Connect with us

Culture

അണിഞ്ഞൊരുങ്ങി സപ്തസഹോദരിമാര്‍

Published

on

സക്കീര്‍ താമരശ്ശേരി

ജനവിധിക്കായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു സപ്തസഹോദരിമാര്‍. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മിസോറാം, മേഘാലയ, നാഗാലാന്റ്, ത്രിപുര. വടക്കുകിഴക്കന്‍ മേഖലയിലെ ഈ ഏഴു സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഒപ്പം ഒരു സീറ്റുള്ള സിക്കിമും പോളിങ് ബൂത്തിലെത്തും. ലോക്‌സഭയിലേക്ക് 25 സീറ്റാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ളത്. ഇതില്‍ 14 സീറ്റും അസമിലാണ്. അരുണാചല്‍, മണിപ്പുര്‍, ത്രിപുര, മേഘാലയ എന്നിവിടങ്ങളില്‍ രണ്ടും നാഗാലാന്‍ഡ്, സിക്കിം, മിസോറം എന്നിവിടങ്ങളില്‍ ഓരോന്നും. അരുണാചലിലും സിക്കിമിലും ലോക്‌സഭക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍: അരുണാചല്‍ പ്രദേശ്-2, അസം-5, മണിപ്പൂര്‍-1, മേഘാലയ-2, മിസോറം-1, നാഗാലാന്‍ഡ്-1, സിക്കിം-1, ത്രിപുര-1. 14 സീറ്റുകളുള്ള അസമില്‍ പോളിങ് മൂന്ന് ഘട്ടങ്ങളില്‍.

അസം
ആകെ 14 മണ്ഡലങ്ങള്‍. 2014ല്‍ ബി.ജെ.പി നേടിയത് ഏഴ് സീറ്റ്. കോണ്‍ഗ്രസിനും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിനും (എ.ഐ.യു.ഡി.എഫ്) മൂന്ന് സീറ്റ് വീതം. ഒന്ന് സ്വതന്ത്രനും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയം ആവര്‍ത്തിച്ചു. 126 സീറ്റുകളില്‍ 60 എണ്ണം അക്കൗണ്ടില്‍. കോണ്‍ഗ്രസ്-26, അസം ഗണപരിഷത്ത് (എ.ജി.പി)-14, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എഫ്)-12. എ.ഐ.യു.ഡി.എഫ്- 13. സ്വതന്ത്രന്‍-ഒന്ന്. എ.ജി.പി, ബി.പി.എഫ് പിന്തുണയോടെ 86 സീറ്റുകളുമായി കാവിപ്പാര്‍ട്ടി അധികാരം പിടിച്ചു. ഇത്തവണ ബി.ജെ.പി- എ.ജി.പി- ബി.പി.എഫ് സഖ്യമാണ് എന്‍.ഡി.എ ക്യാമ്പിലുള്ളത്. കോണ്‍ഗ്രസ് ഒറ്റയ്ക്കും. മുസ്‌ലിം വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ബദറുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് ഏഴിടങ്ങളില്‍ ജനവിധി തേടും. മറ്റു മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കും. ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മുന്‍തൂക്കം ബി.ജെ.പിക്ക്. 41 ശതമാനം വോട്ട്. കോണ്‍ഗ്രസിന് 32 ശതമാനവും എ.ജി.പിയും എ.ഐ.യു.ഡി.എഫും മികച്ച പ്രകടനം നടത്തി. ദേശീയ പൗരത്വ ബില്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ ഇത്തവണ ബി.ജെ.പിക്ക് തിരിച്ചടിയാകും.

അരുണാചല്‍ പ്രദേശ്
എട്ടു ലക്ഷം വോട്ടര്‍മാര്‍. അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ് എന്നിങ്ങനെ രണ്ട് മണ്ഡലങ്ങള്‍. 2009 ല്‍ രണ്ട് സീറ്റിലും ജയിച്ചത് കോണ്‍ഗ്രസ്. 2014 ല്‍ ഒരു സീറ്റ് പിടിച്ചെടുത്ത ബി.ജെ.പി കോണ്‍ഗ്രസിനൊപ്പമെത്തി. വോട്ടിങ് ശതമാനം കോണ്‍ഗ്രസ്-41.66. ബി.ജെ.പി 46.22. വെസ്റ്റ് മണ്ഡലത്തില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ ജയിച്ച കിരണ്‍ റിജ്ജു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി. 2004 ല്‍ റിജ്ജുവിലൂടെ ആദ്യമായി ബി.ജെ.പി അരുണാചലില്‍ നേടിയ സീറ്റ് 2014 ല്‍ അദ്ദേഹം തന്നെ തിരിച്ചു പിടിക്കുകയായിരുന്നു. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള തീയതി അവസാനിച്ചതോടെ, അരുണാചല്‍ നിയമസഭയിലേക്ക് മൂന്ന് ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചു. ബി.ജെ.പിയുടെ ജനാധിപത്യ കശാപ്പിന് വേദിയായി അരുണാചല്‍. 2014 ല്‍ സംസ്ഥാനത്ത് ഭരണം പിടിച്ചത് കോണ്‍ഗ്രസ്. 60 അംഗ നിയമസഭയില്‍ 42 പേരുടെ പിന്തുണ. ബിജെപിക്ക് കിട്ടിയത് 11 സീറ്റ്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍- അഞ്ച്. സ്വതന്ത്രര്‍- രണ്ട്. 2011 മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നബാം തുക്കി തന്നെ ആ സ്ഥാനത്തു തുടര്‍ന്നു. ഡിസംബറില്‍, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കലിഖോ പുലിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. കലിഖോ പുലിനൊപ്പം നിന്ന 21 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിമത ശബ്ദമുയര്‍ത്തി പാര്‍ട്ടി വിട്ടു. ഇവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടിസ് നല്‍കി. നോട്ടിസ് റദ്ദാക്കിയ സ്പീക്കര്‍ നിയമസഭാ മന്ദിരം പൂട്ടാന്‍ ഉത്തരവിട്ടു. അവസരം മുതലെടുത്ത ബിജെപി, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളില്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നു. 2016 ജനുവരിയില്‍ സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് നാടകീയ നീക്കങ്ങളിലൂടെ ബി.ജെ.പി അധികാരം പിടിച്ചു.

മിസോറം
87 ശതമാനം ക്രിസ്ത്യനികള്‍. ഒരു സീറ്റ്. സിറ്റിങ് എം.പി കോണ്‍ഗ്രസിന്റെ സി.എല്‍ റുവാല. 2014 ല്‍ കോണ്‍ഗ്രസിന് കിട്ടിയത് 48.59 ശതമാനം വോട്ട്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയായി. 60 അംഗ സഭയില്‍ കോണ്‍ഗ്രസിന് 21 സീറ്റ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 19 ഉം യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി ആറ് സീറ്റും നേടി. രണ്ട് സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. ബി.ജെ.പിയുടെ പിന്തുണയോടെ എന്‍.പി.പി. അധികാരത്തിലെത്തി. എല്ലാ പാര്‍ട്ടികളും ഒരു പോലെ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നുവെന്നതാണ് മിസോറമിലെ പ്രത്യേകത.

മേഘാലയ
ഷില്ലോങ്, തുറ എന്നിങ്ങനെ രണ്ടു മണ്ഡലങ്ങള്‍. ഷില്ലോങ് തുടര്‍ച്ചയായി ആറു തവണ കോണ്‍ഗ്രസിന്റെ കയ്യില്‍. തുറ മണ്ഡലം എന്‍.പി.പിയുടെതാണ്. പി.എ സങ്മ ജയിച്ച ഇവിടെ അദ്ദേഹത്തിന്റെ മരണശേഷം മകന്‍ കോണ്‍റാഡ് സാങ്മയാണ് എം.പി. കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായതോടെ മണ്ഡലത്തില്‍ എം.പി ഇല്ലാതായി. അച്ഛന്‍ നേടിയതിനെക്കാള്‍ വോട്ട് മകന്‍ ഉപതെരഞ്ഞെടുപ്പില്‍ നേടി. 68.16 വോട്ട് നേടിയാണ് വിജയം. ഖനനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. അടുത്തിടെ ജയന്ത് ഹില്‍സിലുണ്ടായ ഖനി അപകടത്തില്‍ കൊല്ലപ്പെട്ടത് 15 പേര്‍.

മണിപ്പൂര്‍
രണ്ട് ലോകസഭാ മണ്ഡലങ്ങള്‍. 2014 ല്‍ രണ്ടിടത്തും ജയിച്ചത് കോണ്‍ഗ്രസ്. ഇന്നര്‍ മണിപൂരില്‍ തോക്‌ചോം മെനിയും ഔട്ടര്‍ മണിപ്പൂരില്‍ താങ്‌സോ ബെട്ടിയും. ഇന്നറില്‍ രണ്ടാം സ്ഥാനത്തെത്തിയത് സി.പി.ഐ. ഔട്ടറില്‍ എന്‍.പി.എഫിനാണ് രണ്ടാം സ്ഥാനം. എന്നാല്‍ 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പിയും സഖ്യകക്ഷികളും അധികാരം പിടിച്ചു. പൗരത്വ ഭേദഗതി ബില്‍ തന്നെയാണ് മുഖ്യ പ്രചാരണ വിഷയം.

നാഗാലന്‍ഡ്
ഒറ്റ മണ്ഡലം. 2014ല്‍ വിജയിച്ചത് നാഷണല്‍ പീപ്പിള്‍ ഫ്രണ്ടിന്റെ( എന്‍.പി.എഫ്) നെയ്ഫു റിയോ. എന്നാല്‍ പിന്നീട് പാര്‍ട്ടി പിളരുകയും നെയ്ഫു റിയോ നാഷണലിസ്റ്റ് പ്രോഗ്രസീവ് പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. നിലവില്‍ മുഖ്യമന്ത്രി റിയോയാണ്. ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.പി.പി മണ്ഡലം കൈക്കലാക്കി. 2014 രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് എന്‍.പി.എഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പൗരത്വ ഭേദഗതി ബില്‍, നാഗാ രാഷ്ട്രീയ സമാധാന കരാര്‍ ചര്‍ച്ചാ വിഷയം. 2018 മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) 18 സീറ്റും ബി.ജെ.പി 12 സീറ്റും നേടി അധികാരത്തില്‍. ഏറ്റവും വലിയ ഒറ്റകക്ഷി 26 സീറ്റ് നേടിയ നാഗാ പീപ്പിള്‍സ് പാര്‍ട്ടി പുറത്ത്.
ത്രിപുര
ത്രിപുര ഈസ്റ്റ്, ത്രിപുര വെസ്റ്റ് എന്നിങ്ങനെ രണ്ടു മണ്ഡലങ്ങള്‍. രണ്ടും സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 വര്‍ഷത്തെ ഇടതു ഭരണത്തിന് അന്ത്യം. ബി.ജെ.പി 60 തില്‍ 36 സീറ്റ് നേടി ഭരണം പിടിച്ചു. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സഖ്യ കക്ഷിയായ ഐ.പി.എഫ്.ടി ബി.ജെ.പിക്കെതിരെ മല്‍സരിക്കുന്നു. വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസും സി.പി.എമ്മും കളത്തിലുണ്ട്.

സിക്കിം
സപ്തസഹോദരിമാരില്‍ ഉള്‍പ്പെടില്ലെങ്കിലും വടക്കുകിഴക്കിന്റെ ഭാഗം തന്നെയാണ് സിക്കിം. 2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 32 ല്‍ 22 സീറ്റും നേടിയ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) അധികാരത്തില്‍. ബി.ജെ.പി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സില്‍ അംഗമാണ് എസ്ഡിഎഫ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു. നിയമസഭയിലേക്ക് ഇത്തവണ സഖ്യമില്ലെങ്കിലും ദേശീയ തലത്തില്‍ ബി.ജെ.പിയെ പിന്തുണക്കാമെന്നാണ് എസ്ഡിഎഫ് നിലപാട്. എസ്ഡിഎഫിന് മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഗുണം ബി.ജെ.പിക്കുതന്നെ.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending