Connect with us

Culture

പൊലീസില്‍ 850 രജിസ്റ്റേര്‍ഡ് ക്രിമിനലുകള്‍

Published

on

 

പൊലീസ് സേനയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 850 പേര്‍. ഫെബ്രുവരി മാസത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും ക്രിമിനല്‍ കേസില്‍ പ്രതിയാണ്. 11 ഡിവൈ.എസ്.പിമാരും ആറ് സി.ഐമാരും 51 എസ്.ഐമാരും 12 ഗ്രേഡ് എസ്.ഐമാരും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 32 എ.എസ്.ഐമാരും 19 ഗ്രേഡ് എ.എസ്.ഐമാരും 176 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും 542 സിവില്‍ പൊലീസ് ഓഫീസര്‍മാരും പട്ടികയിലുണ്ട്. 59 പേര്‍ക്കെതിരെ വിജിലന്‍സ് കേസുണ്ട്. ഒരു കമാന്‍ഡന്റ്, ഒരു അസി. കമാന്‍ഡന്റ്, 9 ഡി.എസ്.പി, 6 സി.ഐ, 10 എസ്.ഐ, 9 എ.എസ്.ഐ, 21 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസുള്ളത്.
ലോക്കപ്പ് മര്‍ദനത്തിന്റെ പേരില്‍ ഒന്നര വര്‍ഷത്തിനിടെ പത്തു പൊലീസുകാരുടെ പേരില്‍ കേസെടുത്തു. പൊലീസ് പൊതുജനങ്ങളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്തത് 26 കേസുകളാണ്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം സ്വഭാവദൂഷ്യത്തിന്റെയും അഴിമതിയുടേയും പേരില്‍ അച്ചടക്ക നടപടിക്ക് വിധേയരായത് 485 പേരാണ്.
പൊലീസിന് ചീത്തപ്പേരുണ്ടാക്കുന്നത് ആരെന്ന് അറിയാന്‍ ഒരാഴ്ചക്കിടെ നടന്ന സംഭവങ്ങള്‍ മാത്രം മതി. ആലപ്പുഴയില്‍ ഹൈവേ പൊലീസ് വാഹനം പിന്തുടര്‍ന്ന് കുറുകേയിട്ടതിനെത്തുടര്‍ന്നുണ്ടായ അപകടം തന്നെ ഉദാഹരണം. പൊലീസ് നരഹത്യക്ക് കേസെടുത്തതാകട്ടെ അപകടത്തില്‍ ഭാര്യയെ നഷ്ടപ്പെട്ട് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ബൈക്ക് യാത്രക്കാരനെതിരെയും. മക്കള്‍ രണ്ടുപേരും ഗുരുതരപരിക്കുകളോടെ കിടക്കയില്‍ കഴിയുകയാണ്. വാഹനം കുറുകെയിട്ട് അപകടം സൃഷ്ടിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കേണ്ടതിന് പകരം ഇരക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മലപ്പുറം കോട്ടയ്ക്കലില്‍ ഗവര്‍ണര്‍ക്ക് വഴിയൊരുക്കാന്‍ നിന്ന എ.എസ്.ഐ കാര്‍യാത്രക്കാരന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു. ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ കേട്ടാലറക്കുന്ന തെറിവിളിയും സോഷ്യല്‍ മീഡിയയിലൂടെ കേരളീയ സമൂഹം കണ്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തുന്ന കേസുകളില്‍ 50 ശതമാനവും പൊലീസിനെതിരായ പരാതികളാണ്. പൊലീസ് അപമര്യാദയായി പെരുമാറുന്നതിനെക്കുറിച്ചാണ് പരാതികളിലേറെയുമെന്ന് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പൊലീസിന്റെ മര്യാദയില്ലാത്ത പെരുമാറ്റം, മര്‍ദനം, പരാതികൊടുത്തിട്ടും കേസ് എടുക്കാതിരിക്കല്‍, കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങിയ പരാതികളാണ് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തുന്നത്. വളരെയധികം നല്ല പൊലീസുകാരുള്ള സേനയുടെ വില കളയുന്നത് അഴിമതിക്കാരും ക്രിമിനലുകളുമായ ചെറിയ ന്യൂനപക്ഷമാണ്. ഈ സാഹചര്യത്തിലാണ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ എല്ലാ സ്റ്റേഷനിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending