Connect with us

Culture

മോദി ഓളങ്ങളൊടുങ്ങുന്നു; ബി.ജെ.പിക്ക് 2019 എളുപ്പമാവില്ല

Published

on

ന്യൂഡല്‍ഹി: 12മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ജനത അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരുമെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും വീണ്ടും ബി.ജെ.പി അധികാരത്തില്‍ വരുമോ അതോ കോണ്‍ഗ്രസ് എത്തുമോ എന്നതിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടതാണ്. 2014-ലെ മികച്ച വിജയത്തിനുശേഷം 2019-ലും മോദി അധികാരത്തില്‍ തുടരുമെന്ന് ഒട്ടേറെ രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 29 സംസ്ഥാനങ്ങളില്‍ 21 -ലും ബി.ജെ.പി ഉള്‍പ്പെടുന്ന എന്‍.ഡി.എ സഖ്യമാണ് ഇപ്പോള്‍ ഭരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും ശക്തമായ ഒരു പ്രതിരോധത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുന്നുണ്ടോ എന്നത്
സംശയകരമാണ്.

2014-ലെ തെരഞ്ഞെടുപ്പില്‍ വടക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ പിന്തുണയാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. പാര്‍ലമെന്റിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണത്തില്‍ 75 ശതമാനത്തോളം പേരും ബീഹാര്‍, ചത്തീസ്ഗഢ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. എന്നാല്‍ ഇത്തവണ ഈ ആവര്‍ത്തനമുണ്ടാക്കുക ബി.ജെ.പിക്ക് എളുപ്പമാവില്ല. സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധവികാരവും പാര്‍ട്ടിയെ ദേശീയതലത്തില്‍ പിറകോട്ടടിക്കും. വിവിധ സംസ്ഥാനങ്ങളില്‍ ഭരണ കാലാവധി തീരാനിരിക്കുന്നതും ബി.ജെ.പിക്കെതിരെയുള്ള ഭരണവിരുദ്ധവികാരത്തിന് ശക്തികൂട്ടും. ഇത് മോദിക്കും അമിത്ഷാക്കും വിജയം നിലനിര്‍ത്തുക എളുപ്പമാക്കില്ല.

ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി തങ്ങളുടെ ശക്തികേന്ദ്രമാക്കാന്‍ നിലവില്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമായി 144 സീറ്റുകള്‍ പാര്‍ലമെന്റിലേക്കെത്തിക്കണമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് പറയാനാകില്ല. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന ഗോവയിലും മണിപ്പൂരിലും മേഘാലയിലും ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. കൂട്ടുകക്ഷി മന്ത്രിസഭയാണ് മൂന്നിടങ്ങളിലും ബി.ജെ.പിക്കുള്ളത്. 2019-ലെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കില്ലെന്ന് ഇതിനോടകം ശിവസേനയും വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും മോദിക്ക് വെല്ലുവിളിയാവും.

അതേസമയം, പ്രതിപക്ഷപാര്‍ട്ടികള്‍ ഒരുമിക്കാത്തത് ബി.ജെ.പിക്ക് ഗുണം ചെയ്യും. ഇടതുപാര്‍ട്ടികള്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങുകയാണ്. തലസ്ഥാനത്തുനിന്നും പുറത്തേക്ക് വ്യാപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവില്‍ ആംആദ്മി പാര്‍ട്ടിക്കുള്ളത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വി ബി.ജെ.പിയുടെ താഴെ തട്ടിലുള്ള ഭിന്നത തുറന്നു കാണിക്കുന്നു. ബി.ജെ.പിക്കെതിരെ പ്രാദേശികതലത്തില്‍ മറ്റു പാര്‍ട്ടിക്കാര്‍ ഒറ്റക്കെട്ടായതാണ് തോല്‍വിക്ക് കാരണമായതെന്നും വിലയിരുത്തലുണ്ട്.

രാജ്യത്തെ സാമ്പത്തികമേഖലയിലുണ്ടായ ഞെരുക്കങ്ങള്‍ ബി.ജ.പിക്ക് തിരിച്ചടിയാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ‘അച്ഛാ ദിന്‍’ മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാര്‍ സാമ്പത്തികമായി രാജ്യത്തെ പിന്നോട്ടടിപ്പിക്കുകയായിരുന്നു. തൊഴിലില്ലായ്മക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ തിരിച്ചടിക്കും. നോട്ട് നിരോധനവും ചരക്കുസേവന നികുതിയും(ജി.എസ്.ടി) സാമ്പത്തികമേഖലയില്‍ കനത്ത ആഘാതം സൃഷ്ടിച്ചു. 2014 നും 16നും ഇടയിലുള്ള കാലഘട്ടത്തില്‍ രാജ്യത്തെ മൊത്തം തൊഴില്‍ ശതമാനം കുറഞ്ഞുവെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളെ ലക്ഷ്യംവെച്ചു നടപ്പാക്കാനിരുന്ന പദ്ധതികളുടെ വീഴ്ച്ചയും കാര്‍ഷിക രംഗത്തെ ജീര്‍ണ്ണാവസ്ഥയും കോണ്‍ഗ്രസ്സിന് ഉപയോഗിക്കാവുന്ന വിഷയങ്ങളാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ മുന്നേറ്റവും മഹാരാഷ്ട്രയില്‍ 50,000പേര്‍ പങ്കെടുത്ത കര്‍ഷക റാലിയും ബി.ജെ.പിയുടെ അടിത്തറ ഇളക്കി. മാഹാരാഷ്ട്രയിലെ കര്‍ഷക റാലിക്ക് സംസ്ഥാനസര്‍ക്കാര്‍ വഴങ്ങിയതും ഗ്രാമപ്രദേശങ്ങളില്‍ ബി.ജെ.പിയുടെ അധ:പതനത്തിന്റെ സൂചനകളാണ്. കര്‍ണ്ണാടക, ചത്തീസ്ഗഢ്,മധ്യപ്രദേശ്,രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലേക്കാണ് ഇനി എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്.

2019-ലെ തെരഞ്ഞെടുപ്പിലേക്ക് വോട്ടുകള്‍ ഏകോപിപ്പിക്കുക എന്ന വഴിയാണ് ഇനി ബി.ജെ.പിയുടെ മുന്നിലുള്ളത്. 2014-ല്‍ കോണ്‍ഗ്രസ്സിനെതിരെ വോട്ടുകള്‍ ഏകോപിപ്പിച്ച് ശക്തമായി മുന്നേറാനും ബി.ജെ.പിക്ക് കഴിഞ്ഞു. 2014-ലെ ബി.ജെ.പിയുടെ വോട്ട് ഷെയറില്‍ ഒരു മുഖ്യപങ്കുവഹിച്ചത് യുവാക്കളുടെ വോട്ടായിരുന്നു. കന്നിവോട്ടര്‍മാരും ബി.ജെ.പിയെ തുണച്ചിരുന്നു. എന്നാല്‍ മോദിക്കെതിരെയുള്ള വികാരം യുവവോട്ടര്‍മാരെ ബി.ജെ.പി.യില്‍ നിന്ന് പിറകോട്ടടിക്കാനാണ് സാധ്യത. സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ചുള്ള പദ്ധതികള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കരുതുന്നത്. മിക്ക സംസ്ഥാനങ്ങളിലും പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹിന്ദുത്വ കാര്‍ഡിറക്കി പ്രചാരണം നടത്തുകയെന്നതാണ് ബി.ജെ.പിയുടെ വോട്ട് പിടിക്കാനുള്ള അവസാനശ്രമം. അതേസമയം, ബി.ജെ.പിക്കെതിരെ ഒരുമിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. കോണ്‍ഗ്രസ് സ്ഥിരത നിലനിര്‍ത്തുന്ന കാഴ്ച്ചയും കാണാന്‍ കഴിയുന്നുണ്ട്. 12 മാസം മാത്രം ബാക്കി നില്‍ക്കെ വിജയം ആവര്‍ത്തിക്കുക എന്നത് മോദിക്ക് എളുപ്പമല്ലെന്നുറപ്പാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending