീയ തൊഴിലാളി ദിനം. അന്ന് റെഡ് സ്‌ക്വയര്‍ നിറയും. രാവിലെ മുതല്‍ രാത്രി വരെ അടിപൊളി പരിപാടികളുണ്ടാവും. പിന്നെ ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിനും. ഈ രണ്ട് ദിവസങ്ങളിലെയും ആഘോഷങ്ങളാണ് കലണ്ടര്‍ വര്‍ഷത്തിലെ പ്രധാന പരിപാടികള്‍. അതിനിടെയാണ് ഈ കാല്‍പ്പന്താഘോഷം. അതിന്റെ ഒരു ലൈവാണിന്ന്.
വൈകീട്ട് 7.15 ലുഷിനിക്കി സ്‌റ്റേഡിയം: ഷൂട്ടൗട്ട് അവസാനിക്കുന്നു. രണ്ട് തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ഗോള്‍കീപ്പര്‍ ഇകോര്‍ അകിന്‍ഫീവിനെയുമായി താരങ്ങള്‍ മൈതാനത്ത് ആഘോഷം നടത്തുമ്പോള്‍ ഗ്യാലറി ഇളകി മറിയുന്നു. ഒരാള്‍ പോലും ഇരിപ്പിടം വിടുന്നില്ല. ഓര്‍ക്കുക, ഗ്യാലറിയിലുണ്ടായിരുന്നത് 78,100 പേര്‍. എല്ലാവരും പരസ്പരം ആശ്ലേഷിക്കുന്നു-റസിയ… റസിയ… റസിയ മുദ്രാവാക്യങ്ങള്‍

സ്‌പെയിനിനെതിരായ ലോകകപ്പ് വിജയത്തിന് ശേഷം റെഡ് സ്വ്കയറിലെ ആഘോഷം

വൈകീട്ട് 8-00. സ്‌പോര്‍ട്ടിനേവിയ മെട്രോ സ്‌റ്റേഷന്‍: സ്റ്റേഡിയം മെട്രോയാണിത്. ഗ്യാലറിയില്‍ നിന്നും പതിനായിരങ്ങള്‍ മെട്രോ സ്‌റ്റേഷനിലേക്ക്. മുദ്രാവാക്യങ്ങളുടെ ശബ്ദം വര്‍ധിക്കുന്നു. ചാറ്റല്‍ മഴയൊന്നും ആരും മൈന്‍ഡ് ചെയ്യുന്നില്ല. എല്ലാവരുടെയും കണ്ഠത്തില്‍ നിന്നും റ..സി…യാ…. വിളികള്‍. ചിലര്‍ ഭാര്യമാരെയും മക്കളെയുമെല്ലാം തോളത്ത് ഏറ്റുന്നു. ഓടുന്നു, ചാടുന്നു, തലകുത്തി മറിയുന്നു… മെട്രോയുടെ കവാടത്തില്‍ നിറയെ പൊലീസുകാര്‍. അവര്‍ പതിവ് പോലെ നിശബ്ദരാണ്. ഈ ആഹ്ലാദപ്രകടനങ്ങളിലും അവര്‍ ചിരിക്കുന്നു പോലുമില്ല. മെട്രോ സ്‌റ്റേഷന്റെ എല്ലാ വഴികളുമിപ്പോള്‍ ആഹ്ലാദത്തിനുളളതാണ്. സമീപത്തെ രണ്ട് സ്റ്റേഷനുകള്‍ അടച്ചു. ആഹ്ലാദക്കാര്‍ക്കായി എല്ലാ ഗേറ്റും തുറക്കുന്നു… പിന്നെ ഓരോ മിനുട്ടിലും വരുന്ന മെട്രോകളിലും നിറയെ ആളുകള്‍ തിരക്കി കയറുന്നു. അവിടെയും പരിഗണന ആദ്യം കുട്ടികള്‍ക്ക്, പിന്നെ വയോധികര്‍ക്ക്, അതിന് ശേഷം സ്ത്രീകള്‍ക്ക് (ആഘോഷത്തിലും എല്ലാ മര്യാദകളും അവര്‍ പാലിക്കുന്നു)…….
വൈകീട്ട് 9-00 റെഡ് സ്‌ക്വയര്‍: റഷ്യന്‍ ആഹ്ലാദങ്ങളുടെ ആസ്ഥാനം ഇവിടമാണ്-ഔദ്യോഗിക ആഹ്ലാദ കേന്ദ്രം. ഇവിടെ ലക്ഷങ്ങളാണ് ഒരുമിച്ചിരിക്കുന്നത് നിന്ന് തിരിയാന്‍ സ്ഥലമില്ല. ഒരു വിധം അതിനുളളില്‍ കയറി. ആബാലവൃദ്ധം ജനങ്ങള്‍. ആഘോഷത്തിന്റെ പറുദീസ എന്ന് തന്നെ പറയാം. വിദേശികളെ കാണുമ്പോള്‍ എല്ലാവരും അവര്‍ക്ക് സ്ഥലമൊരുക്കുന്നു. പാട്ടിനും ഡാന്‍സിനും ക്ഷണിക്കുന്നു. സിഗരറ്റുകളും പാനീയങ്ങളുമായി നുരഞ്ഞ് പൊങ്ങുന്നു ആഘോഷവേദി. ഇവിടെ എത്തിയതിന് ശേഷം ആദ്യമായി റോഡില്‍ ഗതാഗതുകുരുക്ക് കണ്ടു. ഇത് വരെ റോഡുകളിലുടെ വാഹനങ്ങള്‍ സമൃദ്ധമായി ഓടുന്നതാണ് കണ്ടത്. ഒരു കുരുക്കും എവിടെയും കണ്ടിരുന്നില്ല. പക്ഷേ ഈ ദിവസം എല്ലാ കാറുകളും സൈറണ്‍ മുഴക്കുന്നു. ബസ്സുകളെല്ലാം റോഡില്‍ നിശ്ചലം. കാറുകളുടെ പുറത്ത് യുവാക്കള്‍ കൊടികളുമായി. പെണ്‍കുട്ടികള്‍ ബൈക്കുകളില്‍ പറക്കുന്നു. എല്ലാവരുടെയും കൈവശം ദേശീയ പതാക. യാദൃശ്ചികമായി അവിടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കണ്ടുമുട്ടുന്നു. അദ്ദേഹം ബ്രസീലിന്റെ ഒരു കളി കാണാന്‍ വന്നതാണ്. ആഘോഷങ്ങള്‍ കണ്ട് തങ്ങള്‍ പറഞ്ഞു-ഈ ഫുട്‌ബോള്‍ മനസ്സ് അപാരം…
രാത്രി 10-00. ക്രെംലിന്‍ കൊട്ടാരത്തിന് മുന്‍വശം: റെഡ് സ്‌ക്വയറിലെ ഈ വലിയ കോട്ടക്ക് മുന്നില്‍ ചെറുപ്പക്കാര്‍ അണിനിരന്നിരിക്കുന്നു. ഇവിടം മാത്രം ഉദ്ദേശം അര ലക്ഷം പേരുണ്ട്. വലിയ ഒരു ബാന്‍ഡ് മേളം. അതിന് ശേഷം എല്ലാവരും ബാന്‍ഡുകാരുടെ താളത്തിനൊപ്പം പാടുന്നു. തുടര്‍ന്ന് ബാന്‍ഡുകാര്‍ നഗരം ചുറ്റുന്നു. എല്ലാവരും അവരെ അനുഗമിക്കുന്നു. കാണേണ്ട കാഴ്ച്ച. അച്ചടക്കത്തിന്റെ ശക്തമായ ആഘോഷം
രാത്രി 12-00 ഒക്‌ഹോത്‌നി റെയാദ് എന്ന മെട്രോ സ്‌റ്റേഷന്‍: അര്‍ധരാത്രിയും പിന്നിട്ടിരിക്കുന്നു. എല്ലാവര്‍ക്കും വീട്ടിലേക്ക് മടങ്ങണം-എനിക്കും. എങ്ങനെയെത്തും സ്‌റ്റേഷനിലേക്ക്. ഒരടി മുന്നോട്ട് പോവാന്‍ കഴിയില്ല. അത്രയും ജനം. പക്ഷേ ഒരു പ്രശ്‌നവും ആരുമുണ്ടാക്കുന്നില്ല. ഒരു പരാതിയും ആരും ഉന്നയിക്കുന്നില്ല. എല്ലാവരും സ്‌റ്റേഷനിലേക്കുള്ള വഴിയില്‍ നിശ്ചലരായി അങ്ങനെ നില്‍ക്കുന്നു. ഒരു മണി വരെ മാത്രമേ ട്രെയിനുളളു.. ചെറിയ അങ്കലാപ്പ് മനസ്സില്‍. പക്ഷേ ഈ ക്യൂ പത്ത് മിനുട്ടില്‍ ഒരു തവണ മാത്രമാണ് അനങ്ങുന്നത്. അവസാനം ഒരു മണി കൃത്യത്തിന് സ്‌റ്റേഷനില്‍. അധികാരികള്‍ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു. ആഘോഷക്കാര്‍ക്കായി ഒരു മണിക്കൂര്‍ കൂടുതല്‍ മെട്രോയുണ്ട്. ട്രെയിനില്‍ നിന്ന് തിരിയാന്‍ സ്ഥലമില്ല. അപ്പോഴും ആഘോഷം അവസാനിച്ചിരുന്നില്ല.
പുലര്‍ച്ചെ 2-00. യുഗോസാപദ്യ: ഞാന്‍ എന്റെ സ്റ്റേഷനിലെത്തി. സ്‌റ്റേഷന് അകത്ത് ബാന്റ്് മേളങ്ങളുമായി വനിതകള്‍. അവരുടെ സംഖ്യ ആയിരത്തിലധികം വരും. അവര്‍ ദേശീയ ഗാനവും ആലപിച്ച് പുറത്തേക്ക് വരുന്നു. പുറത്തേ ഓപ്പണ്‍ വേദിയില്‍ അതിലേറെ ആളുകള്‍. ഓര്‍ക്കണം സമയം പുലര്‍ച്ചെയാണ്. പിന്നെ അതാ ഡാന്‍സ്…. പകല്‍ പോലെ വെളിച്ചവും. അമ്മമാരും വൃദ്ധരുമെല്ലാം പാട്ടുപാടുന്നു. പതാക വീശുന്നു. അവിടെ നിന്നും ഫ്‌ളാറ്റിലേക്ക് മടങ്ങുന്ന വഴിയില്‍ ഒരാള്‍ ഒരു പതാക എനിക്ക് തന്നു-റസിയ മുദ്രാവാക്യം വിളിച്ചു. ഞാനും അതേറ്റ് വിളിച്ചു……
ആഘോഷങ്ങളുടെ നാടാണിത്. സ്വന്തം രാജ്യത്തിന്റെ വിജയത്തില്‍ മതിമറക്കുന്നവര്‍ക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, വര്‍ണമില്ല, വര്‍ഗമില്ല. എല്ലാവരും ഏകോദര സഹോദരങ്ങള്‍. അവര്‍ സ്വന്തം രാജ്യത്തെ മതിമറന്ന് സ്‌നേഹിക്കുന്നു. ഇനി രാജ്യത്തിന് തോല്‍വി പിണഞ്ഞാലോ-അതില്‍ കരഞ്ഞ് നടക്കുന്നുമില്ല. തോല്‍വിയെ അതേ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ അവര്‍ സ്വീകരിക്കും. എല്ലാവരും പരസ്പരം തോളില്‍ തട്ടി സാന്ത്വനപ്പെടുത്തും. അപാരമാണിവരുടെ മനസ്. നമ്മുടെ നാട്ടില്‍ കുട്ടികള്‍ മതിമറക്കുമ്പോള്‍ പ്രായം ചെന്നവര്‍-എടാ അതിര് കടക്കരുതേ എന്ന് പറയാറില്ലേ… ഇവിടെ ആഘോഷത്തില്‍ സീനിയേഴ്‌സും ജൂനിയേഴ്‌സാണ്..

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending