Connect with us

Culture

ഹാപ്പി അണ്‍ലിമിറ്റഡ്: റ..സി..യാ… റ…സി…യാ…

Published

on

മെയ് 1 ആയിരുന്നില്ല ഞായറാഴ്ച്ച. മാര്‍ച്ച് എട്ടും (ലോക വനിതാദിനം) ആയിരുന്നില്ല. പക്ഷേ റഷ്യക്കാര്‍ മതിമറന്നു ഞായറാഴ്ച്ച…അമ്മോ-കാണേണ്ടതായിരുന്നു ആ ആഘോഷ കാഴ്ച്ചകളെല്ലാം. ലുഷിനിക്കി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ്് മത്സരത്തില്‍ ശക്തരായ സ്‌പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ റഷ്യ തോല്‍പ്പിക്കുന്നത് പ്രാദേശിക സമയം ഏഴ് മണിക്കാണ്. അപ്പോള്‍ തുടങ്ങിയതാണ് ആഘോഷം. അത് പുലരുവോളമുണ്ടായിരുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ സ്മരണ പുതുക്കുന്ന മെയ് ഒന്നിനാണ് ഈ നാട്ടില്‍ അതിഗംഭീര ആഘോഷങ്ങള്‍. സാര്‍വദേശീയ തൊഴിലാളി ദിനം. അന്ന് റെഡ് സ്‌ക്വയര്‍ നിറയും. രാവിലെ മുതല്‍ രാത്രി വരെ അടിപൊളി പരിപാടികളുണ്ടാവും. പിന്നെ ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിനും. ഈ രണ്ട് ദിവസങ്ങളിലെയും ആഘോഷങ്ങളാണ് കലണ്ടര്‍ വര്‍ഷത്തിലെ പ്രധാന പരിപാടികള്‍. അതിനിടെയാണ് ഈ കാല്‍പ്പന്താഘോഷം. അതിന്റെ ഒരു ലൈവാണിന്ന്.
വൈകീട്ട് 7.15 ലുഷിനിക്കി സ്‌റ്റേഡിയം: ഷൂട്ടൗട്ട് അവസാനിക്കുന്നു. രണ്ട് തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ഗോള്‍കീപ്പര്‍ ഇകോര്‍ അകിന്‍ഫീവിനെയുമായി താരങ്ങള്‍ മൈതാനത്ത് ആഘോഷം നടത്തുമ്പോള്‍ ഗ്യാലറി ഇളകി മറിയുന്നു. ഒരാള്‍ പോലും ഇരിപ്പിടം വിടുന്നില്ല. ഓര്‍ക്കുക, ഗ്യാലറിയിലുണ്ടായിരുന്നത് 78,100 പേര്‍. എല്ലാവരും പരസ്പരം ആശ്ലേഷിക്കുന്നു-റസിയ… റസിയ… റസിയ മുദ്രാവാക്യങ്ങള്‍

സ്‌പെയിനിനെതിരായ ലോകകപ്പ് വിജയത്തിന് ശേഷം റെഡ് സ്വ്കയറിലെ ആഘോഷം

വൈകീട്ട് 8-00. സ്‌പോര്‍ട്ടിനേവിയ മെട്രോ സ്‌റ്റേഷന്‍: സ്റ്റേഡിയം മെട്രോയാണിത്. ഗ്യാലറിയില്‍ നിന്നും പതിനായിരങ്ങള്‍ മെട്രോ സ്‌റ്റേഷനിലേക്ക്. മുദ്രാവാക്യങ്ങളുടെ ശബ്ദം വര്‍ധിക്കുന്നു. ചാറ്റല്‍ മഴയൊന്നും ആരും മൈന്‍ഡ് ചെയ്യുന്നില്ല. എല്ലാവരുടെയും കണ്ഠത്തില്‍ നിന്നും റ..സി…യാ…. വിളികള്‍. ചിലര്‍ ഭാര്യമാരെയും മക്കളെയുമെല്ലാം തോളത്ത് ഏറ്റുന്നു. ഓടുന്നു, ചാടുന്നു, തലകുത്തി മറിയുന്നു… മെട്രോയുടെ കവാടത്തില്‍ നിറയെ പൊലീസുകാര്‍. അവര്‍ പതിവ് പോലെ നിശബ്ദരാണ്. ഈ ആഹ്ലാദപ്രകടനങ്ങളിലും അവര്‍ ചിരിക്കുന്നു പോലുമില്ല. മെട്രോ സ്‌റ്റേഷന്റെ എല്ലാ വഴികളുമിപ്പോള്‍ ആഹ്ലാദത്തിനുളളതാണ്. സമീപത്തെ രണ്ട് സ്റ്റേഷനുകള്‍ അടച്ചു. ആഹ്ലാദക്കാര്‍ക്കായി എല്ലാ ഗേറ്റും തുറക്കുന്നു… പിന്നെ ഓരോ മിനുട്ടിലും വരുന്ന മെട്രോകളിലും നിറയെ ആളുകള്‍ തിരക്കി കയറുന്നു. അവിടെയും പരിഗണന ആദ്യം കുട്ടികള്‍ക്ക്, പിന്നെ വയോധികര്‍ക്ക്, അതിന് ശേഷം സ്ത്രീകള്‍ക്ക് (ആഘോഷത്തിലും എല്ലാ മര്യാദകളും അവര്‍ പാലിക്കുന്നു)…….
വൈകീട്ട് 9-00 റെഡ് സ്‌ക്വയര്‍: റഷ്യന്‍ ആഹ്ലാദങ്ങളുടെ ആസ്ഥാനം ഇവിടമാണ്-ഔദ്യോഗിക ആഹ്ലാദ കേന്ദ്രം. ഇവിടെ ലക്ഷങ്ങളാണ് ഒരുമിച്ചിരിക്കുന്നത് നിന്ന് തിരിയാന്‍ സ്ഥലമില്ല. ഒരു വിധം അതിനുളളില്‍ കയറി. ആബാലവൃദ്ധം ജനങ്ങള്‍. ആഘോഷത്തിന്റെ പറുദീസ എന്ന് തന്നെ പറയാം. വിദേശികളെ കാണുമ്പോള്‍ എല്ലാവരും അവര്‍ക്ക് സ്ഥലമൊരുക്കുന്നു. പാട്ടിനും ഡാന്‍സിനും ക്ഷണിക്കുന്നു. സിഗരറ്റുകളും പാനീയങ്ങളുമായി നുരഞ്ഞ് പൊങ്ങുന്നു ആഘോഷവേദി. ഇവിടെ എത്തിയതിന് ശേഷം ആദ്യമായി റോഡില്‍ ഗതാഗതുകുരുക്ക് കണ്ടു. ഇത് വരെ റോഡുകളിലുടെ വാഹനങ്ങള്‍ സമൃദ്ധമായി ഓടുന്നതാണ് കണ്ടത്. ഒരു കുരുക്കും എവിടെയും കണ്ടിരുന്നില്ല. പക്ഷേ ഈ ദിവസം എല്ലാ കാറുകളും സൈറണ്‍ മുഴക്കുന്നു. ബസ്സുകളെല്ലാം റോഡില്‍ നിശ്ചലം. കാറുകളുടെ പുറത്ത് യുവാക്കള്‍ കൊടികളുമായി. പെണ്‍കുട്ടികള്‍ ബൈക്കുകളില്‍ പറക്കുന്നു. എല്ലാവരുടെയും കൈവശം ദേശീയ പതാക. യാദൃശ്ചികമായി അവിടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കണ്ടുമുട്ടുന്നു. അദ്ദേഹം ബ്രസീലിന്റെ ഒരു കളി കാണാന്‍ വന്നതാണ്. ആഘോഷങ്ങള്‍ കണ്ട് തങ്ങള്‍ പറഞ്ഞു-ഈ ഫുട്‌ബോള്‍ മനസ്സ് അപാരം…
രാത്രി 10-00. ക്രെംലിന്‍ കൊട്ടാരത്തിന് മുന്‍വശം: റെഡ് സ്‌ക്വയറിലെ ഈ വലിയ കോട്ടക്ക് മുന്നില്‍ ചെറുപ്പക്കാര്‍ അണിനിരന്നിരിക്കുന്നു. ഇവിടം മാത്രം ഉദ്ദേശം അര ലക്ഷം പേരുണ്ട്. വലിയ ഒരു ബാന്‍ഡ് മേളം. അതിന് ശേഷം എല്ലാവരും ബാന്‍ഡുകാരുടെ താളത്തിനൊപ്പം പാടുന്നു. തുടര്‍ന്ന് ബാന്‍ഡുകാര്‍ നഗരം ചുറ്റുന്നു. എല്ലാവരും അവരെ അനുഗമിക്കുന്നു. കാണേണ്ട കാഴ്ച്ച. അച്ചടക്കത്തിന്റെ ശക്തമായ ആഘോഷം
രാത്രി 12-00 ഒക്‌ഹോത്‌നി റെയാദ് എന്ന മെട്രോ സ്‌റ്റേഷന്‍: അര്‍ധരാത്രിയും പിന്നിട്ടിരിക്കുന്നു. എല്ലാവര്‍ക്കും വീട്ടിലേക്ക് മടങ്ങണം-എനിക്കും. എങ്ങനെയെത്തും സ്‌റ്റേഷനിലേക്ക്. ഒരടി മുന്നോട്ട് പോവാന്‍ കഴിയില്ല. അത്രയും ജനം. പക്ഷേ ഒരു പ്രശ്‌നവും ആരുമുണ്ടാക്കുന്നില്ല. ഒരു പരാതിയും ആരും ഉന്നയിക്കുന്നില്ല. എല്ലാവരും സ്‌റ്റേഷനിലേക്കുള്ള വഴിയില്‍ നിശ്ചലരായി അങ്ങനെ നില്‍ക്കുന്നു. ഒരു മണി വരെ മാത്രമേ ട്രെയിനുളളു.. ചെറിയ അങ്കലാപ്പ് മനസ്സില്‍. പക്ഷേ ഈ ക്യൂ പത്ത് മിനുട്ടില്‍ ഒരു തവണ മാത്രമാണ് അനങ്ങുന്നത്. അവസാനം ഒരു മണി കൃത്യത്തിന് സ്‌റ്റേഷനില്‍. അധികാരികള്‍ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു. ആഘോഷക്കാര്‍ക്കായി ഒരു മണിക്കൂര്‍ കൂടുതല്‍ മെട്രോയുണ്ട്. ട്രെയിനില്‍ നിന്ന് തിരിയാന്‍ സ്ഥലമില്ല. അപ്പോഴും ആഘോഷം അവസാനിച്ചിരുന്നില്ല.
പുലര്‍ച്ചെ 2-00. യുഗോസാപദ്യ: ഞാന്‍ എന്റെ സ്റ്റേഷനിലെത്തി. സ്‌റ്റേഷന് അകത്ത് ബാന്റ്് മേളങ്ങളുമായി വനിതകള്‍. അവരുടെ സംഖ്യ ആയിരത്തിലധികം വരും. അവര്‍ ദേശീയ ഗാനവും ആലപിച്ച് പുറത്തേക്ക് വരുന്നു. പുറത്തേ ഓപ്പണ്‍ വേദിയില്‍ അതിലേറെ ആളുകള്‍. ഓര്‍ക്കണം സമയം പുലര്‍ച്ചെയാണ്. പിന്നെ അതാ ഡാന്‍സ്…. പകല്‍ പോലെ വെളിച്ചവും. അമ്മമാരും വൃദ്ധരുമെല്ലാം പാട്ടുപാടുന്നു. പതാക വീശുന്നു. അവിടെ നിന്നും ഫ്‌ളാറ്റിലേക്ക് മടങ്ങുന്ന വഴിയില്‍ ഒരാള്‍ ഒരു പതാക എനിക്ക് തന്നു-റസിയ മുദ്രാവാക്യം വിളിച്ചു. ഞാനും അതേറ്റ് വിളിച്ചു……
ആഘോഷങ്ങളുടെ നാടാണിത്. സ്വന്തം രാജ്യത്തിന്റെ വിജയത്തില്‍ മതിമറക്കുന്നവര്‍ക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, വര്‍ണമില്ല, വര്‍ഗമില്ല. എല്ലാവരും ഏകോദര സഹോദരങ്ങള്‍. അവര്‍ സ്വന്തം രാജ്യത്തെ മതിമറന്ന് സ്‌നേഹിക്കുന്നു. ഇനി രാജ്യത്തിന് തോല്‍വി പിണഞ്ഞാലോ-അതില്‍ കരഞ്ഞ് നടക്കുന്നുമില്ല. തോല്‍വിയെ അതേ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ അവര്‍ സ്വീകരിക്കും. എല്ലാവരും പരസ്പരം തോളില്‍ തട്ടി സാന്ത്വനപ്പെടുത്തും. അപാരമാണിവരുടെ മനസ്. നമ്മുടെ നാട്ടില്‍ കുട്ടികള്‍ മതിമറക്കുമ്പോള്‍ പ്രായം ചെന്നവര്‍-എടാ അതിര് കടക്കരുതേ എന്ന് പറയാറില്ലേ… ഇവിടെ ആഘോഷത്തില്‍ സീനിയേഴ്‌സും ജൂനിയേഴ്‌സാണ്..

Film

420(ഫ്രോഡ്) നടത്തുന്നവര്‍ 400 സീറ്റിനെപ്പറ്റി സംസാരിക്കുന്നു: ബി.ജെ.പിക്കെതിരെ പ്രകാശ് രാജ്

തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

Published

on

420 (ഫ്രോഡ്) നടത്തിയവര്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെപ്പറ്റി സംസാരിക്കുകയാണെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ നടന്‍ പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

‘420 നടത്തിയവര്‍ മാത്രമേ 400 സീറ്റ് നേടുന്നതിനെക്കുറിച്ച് സംസാരിക്കൂ, കര്‍ണാടകയിലെ ചിക്കമംഗളൂരു പ്രസ് ക്ലബില്‍ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു.400-ലധികം സീറ്റുകളുമായി എന്‍.ഡി.എ അധികാരത്തില്‍ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് 400-ഓ അതിലധികമോ സീറ്റുകള്‍ നേടാനുള്ള സാധ്യതയില്ലെന്ന് താരം പറഞ്ഞു.

‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കാമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും,’ പ്രകാശ് രാജ് പറഞ്ഞു. 400-ലധികം സീറ്റുകളുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു, ‘നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല, പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ‘അബ്കി ബാര്‍, 400 പാര്‍’ എന്ന് പറയുന്നു. ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

Continue Reading

Film

2018നെ പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്; ആഗോളതലത്തില്‍ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയിരിക്കുന്നത്

Published

on

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ?ഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending